ദിവസങ്ങോളം കുക്ക് ചെയ്തിട്ടും തുടയ്ക്കാത്ത ഗ്യാസടുപ്പും ഭക്ഷണത്തിന്റെ വേസ്റ്റ് പുളിച്ച് നാറുന്ന അടുക്കളയും; വൃത്തിയില്ലാത്ത വീടുകളിൽ ചെന്നു കയറുന്ന മരുമക്കളുടെ ദുരിതം പറഞ്ഞ് കുറിപ്പുമായി അഞ്ജലി ചന്ദ്രൻ
സ്വന്തം ലേഖകൻ
ഒത്തിരി സ്വപ്നങ്ങളും സന്തോഷത്തോടെയുമാണ് പല പെൺകുട്ടികളും വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ എത്തുന്നത്. കൊട്ടിഘോഷിച്ച് കല്യാണം നടത്തുമ്പോഴും വീട്ടിലെ പെൺകുട്ടി ചെന്നു കയറുന്ന വീടിന്റെ സാഹചര്യത്തെക്കുറിച്ച് എത്ര പേർ ചിന്തിക്കുന്നുണ്ടാകും? കാരണവന്മാർ സൗകര്യപൂർവം കയ്യൊഴിയുന്ന ഇത്തരം രംഗങ്ങളെ സോഷ്യൽ മീഡിയക്ക് മുന്നിലേക്ക് വയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ.
അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ: 'നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്ന ഒരാചാരം പറയുന്നതിന് മുൻപ് ഒരു ഡിസ്ക്ലൈയിമർ വെക്കുന്നു. എന്റെ വിവാഹത്തിന് അങ്ങനെ ചെയ്തില്ലായിരുന്നു , അപ്പുറത്തെ വീട്ടിലെ പെൺകുട്ടി ഇങ്ങനെയായിരുന്നു എന്നു പറഞ്ഞു നോർമലൈസ് ചെയ്യരുത്. നിങ്ങളുടെ വിവാഹം നടന്നതു പോലെ അല്ലെങ്കിൽ നിങ്ങളുടെ അനുഭവങ്ങൾ പോലെ അല്ലാതെ ജീവിച്ചു തീർക്കുന്ന ഒരു പാട് പേരുണ്ടാവും നിങ്ങൾക്ക് ചുറ്റിലും.
നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കല്യാണങ്ങളും നടക്കുന്ന മുൻപ് ഉള്ള ഒരു ചടങ്ങാണ് ചെക്കന്റെ വീട് കാണാൻ പോവൽ. ഒരു മൂന്നാലു കാറിന് കാരണവന്മാരും അയൽവാസികളും പോയി ബിരിയാണി തിന്നു വരാനും ചെക്കന്റെ വീട്ടിലെ പോർച്ചിലെത്ര കാറുണ്ട്, തെങ്ങാണോ റബ്ബറാണോ കൂടുതൽ പറമ്പിലുള്ളത് , വിപണി നിലവാരം എന്നതൊക്കെ ചർച്ച ചെയ്യാനുള്ള ഒരു ചടങ്ങാണ് പലപ്പോഴുമിത്. കൂട്ടത്തിൽ സ്ത്രീ ജനങ്ങൾ പലപ്പോഴും ഉണ്ടാവില്ല. ഇനി അഥവാ ഉണ്ടെങ്കിലും പലപ്പോഴും മുൻകൂട്ടി തീരുമാനിച്ചുള്ള പ്രോഗ്രാമായതു കൊണ്ട് വീടു മുഴുവൻ അടിച്ചു തുടച്ച് കണ്ണാടിയാക്കിയത് കണ്ട് അവരും മടങ്ങും. അവിടെത്തെ ഷോ കേയ്സ് വീട്ടിയിലാ പണിതത് അല്ലെങ്കിൽ പൂജാമുറിയിൽ ഒരാൾ പൊക്കത്തിലൊരു നിലവിളക്കുണ്ട് ചെക്കന്റെ പെങ്ങളുടെ ആൽബം കണ്ടോ ഒരു നൂറു പവൻ അവൾക്ക് കൊടുത്തിട്ടുണ്ട് എന്ന പോലത്തെ ഡയലോഗ് ഉണ്ടാവും.
വിവാഹം കഴിഞ്ഞ് ആ വീട്ടിൽ ജീവിക്കേണ്ട പെൺകുട്ടി വിവാഹത്തിനു മുൻപ് ഒരിക്കൽ പോലും ഭാവി ഭർത്താവിന്റെ വീട് സന്ദർശിക്കുന്ന ചടങ്ങ് ഇതുവരെ കണ്ടിട്ടില്ല. ഇനി പ്രണയ വിവാഹം ആണെങ്കിൽ ആദ്യമായി ഉണ്ടാവുന്ന കുട്ടിക്ക് ഇടാൻ പോവുന്ന പേര് വരെ കണ്ടുപിടിച്ചു വച്ചാലും നിന്റെ വീട്ടിൽ രാവിലെ എണീറ്റാൽ പല്ലു തേച്ചിട്ടാണോ ബെഡ് കോഫി കുടിക്കുക എന്നൊരു ചോദ്യം എത്ര പേർ ചോദിച്ചു കാണും? നാടുമുഴുവൻ നടന്ന് എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന സാംസ്കാരിക കുടുംബമെന്ന് നാട്ടുകാർ പറയുന്ന വീട്ടുകാരുടെ അടുക്കളയുടെ വൃത്തി പുറത്ത് പറയാൻ പലപ്പോഴും പറ്റില്ല. അങ്ങനെ ഒന്നില്ല എന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കാണുമ്പോൾ ഇതൊക്കെ ഊതിപ്പെരുപ്പിച്ചതായി ചിലർക്കെങ്കിലും തോന്നുന്നത്.
പത്തിരുപത്തഞ്ച് പേർ വന്നു കാണുന്ന വീട് കാണൽ ചടങ്ങും നടന്ന് വിവാഹം കഴിഞ്ഞ് പത്തു ദിവസം ഒക്കെ കഴിയുമ്പോഴേ ഭർതൃവീടിന്റെ ഒരു രൂപഘടന പെൺകുട്ടിക്ക് കിട്ടുള്ളൂ. അത്യാവശ്യം വൃത്തിയുള്ള വീട്ടിൽ നിന്നു വരുന്ന പെൺകുട്ടിയെ ചിലപ്പോൾ അടുക്കളയിൽ വരവേൽക്കുക ദിവസങ്ങോളം കുക്ക് ചെയ്തിട്ടും ഒരിക്കൽ പോലും തുടയ്ക്കാത്ത ഗ്യാസടുപ്പും തീരെ വൃത്തിയില്ലാതെ കഴുകി വെച്ച പാത്രങ്ങളും ചുരുങ്ങിയത് മൂന്നാലു ദിവസത്തെ ഭക്ഷണത്തിന്റെ വേസ്റ്റ് ഒന്നായി എടുത്തു വെച്ച പുളിച്ചു നാറുന്ന ബക്കറ്റും തൊടാൻ അറയ്ക്കുന്ന മട്ടിലുള്ള ചപ്പത്തുണികളുമാവും.
വീടുകാണൽ ചടങ്ങിൽ ഇതൊന്നും ആരും ശ്രദ്ധിക്കില്ല എന്നതാണ് സത്യം. ഞാനറിയുന്ന ഒരു പെൺകുട്ടി പറഞ്ഞത് വിവാഹത്തിനു മുൻപ് ഒരിക്കലെങ്കിലും എനിയ്ക്കോ എന്റെ അമ്മയ്ക്കോ ആ വീടിന്റെ അടുക്കള കാണാൻ സാധിച്ചിരുന്നെങ്കിൽ ഈ വിവാഹമേ നടക്കില്ലായിരുന്നു എന്നാണ്. പുറത്തു നിന്നു നോക്കുമ്പോൾ വലിയ വീട്, വൃത്തിയിൽ വസ്ത്രം ധരിക്കുന്ന വീട്ടുകാർ, നാട്ടിലെല്ലാർക്കും നല്ലത് പറയാൻ മാത്രമുള്ള കുടുംബം, പൂന്തോട്ടം. പക്ഷേ, അടുക്കളയിൽ പുഴുവരിക്കാൻ തയ്യാറായി നിൽക്കുന്ന പുളിച്ച മണം നാലടി ദൂരേ നിന്നേ പുറപ്പെടുവിക്കുന്ന വേസ്റ്റ് ബക്കറ്റ്. തീരെ വൃത്തിയില്ലാത്ത ഭക്ഷണം കഴിച്ചു കൈ കഴുകാൻ ചെന്നാൽ ഓക്കാനം വരുന്ന ബേസിൻ, ഒരു പബ്ലിക് ടോയ്ലറ്റിനെ ഓർമിപ്പിക്കുന്ന കോമൺ ബാത്റൂം ഇതൊക്കെയാണ് കാണാ കാഴ്ചകൾ.
ആളുകൾ വന്നാൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ എട്ടു പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിൾ ഉണ്ടെങ്കിലും വീട്ടിലുള്ളവർ മാത്രമുള്ളപ്പോൾ ഈ വേസ്റ്റ് മണത്തിനടുത്ത് ഒരു കുട്ടി ടേബിൾ ഇട്ടാണ് വീട്ടുകാരുടെ ഭക്ഷണം കഴിപ്പ്. മകളുടെ ഭർത്താവ് വന്നാൽ അവനെ രാജാവായി കാണാൻ ഈ ഡൈനിങ് ടേബിളിൽ ഭക്ഷണം നിരത്തുന്നവർ രണ്ടാഴ്ച മുന്നെ കല്യാണം കഴിഞ്ഞ മരുമകൾക്ക് നേരത്തെ പറഞ്ഞ സ്ഥലത്ത് ഭക്ഷണം വിളമ്പുകയും അവളെ കൊണ്ട് എല്ലാവരുടെയും എച്ചിലെടുപ്പിക്കുകയും ചെയ്യും. അല്ലെങ്കിലും പെൺകുട്ടികൾക്ക് അറപ്പ് പാടില്ല എന്നാണല്ലോ ചൊല്ല്. ഇനിയഥവാ പെൺകുട്ടിയുടെ വൃത്തി ഭർതൃവീട്ടുകാർക്ക് മനസ്സിലായാൽ അവൾക്ക് OCD ആണെന്നോ ഇവരൊക്കെ കുഞ്ഞുണ്ടാവുമ്പോൾ എന്തു ചെയ്യും എന്നൊന്ന് കാണണം എന്ന് ബന്ധുക്കൾക്കിടയിൽ വച്ച് പറഞ്ഞ് അവളെ കൂട്ടമായി ഒന്ന് പരിഹസിക്കാം.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഇറങ്ങിയ സമയത്ത് കണ്ട കമന്റുകളിൽ ചിലത് ഇങ്ങനെയായിരുന്നു ' ആ വേസ്റ്റ് കളഞ്ഞാൽ അവൾക്കെന്താ സംഭവിക്കുക'. അതെ നിങ്ങളിതു വരെ നിന്ന സാഹചര്യമായതു കൊണ്ട് നിങ്ങളുടെ വീട്ടിലെ വൃത്തിയില്ലായ്മ എത്ര ഭീകരമാണെന്ന് നിങ്ങൾക്ക് മനസ്സിലായി കൊള്ളണമെന്നില്ല. പുതിയൊരു സാഹചര്യവുമായി ഇടപഴകാൻ തന്നെ സമയമെടുക്കുന്ന സമയത്ത് വന്നു കയറുന്ന പെൺകുട്ടി ഇതൊക്കെ സഹിക്കണമെന്ന ചിന്ത ആ വേസ്റ്റ് ബക്കറ്റിലെ അഴുക്കിലും വലുത് നിങ്ങളുടെ മനസ്സിലുണ്ടെന്ന് കാണിച്ചു തരികയാണ്.
പൊന്നു പെൺകുട്ടികളെ, വിവാഹം കഴിക്കുന്ന മുൻപ് വൃത്തിക്കാര്യങ്ങളിൽ ഒരേകദേശ ധാരണ ചെന്നു കയറുന്ന വീടിനെ പറ്റി ഉണ്ടാകുന്നത് വളരെ നല്ലതാണ്. വൃത്തിയില്ലായ്മ സഹിക്കാൻ പറ്റാഞ്ഞിട്ടും ജീവൻ കിടക്കാൻ വേണ്ടി ഭക്ഷണം കഴിക്കുകയാണ് എന്നു പറഞ്ഞു കരഞ്ഞ , ഇതിലും നല്ല പ്ലേറ്റിലാണ് വീട്ടിലെ പട്ടിക്കുട്ടിക്ക് ഞങ്ങൾ ഭക്ഷണം കൊടുത്തിരുന്നത് എന്നു പറഞ്ഞ ഒരാളാണ് ഇന്നത്തെ എഴുത്തിനു കാരണമായത്. സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന കുടുംബത്തിലെ കഥ തന്നെയാണ് എഴുതിയത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്