ഇനി മുതൽ സർവീസ് പ്രൊവൈഡർമാർക്ക് തോന്നിയതു പോലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാം; നെറ്റ് നിഷ്പക്ഷതയിൽ ഇന്ത്യ ലോകത്തിനു മാതൃകയാകുമ്പോൾ ജനകീയ വിരുദ്ധമെന്ന അഭിപ്രായവുമായി യുഎസ്; പിന്മാറ്റം വെറൈസണും കോംകാസ്റ്റും ഉൾപ്പെടെയുള്ള ടെലികോം ഭീമന്മാർക്കു വേണ്ടി; നെറ്റ് ന്യൂട്രലിറ്റിയെ തകർക്കാൻ ട്രംപിന് വേണ്ടി മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ വംശജൻ
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൻ: ഇന്റർനെറ്റ് സേവനങ്ങൾ എല്ലാവർക്കും ഒരേപോലെ ലഭ്യമാക്കണമെന്ന ആശയത്തിന്റെ കടയ്ക്കൽ കത്തിവച്ച് യുഎസ്. നെറ്റ് നിഷ്പക്ഷത (ഇന്റർനെറ്റ് ന്യൂട്രാലിറ്റി)യിൽ ഇന്ത്യ ലോകത്തിനു മാതൃകയാകുമ്പോഴാണ് തികച്ചും ജനകീയ വിരുദ്ധമെന്ന് വലിയൊരു വിഭാഗം ജനങ്ങൾ അഭിപ്രായപ്പെടുന്ന നീക്കത്തിന് യുഎസ് തയാറായത്. ഇന്ത്യൻ വംശജനായ വ്യക്തിയാണ് ഇക്കാര്യത്തിൽ പ്രസിഡന്റ് ട്രംപിനു വേണ്ടി മുന്നിൽ നിന്നത്.
2015ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് രാജ്യത്തു കൊണ്ടുവന്ന ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ ഇല്ലാതാക്കിയ ട്രംപിന്റെ നടപടി വൻ വിമർശനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. വെറൈസണും കോംകാസ്റ്റും ഉൾപ്പെടെയുള്ള ടെലികോം ഭീമന്മാർക്കു വേണ്ടിയാണു നയം മാറ്റമെന്നാണു പ്രധാന വിമർശനം. അതേസമയം ഒബാമയുടെ കാലത്തെ നെറ്റ് ന്യൂട്രാലിറ്റി നയം പിൻവലിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. സ്വതന്ത്രവും സുതാര്യവുമായ ഇന്റർനെറ്റിനെ പിന്തുണയ്ക്കുന്നതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു.
ഇനി മുതൽ സർവീസ് പ്രൊവൈഡർമാർക്ക് തോന്നിയതു പോലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാം. കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ സേവനങ്ങളും പ്രത്യേക പാക്കേജും കൂടിയ ഇന്റർനെറ്റ് സ്പീഡും ഉൾപ്പെടെ ലഭ്യമാക്കുന്ന രീതിയാകുന്നതോടെ ഇന്റർനെറ്റ് തുല്യത എന്ന ആശയത്തിനാണ് യുഎസിൽ വിലങ്ങു വീഴുന്നത്. പണം നൽകുന്നതിനനുസരിച്ചു മാത്രം ചില വെബ്സൈറ്റുകളുടെ സേവനം ലഭ്യമാകുന്ന അവസ്ഥയും വരും.
സർവീസ് പ്രൊവൈഡർമാർക്കു പണം നൽകാത്ത ഗൂഗിൾ പേജ് തുറന്നു വരണമെങ്കിൽ ഏറെ സമയമെടുക്കുകയും പണം നൽകിയ കമ്പനികളുടെ വെബ്സൈറ്റ് നിമിഷനേരം കൊണ്ട് തുറന്നുവരികയും ചെയ്യുന്ന അവസ്ഥയെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ഇന്റർനെറ്റ് റീചാർജ് ചെയ്താലും മറ്റ് അനുബന്ധ സേവനങ്ങൾക്ക് ഓരോന്നിനും പ്രത്യേകം പണം നൽകേണ്ട അവസ്ഥയും വരും. ഉപഭോക്തൃ വിരുദ്ധവും വൻകിട കോർപറേറ്റ് കമ്പനികളെ സഹായിക്കുന്ന നീക്കവുമാണിതെന്നാണ് ആരോപണം. ഇതേ പ്രശ്നം ഇന്ത്യയിൽ ചുവടുറപ്പിക്കുന്നുവെന്നു കണ്ടതോടെ നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കാൻ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യത്ത് നിർണായക ഇടപെടലുണ്ടായിരുന്നു. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കി ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യ ലോകത്തിനു മുന്നിൽ വച്ചിരിക്കുന്നത്.
എന്നാൽ യുഎസിൽ ഇന്ത്യൻ വംശജനായ അജിപ് പൈ ആണ് ട്രംപിനു വേണ്ടി നെറ്റ് ന്യൂട്രാലിറ്റിയെ തകർക്കുന്ന നീക്കം നടത്തിയത്. അജിത് അധ്യക്ഷനായുള്ള ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ മുന്നോട്ടു വച്ച നിർദ്ദേശം 32 വോട്ടിനു പാസ്സാക്കുകയായിരുന്നു. റിപ്പബ്ലിക്കുകൾക്കു ഭൂരിപക്ഷമുള്ള കമ്മിഷനിൽ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഇതിങ്ങനെത്തന്നെയാകുമെന്ന് നേരത്തേത്തന്നെ വ്യക്തമായതാണ്. ഇന്ത്യയിലെ ട്രായ്ക്കു തുല്യമാണ് യുഎസിൽ എഫ്സിസി.
ഇന്ത്യയിൽ പെട്രോൾ - ഡീസൽ വില നിർണയിക്കുന്ന ജോലി സർക്കാർ അവസാനിപ്പിച്ച് അത് പെട്രോളിയം കമ്പനികളെ ഏൽപിച്ചപ്പോൾ പെട്രോളിനും ഡീസലിനും സംഭവിച്ചതെന്തോ അതാണ് ഇനി യുഎസിലെ ഇന്റർനെറ്റിന് സംഭവിക്കാൻ പോകുന്നത്. ഇന്റർനെറ്റ് സേവനങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ എഫ്സിസിയുടെ ഇടപെടൽ ഇനി ഉണ്ടാവില്ല.
20 വർഷത്തോളം രാജ്യത്തെ ഇന്റർനെറ്റിന്റെ മികച്ച വളർച്ചയ്ക്കും സുതാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ചട്ടക്കൂടിലേക്കു വീണ്ടും തിരിച്ചു വരികയാണെന്നാണ് വോട്ടെടുപ്പിനു ശേഷം എഫ്സിസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. നിയമപരമായും സാമ്പത്തികപരമായുമുണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ പരിശോധനകൾക്കു വിധേയമാക്കിയാണ് 2015ലെ ചട്ടക്കൂട് ഇല്ലാതാക്കിയത്. ഉപഭോക്താക്കളുടെ അഭിപ്രായവും തേടി. നിലവിലുണ്ടായിരുന്ന നിയന്ത്രണം ഏറെ ചെലവേറിയതായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
നെറ്റ് ന്യൂട്രാലിറ്റി വിഷയത്തിൽ 2015വരെ രാജ്യത്തുണ്ടായിരുന്ന ചട്ടക്കൂട് തുടരാനാണു തീരുമാനം. നടപടിക്രമങ്ങളെല്ലാം ഏറെ സുതാര്യമായിരിക്കുമെന്നാണ് സർക്കാർ ഇതിനെ ന്യായീകരിച്ചു പറയുന്നത്. ഇത് ഉപഭോക്താക്കൾക്കും അവശ്യസമയത്ത് സർക്കാരിനും നിരീക്ഷണത്തിന് സഹായകരമാകുന്ന വിധത്തിലായിരിക്കും. ഉപഭോക്തൃ വിരുദ്ധമായ നീക്കമുണ്ടായാൽ കമ്പനികൾക്കെതിരെ ഫെഡറൽ ട്രേഡ് കമ്മിഷന് ഇടപെടാനും സാധിക്കും. 'ഫ്രീ ആൻഡ് ഓപ്പൺ ഇന്റർനെറ്റിന്' കനത്ത തിരിച്ചടിയാണ് എഫ്സിസി തീരുമാനമെന്നും ഇത് തികച്ചും ഉപഭോക്തൃ വിരുദ്ധമാണെന്നും ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി ആരോപിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാനോ സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്താനോ തയാറാകാതെയാണ് പുതിയ നയം നടപ്പിലാക്കുന്നത്.
നെറ്റ് ന്യൂട്രാലിറ്റി എടുത്തു കളയാനുള്ള എഫ്സിസിയുടെ നിലപാടിനെക്കുറിച്ച് എഫ്സിസി വെബ്സൈറ്റിലുള്ള കമന്റുകളിൽ എഫ്സിസിക്ക് അനുകൂലമായുള്ള പത്തു ലക്ഷം കമന്റുകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ എഫ്സിസി മറുപടി പറയാത്തതിനെയും നാൻസി വിമർശിച്ചു. നാച്ചുറൽ ലാംഗ്വേജ് പ്രൊസസ്സിങ് വഴി നടത്തിയ പഠനത്തിൽ വെബ്സൈറ്റിലെ പത്തു ലക്ഷം കമന്റുകളും കംപ്യൂട്ടർ പ്രോഗ്രാമുകൾ എഴുതിയതാണെന്നാണു കണ്ടെത്തിയത്. അവശേഷിക്കുന്ന കമന്റുകൾ 99 ശതമാനവും യഥാർഥ അളുകൾ എഴുതിയതാണ്. അവയാകട്ടെ ഇന്റർനെറ്റ് സമത്വം നിലനിർത്തണമെന്ന് അപേക്ഷിക്കുന്നവയും.
ഇന്റർനെറ്റ് സേവന ദാതാക്കൾ ഇന്റർനെറ്റ് ഉള്ളടക്കകാര്യത്തിൽ വിവേചനപരമായ കരാറുകളിൽ ഏർപ്പെടുന്നതു നിയന്ത്രിക്കണമെന്നു ടെലികോം റഗുലേറ്ററി അഥോറിറ്റി (ട്രായ്) കഴിഞ്ഞ മാസമാണു നിലപാടെടുത്തത്. നെറ്റ് നിഷ്പക്ഷതാ വിഷയത്തിലെ ശുപാർശകളിലാണ് ട്രായ് ഇക്കാര്യം വിശദമാക്കിയത്. ഇന്റർനെറ്റ് ഉള്ളടക്കങ്ങൾ വിവേചനപരമായി ബ്ലോക്ക് ചെയ്യുക, വേഗം നിയന്ത്രിക്കുക തുടങ്ങിയ വിവേചനപരമായ നടപടികൾക്കാണ് നിയന്ത്രണം.
ഏതെങ്കിലും വെബ്സൈറ്റുകൾക്കു പ്രത്യേക പരിഗണന നൽകുകയോ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യുക, വോയ്സ് കോൾ സൗകര്യത്തിനു തടസ്സം സൃഷ്ടിക്കുക തുടങ്ങിയ നടപടികൾ സേവന ദാതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലെന്നാണ് ട്രായ് നിലപാട്. ഇക്കാര്യം പാലിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിനായി ഇന്റർനെറ്റ് സേവന ദാതാക്കൾ, ഉള്ളടക്ക ദാതാക്കൾ, പൗര സംഘടനകൾ, ഉപഭോക്തൃ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതിയെ നിയോഗിക്കാനും ട്രായ് ശുപാർശ ചെയ്തു. വിവേചനപരമായ കരാറുകളിൽ ഏർപ്പെടുന്ന സേവന ദാതാക്കളെ നിയന്ത്രിക്കുന്നതിനായി ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നിർദ്ദേശിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍