ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ലെന്ന് സുലേഖ ടീച്ചർ; എനിക്കു നേരെയുള്ള അധിക്ഷേപങ്ങളെയും ടീച്ചർ തള്ളിപ്പറയും എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് നിനിത കണിച്ചേരി
മറുനാടൻ മലയാളി ബ്യൂറോ
കെ എസ് ശബരിനാഥൻ എംഎൽഎയുടെ അമ്മയും മുൻ സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യയുമായ സുലേഖ ടീച്ചറുടെ എഫ്ബി പോസ്റ്റ് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംവദിക്കേണ്ടത് ആശയങ്ങളോടാണെന്നും വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ലെന്നും അണികളെ പറഞ്ഞ് മനസ്സിലാക്കണമെന്ന് ഇടതുപക്ഷ നേതൃത്വത്തോട് ആവശ്യപ്പെടുന്നതായിരുന്നു സുലേഖ ടീച്ചറുടെ പോസ്റ്റ്. ഇപ്പോഴിതാ, ശബരിനാഥൻ എംഎൽഎ തനിക്കെതിരെ നടത്തിയ അവാസ്തവപ്രചരണങ്ങൾ ചൂണ്ടിക്കാണിച്ച് ശബരിയുടെ അമ്മയും അദ്ധ്യാപികയുമായ സുലേഖ ടീച്ചർക്ക് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ തുറന്ന കത്ത്.
സ്വന്തം യോഗ്യതകൾ വിളിച്ചു പറയേണ്ടി വരുന്ന നിവൃത്തികേടിനെ കുറിച്ച് ടീച്ചർ പറഞ്ഞ അതേ അവസ്ഥയാണ് തനിക്കെന്നും ശബരീനാഥ് ഉൾപ്പെടെയുള്ളവർ നടത്തുന്ന അവാസ്തവ പ്രചരണമാണിതിന് കാരണമെന്നും നിനിത പറയുന്നു. സംസ്കൃത സർവ്വകലാശാലയിൽ അദ്ധ്യാപികയായി നിയമിക്കപ്പെടാനുള്ള എന്റെ യോഗ്യതയെ അദ്ദേഹമുൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുന്നതിനാൽ സ്വന്തം യോഗ്യതകൾ വിശദീകരിക്കാൻ ടീച്ചറെപ്പോലെ താനും നിർബന്ധിതയായിരിക്കുകയാണെന്ന് നിനിത കണിച്ചേരി പറഞ്ഞു.
എതിരാളിയോടുള്ള വിരോധം തീർക്കാൻ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ല എന്ന ടീച്ചറുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .(സ്ത്രീകളെല്ലാം വീട്ടിലിരിക്കുന്നവരോ വീട്ടിലിരിക്കേണ്ടവരോ ആണെന്ന് ഞാൻ കരുതുന്നില്ല എന്നു കൂടി പറയട്ടെ ) ടീച്ചറുടെ കുറിപ്പ് ,അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സ്ത്രീകളുടെയും അവകാശത്തേയും സ്വാതന്ത്ര്യത്തേയും മുൻനിർത്തിയുള്ളതാണെന്നാണ് ഞാൻ കരുതുന്നത് .അങ്ങനെയാണെങ്കിൽ എനിക്കു നേരെയുള്ള അധിക്ഷേപങ്ങളെയും ടീച്ചർ തള്ളിപ്പറയും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം- നിനിത പറയുന്നു.
നിനിത കണിച്ചേരിയുടെ വാക്കുകൾ:
സുലേഖടീച്ചർക്ക് സ്നേഹപൂർവ്വം
പ്രിയ സുലേഖടീച്ചർ,
സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ഞാൻ ടീച്ചറുടെ ഒരു FB പോസ്റ്റ് അൽപം വൈകിയാണ് കണ്ടത് . അതാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്.
കാര്യത്തിലേക്ക് വരും മുമ്പ് നാം തമ്മിലുള്ള സവിശേഷമായ ഒരുബന്ധം കൂടി ഓർമ്മിപ്പിക്കട്ടെ, ടീച്ചറുടെ ഭർത്താവ് ആദരണീയനായ ശ്രീ.ജി.കാർത്തികേയൻ സാർ എന്റെ അമ്മയുടെ സഹപാഠിയും അച്ഛന്റേയും ,എം.ബി രാജേഷിന്റേയും അടുത്ത സുഹൃത്തുമായിരുന്നു. വർക്കല SN കോളേജിൽ 1967-68ൽ KSU വിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന ശ്രീ.കാർത്തികേയൻ സാറിനെതിരെKSF ന്റെ സ്ഥാനാർത്ഥി എന്റെ അമ്മ നബീസാ ബീവിയായിരുന്നു. വോട്ടെണ്ണൽ പൂർത്തിയാക്കാനാവാതെ ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നുവത്രേ. എന്റെ വിവാഹത്തിനു വന്നപ്പോൾ ശ്രീ.കാർത്തികേയൻസാർ ഇക്കാര്യം സംസാരിച്ചത് ഇന്നും ഞാനോർക്കുന്നു. അങ്ങനെ ഞങ്ങൾക്കെല്ലാം അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീ.കാർത്തികേയൻ സാറിന്റെ ഭാര്യ എന്ന സ്നേഹം ,നേരിൽ പരിചയമില്ലെങ്കിലും ടീച്ചറിനോട് എനിക്കുണ്ട് .
ഇനി കാര്യത്തിലേക്ക് വരാം .കേരളത്തിന്റെ അക്കാദമിക് രംഗത്ത് പല ഉയർന്ന പദവികളും വഹിച്ചിട്ടുള്ള ടീച്ചറുടെ യോഗ്യതകളെ സമൂഹമാധ്യമങ്ങളിൽ ആരെല്ലാമോ ചോദ്യം ചെയ്തതാണല്ലോ ടീച്ചറെ വേദനിപ്പിച്ചതുംFB പോസ്റ്റിന് നിദാനമായതും .എന്നാൽ എഡിറ്ററില്ലാത്ത സമൂഹമാധ്യമങ്ങളിൽ നിന്നു മാത്രമല്ല എഡിറ്ററുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നു പോലും സമാനമായ ആക്രമണം ഞാൻ നേരിടുന്നത് ടീച്ചർ അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. സ്വന്തം യോഗ്യതകൾ വിളിച്ചു പറയേണ്ടി വരുന്ന നിവൃത്തികേടിനെ കുറിച്ച് ടീച്ചർ പറഞ്ഞല്ലോ.അതേ അവസ്ഥയാണിപ്പോൾ എനിക്കും. ടീച്ചറുടെ മകനും എംഎൽഎയുമായ ശ്രീ.ശബരീനാഥ് ഉൾപ്പെടെയുള്ളവർ നടത്തുന്ന അവാസ്തവ പ്രചരണമാണിതിനു കാരണം.സംസ്കൃത സർവ്വകലാശാലയിൽ അദ്ധ്യാപികയായി നിയമിക്കപ്പെടാനുള്ള എന്റെ യോഗ്യതയെ അദ്ദേഹമുൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുന്നതിനാൽ സ്വന്തം യോഗ്യതകൾ വിശദീകരിക്കാൻ ടീച്ചറെപ്പോലെ ഞാനും നിർബന്ധിതയായിരിക്കുകയാണ്.
ടീച്ചർ പഠിച്ചിറങ്ങിയ കാലത്ത് കോളേജ് അദ്ധ്യാപികയാവാനുള്ള അടിസ്ഥാന യോഗ്യത പി.ജി മാത്രമായിരുന്നെങ്കിൽ ഇന്ന് പി.ജിക്ക് പുറമെ U G C യുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET )കൂടി പാസ്സാവണമെന്ന് ടീച്ചർക്ക് അറിയാമല്ലോ.എനിക്ക് എം.എക്ക് ഫസ്റ്റ്ക്ലാസും NET ഉം അധിക യോഗ്യതയായി Ph Dയും ഉണ്ടായിട്ടും അടിസ്ഥാനയോഗ്യത പോലുമില്ലെന്നാണ് ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നത്.അടിസ്ഥാന യോഗ്യതയും അധികയോഗ്യതകളും എനിക്കുണ്ടെന്ന് മറ്റാർക്ക് മനസ്സിലായില്ലെങ്കിലും കേരള സർവ്വകലാശാലയിലെ പരീക്ഷാ കൺട്രോള റായി വിരമിച്ച ടീച്ചർക്ക് മനസ്സിലാവാതെ വരില്ലല്ലോ. രണ്ട് കട്ടികളുടെ അമ്മ , അദ്ധ്യാപിക എന്നീ നിലകളിലുള്ള ജോലിഭാരത്തിനൊപ്പം ഒരു പൊതുപ്രവർത്തകന്റെ ഭാര്യ എന്ന അധിക സമ്മർദ്ദം കൂടി അനുഭവിച്ച് കൊണ്ട് ഒരു സ്ത്രീ ഗവേഷണം പൂർത്തിയാക്കി Ph D കരസ്ഥമാക്കുന്നത് എത്രമേൽ ദുഷ്ക്കരമാണെന്ന് മറ്റാരേക്കാൾ നന്നായി ടീച്ചർക്ക് തിരിച്ചറിയാനാകും എന്നാണ് എന്റെ പ്രതീക്ഷ .ടീച്ചറും സമാനമായസാഹചര്യങ്ങളിൽ നിന്നു കൊണ്ടായിരിക്കുമല്ലോ Ph Dനേടിയത്. ഉന്നത പരീക്ഷാവിജയങ്ങളും Ph Dയുമൊക്കെ നേതാക്കളുടെ ഭാര്യമാർ എന്ന നിലയിൽ നമുക്കാരും തന്ന ഔദാര്യമല്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രം നേടുന്നതാണെന്നും ടീച്ചർ അംഗീകരിക്കുമെന്ന്എനിക്കുറപ്പാണ്. ഭർത്താവിന്റെ മേൽ വിലാസത്തിലല്ലാതെ സ്വന്തമായി ആർജ്ജിച്ച കഴിവും യോഗ്യതകളും കൊണ്ട് ഒരു സ്ത്രീക്ക് ഉയർന്നു വരാനാകും എന്ന് ടീച്ചർ വിശ്വസിക്കുന്നില്ലേ?
സംസ്കൃത സർവ്വകലാശാല, മലയാളം അസിസ്റ്റൻഡ് പ്രൊഫസർ നിയമനത്തിന് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാൻ UGCമാനദണ്ഡപ്രകാരം നിശ്ചയിച്ച കട്ട് ഓഫ്മാർക്ക് ആയ 60 നേടാൻ എനിക്ക് എം.എ ഫസ്റ്റ് ക്ലാസും (25 മാർക്ക്) Ph Dയും (30 മാർക്ക്) NET ഉം ( 5 മാർക്ക് ) മാത്രം മതിയെന്ന കാര്യം UGCമാനദണ്ഡങ്ങൾ നന്നായറിയുന്ന ടീച്ചർ നിഷേധിക്കില്ലല്ലോ .ഡിഗ്രിക്കും പ്രസിദ്ധീകരണത്തിന്നും നൽകുന്ന മാർക്കുകൾ കൂടി ഇതിനു പുറമെ എനിക്ക് ലഭിക്കുകയും ചെയ്യും
എനിക്ക്കോളേജ് അദ്ധ്യാപന പരിചയമില്ല എന്നും അതുള്ളവരെ മറികടന്ന് എന്നെ നിയമിച്ചു എന്നുമാണ് മറ്റൊരു ആരോപണം. എന്നാൽ എനിക്കൊപ്പംഅഭിമുഖത്തിൽ പങ്കെടുത്തവരിലധികവും UGC നിഷ്കർഷിച്ചപ്രകാരമുള്ള അദ്ധ്യാപന പരിചയം ഇല്ലാത്തവരായിരുന്നു എന്നതാണ് വസ്തുത.( കോളേജ് അദ്ധ്യാപന പരിചയം ഉള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് യുജിസി വ്യവസ്ഥ ചെയ്യുന്നുമില്ല )ഗസ്റ്റ് അദ്ധ്യാപന പരിചയമാണ് അവർക്കെല്ലാം ഉണ്ടായിരുന്നത്. NET ഉം Ph Dയും ഉണ്ടെങ്കിലും സ്ഥിരം സർക്കാർ ജോലി ലഭിച്ചാൽ ആരാണ് ഗസ്റ്റ് അദ്ധ്യാപന ജോലിക്ക് താത്പര്യപ്പെടുക?എനിക്ക് നേരത്തേ തന്നെ പി.എസ് .സി മുഖേന സ്ഥിരം ജോലി ലഭിച്ചതിനാലാണ് ഗസ്റ്റ് അദ്ധ്യാപികയായി ജോലി നോക്കേണ്ടി വരാതിരുന്നത് .അതെങ്ങിനെ അയോഗ്യതയാവും? പിന്നെ എന്തിനാണ് എനിക്കെതിരെ കള്ളപ്രചരണം നടത്തിയിട്ടുണ്ടാവുക എന്ന് ടീച്ചർക്ക് ഊഹിക്കാമല്ലോ.
ഫെബ്രുവരി 6 ലെ മലയാള മനോരമ പത്രം ‘സർക്കാർ പ്രതിനിധി ‘എനിക്ക് കൂടുതൽ മാർക്ക് നൽകി എന്ന് വരെ എഴുതിയിരിക്കുന്നു ! സർവ്വകലാശാല അദ്ധ്യാപക നിയമന സെലക്ഷൻ കമ്മറ്റിയിൽ സർക്കാർ പ്രതിനിധിയില്ല എന്ന് എന്തായാലും ടീച്ചർക്കറിയാമല്ലോ.ഗവർണറുടെ പ്രതിനിധി എന്നതിനെ സർക്കർ പ്രതിനിധി എന്ന് മാറ്റി വാർത്തയിൽ കൊടുക്കുന്നത് അറിവില്ലായ്മ മാത്രമാകുമോ ?ഇതു വരെ എട്ടു ദിവസമാണ് പൊലിപ്പിച്ച വാർത്തകളും തലക്കെട്ടുകളും കൊണ്ട് ആ പത്രം എന്നെ വേട്ടയാടിയത് .വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ല ആശയങ്ങളോടാണ് ഏറ്റുമുട്ടേണ്ടത് എന്ന ടീച്ചറുടെ FB പോസ്റ്റ് വാർത്തയാക്കിയ ദിവസവും മനോരമയിൽ എന്നെ ആക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയുള്ള വാർത്തയുണ്ടായിരുന്നു. കേരളത്തിൽ മറ്റെല്ലായിടത്തും അതേ വർത്ത 2 കോളത്തിൽ ചെറുതായിരുന്നപ്പോൾ പാലക്കാട്ട് മാത്രം അഞ്ചു കോളത്തിൽ വലിയ തലക്കെട്ടിൽ വാർത്ത ആഘോഷിച്ചത് നിഷ്കളങ്കമായിട്ടല്ലെന്ന് ടീച്ചർക്ക് തോന്നുന്നില്ലേ? പ്രിവിലേജ്ഡ് ആയ ടീച്ചർക്കുള്ള സംരക്ഷണവും പരിഗണനയും തന്നില്ലെങ്കിലും ഇങ്ങനെ ലക്ഷ്യമിട്ട് ആക്രമിക്കുന്നത് ശരിയാണോ? ടീച്ചറുടെ തന്നെ വാക്കുകൾ കടമെടുത്താൽ, മനോരമയുമായി ആശയപരമായി ഏറ്റുമുട്ടുന്നയാളാണ് രാജേഷ് .കഴിഞ്ഞ കുറച്ചു കാലമായി അതിന്റെ തീവ്രത കൂടിയിട്ടുമുണ്ടാവാം. പക്ഷേ അതിന്റെ പേരിൽ എന്നെ അധിക്ഷേപിക്കുന്നത് മാധ്യമ മര്യാദയാണോ?
ചില മാധ്യമങ്ങൾഇപ്പോഴത്തെ സർവ്വകലാശാലാ നിയമന പട്ടികയിലെ എന്റെ റാങ്കിനെ ,അതുമായി യാതൊരു ബന്ധവുമില്ലാത്തതും 2014ൽ എഴുതിയതുമായ psc അസിസ്റ്റൻഡ് പ്രൊഫസർ പരീക്ഷയിലെ എന്റെ റാങ്കുമായി താരതമ്യപ്പെടുത്തിചർച്ച ചെയ്യുകയുണ്ടായി. അതേ സമയം സർവ്വകലാശാലാ റാങ്ക് ലിസറ്റിൽ എനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഇതേ പരീക്ഷ എഴുതിയിരുന്നു എന്നതും അവരാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുപോലുമില്ല എന്നതും മാധ്യമങ്ങൾ മിണ്ടിയതേയില്ല. ചാനലുകളിലെ ചർച്ചകൾക്കിടയിൽ അങ്ങോട്ട് വിളിച്ച് ഞാനീ കള്ളം തുറന്നു കാണിച്ചപ്പോഴാണ് അവതാരകൻ തെറ്റു സമ്മതിക്കുകയും ക്ഷമ പറയുകയും ചെയ്തത് .
ഈ വിവാദം തുടങ്ങിവച്ചവരുടെ നിക്ഷിപ്ത താത്പര്യവും ആളിക്കത്തിച്ചതിന് പിന്നിലെ മറ്റ് ലക്ഷ്യങ്ങളും കൂടി ടീച്ചറെ പോലുള്ളവർ മനസ്സിലാക്കുമെന്ന് കരുതുന്നു. നമ്മുടെ സ്വകാര്യ മാനേജ്മെന്റ് കോളേജുകളിലെ നിയമനരീതികളെ കുറിച്ചെല്ലാം ടീച്ചർക്കറിയാമല്ലോ. ഞാൻ 2010 ൽ NET പാസ്സായയാളാണ്. 2018ൽ Ph Dയും നേടി ഈ കാലയളവിൽ 9 വർഷവും എം.ബി രാജേഷ് എംപിയായിരുന്നു .മാത്രമല്ല പല സ്വകാര്യ മാനേജ്മെന്റുകളുമായും നല്ലബന്ധമുള്ളയാളുമാണ്. ഒരു അദ്ധ്യാപക ജോലി തരപ്പെടുത്തണമായിരുന്നെങ്കിൽ ഈ കാലയളവിനുള്ളിൽ, ഈ യോഗ്യതകൾ വച്ച്, വലിയ കോലാഹലങ്ങളൊന്നുമില്ലാതെ അതിനു കഴിയുമായിരുന്നല്ലോ .ഈ കാലയളവിൽ സ്വകാര്യ മാനേജ്മെന്റ് കോളേജുകൾ നടത്തിയ 7 ഇന്റർവ്യൂകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്,Ph Dയില്ലാത്ത പലർക്കും അവിടങ്ങളിൽ ജോലി കിട്ടിയിട്ടുമുണ്ട്. സ്വകാര്യ എയിഡഡ് കോളേജുകളിൽ ബിരുദാനന്തര ബിരുദം മാത്രം അടിസ്ഥാനമാക്കി ജോലി നേടിയ ശേഷം വിരമിച്ച ചിലരും ,UGC യോഗ്യതകളെല്ലാമുള്ള എന്നെ വിചാരണ ചെയ്യാൻ ഒരു മനസാക്ഷിക്കുത്തുമില്ലാതെ ടി.വി സ്റ്റുഡിയോകളിൽ സന്നിഹിതരായതും ടീച്ചർ കണ്ടിരിക്കുമല്ലോ.
എതിരാളിയോടുള്ള വിരോധം തീർക്കാൻ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ല എന്ന ടീച്ചറുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .(സ്ത്രീകളെല്ലാം വീട്ടിലിരിക്കുന്നവരോ വീട്ടിലിരിക്കേണ്ടവരോ ആണെന്ന് ഞാൻ കരുതുന്നില്ല എന്നു കൂടി പറയട്ടെ ) ടീച്ചറുടെ കുറിപ്പ് ,അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സ്ത്രീകളുടെയും അവകാശത്തേയും സ്വാതന്ത്ര്യത്തേയും മുൻനിർത്തിയുള്ളതാണെന്നാണ് ഞാൻ കരുതുന്നത് .അങ്ങനെയാണെങ്കിൽ എനിക്കു നേരെയുള്ള അധിക്ഷേപങ്ങളെയും ടീച്ചർ തള്ളിപ്പറയും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സ്നേഹാദരങ്ങളോടെ
നിനിത ആർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്