Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസ് മീറ്റിനിടെ വേദിയിലേക്ക് ചാടിക്കയറി തൊരപ്പൻ ബാസ്റ്റിനും കുറ്റിക്കാടനും; 'സ്ഫടികം' 4കെ ദൃശ്യമികവോടെ തീയറ്ററുകളിൽ വീണ്ടും അവതരിക്കുന്നു

പ്രസ് മീറ്റിനിടെ വേദിയിലേക്ക് ചാടിക്കയറി തൊരപ്പൻ ബാസ്റ്റിനും കുറ്റിക്കാടനും; 'സ്ഫടികം' 4കെ ദൃശ്യമികവോടെ തീയറ്ററുകളിൽ വീണ്ടും അവതരിക്കുന്നു

സ്വന്തം ലേഖകൻ

ടുതോമ വീണ്ടും അവതരിക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 'സ്ഫടികം' 4കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയും വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രം അടുത്ത വർഷം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസിനു മുന്നോടിയായി വമ്പൻ പ്രമോഷൻ പരിപാടികളാണ് ഭദ്രനും അണിയറ പ്രവർത്തകരും പദ്ധതിയിടുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിനു മുന്നോടിയായി ഭദ്രൻ സംഘടിപ്പിച്ച പ്രസ് മീറ്റിനിടെ ആളുകളെ അമ്പരപ്പിച്ച് തൊരപ്പൻ ബാസ്റ്റിനും കുറ്റിക്കാടനും വേദിയിലെത്തി.

നടൻ പി.എൻ. സണ്ണിയും സ്ഫടികം ജോർജുമാണ് സ്ഫടികത്തിലെ അതേ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ പ്രസ്മീറ്റിനെത്തിയത്. ഇരുവരുടേയും ഗെറ്റ് അപ്പ് കണ്ട് വേദിയിലിരുന്നവർ അതിശയിച്ചു. ഭദ്രന്റെ ആശയപ്രകാരമായിരുന്നു ഇങ്ങനെയൊരു മേക്കോവറെന്ന് സ്ഥടികം ജോർജ് പറഞ്ഞു. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമ്മാണ് ചിലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നതും.

പഴയതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്‌മോസ് മിക്‌സിലാണ് സ്ഫടികം വരുന്നത്. ചെന്നൈയിൽ പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂർത്തിയായത്. ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP