Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്നെ പാരീസിലെത്തിച്ച് ഫുഡ്‌ബോൾ താരം ബലാത്സംഗം ചെയ്തതെന്ന് യുവതി; കാമുകി-കാമുകന്മാർക്കിടയിൽ നടക്കുന്ന 'കാര്യങ്ങൾ' മാത്രമേ നടന്നുള്ളൂ എന്ന വിശദീകരണവുമായി നെയ്മർ പുറത്തുവിട്ട ചാറ്റിൽ യുവതി അയച്ചുകൊടുത്ത ചൂടൻ ഫോട്ടോകളും വീഡിയോകളും; പക്ഷേ യുവതിക്ക് എട്ടിന്റെ പണി കൊടുത്ത നെയ്മറെ കാത്തിരിക്കുന്നതും മുട്ടൻ പണി

തന്നെ പാരീസിലെത്തിച്ച് ഫുഡ്‌ബോൾ താരം ബലാത്സംഗം ചെയ്തതെന്ന് യുവതി; കാമുകി-കാമുകന്മാർക്കിടയിൽ നടക്കുന്ന 'കാര്യങ്ങൾ' മാത്രമേ നടന്നുള്ളൂ എന്ന വിശദീകരണവുമായി നെയ്മർ പുറത്തുവിട്ട ചാറ്റിൽ യുവതി അയച്ചുകൊടുത്ത ചൂടൻ ഫോട്ടോകളും വീഡിയോകളും; പക്ഷേ യുവതിക്ക് എട്ടിന്റെ പണി കൊടുത്ത നെയ്മറെ കാത്തിരിക്കുന്നതും മുട്ടൻ പണി

മറുനാടൻ ഡെസ്‌ക്‌

റിയോ ഡി ജെനിറോ: ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയും നെയ്മറും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിട്ട സംഭവത്തിൽ ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ബ്രസീലിൽ ഒന്നുമുതൽ അഞ്ചു വരെ വർഷം കഠിന തടവു ലഭിക്കാവുന്ന കുറ്റമാണ് നെയ്മർ ചെയ്തതെന്ന് സൈബർ ക്രൈം വിഭാഗം വ്യക്തമാക്കിയതായി സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മർ പാരിസിലെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തതായാണ് യുവതി പരാതി നൽകിയത്. വാർത്താ ഏജൻസിയായ എപിക്ക് ലഭിച്ച പൊലീസ് റിപ്പോർട്ട് ഉദ്ധരിച്ച് ദ് ഗാർഡിയനും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മെയ് 15ന് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്ച സാവോപോളയിലെത്തി യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയുള്ള സന്ദേശങ്ങൾ വഴിയാണ് നെയ്മറെ കണ്ടുമുട്ടിയതെന്നാണ് യുവതിയുടെ അവകാശവാദം. 'നെയ്മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലിൽ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പാരിസിലെ ഒരു ഹോട്ടലിൽ തനിക്കായി റൂം ബുക്ക് ചെയ്തു. മദ്യപിച്ചാണ് നെയ്മർ അവിടെയെത്തിയത്. അവിടെ വെച്ച് നെയ്മർ പീഡിപ്പിക്കുകയായിരുന്നു' എന്നും യുവതി പൊലിസിനോട് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് നെയ്മർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വിശദീകരണവുമായി മുന്നോട്ടു വന്നത്. തെളിവായി യുവതി തനിക്കയച്ച നഗ്ന ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ചാറ്റും താരം പുറത്തുവിട്ടിരുന്നു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് നെയ്മറിന്റെ വിശദീകരണം. നേരത്തെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നെയ്മറിന്റെ മാനേജ്‌മെന്റ് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നെയ്മർ ഫേസ്‌ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

'ആ യുവതിയുമായുള്ള എല്ലാ സ്വകാര്യ നിമിഷങ്ങളും അവരുമായി നടത്തിയ ചാറ്റും ഞാൻ നിങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുകയാണ്. കൂടുതലായി ഒന്നും സംഭവിച്ചിട്ടില്ല എന്നു വ്യക്തമാക്കാൻ തുറന്നുപറയേണ്ടത് ആവശ്യമായിരിക്കുകയാണ്. ഒരു പുരുഷനും സ്ത്രീയും തമ്മിൽ നാല് ചുമരുകൾക്കുള്ളിൽ ഏതു തരത്തിലുള്ള ബന്ധം സംഭവിക്കുമോ അതു മാത്രമേ ആ ദിവസവും നടന്നിട്ടുള്ളൂ. എല്ലാ കാമുകീ-കാമുകന്മാർക്കുമിടയിൽ നടക്കുന്ന കാര്യം തന്നെയാണ് അത്. അടുത്ത ദിവസവും തെറ്റായി ഒന്നും സംഭവിച്ചില്ല. ഞങ്ങൾ മെസ്സേജ് അയക്കുന്നത് തുടർന്നു. എന്നാൽ ഇപ്പോൾ എന്റെ പേരിൽ ബലാത്സംഗ ആരോപണമാണ് വന്നിരിക്കുന്നത്. അത് ചെറുതായി കാണാൻ സാധിക്കുന്ന ഒരു കാര്യമല്ല. ശക്തമായ ഒരു ആരോപണമാണ്. എല്ലാ തരത്തിലും എന്നെ ബാധിക്കുന്ന ഒന്ന്. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് എന്നെ അദ്ഭുതപ്പെടുത്തി.

കാരണം അവർ ആരോപിക്കുന്നതു പോലെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം അവരുടെ സമ്മതപ്രകാരമാണ് നടന്നത്. ഇതു കേൾക്കുമ്പോൾ വളരെ സങ്കടം തോന്നുന്നുണ്ട്. എന്നെ അറിയുന്നവർക്കെല്ലാം എന്റെ സ്വഭാവം അറിയാം. ഞാൻ ഇതുപോലെ ഒരു കാര്യം ചെയ്യില്ലെന്ന് അവർക്ക് ഉറപ്പുണ്ട്. അതൊരു കെണിയായിരുന്നു. ഞാൻ അതിൽ വീണു. ഇനി ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള പാഠം കൂടിയാണ് ഇത്.

ഇത്തരത്തിൽ അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിച്ച് മറ്റുള്ളവരിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുന്ന ചിലരുണ്ട്. വളരെ സങ്കടകരമായ കാര്യമാണ് അത്. എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഈ ആരോപണങ്ങൾ വേദനിപ്പിച്ചു. മികച്ച രീതിയിൽ വളർന്ന കുട്ടിയാണ് ഞാൻ. എന്നിട്ടും ഇതുപോലെ ഒരു കെണിയിൽ അകപ്പെട്ടു. എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇതുപോലെ എപ്പോഴും സത്യസന്ധനായിരിക്കും.' വീഡിയോയിൽ നെയ്മർ പറയുന്നു.

തന്റെ മകനെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള നീക്കമാണിതെന്നായിരുന്നു നെയ്മറുടെ ഏജന്റുകൂടിയായ പിതാവ് നെയ്മർ സാന്റോസ് പ്രതികരിച്ചത്. മകനെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം. നെയ്മറുടെ ഭാഗത്തുനിന്ന് അത്തരമൊരു കാര്യവും ഉണ്ടായിട്ടില്ല. പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം-സാന്റോസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP