വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പോരാളി ഷാജിയെ വെട്ടാൻ പോരാളി വാസു പിറന്നു; സിപിഎമ്മിന് വേണ്ടി സൈബർ ക്വട്ടേഷൻ എടുത്ത ഷാജിയെ അതുക്കുമേലെ ചെന്ന് തീർക്കാൻ ഉറച്ച് വാസു; സോഷ്യൽ മീഡിയയുടെ സ്വാധീനം വൈകി മാത്രം തിരിച്ചറിഞ്ഞ കോൺഗ്രസുകാർ ഇപ്പോൾ അരയും തലയും മുറുക്കി രംഗത്ത്; പോരാളി ഷാജിയും പോരാളി വാസുവും തമ്മിലുള്ള പോരാട്ടം കണ്ടിരിക്കാൻ ലൈക്കുകളും പ്രവാഹം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കേരളത്തിൽ മൂന്ന് നാലിടത്ത് മാത്രമേ ത്രികോണ മത്സരചൂടുള്ളൂ. തിരുവനന്തപുരവും പത്തനംതിട്ടയ്ക്കും അപ്പുറത്തേക്ക് അത് വളരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ബാക്കിയെല്ലായിടത്തും സിപിഎമ്മിന്റെ ഇടതുപക്ഷവും കോൺഗ്രസിന്റെ വലതു പക്ഷവും തമ്മിലെ നേരിട്ടുള്ള പോരാട്ടമാണ്. ഇത് സോഷ്യൽ മീഡിയയിലും പ്രതിഫലിക്കുകയാണ്. ഇവിടെ മത്സരിക്കുന്നത് പോരാളി ഷാജിയും പോരാളി വാസുമായാണ്.
സിപിഎമ്മിന്റെ സൈബർ മുഖമാണ് പോരാളി ഷാജി. സൈബർ സ്പെയ്സിൽ സിപിഎമ്മിന്റ കടന്നാക്രമണത്തിനും പ്രതിരോധ തന്ത്രങ്ങൾക്കും മുന്നിൽ നിൽക്കുന്ന ഫെയ്സ് ബുക്ക് പേജ്. ആരേയും രാഷ്ട്രീയമായി കടന്നാക്രമിക്കും. ചിലപ്പോഴെല്ലാം സീമകൾക്ക് അപ്പുറത്തേക്കുള്ള കൊടുംവെട്ടും. അങ്ങനെ സൈബർ സഖാക്കളുടെ ആശയ സംവാദത്തിനുള്ള ഇടമായി ഫേസ്ബുക്കിലെ പോരാളി ഷാജി മാറി. കോൺഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് മതേതര വോട്ടുകൾ സിപിഎമ്മിന് ഉറപ്പിക്കാനുള്ള ദൗത്യവുമായി പോരാളി ഷാജിയുടെ മുന്നേറ്റം തുടരുന്നതിനിടെയാണ് പോരാളി വാസു എത്തിയത്. ഷാജിയെ വെട്ടുകയാണ് പോരാളി വാസുവിന്റെ ലക്ഷ്യം. സിപിഎം കളിയാക്കലുകൾക്ക് കോൺഗ്രസ് ഇനി മറുപടി നൽകുക പോരാളി വാസവുവിലൂടെയാകും.
പോരാളി ഷാജി പേജിൽ അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുണ്ട്. വാസു പിറന്നിട്ട് അധികനാളായിട്ടില്ല. അതുകൊണ്ടുതന്നെ അംഗങ്ങളും കുറവാണ്. ഇരുപത്തിഅയ്യായിരത്തോളമേയുള്ളൂ വാസുവിന്റെ പേജിനു ലൈക്ക് അടിച്ചവർ. പക്ഷേ വാസുവിന്റെ ട്രോളുകളും പോസ്റ്റുകളും ഹിറ്റാകുമ്പോൾ ലൈക്കുകളും കൂടുകയാണ്. പോരാളി ഷാജിയും പോരാളി വാസുവും തമ്മിലെ കശപിശയുടെ ചൂടറിയാൻ കൂടുതൽ പേർ രണ്ടിലും ലൈക്ക് ചെയ്യുകയാണ്. ഏതായാലും തെരഞ്ഞെടുപ്പ് കാലത്തെ സൈബർ പോരാട്ടം പോരാളി വാസുവും ഷാജിയും തമ്മിലാണ്. കോൺഗ്രസിന്റെ സൈബർ സെൽ ഈയിടെ പുനഃസംഘടിപ്പിച്ചിരുന്നു. എകെ ആന്റണിയുടെ മകൻ അനിലിനാണ് മുഖ്യ ചുമതല. ഈ ടീമാണ് പോരാളി വാസുവിനെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. പോരാളി ഷാജിയെ പോലെ വാസുവും സൈബർ മേഖലയിലുള്ളവർക്ക് അജ്ഞാത വ്യക്തിയായി തുടരും.
ട്രോളുകളും എതിരാളിയുടെ പ്രസംഗത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടികളും ചരിത്രം കുത്തിപ്പൊക്കി ഓർമപ്പെടുത്തലും ആവേശകരമായ പ്രസംഗങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യലുമെല്ലാമാണ് ഷാജിയും വാസുവും ചെയ്യുന്നത്. ചിലയിടത്തെല്ലാം ചർച്ചകളിലും ചൂടോടെ ഇടപെട്ടുകളയും. തിരഞ്ഞെടുപ്പ് അടുത്തതോടെ വിശ്രമമില്ലാത്ത ജോലിയിലാണ് ഇരുവരും. സിപിഎമ്മിനുവേണ്ടി നേരത്തേതന്നെ രംഗത്തുള്ള തിരുവാലി സഖാക്കൾ, കൊണ്ടോട്ടി സഖാക്കൾ, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങി സഖാക്കൾ, ചുവപ്പ്, വിപ്ലവം തുടങ്ങിയ വാക്കുകൾ ചേർത്തുള്ള പേരുകളുമായി ഒട്ടേറെ ഇടതു ഗ്രൂപ്പുകളും സൈബറിടത്തിൽ സജീവമാണ്. ഇതിലൂടെ വലിയ പ്രചരണവും സിപിഎം നടത്തുന്നുണ്ട്. ബിജെപി ചില ഗ്രൂപ്പുകളുമായി പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ഏകോപനമായിരുന്നു പോരാളി ഷാജിയുടെ വിജയം. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസ് പോരാളി വാസുവുമായെത്തുന്നത്.
കോൺഗ്രസ്, ത്രിവർണം തുടങ്ങി പലപേരുകളിൽ കോൺഗ്രസ് അനുഭാവികളും പേജുകൾ തുടങ്ങിയിട്ടുണ്ടെങ്കിലും സജീവമായിവരുന്നതേയുള്ളൂ. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ എം.കെ.രാഘവനുവേണ്ടി ട്രോളുന്ന രാഘവേട്ടന്റെ കോഴിക്കോട്, കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിയായ പി.കെ.ശ്രീമതിക്കുവേണ്ടിയുള്ള എന്റെ ടീച്ചർ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിക്ക സ്ഥാനാർത്ഥികൾക്കുവേണ്ടിയും പ്രത്യേക പ്രചാരണ പേജുകൾ തുടങ്ങിയിട്ടുണ്ട്. എതിരാളികൾക്കെതിരെ ട്രോളുകളും ആക്ഷേപഹാസ്യങ്ങളും പ്രസം?ഗങ്ങൾക്കുള്ള കിടിലൻ മറുപടികളുമാണ് പോരാളി ഷാജിയും വാസുവും പങ്കുവയ്ക്കാറുള്ളത്. ഇത് തന്നെയാണ് മേൽപറഞ്ഞ പേജുകളും ചെയ്യുന്നത്.
നേരത്തെ സോഷ്യൽമീഡയയിൽ തന്റെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന വ്യാജപ്രചരണത്തിനെതിരെ നടൻ സലീംകുമാർ രംഗത്ത് വന്നിരുന്നു. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ജയരാജനെ അനുകൂലിച്ചും എതിർത്തുമുള്ള പോസ്റ്ററുകൾക്കെതിരെയാണ് നടൻ സലീംകുമാർ രംഗത്തെത്തിയത്. 'എന്റെ ചോദ്യം ഇതാണ്. ഇതിൽ ആരാണ് ഞാൻ ?' എന്ന് ചോദിച്ച് കൊണ്ട് രണ്ട് വിഭാഗക്കാർ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും സലീംകുമാർ പങ്ക് വെച്ചിട്ടുണ്ട്. ഒരു പോസ്റ്റർ 'പോരാളി ഷാജി' എന്ന പേരിലും മറ്റൊന്നിൽ പേരൊന്നും വെക്കാതെയുമാണുള്ളത്. സലികുമാറിനെതിരേയും പ്രചരണം നടത്തിയത് പോരാളി ഷാജിയായിരുന്നു. ഇത്തരം പ്രചരണങ്ങൾ ആളുകളിൽ സംശയം സൃഷ്ടിക്കും. ഇതിന് വേണ്ടിയാണ് പോരാളി ഷാജിയെ വാർത്തെടുത്തത്. ഇതിൽ വരുന്ന വ്യാജ പ്രതികരണങ്ങൾക്ക് അതേ പടി ഇനി പോരാളി വാസുവും മറുപടി പറയും.
പോരാളി ഷാജിയുടെ പോസ്റ്റിൽ സലിംകുമാർ പ്രതികരിച്ചിരുന്നു. ഇതോടെയാണ് വിവാദം തീർന്നത്. ഒന്നാമത്തെ പോസ്റ്റിൽ പറയുന്നത് സലിംകുമാർ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നാണ്. പോസ്റ്റ് ഇങ്ങനെ- 'ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്...എന്നിരുന്നാലും പറയുകയാണ്... ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും... എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തിൽ വരരുത്.... രണ്ട് മൂന്ന് എംപിമാരെയും കൊണ്ട് കേന്ദ്രത്തിൽ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല'. പോരാളി ഷാജിയുടെ പേരിലുള്ള രണ്ടാമത്തെ പോസ്റ്ററിൽ പറയുന്നത് ഇങ്ങനെ-യാണ് ' ഞാനൊരു കോൺഗ്രസുകാരനാണ് എന്നിരുന്നാലും പറയുക, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം- സലിംകുമാർ'. ഇത് കണ്ട സലിംകുമാർ സിനിമാ സ്റ്റൈലിൽ തന്നെ ചോദിക്കുകയാണ്- അപ്പോൾ സത്യത്തിൽ ഇതിൽ ഏതാണ് ശരിക്കും ഞാൻ.-ഇതായിരുന്നു സലിംകുമാറിന്റെ ചോദ്യം.
അമൃതാ ഹോസ്പിറ്റലിനെതിരായി ഉയർന്ന ആരോപണങ്ങളും ഇതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട 'പോരാളി ഷാജി'ക്കെതിരായ അന്വേഷണവും അവസാനിപ്പിച്ച പൊലീസ് നടപടി ഏറെ ചർച്ചയായിരുന്നു. അമൃത ആശുപത്രിയിലെ നഴ്സ് ബലാത്സംഗത്തിന് ഇരയായി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനെതിരെയായിരുന്നു പരാതി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചീഫ് സെക്യൂരിറ്റി ഓഫീസർ എആർ പ്രതാപനാണ് ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നത്. ഇതിനിടെ ഗൾഫിൽ നിന്നാണ് പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിലേക്ക് പ്രധാനമായും പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്നതെന്നാണ് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മറ്റൊരു രാജ്യത്ത് നിന്ന് പോസ്റ്റ് ചെയ്തതായതിനാൽ ബന്ധപ്പെട്ടവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഐപി അഡ്രസ് മുൻനിർത്തിയുള്ള അന്വേഷണത്തിലാണ് വിദേശത്ത് വച്ചാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായത്. ഇത്തരത്തിലുള്ള പേജിനെ തകർക്കാനാണ് പോരാളി വാസുവുമായി കോൺഗ്രസ് എത്തുന്നത്.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- ആർക്ക് മുന്നിൽ മുട്ടു മടക്കാൻ ഇല്ലെന്ന ഉറച്ച മനസ്സോടെ ഗ്രോവാസു; ജയിലിൽ തുടരും
- 'കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി എട്ട് മനുഷ്യരെ പിണറായി സർക്കാർ വെടിവച്ചിട്ടു'
- അടിയുറച്ച നിലപാടിൽ ഗ്രോ വാസു; ജാമ്യമെടുക്കില്ലന്ന് കോടതിയെ അറിയിച്ചു;
- ഗ്രോ വാസുവിനെ വെറുതേ വിട്ടു കോടതി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍