കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്; മകളുടെ കല്യാണ നിശ്ചയം മുടക്കിയ പൊലീസ് ഇടപെടലിനെതിരെ ജനരോഷം തിരിഞ്ഞപ്പോൾ വിശദീകരണവുമായി പൊലീസും ഫേസ്ബുക്കിൽ; മർദ്ദനത്തിന്റെ പേരിൽ പണി തെറിക്കുമെന്നായപ്പോൾ ഫേസ്ബുക്കിൽ കൂടി മറുപടി പറഞ്ഞ് വിവാദ എസ്ഐ; ആരോടോ സംസാരിക്കുന്നുവെന്ന വ്യാജേന എസ്ഐ പോസ്റ്റ് ചെയ്ത വീഡിയോ ചട്ടലംഘനമെന്ന് സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആർടസി ബസിൽ ഇടിച്ച കേസ് കല്ലറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വിവാഹം മുടങ്ങിയ സംഭവം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഹക്കിം ബദറുദ്ദീന്റെ മകൾ ഡോക്ടർ ഹർഷിതയുടെ വിവാഹമാണ് ജനമൈത്രി പൊലീസ് കുളമാക്കിയത്. കാൽനൂറ്റാണ്ടായി സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്കേപ് ആറ്ബിയിൽ ഹക്കീം ബദറുദീന്റെ(45) മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പൊലീസ് മുടക്കിയത്.
ഈ മാസം 16നു വൈകിട്ട് അഞ്ചിനാണു ഹർഷിതയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയിൽ എത്തുന്നതിനു മുൻപു പുലിപ്പാറ വളവിൽ വച്ച് 4.10നു വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ടൂറിസറ്റ് ബസും കെഎസ്ആർടിസി ബസും തമ്മിൽ ഉരസി. ടൂറിസ്റ്റ് ബസിന്റെ ചില്ലു തകർന്നു. ഇതോടെ പ്രശ്നം തുടങ്ങി. ബസിന്റെ ഡ്രൈവർ ബഹളമുണ്ടാക്കി. ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരൻ പാങ്ങോട് സ്റ്റേഷനിൽ വിളിച്ചതിനെതുടർന്ന് ഗ്രേഡ് എസ്ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനിൽ എത്താമെന്നും ഹക്കീം അഭ്യർത്ഥിച്ചുവെങ്കിലും പൊലീസിന്റെ മനസാക്ഷി ഉണർന്നില്ല. ബസ് ഡ്രൈവർ ബിജുമോനെയും വാനിൽ ഉണ്ടായിരുന്ന 27 പേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതോടെ വിവാഹ നിശ്ചയം മുടങ്ങുകയും ചെയ്തു.
എന്നാൽ സംഭവിച്ചത് മറ്റൊന്നാണെന്ന് പൊലീസ് പറയുന്നു. പാലോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസും പൂന്തുറയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസും തമ്മിൽ ഉരസി രണ്ടുബസിന്റെയും സൈഡ് മിറർ പൊട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പൂന്തുറയിൽ നിന്ന് വന്ന ഹക്കീം എന്നയാളുടെ നേതൃത്വത്തിൽ അഞ്ചോളം പേർ ടൂറിസ്റ്റ് ബസിൽ നിന്ന് ഇറങ്ങി വ്ന്ന് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി. സ്ഥലത്തെത്തി പൊലീസ് പാലോട് ആശുപത്രിയിൽ പോയി മൊഴി എടുത്ത ശേഷമാണ് അഞ്ചുപേർക്കെതിരെയും എഫഐആർ എടുത്തത്.പണക്കൊഴുപ്പിൽ ഒരു മനുഷ്യനാണെന്നുള്ള പരിഗണന കൊടുക്കാതെ ഒരു സൃെരേ ഡ്രൈവറാണെന്നുള്ള പരിഗണന കൊടുക്കാതെ അടിച്ചു പല്ല് കൊഴിച്ച പൂന്തുറക്കാരായ അക്രമികളെ പൊലീസ് വെറുതെ വിടണമായിരുന്നോ? മർ്ദിച്ചവശനാക്കണമായിരുന്നോ ?പണമുണ്ടെങ്കിൽ നിയമം കാറ്റിൽ പറത്താമെന്നാണോ ?പൊലിസ് നടപടി ശരിയായിരുന്നു.-ജനമൈത്രി പൊലീസിന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പാങ്ങോട് എസ് ഐ നിയാസ് പൊലീസിന്റെ വാദം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആരോടോ സംസാരിക്കുന്നുവെന്ന മട്ടിൽ, എസ്ഐ നിയാസ് ഫേസബുക്കിൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിയമപാലന ചുമതലയുള്ള ഉദ്യോഗസ്ഥൻ സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ജനമൈത്രി പൊലീസിന്റെ പേജിൽ പൊലീസിനെ ന്യായീകരിച്ച് ഇട്ട പോസറ്റിന്റെ പൂർണ രൂപം:
കഴിഞ്ഞ 16. 03. 2018 തീയതി പാങ്ങോട് പുലിപ്പാറ എന്ന സ്ഥലത്തു വച്ചു പാലോട് ഡിപ്പോയിലെ ksrtc ബസും പൂന്തുറയിൽ നിന്നും വന്ന ടൂറിസ്റ്റ് ബസും തമ്മിൽ ഉരസി രണ്ടു ബസിന്റെയും സൈഡ് mirror പൊട്ടി. ഇതുമായി ബന്ധപ്പെട്ടു പ്രകോപിതരായ പൂന്തുറയിൽ നിന്നും വന്ന ഹക്കിം എന്നയാളുടെ നേതൃത്വത്തിൽ അഞ്ചോളം പേര് ടൂറിസ്റ്റ് ബസിൽ നിന്നും ഇറങ്ങി വന്നു ചീത്തവിളിച്ചുകൊണ്ട്
Ksrtc ഡ്രൈവറെ മർദിച്ചു അവശനാക്കി. ബസിലെ സ്ഥിരം യാത്രക്കാരായ ടീച്ചേഴ്സും ഹോസ്പിറ്റലിൽ ജീവനക്കാരും കേണപേക്ഷിച്ചിട്ടും പൂന്തുറക്കാർ തനി സ്വരൂപത്തോടെ മർദനം അഴിച്ചുവിടുകയായിരുന്നു. ഉടനെ യാത്രക്കാരും പാങ്ങോട് നിവാസികളും പൊലീസിനെ വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. അടിയേറ്റ് അവശനായ ksrtc ഡ്രൈവർ അയാളെ മർദിച്ചതായി പറഞ്ഞ അഞ്ചു പൂന്തുറക്കാരെയും കസ്റ്റഡിയിൽ എടുത്തു.
ഉടനെ തന്നെ ksrtc പാലോട് ഡിപ്പോ ഇൻസ്പെക്ടർ രേഖാമൂലം പരാതി നൽകി. ട്രിപ്പ് മുടങ്ങിയതായും പരാതി നൽകി. ആ സമയം police സ്റ്റേഷനിലേക്ക് ksrtc ഡ്രൈവർ അടിയേറ്റ് ചികിത്സയിൽ കഴിയുന്നതായി ഇന്റിമേഷനും വന്നു. പാങ്ങോട് police ഉടനെ പാലോട് ഹോസ്പിറ്റലിൽ എത്തി പരിക്കേറ്റ ksrtc ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. കസ്റ്റഡിയിൽ ഉള്ള അഞ്ചു പേർക്കെതിരെയും നിയമപ്രകാരം FIR രജിസ്റ്റർ ചെയ്തു.അടിയേറ്റ് അവശനായ ksrtc ഡ്രൈവർ അയാളെ മർദിച്ചതായി പറഞ്ഞ അഞ്ചു പൂന്തുറക്കാരെയും കസ്റ്റഡിയിൽ എടുത്തു.
നിയപരമായി തന്നെ അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോടതി അവരെ റിമാൻഡ് ചെയ്തു.
ഇതിൽ പൊലീസിന്റെ ഭാഗത്തെ തെറ്റ് എന്താണ് ?മർദനമേറ്റ ksrtc ഡ്രൈവറെ മർദിച്ച ഹക്കിം ഉൾപ്പെടെയുള്ള പൂന്തുറക്കാരിൽ നിന്നുംരക്ഷിച്ചതാണോ ? അതോ അവിടെ പൊലീസ് ഉടനടി എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തതോ ?ജീവിക്കാൻ വേണ്ടി വാഹനം ഓടിക്കുന്ന പാവം ksrtc ഡ്രൈവറെ ഡ്യൂട്ടിക്കിടയിൽ പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ മർദിച്ചവർക്കു ഇന്ത്യൻ പീനൽ code സെക്ഷൻ 332 ബാധകമല്ലേ ?പ്രതിയായ ഒരാളെ മോചിപ്പിച്ചിട്ടാണോ പൊലീസ് ക്രമാസമാധാനം സംരക്ഷിക്കേണ്ടത് ?പണമുള്ളവർക്ക് IPC ബാധകമല്ലേ ?
പാവം ksrtc ഡ്രൈവർ ഒരു കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവൻ ഒരു സാധു കുടുംബത്തെ പോറ്റാൻ ഉപജീവനമാർഗം തേടി വാഹനം ഓടിക്കുന്ന ഒരു പാവം bus ഡ്രൈവറുടെ ദയനീയത പൊലീസ് കണ്ടില്ലന്നു നടിക്കണമായിരുന്നോ ?പണക്കൊഴുപ്പിൽ ഒരു മനുഷ്യനാണെന്നുള്ള പരിഗണന കൊടുക്കാതെ ഒരു ksrtc ഡ്രൈവറാണെന്നുള്ള പരിഗണന കൊടുക്കാതെ അടിച്ചു പല്ല് കൊഴിച്ച പൂന്തുറക്കാരായ അക്രമികളെ പൊലീസ് വെറുതെ വിടണമായിരുന്നോ ?
അക്രമികളിൽ ഒരാളുടെ മകളുടെ വിവാഹ നിശ്ചയത്തിനാണ് വന്നതെങ്കിൽ വാഹനം ഉരസിയതിന് പാവം ksrtc ഡ്രൈവറെ മര്ദിച്ചവശനാക്കണമായിരുന്നോ ?
പണമുണ്ടെങ്കിൽ നിയമം കാറ്റിൽ പറത്താമെന്നാണോ ?പൊലീസ് നടപടി ശരിയായിരുന്നു.
പാവം ksrtc ഡ്രൈവറുടെ സഹായത്തിനെത്തുകയും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് തെളിയിച്ച പാങ്ങോട് പൊലീസിന് ബിഗ് സല്യൂട്ട്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍