'ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള പണം കണ്ടെത്താൻ അയാൾ പാൽ പായ്ക്കറ്റുകൾ വിതരണം ചെയ്യുമായിരുന്നു; ഇപ്പോൾ നോക്കുമ്പോൾ രോഹിത്തിന്റെ വളർച്ചയിൽ ഏറെ അഭിമാനമുണ്ട്'; ഹിറ്റ്മാനെക്കുറിച്ച് വൈകാരിക വെളിപ്പെടുത്തലുമായി ഓജ

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: എക്കാലത്തെയും മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ സ്ഥാനം. ക്രിക്കറ്റിന്റെ വെള്ളി വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന രോഹിത് ചില കഷ്ടതകളോട് പൊരുതിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചേർന്നതെന്ന് ഏറെ ആർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ രോഹിത്തിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് വൈകാരികമായ വെളിപ്പെടുത്തൽ നടത്തുകയാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ അംഗവും ഇന്ത്യയുടെ മുൻ സ്പിന്നറുമായ പ്രഗ്യാൻ ഓജ.
ക്രിക്കറ്റിലെക്ക് കടന്നുവന്ന തുടക്കകാലത്തിൽ ക്രിക്കറ്റ് കിറ്റ് വാങ്ങാൻ രോഹിത് ശർമ്മയ്ക്ക് പാൽ പാക്കറ്റുകളുടെ വിൽപ്പന നടത്തേണ്ടിവന്നിരുന്നുവെന്നാണ് പ്രഗ്യാൻ ഓജ ഓർത്തെടുക്കുന്നത്. എയ്ജ് ഗ്രൂപ്പ് ക്രിക്കറ്റിൽ ഒന്നിച്ച് കളിച്ച് വളർന്നവരാണ് ഓജയും രോഹിത്തും. ഇക്കാലത്ത് രോഹിത്തുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് പ്രഗ്യാൻ ഓജയുടെ തുറന്നുപറച്ചിൽ.അണ്ടർ 15 ദേശീയ ക്യാമ്പിൽ വച്ചാണ് താൻ രോഹിത്തിനെ ആദ്യമായി കണ്ടുമുട്ടിയതെന്നും പതിയെയാണ് തങ്ങളുടെ സൗഹൃദം വളർന്നതെന്നും ഓജ പറഞ്ഞു.
'അണ്ടർ-15 ദേശീയ ക്യാമ്പിൽ വച്ചാണ് ഞാൻ രോഹിത്തിനെ ആദ്യമായി കാണുന്നത്. അവൻ വളരെ സ്പെഷ്യലായ താരമാണെന്നാണ് എല്ലാവരും പറഞ്ഞത്. അന്ന് രോഹിത്തിനെതിരെ കളിച്ച് അവന്റെ വിക്കറ്റ് നേടാനും എനിക്ക് കഴിഞ്ഞിരുന്നു. അധികം സംസാരിക്കാത്ത ഒരു ടിപ്പിക്കൽ ബോംബെ പയ്യനായിരുന്നു രോഹിത്. പക്ഷേ കളിക്കളത്തിലെത്തുമ്പോൾ അവൻ അഗ്രസീവായിരുന്നു. വാസ്തവത്തിൽ, ഞങ്ങൾക്ക് പരസ്പരം അറിയാതിരുന്ന സമയത്ത് എന്തുകൊണ്ടാണ് അവൻ എന്നോട് ഇത്ര അഗ്രസീവാകുന്നതെന്ന് ഞാൻ വളരെ ആശ്ചര്യപ്പെട്ടിരുന്നു. എന്നാൽ പതിയെ ഞങ്ങളുടെ സൗഹൃദം വളരാൻ തുടങ്ങി' - ഒരു അഭിമുഖത്തിൽ പ്രഗ്യാൻ ഓജ പറഞ്ഞു.
'അവൻ മുംബൈയിലെ ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു, ക്രിക്കറ്റ് കിറ്റുകൾക്കായുള്ള പണം തികയാതിരുന്നത് സംബന്ധിച്ച കാര്യങ്ങൾ പറയുന്ന സമയത്ത് ഒരിക്കൽ അവൻ ഏറെ വികാരാധീനനായതായി ഞാൻ ഓർക്കുന്നു. വാസ്തവത്തിൽ, അതിനായി അവൻ പാൽ പാക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഇതൊക്കെ വളരെക്കാലം മുമ്പായിരുന്നു. ഇപ്പോൾ അവനെ കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ഞങ്ങളുടെ യാത്ര എങ്ങനെ തുടങ്ങി, എവിടെ എത്തി എന്നതിൽ ഏറെ അഭിമാനമാണ്' - ഓജ കൂട്ടിച്ചേർത്തു.
2007ൽ രോഹിത് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയപ്പോൾ 2008ലാണ് പ്രഗ്യാൻ ഓജയ്ക്ക് ഇന്ത്യൻ കുപ്പായം ലഭിച്ചത്. തുടർന്ന് ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകൾ ഉൾപ്പടെ 24 മത്സരങ്ങൾ ഓജയും രോഹിത്തും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ പ്രഥമ പതിപ്പ് നടന്ന 2008ൽ ഡെക്കാൻ ചാർജേഴ്സിലും ഓജയും രോഹിത്തും ഒരുമിച്ച് കളിച്ചിരുന്നു. പിന്നീട് മുംബൈ ഇന്ത്യൻസിലും ഇരുവരും ഒന്നിച്ചു.
2007ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കായി നിർണായക പ്രകടനം നടത്തി തിളങ്ങിയ രോഹിത് ഏറെ പ്രയാസപ്പെട്ടാണ് ഏകദിന ടീമിൽ സ്ഥാനമുറപ്പിച്ചത്. പിന്നീടാണ് താരം ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിലേക്ക് വളർന്നത്. ഡ്രസിങ് റൂമിൽ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിവുള്ള ആളാണ് രോഹിത്തെന്നും ഓജ കൂട്ടിച്ചേർത്തു.
ട്വന്റി 20യ്ക്ക് പിന്നാലെ ഏകദിന ടീമിലും ചുവടുറപ്പിക്കുകയായിരുന്നു. 50 ഓവർ ഫോർമാറ്റിൽ 30 സെഞ്ചുറികളോടെ 9825 റൺസ് ഇതിനകം നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഓപ്പണറുടെ റോളിലെത്തിയ ശേഷം വമ്പൻ സ്കോറുകൾ രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറക്കാൻ തുടങ്ങി. ടെസ്റ്റിൽ 3379 ഉം രാജ്യാന്തര ട്വന്റി 20യിൽ 3853 റൺസും രോഹിത്തിനുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും വലിയ ഇംപാക്ടുള്ള ഓപ്പണറായി പേരെടുക്കാൻ ഹിറ്റ്മാന് കഴിഞ്ഞു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ കൂടിയാണ് രോഹിത് ശർമ്മ.
- TODAY
- LAST WEEK
- LAST MONTH
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കിയ ആൺസുഹൃത്ത് അറസ്റ്റിൽ
- പ്രഭാകരന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് റേപ്പ് ചെയ്തോ? മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടാത്തത് തിരിച്ചടി; പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ എഐ എന്ന് ശ്രീലങ്ക; പക്ഷേ അതിനും ലക്ഷങ്ങൾ ആരാധകർ; തമിഴ് ഈഴം തിരിച്ചുവരുമോ?
- വഴിത്തിരിവായത് നീല കാറിൽ കൊണ്ടുവിട്ടെന്ന കുഞ്ഞിന്റെ മൊഴി; നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചാത്തന്നൂർ സ്വദേശി പത്മകുമാറിലേക്ക് എത്തി; പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ; ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി കേരളത്തെ നടുക്കിയ സംഘം
- മകൾക്ക് വിദേശത്ത് നഴ്സിങ് അഡ്മിഷന് സീറ്റിനായി ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന വാക്ക് തെറ്റിച്ചു; പലവട്ടം ആവശ്യപ്പെട്ടിട്ടും കൊടുത്ത അഞ്ചുലക്ഷം തിരിച്ചുനൽകിയില്ല; സാമ്പത്തിക തകർച്ച കൂടിയായതോടെ പൊറുതിമുട്ടി; പ്രതികാരത്തിനായി ലക്ഷ്യമിട്ടത് റെജിയുടെ രണ്ടുകുട്ടികളെയും കിഡ്നാപ്പ് ചെയ്ത് പണം മേടിച്ചെടുക്കാൻ; പ്രതി പത്മകുമാറിന് ക്വട്ടേഷൻ സംഘത്തിന്റെ സഹായം ലഭിച്ചതായി സംശയം
- 'മാമന് കഷണ്ടിത്തലയും കണ്ണാടിയും കട്ടിമീശയും': കുട്ടി പറഞ്ഞ വിവരങ്ങൾ വച്ചൊരു സ്കെച്ച്; പത്മകുമാറിന്റെ ചുണ്ടിന്റെ ഇടതുവശത്തേക്കുള്ള ചെരിവ് പോലും കിറുകൃത്യം; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ഓടിച്ച ആളിന്റെയും രണ്ടുസ്ത്രീകളുടെയും രേഖാചിത്രം വരച്ചത് ദമ്പതിമാർ
- ചാത്തന്നൂർ പ്രദേശത്ത് കേബിൾ ടിവി ബിസിനസ് തുടങ്ങി; റിയൽ എസ്റ്റേറ്റ് ബിസിനസിലും കൈവെച്ചു; ബേക്കറിയിലെ കാര്യങ്ങൾ നോക്കി നടക്കുന്നത് ഭാര്യ കവിത; സ്വന്തമായി ഫാം ഹൗസും; പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ; തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയെന്ന് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ
- ടി-20യിൽ ഓൾ റൗണ്ട് മികവിൽ ടീം ഇന്ത്യ തന്നെ കേമന്മാർ; ഓസീസിനോട് മല്ലിടാൻ പോന്ന റൺമല ഉയർത്തിയില്ലെങ്കിലും ബൗളർമാർ തകർത്താടിയതോടെ നാലാം മത്സരത്തിൽ 20 റൺസ് വിജയം; ഇന്ത്യക്ക് പരമ്പര നേടിയെടുത്ത് യുവാക്കളുടെ പട
- വി ഡി സതീശൻ വാക്കു പാലിച്ചു; കല്യാശേരിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന് അക്രമത്തിന് ഇരയായ യൂത്ത് കോൺഗ്രസുകാർക്ക് പുതിയ മൊബൈൽ വാങ്ങി നൽകി പ്രതിപക്ഷ നേതാവ്
- പിടിയിലായ പത്മകുമാർ ചാത്തന്നൂരിൽ ബേക്കറി നടത്തുന്നയാൾ; നല്ല നിലയിൽ ജീവിക്കുന്ന കുടുംബമെന്ന് നാട്ടുകാർ; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയർ കാർ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; നീലക്കാറും പ്രതിയുടെ പേരിൽ; കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാർ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ; റിക്രൂട്ട്മെന്റ് തട്ടിപ്പിലെ ഇരകളോയെന്ന് അന്വേഷണം; ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രം വഴിത്തിരിവായി; 10 ലക്ഷം രൂപ മോചന ദ്രവ്യം ഗൾഫിൽ നിന്നും ട്രാൻസ്ഫർ ചെയ്തു? ഓയൂർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- 'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- അബുദാബിയിലുള്ള ജ്യേഷ്ഠൻ ഭൂമി വാങ്ങാനും വീട് നിർമ്മിക്കാനും അയച്ചുനൽകിയ പണം ദുരുപയോഗം ചെയ്തെന്ന പരാതി കുടുംബത്തിലുണ്ടെന്ന സംശയം; ഇതിനൊപ്പം നഴ്സിങ് റിക്രൂട്ട്മെന്റ് മാഫിയയും അന്വേഷണ പരിധിയിൽ; ഓയൂരിൽ അന്വേഷണം സാമ്പത്തികത്തിലേക്ക്; അച്ഛന്റെ മൊഴി എടുക്കൽ നിർണ്ണായകമാകും; ഇനി നിർണ്ണായക നീക്കങ്ങൾ
- പിടിയിലായ പത്മകുമാർ ചാത്തന്നൂരിൽ ബേക്കറി നടത്തുന്നയാൾ; നല്ല നിലയിൽ ജീവിക്കുന്ന കുടുംബമെന്ന് നാട്ടുകാർ; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയർ കാർ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; നീലക്കാറും പ്രതിയുടെ പേരിൽ; കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാർ
- അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
- ഭാര്യയുടെ ശമ്പളം മൊത്തം വിഴുങ്ങാൻ സമ്മതിക്കാത്തത് കുടുംബ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു; കുറ്റസമ്മതത്തിലൂടെ വധശിക്ഷ ഒഴിവാക്കി നെവിൻ; മലയാളി നേഴ്സിനെ കൊന്ന നെവിന് ഇനി ജയിൽ മോചനമില്ല; മെറിൻ കൊലക്കേസിൽ ഭർത്താവ് ഇനി ആജീവനാന്തം അമേരിക്കൻ ജയിലിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍