'കവിതകളും കഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷം ഞാൻ പങ്കു വയ്ക്കുന്നു' ; വിവാഹം കഴിഞ്ഞ് മാസങ്ങൾക്കിപ്പുറം കല്യാണ വീഡിയോ ലഭിച്ച വിവരം പങ്കുവയ്ച്ചതിന് പിന്നാലെ നടൻ നീരജിന്റെ പുതിയ കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറൽ; കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ അനുഭവം നീരജ് വിവരിക്കുന്നതിങ്ങനെ
മറുനാടൻ ഡെസ്ക്
തന്റെ വിവാഹ വീഡിയോ ആറ് മാസം കഴിഞ്ഞ് കിട്ടിയ സന്തോഷം പങ്കു വയ്ച്ചതിന് പിന്നാലെ മലബാറുകരുടെ ലാളിത്യത്തെക്കുറിച്ചുള്ള നടൻ നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. പണ്ട് കവിതകളും ചെറുകഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷം പങ്കു വയ്ക്കുന്നുവെന്നും കോഴിക്കോട് കടപ്പുറത്ത് വച്ച് കഴിഞ്ഞ ദിവസമുണ്ടായ അനുഭവം അമ്മ തന്നോട് പറഞ്ഞെന്നും വിശദീകരിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. അഭിനയം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നീരജിന്റെ കുറിപ്പ് നെഞ്ചിലേറ്റിയിരിക്കുകയാണ് ആരാധകർ.
നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ ഒരനുഭവം അമ്മയെന്നോട് പറഞ്ഞു, പിറകേ വാട്ട്സാപ്പിൽ അച്ഛന്റെ ഒരു കുറിപ്പും, വായിച്ചു നോക്കിയപ്പോൾ ഏറെ കൗതുകം തോന്നി. പണ്ട് കവിതകളും ചെറുകഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയിതിന്റെ സന്തോഷവും. ലഘുവായ ആ അനുഭവക്കുറിപ്പ് ഇവിടെ ഞാൻ പങ്ക് വയ്ക്കുന്നു.
ഇന്ന് തെളിഞ്ഞു നിന്ന സായാഹ്നം എനിക്കും ഭാര്യക്കും ഒരു ഔട്ടിങ്ങിന്റെ പൂതിയുണ്ടാക്കി ..അതും ഒരു ടൂ വീലറിൽ കോഴിക്കോട് ബീച്ചിൽ കറങ്ങാൻ. ഞായറാഴ്ചയുടെ തെളിഞ്ഞ വൈകുന്നേരം കടപ്പുറം ജന നിബിഢമായിരുന്നു .എല്ലാവരും ഉത്സവത്തിന്റെ മൂഡിലും .ഞങ്ങളും പ്രായം മറന്നു കടലിന്റെ സൗന്ദര്യത്തിലും വിസ്മയത്തിലും പങ്കു ചേർന്നു. പുറകോട്ടു പോയ കാലത്തിന്റെ യൗവന സ്മരണകളിൽ ഓരോ ഐസുരുതി ആവാമെന്നു തീരുമാനിച്ചു .നാൽപതു രൂപ പേഴ്സിൽ നിന്നെടുത്തു കൊടുത്തു.
എരിമധുരമുള്ള ഐസുരുതിയുടെ വൃത്തിയും രസതന്ത്രവും മറന്ന് കടലിനും കട്ടപ്പുറത്തിനും ചേർന്ന് ബാല്യവും യൗവനവും വീണ്ടെടുത്തു .പ്രിയപ്പെട്ട എന്നുംകാണുന്ന കോഴിക്കോട് ബീച്ചു പൂത്തുലഞ്ഞു നിന്നപോലെ തോന്നി .എല്ലാവരെയും പോലെ അസ്തമയ സൂര്യനെ സാക്ഷിയാക്കി ചില സെൽഫികൾ .ഒട്ടേറേ നടന്ന് ചില വെള്ളച്ചാലുകൾ ചാടിക്കടന്നു മടങ്ങി റോഡിൽ തിരിച്ചെത്തിയപ്പോൾ ഒരു വൃദ്ധൻ ലോട്ടറി ടിക്കറ്റുമായി മുന്നിൽ വന്ന് ഒരെണ്ണമെടുക്കാൻ നിർബന്ധിച്ചു, ആവാമെന്ന് കരുതി പോക്കറ്റിൽ തപ്പിയപ്പോൾ പേഴ്സില്ല .
എവിടെയോ വീണു പോയിരിക്കുന്നു ..ടിക്കറ്റ് തിരിച്ചു കൊടുത്തപ്പോൾ അയാൾ പറഞ്ഞു .ഇനി എവിടെ കിട്ടാൻ. നേരമിരുട്ടിയിരുന്നു, എങ്കിലും ഞങ്ങൾ മൊബൈൽ വെളിച്ചത്തിൽ ചുമ്മാ രണ്ടു കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും പേഴ്സ് പരതി നടന്നു ..ഐസുരുതി വണ്ടികളുടെ നീണ്ട നിര, പഴയ ഐസ് ഐസുരുതി കാരനെ കണ്ടുപിടിക്കാൻ നന്നെ പാടുപെട്ടു,കാര്യം പറഞ്ഞു .അയാളും അനുകമ്പ കാട്ടി പറഞ്ഞു ..'അത് കിട്ടില്ല .പിന്നെ നാളേറ്റിങ്ങൾക്കു കിട്ടിയാൽ ലൈസൻസും എടിഎം കാർഡും തന്നാലായി.
എട്ടായിരത്തി ചില്ലാനും രൂപാ ,ഒറിജിനൽ ഡ്രൈവിങ് ലൈസൻസ് ,രണ്ട് എ ടി എം കാർഡുകൾ , ജാള്യതയും നഷ്ടബോധവും മറച്ചു ഞാൻ ബീച്ചിലുള്ള സുഹൃത്തിന്റെ ഹോട്ടലിൽ കയറി ..കാര്യം പറഞ്ഞു കുറച്ചു കാശ് കടം ചോദിച്ചു.
ഏറെ കാലത്തിനു ശേഷം കണ്ട സുഹൃത്ത് അവിടുന്നു കഴിച്ചിട്ട് പോകാമെന്ന് നിർബന്ധിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞു നിരസിച്ചു, വാസ്തവത്തിൽ നല്ല വിശപ്പുണ്ടായിരുന്നെങ്കിലും വെജിറ്റേറിയൻ തീവ്രവാദിയായിരുന്ന ഭാര്യക്ക് മറ്റൊരു ഹോട്ടലിൽ പോകണമായിരുന്നു . അങ്ങനെ കാശും കടം മേടിച്ചു അവിടുന്നിറങ്ങാൻ തുടങ്ങുബോൾ മൊബൈൽ ഫോൺ ശബ്ദിച്ചു.
'മാധവേട്ടനാണോ?'
'അതേ ,ആരാ ?'
'ഞാൻ മുഹമ്മദ് ,നിങ്ങളിന്നു ബീച്ചിൽ പോയിരുന്നോ ?വല്ലതും കളഞ്ഞു പോയോ'?
'പോയി ,എന്റെ പേഴ്സ് പോയി,നിങ്ങൾ എവിടുന്നാ വിളിക്കുന്നെ ?'
'ഞാൻ നിങ്ങടെ വീട്ടിൽ നിന്നു'
'ങേ ?''
''കടപ്പുറത്ത്ന്ന് പേഴ്സ് കളഞ്ഞുകിട്ടി
ലൈസൻസിലെ അഡ്രസ് നോക്കി ഞങ്ങളിവിടെ വന്നു .അയൽക്കാരനോട് നമ്പറ് വാങ്ങി വിളിക്കുകയാ..'
മലപ്പുറം അരീക്കോട്കാരനായ മുഹമ്മദിന്റെ നിഷ്ക്കളങ്കമായ വാക്കുകൾ കേട്ട് ഞാൻ അംബരന്നു. ഏറിയ സന്തോഷത്തിൽ
ഞാൻ പറഞ്ഞു ,
'മുഹമ്മദേ എനിക്ക് നിങ്ങളെ നേരിൽ കാണണം, അവിടെത്തന്നെ നിൽക്ക്, ഞാനൽപം ദൂരെയാണു.'
'ഏയ് ,അതൊന്നും വേണ്ടാ .ഇവിടെ കൊടുത്തിട്ട്, പോകാം സമയം പൊലെ വന്നാ മതി'
ഫോൺ നിലച്ചു,എന്നാലങ്ങനെയവട്ടെന്ന് കരുതി ഞാൻ ഭാര്യയോടൊപ്പം നല്ലൊരു ഹോട്ടലിൽ പോയി കടം വാങ്ങിയ കാശിനു വയറു നിറയെ ഫുഡ്ഡഡിച്ചു. ഭാര്യയും ഞാനും ഡബിൾ ഹാപ്പി. വീട്ടിൽ തിരിച്ചത്തിയ ഉടനെ വാട്സ് ആപ്പിൽ പരതിയെടുത്ത് ഞാൻ മുഹമ്മദിനു ഇങ്ങനെ കുറിപ്പയച്ചു;
'പ്രിയപ്പെട്ട മുഹമമദ് പേഴ്സും പണവും മറ്റ് വിലപ്പെട്ട വസ്തുക്കളും കൈപറ്റി!.എങ്ങനെ നന്ദി അറിയിക്കണമെന്ന് അറിയില്ല .ഒരിക്കലും തിരിച്ചു കിട്ടുമെന്നു വിചാരിച്ചില്ല ..ആയിരക്കണക്കിനു ആളുകൾ തിങ്ങി നിറഞ്ഞ കോഴിക്കോട് ബീച്ചിൽ നിന്ന് കളഞ്ഞു കിട്ടിയ പേഴ്സുമായി വീട് അന്വേഷിച്ചു വന്ന് ഭദ്രമായി ഏല്പിച്ച നിങ്ങളെപ്പോലെ ഉള്ള യുവാക്കൾ ഉള്ളിടത്തോളം മനുഷ്യ ബന്ധം നിലനിൽക്കും. നഷ്ടപെട്ട പേഴ്സ് മാത്രമല്ല ,വരും കാലത്തെ പ്രതീക്ഷകൾ കൂടിയാണ് തിരിച്ചു കിട്ടിയത്.
താങ്കളുടെയും സുഹൃത്തിനെയും ഫോട്ടോ ദയവായി അയച്ചു തരിക. ഡോ .കെ .മാധവൻ '
മുഹമ്മദ് സന്തോഷത്തോടെ മറുപടി അയച്ചു, എങ്കിലും ഫോട്ടൊ കിട്ടിയില്ല, ഞാൻ നിർബന്ധിച്ചുമില്ല, ഒരുപക്ഷെ അയാൾ അറിയപ്പെടാൻ ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഇക്കാലത്ത് ഇങ്ങനെയും ചിലർ! സംഭവബഹുലമായ ദിവസത്തിന്റെ പരിസമാപ്തിയിൽ നടന്നതെല്ലാം ഒരിക്കൽക്കൂടെ സ്മരിച്ച് കൃതാർത്ഥനായി ഞാൻ ഉറങ്ങാൻ കിടന്നു.
വാൽക്കഷ്ണം: സംഭവം വിവരിക്കുമ്പോൾ അമ്മ പറഞ്ഞിരുന്നു അച്ഛൻ എന്തോ എഴുതുന്നുണ്ടെന്ന്, ഞാൻ കൈപ്പടയിൽ ഉള്ള ഒരു കുറിപ്പാണു പ്രതീക്ഷിച്ചത്, നോക്കുമ്പോൾ വാട്സാപ്പിൽ ഒരു ഡിജിറ്റൽ കുറിപ്പ്, ചോദിച്ചപ്പോൾ ' എന്റെ ഫോണിൽ മലയാളം കീബോർഡ് ഉണ്ടെടാ' എന്നായിരുന്നു മറുപടി!
Stories you may Like
- ഹരിയാനക്കാരൻ നീരജ് ചോപ്ര രാജ്യത്തിന്റെ സ്വർണ്ണപുത്രൻ ആകുമ്പോൾ
- ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് നീരജ് ചോപ്രയ്ക്ക് സ്വർണം
- നീരജ് ചോപ്രയെ ചതിക്കാൻ ചൈനീസ് ഒഫീഷ്യൽസ് ശ്രമിച്ചെന്ന് ആരോപണം
- സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര; വെള്ളിത്തിളക്കത്തിൽ കിഷോർ കുമാർ
- ബിഎംഡബ്ല്യൂ എക്സ് 5 സ്വന്തമാക്കി നീരജ് മാധവ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍