മുക്കാൽ മണിക്കൂർ നേരേ മുന്നിലിരുന്ന് ഉറങ്ങിയ യുവാവിനെ ഇറക്കിവിടാൻ വേണ്ടി തന്നെയാണോ സമദാനി ശകാരിച്ചത്? സോഷ്യൽ മീഡിയയിൽ സംഭവം റിപ്പോർട്ട് ചെയ്തയാൾ എല്ലാം മുഴുവനായി കണ്ടോ? തന്നെ കരുവാക്കി ആരും സമദാനിയെ മോശക്കാരനായി ചിത്രീകരിക്കേണ്ടെന്ന് ഇറങ്ങിപ്പോയ അബിൻ
മറുനാടൻ ഡെസ്ക്
അബുദാബി: കേരളത്തിനകത്തും പുറത്തും ഏറെ ആദരണീയനായ അബ്ദുൾ സമദ് സമദാനി സാഹിബ് പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ വ്യക്തിയെ ഇറക്കിവിട്ടത് ഒരാഴ്ചയായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. അബുദാബി, നാഷണൽ തിയേറ്റേറിൽ നടന്ന പ്രഭാഷണത്തിനിടെയായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. നോമ്പിന്റെയും ജോലിയുടെയും കാഠിന്യത്താൽ ഉറങ്ങിപ്പോയ വ്യക്തിയെ സമദാനി ഇറക്കിവിട്ടതിനെ സോഷ്യൽ മീഡിയ ശക്തമായി വിമർശിച്ചു. വളരെ മോശമായ കമന്റുകളാണ് ഇക്കാര്യത്തിൽ സ്വസമുദായത്തിൽപ്പെട്ടവർ തന്നെ അദ്ദേഹത്തിനെതിരേ എഴുതിയത്.
സംഭവത്തിന് ദൃക്സാക്ഷിയെന്നു വിശേഷിപ്പിച്ച യുവാവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. തുടർന്ന് സമദാനിയുടെ കണ്ണില്‍ ചോരയില്ലായമയെ എല്ലാവരും കുറ്റപ്പെടുത്താനും തുടങ്ങി. ഇതിനിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി നേരിട്ടു രംഗത്തുവന്നിരിക്കുകയാണ് ഇറക്കിവിടപ്പെട്ടയാൾ. തിരൂർ സ്വദേശിയും ദുബായിൽ ആർക്കിടെക്ടുമായ അബിൻ അഹമ്മദാണ് അന്നു നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമദാനിയുടെ നേര മുമ്പിലിരുന്നാണ് താൻ ഉറങ്ങിപ്പോയതെന്ന് യുവാവ് വിശദീകരിക്കുന്നു. മുക്കാൽ മണിക്കൂറോളം മുന്നിലിരുന്ന് ഉറങ്ങിയ ശേഷമായിരുന്നു സംഭവം. ഇത്രയും പുണ്യ സദസിലിരുന്ന് ഉറങ്ങനായി വരേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത് തന്നോട് ഇറങ്ങിപ്പോകാനുള്ള ആവശ്യമായിരുന്നില്ല. തന്നെ എഴുന്നേൽപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തനിക്കു വേണമെങ്കിൽ തുടർന്നും അവിടെ ഇരിക്കാമായിരുന്നു. താൻ കരഞ്ഞുകൊണ്ടല്ല ഇറങ്ങിപ്പോയത്. വികലാംഗനെ ഇറക്കിവിട്ടുവെന്നുവരെ പ്രചരണം ഉണ്ടായിരുന്നു. അബുദാബിയിൽചെന്ന് സമദാനിയെ നേരിട്ടുകണ്ടു. ഒന്നും മനസിൽവച്ചുകൊണ്ടല്ല അദ്ദേഹം അതു പറഞ്ഞതെന്ന് എനിക്കും, എന്റെ മനസിൽ ഒന്നുമില്ലെന്ന് അദ്ദേഹത്തിനും ബോധ്യപ്പെട്ടു. സമദാനി സാഹിബിനെ മോശക്കാരനായി ചിത്രീകരിക്കാൻ തന്നെ ആരും കരുവാക്കരുതെന്നും യുവാവ് അഭ്യർത്ഥിക്കുന്നു.
സംഭവം അബിൻ അഹമ്മദ് വിശദീകരിക്കുന്നതിനിങ്ങനെ:
ഏകദേശം ഒരു പത്തുമണിയോടെ പരിപാടിക്കെത്തിയിരുന്നു. സമദാനി സാഹിബിനെ നേരിട്ടു കാണാനായി 90 ഡിഗ്രി ആംഗിളിലാണ് ഇരുന്നത്. ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കംപ്ലീറ്റ് കാലിയായിരുന്നു. ഒന്ന് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടാണു പരിപാടി തുടങ്ങിയത്. ആ സമയം ആയപ്പോഴേക്കും ഞാൻ നന്നായി ഉറങ്ങിപ്പോയി. എന്നെ വിളിച്ചുണർത്തിയെന്നു പറയുന്ന സമയം, പരിപാടി തുടങ്ങി ഒരു മുക്കാൽ മണിക്കൂർ ആയിട്ടുണ്ട്. ആ പരിപാടി വളരെക്കുറച്ചേ ഞാൻ കണ്ടിട്ടുള്ളൂ. എന്തായാലും ഞാൻ തരക്കേടില്ലാതെ ഇവിടെ ഇരുന്ന് ഉറങ്ങിയെന്നതു വളരെ വ്യക്തമാണ്. ഉറങ്ങിയ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ചിലപ്പോ ഇരുന്നിട്ടാകും, ചിലപ്പോ കിടന്നിട്ടാകും.
എന്തായാലും ഞാൻ സമദാനി സാഹിബിന്റെ കണ്ണിന്റെ മുന്നിലാണ് ഇരിന്നിരുന്നതെന്നതിൽ നൂറു ശതമാനം ഉറപ്പുണ്ട്. പ്രഭാഷണം നടത്താൻ വന്നിരിക്കുന്ന സമദാനി സാഹിബ് കാണുന്നത് നേരെ മുന്നിൽ ഒരാൾ അരമുക്കൂൽ മണിക്കൂറായി ഉറങ്ങിക്കൊണ്ടിരിക്കുന്നതാണ്.
ഇത്രയും പുണ്യമായ സദലിരുന്ന് ഉറങ്ങുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇങ്ങനെയിരുന്ന് ഉറങ്ങനായി ഇങ്ങോട്ടു വരണ്ടെന്നും പറഞ്ഞു. അദ്ദേഹം അതു പറഞ്ഞത് ഉടൻ ഇറങ്ങിപ്പോകാൻ ഉദ്ദേശിച്ചായിരുന്നില്ല. എന്നെ ഉണർത്താൻ വേണ്ടിയാണ് അതു പറഞ്ഞത്.
ഞാൻ അവിടെത്തന്നെ ഇരുന്നിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. ആരും എന്നെ കഴുത്തിനു പിടിച്ചു പുറത്താക്കില്ലായിരുന്നു. പക്ഷേ, പെട്ടന്ന് ഉറക്കത്തീന് എണീറ്റപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇറങ്ങിപ്പോയി. അടുത്തിരുന്ന ആരെങ്കിലും നേരത്തേ വിളിച്ചെഴുന്നേൽപ്പിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.
ഈ പ്രചാരണങ്ങളൊക്കെ എഴുതിയിട്ടുള്ളയാൾ സംഭവങ്ങൾ നൂറു ശതമാനവും കണ്ടിട്ടുണ്ടോ എന്നകാര്യത്തിലും തനിക്ക് ഉറപ്പില്ല. വയസായ ഒരാൾ വേച്ചുവേച്ചു നടന്നുപോയി എന്നായിരുന്നു ഒരു പ്രചരണം. പൊട്ടിക്കരഞ്ഞുവെന്നായിരുന്നു മറ്റൊരു പ്രചരണം. വികലാംഗനെ ഇറക്കിവിട്ടെന്നും പ്രചരണം ഉണ്ടായി. പുറത്തിറങ്ങിയപ്പോൾ സ്വരം ഇടറിയിരുന്നുവെന്നും ചിലർ പറഞ്ഞു. അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല.
വേദിയിൽനിന്ന് സ്റ്റെപ്പ് ഇറങ്ങിയാണ് പോയത്. ഇതു കണുന്നവർക്ക് ഭിന്നശേഷിയുള്ളയാൾ നടന്നുപോകുന്നപോലെ തോന്നാം. ഉറക്കത്തിൽനിന്ന് എഴുന്നേറ്റപ്പോൾ കണ്ണാടി ഊരി കണ്ണു തിരുമിയതിനെയാകാം ചിലർ കരഞ്ഞതായി പ്രചരിപ്പിക്കുന്നത്. പുറത്തിറയ ഞാൻ ശരിക്കും ഒന്നു ചിരിക്കുകയാണ് ചെയ്തത്. പരിപാടി കാണാൻ മെനക്കെട്ടുവന്നു, കാണാനൊട്ടു പറ്റിയുമില്ല. എന്തിനാ പടച്ചോനെ വെറുതേ ഇത്രയും സമയം കളഞ്ഞതെന്ന് ആലോചിച്ചാണ് തിരിച്ചു വീട്ടിൽ പോയത്.
തന്നെ ഇറക്കിവിട്ടതിൽ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല. സമദാനി സാഹിബിന്റെ മുന്നിലിരുന്ന് ഉറങ്ങിയത് ശരിയല്ലെന്ന് തനിക്കു നൂറു ശതമാനവും ഉറപ്പുണ്ട്. പുറത്തിറങ്ങി ടാക്സി വിളിച്ച് നേരേ വീട്ടിൽ പോകുകയായിരുന്നു.
ഇതിനുശേഷം സമദാനി സാഹിബ് ഇതിനെപ്പറ്റി ആലോചിച്ചിട്ടുമില്ല, ഞാനും അതു മൈൻഡ് ചെയ്തിട്ടുമില്ല. ഒരാൾ അത്ര മെനക്കെട്ട് പ്രഭാഷണം നടത്തുമ്പോൾ അവിടെക്കിടന്ന് ഉറങ്ങിയ എന്റെ ഭാഗത്തും തെറ്റുണ്ട്. എന്റെ മനസിലുള്ള കാര്യവും സമദാനി സാഹിബന്റെ മനസിലുള്ള കാര്യവും അവിടെ തീർന്നിട്ടുണ്ട്.
സംഭവത്തിൽ എല്ലാവരും ചർച്ച നടത്തുന്നതും കമന്റ് ചെയ്യുന്നതും വളരെ മോശമായ രീതിയിലാണ്. പലരുടെയും കമന്റുകൾ കണ്ടാൽ തോന്നുക ഇവരെല്ലാം നോമ്പെടുന്നവർ തന്നെയാണോ എന്നാണ്. വളരെ വൃത്തിക്കെട്ട കമന്റുകൾ പലതും രാവിലെ സമയങ്ങളിലാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ കരുവാക്കി ആരും സമദാനിക്കെതിരേ കുപ്രചരണം നടത്തരുത്.
എന്തു പ്രശ്നമുണ്ടെങ്കിലും പറഞ്ഞു തീർക്കേണ്ടത് പ്രശ്നത്തിൽ ഉൾപ്പെട്ടവർ തമ്മിലാണ്. ഇന്ന് ഞാൻ അബുദാബിയിൽവന്ന് സമദാനി സാഹിബിനെ നേരിട്ടു കണ്ടു. ഞാൻ നേരിട്ടു വന്നതിൽ അദ്ദേഹത്തിനു സന്തോഷമേയുള്ളൂ. സമദാനി സാഹിബിനെ ഇത്ര അടുത്തു കാണാൻ കഴിയുകയെന്ന ഭാഗ്യവും എനിക്കുണ്ടായി. തന്റെ മനസിൽ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മനസിലും ഒന്നുമില്ലെന്ന് അദ്ദേഹത്തിനോടും പറഞ്ഞു. ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർത്തു. തന്റെ പേരുപറഞ്ഞ് റമദാൻ മാസത്തിൽ ഇനിയാരും മോശം കമന്റുകൾ പറയരുതെന്ന് യുവാവ് അഭ്യർത്ഥിച്ചു.
Stories you may Like
- 'ഇപിയുടെ പരാമർശം തെറ്റാണ്', മറുപടിയുമായി സമദാനി
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്, പാർലമെന്ററി യോഗം ഇന്ന്
- നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഇത്തവണ അവസാരം ലഭിച്ചത് 11,121 പേർക്ക്
- ഹജ് : സ്ത്രീകൾക്ക് സുഖയാത്രക്കായി നിർമ്മിച്ചത് 8.20 കോടിയുടെ കെട്ടിടം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍