സ്വകാര്യ ഏജൻസികൾ പരീക്ഷ നടത്തിയാൽ അതിന് എന്ത് വിശ്വാസ്യതയാണുണ്ടാവുക? വേണ്ടപ്പെട്ട മാനേജ്മെന്റുകൾക്ക് ചോദ്യ പേപ്പർ ചോർത്തിക്കിട്ടില്ലെന്ന് ഉറപ്പുണ്ടോ? പരീക്ഷാ തീയതികൾ ഇടയ്ക്കിടെ മാറ്റിയും തോന്നിയതുപോലെ പ്രഖ്യാപിച്ചും വലയ്ക്കരുതെന്നും കലാമിന്റെ പേരിലെ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ സ്വപ്ന ചിറകുകൾ അരിയരുതെന്നും വിസിക്ക് തുറന്ന കത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം : പരീക്ഷ നടത്താൻ സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനെതിരെയും വിദ്യാർത്ഥികളെ വലയ്ക്കുന്ന പരീക്ഷാ സമ്പ്രദായം മാറ്റണമെന്ന് ആവശ്യപ്പെട്ടും എ പി ജെ അബ്ദുൾ കലാം സർവകലാശാല വൈസ് ചാൻസലർക്ക് വിദ്യാർത്ഥിയുടെ തുറന്ന കത്ത്. സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി ടി കെ എം എഞ്ചിനീയറിങ് കോളേജിലെ ബി ടെക് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അനുരാഗാണ് ഫേസ്ബുക്കിലൂടെ തുറന്ന കത്ത് പോസ്റ്റ് ചെയ്തത്.
പരീക്ഷകൾക്കിടയിൽ വേണ്ട അവധി നൽകാതെ പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നതായി അനുരാഗ് പറയുന്നു. സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്തിക്കാൻ ഏൽപ്പിച്ചതിനെപറ്റിയും അനുരാഗ് ആശങ്ക ഉന്നയിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടും ആശങ്കകളും മനസ്സിലാക്കി വിദ്യാർത്ഥികളുടെ അഗ്നി ചിറകുകളെ ശക്തിപ്പെടുത്തുന്ന തീരുമാനം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് .
ഡിസംബർ രണ്ടിന് നടക്കേണ്ട പരീക്ഷ മാറ്റിവച്ചതായി വിദ്യാർത്ഥികൾ അറിയുന്നത് ഒന്നിന് ഉച്ചതിരിഞ്ഞാണെന്നും അവധിക്ക് വീട്ടിൽ പോയി തിരിച്ച് വന്ന വിദ്യാർത്ഥികളെ ഈ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്കു ശേഷമാണ് നടക്കുകയെന്ന പ്രോ വൈസ് ചാൻസലറുടെ പ്രസ്താവന പല മാദ്ധ്യമങ്ങളിലും വന്നിരുന്നു. കൂടാതെ സർവകലാശാലയിൽ വിളിച്ച് അന്വേഷിച്ചവർക്കും ഇതേ വിവരമാണ് ലഭിച്ചത്.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആൻഡമാൻ, ഉത്തരേന്ത്യ, മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ് തങ്ങളുടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുത്തു. വർഷങ്ങൾക്ക് ശേഷമാണ് പലരും സ്വന്തം നാട്ടിലേക്ക് പോകുന്നതുതന്നെ. വിദേശത്തുനിന്നുള്ളവർ വൻ തുക ചെലവാക്കി സ്വരാജ്യങ്ങളിലേക്ക് പോയി. പലരും വിസ പുതുക്കാൻ കൊടുത്തു. പക്ഷേ, അതിനിടെയാണ് ഡിസംബർ 13 ന് അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ ബിടെക് എസ്-1, എസ്-3 സെമസ്റ്ററുകളിലെ പരീഷകൾ നടത്തുന്നു എന്ന പൊടുന്നനെയുള്ള തീരുമാനം വരുന്നത് .
പരീക്ഷകൾക്കിടയിൽ വേണ്ട വിധത്തിലുള്ള അവധികൾ നൽകാതെയുള്ളതും പൊടുന്നനെയുള്ളതുമായ ഒരു തീരുമാനമായി അത്. സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്താൻ ഏൽപ്പിക്കരുതെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഉന്നയിക്കാതെ ഇപ്പോൾ പരീക്ഷ നടത്താൻ തീരുമാനിച്ചതിലും വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്.
അനുരാഗിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എത്രയും ബഹുമാനപ്പെട്ട APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല .VC ശ്രീ Kuncheria P Isaac സർ ന് ഒരു തുറന്ന കത്ത്
ബഹുമാനപ്പെട്ട Kuncheria P Isaac സർ ,
ഭാരതീയരുടെ സ്വപ്നങ്ങൾക്ക് അഗ്നി ചിറകുകൾ നൽകിയ , ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ശ്രീ APJ അബ്ദുൾകലാമിന്റെ നാമത്തിൽ നിലനിൽക്കുന്നതണല്ലോ , അങ്ങ് വൈസ് ചാൻസിലർ ആയ 'APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല' ആ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥി എന്നനിലയിൽ , അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായ ഒരു തീരുമാനത്തെ താങ്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഈ തുറന്നകത്ത് എഴുതുന്നത് ..
അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ BTECH S1 , S3 സെമസ്റ്ററുകളിലെ പുതിക്കിയ പരീക്ഷാ ടൈം ടേബിളിലും പരീക്ഷാ നടത്തിപ്പ് രീതിയിലും, വിദ്യാർത്ഥികൾക്ക് ഉണ്ടായ അമർഷം ഇതിനോടകം തന്നെ താങ്കൾ അറിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു .നേരത്തെ Dec 2 ന് നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചു എന്ന് വിദ്യർത്ഥികൾ അറിയുന്നത് Dec 1 ഉച്ചതിരിഞ്ഞാണ് പരീക്ഷ നടത്തിപ്പിലെ കെടുകാര്യസ്ഥതകൾ മൂലം ഉയർന്നുവന്ന എതിർപ്പുകളായിരുന്നു അതിന്റെ കാരണം. പഠനാവധിക്ക് വീട്ടിൽ പോയി, പരീക്ഷ എഴുതാനായി തിരിച്ചുവന്ന വിദ്യാർത്ഥികളെ ഈ തീരുമാനം വലച്ചു എന്നതിലും താങ്കൾക്ക് സംശയം ഉണ്ടാവില്ലല്ലോ ..?
എന്നിരുന്നാലും യൂണിവഴ്സിറ്റിക്ക് സംഭവിച്ച തെറ്റ് തിരുത്തി ഉടൻ തന്നെ പരീക്ഷകൾ നടത്തും എന്ന് വിദ്യാർത്ഥികൾ പ്രത്യാശിച്ചു . എന്നാൽ ക്രിസ്തുമസ് അവധിക്ക് ശേഷമാണ് പരീക്ഷ നടക്കാൻ സാധ്യത എന്ന pro.vc യുടെ വാക്കുകൾ തൊട്ടടുത്ത ദിവസങ്ങളിൽ പല പ്രമുഖ മാദ്ധ്യമങ്ങളിലും വരികയുണ്ടായി. യൂണിവേഴ്സിറ്റി യിൽ വിളിച്ച് കാര്യം അന്വേക്ഷിച്ചവർക്കും സമാന മറുപടിയാണ് കിട്ടിയത് .
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആൻഡമാൻ ,ഉത്തരേന്ത്യ , മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികക്ക് തങ്ങളുടെ നാട്ടിലേക്ക് പോകേണ്ടി വന്നു . വർഷങ്ങൾക്ക് ശേഷമാണ് പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത് തന്നെ. NRI വിദ്യാർത്ഥികളും വൻ തുക ചെലവാക്കി രാജ്യം കടന്നു , പലരും വിസ പുതുക്കാൻ കൊടുത്തു .
ഈ സാഹചര്യത്തിലാണ് DEC 13 ന് അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ
BTECH S1 , S3 സെമസ്റ്ററുകളിലെ പരീഷകൾ നടത്തുന്നു എന്ന പൊടുന്നനെയുള്ള തീരുമാനം വരുന്നത്.
പരീക്ഷകൾക്കിടയിൽ വേണ്ട വിധത്തിലുള്ള അവധികൾ നൽകാതെയുള്ളതും, പൊടുന്നനെയുള്ളതുമായ ഒരു തീരുമാനം അതും മുമ്പ് പരീക്ഷ മാറ്റാൻ കാരണങ്ങളിൽ ഒന്നായി പറഞ്ഞിരുന്ന 'സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്താൻ ഏൽപ്പിക്കുക ' എന്ന നടപടി മാറ്റാതെയുള്ള തീരുമാനം. ഈ തീരുമാനത്തിൽ ഞങ്ങൾക്ക് ആശങ്കകൾ അനവധിയാണ് ..
അവയിൽ ചിലതും കുറിക്കട്ടെ ..
1) സ്വകാര്യ ഏജൻസികൾ പരീക്ഷയിലെ ചോദ്യങ്ങൾ വേണ്ടപ്പെട്ട മാനേജുമെന്റുകൾക്ക്
ചോർത്തി നൽകില്ല എന്നതിന് എന്ത് ഉറപ്പാണ് ഉള്ളത് ?
2) വിദേശത്തും അന്യ സംസ്ഥാനത്തും ഉള്ളവർ ഇത്ര പെട്ടന്ന് എങ്ങനെ കേരളത്തിൽ വന്ന് പരീക്ഷ എഴുതണം എന്നാണ് കരുതേണ്ടത് ?
3) ഓടി പിടിച്ച് വന്നാൽ തന്നെ വേണ്ട വിധത്തിൽ അവധിയില്ലാത്ത പരീക്ഷ എങ്ങനെ പഠിച്ച് എഴുതാനാണ് ?
താങ്കളുടെയും , യൂണിവേർസിറ്റി യുടെയും വാക്കിന്റെ പുറത്ത് സംജാതമായ ഈ സാഹചര്യം
വിദ്യാർത്ഥികൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടും ആശങ്കകളും എത്രയും ബഹുമാനപ്പെട്ട താങ്കൾ മനസ്സിലാക്കും എന്നു തന്നെയാണ് കരുതുന്നത് . ആയതിനാൽ തന്നെ
വിദ്യാർത്ഥികളുടെ അഗ്നി ചിറകുകളെ ശക്തിപ്പെടുത്തുന്ന ഒരു തീരുമാനം
താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ..
വിശ്വസ്ഥതയോടെ ,
അനുരാഗ് ..
( APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ കീഴിലെ TKM college of engineering ൽ , B TECH
3rd സെമസ്റ്റർ വിദ്യാർത്ഥി )
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍