Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മലപ്പുറം പാക്കിസ്ഥാനാണെന്ന് പറയുന്ന എല്ലാവരും ഇങ്ങോട്ടൊന്നു വരണം; എന്റെ വക ഒരു സുലൈമാനീം കുടിച്ച് ഈ നാടും കണ്ട് നാട്ടാരേം കണ്ട് തിരിച്ചു പോകുമ്പം തീരുന്ന പ്രശ്നേയുള്ളു': ഗോപാലകൃഷ്ണനു മറുപടിയുമായി അബ്ദുൾ വഹാബ് എംപി

'മലപ്പുറം പാക്കിസ്ഥാനാണെന്ന് പറയുന്ന എല്ലാവരും ഇങ്ങോട്ടൊന്നു വരണം; എന്റെ വക ഒരു സുലൈമാനീം കുടിച്ച് ഈ നാടും കണ്ട് നാട്ടാരേം കണ്ട് തിരിച്ചു പോകുമ്പം തീരുന്ന പ്രശ്നേയുള്ളു': ഗോപാലകൃഷ്ണനു മറുപടിയുമായി അബ്ദുൾ വഹാബ് എംപി

മലപ്പുറം: മലപ്പുറം മിനി പാക്കിസ്ഥാനാണെന്നും മുസ്ലിങ്ങൾ പന്നികൾ പ്രസവിക്കുന്നതു പോലെ പെറ്റുകൂട്ടുകയാണെന്നും പ്രസംഗിച്ച എൻ ഗോപാലകൃഷ്ണനു മറുപടിയുമായി പി വി അബ്ദുൾ വഹാബ് എംപി. ഫേസ്‌ബുക്ക് പോസ്റ്റിലാണു അബ്ദുൾ വഹാബ് മറുപടി നൽകിയിരിക്കുന്നത്.

'മലപ്പുറം പാക്കിസ്ഥാനാണെന്ന് പറയുന്ന എല്ലാവരും ഇങ്ങോട്ടൊന്നു വരണം. എന്റെ വക ഒരു സുലൈമാനീം കുടിച്ച് ഈ നാടും കണ്ട് നാട്ടാരേം കണ്ട് തിരിച്ചു പോകുമ്പം തീരുന്ന പ്രശ്നേയുള്ളു' എന്നാണു വഹാബ് കുറിച്ചത്.

മലബാറിന്റെ ചരിത്രമറിയുന്ന ആരും ഇവിടത്തെ മുസ്ലിങ്ങളെ അവഹേളിക്കാൻ തയ്യാറാകില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, സാമ്പത്തിക ചരിത്രം ഇവയെല്ലാം നന്നായൊന്ന് പഠിച്ചാൽ ദേശസ്നേഹം ഒരു സമുദായത്തിന്റെ മാത്രം കുത്തകയല്ലെന്ന് ബോധ്യമാകും. ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയുമെല്ലാം ഒരുമയോടെ ഇവിടെ ജീവിക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടാക്കാമെന്നും വഹാബ് വിമർശിക്കുന്നു.

മതഭ്രാന്ത് മൂത്ത് അങ്ങ് ഉത്തരദേശത്ത് ബാബറി മസ്ജിദ് ആക്രമിച്ചപ്പോഴും മതസൗഹാർദമെന്ന ഒറ്റവാക്കിൽ എല്ലാ വൈകാരിക വിസ്ഫോടനങ്ങളും കുഴിച്ചു മൂടാൻ മലപ്പുറത്തെ സമുദായ നേതാക്കൾക്ക് സാധിച്ചുവെന്നത് നിങ്ങൾ വിസ്മരിക്കരുത്. മതസൗഹാർദത്തിന് കോട്ടമുണ്ടാക്കാൻ ക്ഷുദ്രശക്തികൾ ഓരോന്നായി ശ്രമിച്ചപ്പോഴും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മഹനീയമായ വ്യക്തിത്വം നടത്തിയ ഇടപെടലുകൾ ചരിത്ര പുസ്തകങ്ങളിൽ തിരയണമെന്നില്ല. നിങ്ങൾ ഘോരഘോരം പ്രസംഗിക്കുന്ന കംപ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന ഗൂഗിളെന്ന സെർച്ച് എഞ്ചിനിൽ തിരഞ്ഞാൽ മതിയാകും.

കേരളമിന്ന് വികസന സൂചികയിൽ ലോകത്തെ മികച്ച രാജ്യങ്ങൾക്ക് ഒപ്പം നിൽക്കുന്നുണ്ടെങ്കിൽ മരുഭൂമിയിൽ മലപ്പുറംകാരൊഴുക്കിയ വിയർപ്പിന്റെ വിലകൂടിയാണിത്. പിന്നെ മുസ്ലിങ്ങൾ മാത്രം വോട്ട് ചെയ്തല്ല ഇവിടെ നിന്ന് എം എൽ എമാർ ഉണ്ടാകുന്നത്. ഹിന്ദുക്കളും, കൃസ്ത്യാനികളും എല്ലാം സ്നേഹത്തോടെ തന്നെയാണ് വോട്ട് ചെയ്യുന്നത്. മുസ്ലിമുകൾക്ക് മാത്രമായി ഇവിടെ എം എൽ എമാരില്ല. അതുകൊണ്ട് നിങ്ങളീ സുലൈമാനി ചൂടാറും മുമ്പ് കുടിച്ച് മലപ്പുറത്തിന്റെ ഖൽബിലെന്താണെന്ന് അനുഭവിച്ചറിയൂ.... മുസ്ലിമായതിൽ അഭിമാനിക്കുന്ന ഇന്ത്യക്കാരനായതിൽ ആനന്ദിക്കുന്ന ഒരു ഇന്ത്യൻ മുസ്ലിമായി ജീവിക്കുന്നതിൽ ആത്മാഭിമാനം കൊള്ളുന്ന ലക്ഷങ്ങളെ നിങ്ങൾക്കിവിടെ കാണാനാകുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ വഹാബ് കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇങ്ങള് മലപ്പുറത്തേക്ക് വാ ഒരു സുലൈമാനി കുടിച്ചാൽ തീരാനുള്ള കാര്യള്ളൂ.. #entevakasulaimani
മലപ്പുറം പാക്കിസ്ഥാനാണെന്ന് പറയുന്ന എല്ലാവരും ഇങ്ങോട്ടൊന്നു വരണം. എന്റെ വക ഒരു സുലൈമാനീം കുടിച്ച് ഈ നാടും കണ്ട് നാട്ടാരേം കണ്ട് തിരിച്ചു പോകുമ്പം തീരുന്ന പ്രശ്നേയുള്ളു.
മലബാറിന്റേം, മലപ്പുറത്തിന്റേം, മാപ്പിളമാരുടേം ചരിത്രമറിയുന്ന ആരും ഇവിടത്തെ മുസ്ലിങ്ങളെ അവഹേളിക്കാൻ തയ്യാറാകില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, സാമ്പത്തിക ചരിത്രം ഇവയെല്ലാം നന്നായൊന്ന് പഠിച്ചാൽ ദേശസ്നേഹം ഒരു സമുദായത്തിന്റെ മാത്രം കുത്തകയല്ലെന്ന് ബോധ്യമാകും.
മതവിദ്വേഷത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങൾ നീറി പുകയുമ്പോൾ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയുമെല്ലാം ഒരുമയോടെ ഇവിടെ ജീവിക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടാകാം. അവരുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിൽ ഇര പിടിക്കാനും, സ്വയം ഇരയാകാനും ഇവിടത്തെ മുസ്ലിം സമുദായത്തെ കിട്ടാത്തതും നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടാകും. കേരളത്തിന്റെ അതിസമ്പന്നമായ സംസ്‌കാരത്തിന്റെ മഹത്തായ ഏടുകൾ പലതിലും മലപ്പുറം ജില്ലയുടെ കരസ്പർശം കാണാനാകും. തുഞ്ചനും, പൂന്താനവും, വള്ളത്തോളുമെല്ലാം ഈ മണ്ണിൽ ജനിച്ച് ഈ മണ്ണിന്റെ മഹത്വം ഉയർത്തിയവരാണ്. അവർക്കാർക്കും ഇവിടത്തെ മുസ്ലിം ജനത അസ്വസ്ഥതയായി തോന്നിയിട്ടില്ല. കാരണം നിങ്ങൾക്കില്ലാത്ത വിശാലമായൊരു കാഴ്‌ച്ചപാട് അവർക്കുണ്ടായിരുന്നു.
മതഭ്രാന്ത് മൂത്ത് അങ്ങ് ഉത്തരദേശത്ത് ബാബറി മസ്ജിദ് ആക്രമിച്ചപ്പോഴും മതസൗഹാർദമെന്ന ഒറ്റവാക്കിൽ എല്ലാ വൈകാരിക വിസ്ഫോടനങ്ങളും കുഴിച്ചു മൂടാൻ മലപ്പുറത്തെ സമുദായ നേതാക്കൾക്ക് സാധിച്ചുവെന്നത് നിങ്ങൾ വിസ്മരിക്കരുത്. മതസൗഹാർദത്തിന് കോട്ടമുണ്ടാക്കാൻ ക്ഷുദ്രശക്തികൾ ഓരോന്നായി ശ്രമിച്ചപ്പോഴും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മഹനീയമായ വ്യക്തിത്വം നടത്തിയ ഇടപെടലുകൾ ചരിത്ര പുസ്തകങ്ങളിൽ തിരയണമെന്നില്ല. നിങ്ങൾ ഘോരഘോരം പ്രസംഗിക്കുന്ന കംപ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന ഗൂഗിളെന്ന സെർച്ച് എഞ്ചിനിൽ തിരഞ്ഞാൽ മതിയാകും. നിങ്ങൾ പറയുന്ന ഈ പാക്കിസ്ഥാനിലാണ് കേരളത്തിലെ പ്രശസ്തമായ പല ഹൈന്ദവ ക്ഷേത്രങ്ങളും തലയുയുർത്തി നിൽക്കുന്നത്. അവയൊന്നും ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ലെങ്കിൽ അത് ഭാരതമെന്ന മൂന്നക്ഷരത്തിൽ കോർത്തെടുത്ത ദേശസ്നേഹം കൊണ്ട് മാത്രമാണ്.
കുഞ്ഞാലി മരക്കാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി, ആലി മുസ്ലിയാർ, മമ്പുറം തങ്ങൾ, ഉമ്മർ ഖാസി എന്നീ പേരുകളൊന്നും നിങ്ങൾ കേൾക്കാതിരിക്കാൻ വഴിയില്ല. പക്ഷേ നിങ്ങളുടെ മനസിലെ അസഹിഷ്ണുത ഇതൊന്നും അംഗീകരിക്കാൻ സമ്മതിക്കുന്നുണ്ടാകില്ല. ഇനി കേട്ടിട്ടില്ലെങ്കിൽ ഇങ്ങോട്ടൊന്ന് വരണം നമ്മൾക്ക് സുലൈമാനിക്കൊപ്പം കുറച്ച് ചരിത്രോം പഠിക്കാം.
കേരളമിന്ന് വികസന സൂചികയിൽ ലോകത്തെ മികച്ച രാജ്യങ്ങൾക്ക് ഒപ്പം നിൽക്കുന്നുണ്ടെങ്കിൽ മരുഭൂമിയിൽ മലപ്പുറംകാരൊഴുക്കിയ വിയർപ്പിന്റെ വിലകൂടിയാണിത്.
പിന്നെ മുസ്ലിങ്ങൾ മാത്രം വോട്ട് ചെയ്തല്ല ഇവിടെ നിന്ന് എം എൽ എമാർ ഉണ്ടാകുന്നത്. ഹിന്ദുക്കളും, കൃസ്ത്യാനികളും എല്ലാം സ്നേഹത്തോടെ തന്നെയാണ് വോട്ട് ചെയ്യുന്നത്. മുസ്ലിമുകൾക്ക് മാത്രമായി ഇവിടെ എം എൽ എമാരില്ല.
അതുകൊണ്ട് നിങ്ങളീ സുലൈമാനി ചൂടാറും മുമ്പ് കുടിച്ച് മലപ്പുറത്തിന്റെ ഖൽബിലെന്താണെന്ന് അനുഭവിച്ചറിയൂ.... മുസ്ലിമായതിൽ അഭിമാനിക്കുന്ന ഇന്ത്യക്കാരനായതിൽ ആനന്ദിക്കുന്ന ഒരു ഇന്ത്യൻ മുസ്ലിമായി ജീവിക്കുന്നതിൽ ആത്മാഭിമാനം കൊള്ളുന്ന ലക്ഷങ്ങളെ നിങ്ങൾക്കിവിടെ കാണാനാകും.
I invite all the haters of Muslims in Malappuram to Malappuram. Let us have a glass of sulaimani (black tea) and feel how we host you without considering your cast or colour.
Malappuram has played a key role in the Independence struggle of our country and also gave birth to many freedom fighters. It is the place where the literary icons like Thunjathu Ezhuthachan, Poonthanam and Vallathol have born. They have not felt any intolerance towards anyone here.
Malappuram has stood behind secularism when various parts of country had witnessed intolerance after the demolition of Babri Masjid. Our leaders stood for peace when the sentiments had been hurt on different occasions.
We are Muslims who are proud to be called as an Indian.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP