ചങ്കുകളേ.. വീണ്ടും കാൻസറും ഞാനും തമ്മിലുള്ള യുദ്ധം ആരംഭിക്കുകയാണ്.. ഇപ്രാവശ്യം കഴിഞ്ഞതിനെക്കാൾ കുറച്ചുകൂടി കഠിനമായ യുദ്ധമാണ്; ആരെയെങ്കിലും സ്നേഹത്തോടെ ആലിംഗനം ചെയ്യുവാണേൽ കാൻസറിനെ പോലെ ആലിംഗനം ചെയ്യണം..! കാരണം ഉടുമ്പ് പിടിക്കും പോലെയാണ് അത്; ശ്വാസകോശത്തിൽ കാൻസർ ബാധിച്ചെന്ന് നന്ദു; ഉറപ്പുതരുന്നു ഞാൻ തിരിച്ചു വരും! വേദനയിലും തോൽക്കില്ലെന്ന് പറഞ്ഞ് കണ്ണു നനയിച്ച് നന്ദു മഹാദേവയുടെ ഫേസ്ബുക്ക് കുറിപ്പ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കാൻസർ അതിജീവനത്തിന്റെ പ്രതീകമായി സോഷ്യൽ മീഡിയയിൽ അടക്കം നിറഞ്ഞു നിന്ന വ്യക്തമായാണ് 'നന്ദു മഹാദേവ' എന്ന തിരുവനന്തപുരത്തുകാരനായ യുവാവ്. കാൻസർ ബാധിച്ചിട്ടും അതിനെ അതിജീവിക്കാൻ വേണ്ടി പോരാടിയ വ്യക്തി. ഒരു കാൽ നഷ്ടമായിട്ടും നന്ദു എന്നും പോസിറ്റീവ് ചിന്തകൾ നിറച്ച ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നു. വീണ്ടും കാൻസറിനോട് പൊരുതാൻ ഒരുങ്ങുകയാണ് ഈ യുവാവ്. വ്യാജ വൈദ്യന്മാർക്കെതിരെ പോലും ശബ്ദിച്ച നന്ദു ഇപ്പോൾ ഫേസ്ബുക്കിൽ പുതിയ കുറിപ്പുമായി രംഗത്തുവന്നു. ഈ ഫേസ്ബുക്ക് കുറിപ്പ് മലയാളികളുടെ നഞ്ചു നീറ്റുന്നതാണ്.
ശ്വാസ കോശത്തിൽ കാൻസർ ബാധിച്ചെന്ന് വെളിപ്പെടുത്തുന്നതാണ് നന്ദുവിന്റെ കുറിപ്പ്. നാലാമത്തെ സ്റ്റേജിലാണ് കാൻസർ എന്നുമാണ് നന്ദു പറയുന്നത്. അതുകൊണ്ട് ജീവിതത്തിന് വേണ്ടിയുള്ള യുദ്ധം നാലാം ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു. ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ട്യൂമർ ഒരു നാലു സെന്റീമീറ്റർ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റർ ആയിട്ടുണ്ട്. അതിനെ കീമോയിലൂടെ ചുരുക്കാൻ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി. ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ..ഒരു മേജർ സർജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം. സത്യത്തിൽ ആരെയെങ്കിലും സ്നേഹത്തോടെ ആലിംഗനം ചെയ്യുവാണേൽ കാൻസറിനെ പോലെ ആലിംഗനം ചെയ്യണം. കാരണം ഉടുമ്പ് പിടിക്കും പോലെയാണ് അത്. അത്ര തീക്ഷ്ണമാണ് ആ ആലിംഗനം. പിടിച്ചാൽ ആ ഭാഗവും കൊണ്ടേ പോകുള്ളൂ.എന്നെയും അവൾ അങ്ങനെ പിടിച്ചേക്കുവാണ്.അതുകൊണ്ട് ഞാൻ ആ ഭാഗം അങ്ങു കൊടുത്തു വിടാൻ തീരുമാനിച്ചു.വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവൻ എടുത്തു മാറ്റണം.' നന്ദു കുറിച്ചു.
വിജയം മുന്നിൽ ഉണ്ടെന്ന് പറയാനും പ്രവർത്തിക്കുവാനും ആണിഷ്ടം. പരാജയപ്പെട്ടു പിന്മാറുന്നവർക്കുള്ളതല്ല... പരിശ്രമിച്ചു മുന്നേറുന്നവർക്കുള്ളതാണ് ഈ ലോകമെന്നു നന്ദു കുറിക്കുന്നു. വീഴാതിരിക്കുന്നതല്ല..വീണ്ടെടുക്കുന്നതാണ് വിജയം...വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം. മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേൽ ഇമ്മിണി പുളിക്കണം..എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകൾ അല്ല..പുഞ്ചിരിയിൽ തെളിഞ്ഞ പ്രാർത്ഥനകളാണ്..-നന്ദു കുറിച്ചു.
നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ചങ്കുകളേ..
വീണ്ടും കാൻസറും ഞാനും തമ്മിലുള്ള യുദ്ധം ആരംഭിക്കുകയാണ്.. ഇപ്രാവശ്യം കഴിഞ്ഞതിനെക്കാൾ കുറച്ചുകൂടി കഠിനമായ യുദ്ധമാണ്. നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാൻ ആദ്യം പറയുക.ഈ കാര്യം അറിഞ്ഞ ശേഷം സങ്കടത്തോടെ ആരും എന്നോട് സംസാരിക്കരുത്.കാണാൻ വരരുത് നിറഞ്ഞ സന്തോഷത്തോടെ എപ്പോഴും വരുന്നതുപോലെ തന്നെയേ വരാൻ പാടുള്ളൂ..എനിക്കതാണ് ഇഷ്ടം..ശ്വാസകോശത്തിലേക്ക് കാൻസർ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാൻ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്..നാലാമത്തെ സ്റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടർമാർക്കും നഴ്സുമാർക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്..
ഇപ്പോൾ ജീവിക്കാൻ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ട്യൂമർ ഒരു നാലു സെന്റീമീറ്റർ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റർ ആയിട്ടുണ്ട്..അതിനെ കീമോയിലൂടെ ചുരുക്കാൻ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി..ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ..ഒരു മേജർ സർജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം..
സത്യത്തിൽ ആരെയെങ്കിലും സ്നേഹത്തോടെ ആലിംഗനം ചെയ്യുവാണേൽ കാൻസറിനെ പോലെ ആലിംഗനം ചെയ്യണം..! കാരണം ഉടുമ്പ് പിടിക്കും പോലെയാണ് അത്..അത്ര തീക്ഷ്ണമാണ് ആ ആലിംഗനം.. പിടിച്ചാൽ ആ ഭാഗവും കൊണ്ടേ പോകുള്ളൂ..എന്നെയും അവൾ അങ്ങനെ പിടിച്ചേക്കുവാണ്..അതുകൊണ്ട് ഞാൻ ആ ഭാഗം അങ്ങു കൊടുത്തു വിടാൻ തീരുമാനിച്ചു..വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവൻ എടുത്തു മാറ്റണം..
ജീവിതത്തിലേക്ക് തിരിച്ചു വന്നാലേ പറ്റുള്ളൂ എന്ന വാശിയുള്ളതുകൊണ്ട് ആദ്യം പറഞ്ഞിട്ട് പോയത് പോലെ തന്നെ ഇപ്പോഴും ഞാൻ പറയുകയാണ് വളരെ എളുപ്പത്തിൽ തന്നെ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ പുഞ്ചിരിയോടെ തിരിച്ചു വരും..ഈ മനോഹരമായ ഭൂമിയിൽ എനിക്ക് സ്നേഹിച്ചു കൊതിതീരാത്ത എന്റെ പ്രിയപ്പെട്ടവരെ ഇനിയും സ്നേഹിക്കാനും തളർന്നു പോകുന്ന ഒത്തിരിപ്പേരെ കൈപിടിച്ചുയർത്താനും എനിക്ക് തിരികെ വന്നാലേ പറ്റുള്ളൂ..എനിക്ക് പലപ്പോഴും എന്റെ കാര്യം ആലോചിക്കുമ്പോൾ അത്ഭുതവും അതിലുപരി സർവ്വേശ്വരനോട് അടങ്ങാത്ത നന്ദിയും ഉണ്ട്..കാരണം അതിശക്തമായ കീമോയും കഴിഞ്ഞു ഒരു കാൽ നഷ്ടമായിട്ടും ഈ ശരീരവും കൊണ്ട്
ഞാൻ ഒതുങ്ങിയിരുന്നിട്ടില്ല..കേവലം ഒരു വർഷം കൊണ്ട്...ഒമാനിൽ പോയതുൾപ്പെടെ ഏകദേശം മുപ്പതിനായിരത്തോളം കിലോമീറ്റർ ദൂരം യാത്ര ചെയ്തു..നൂറിലധികം പൊതുപരിപാടികളിൽ..അനങ്ങുവാനോ പുറത്തേക്കു പോകുവാനോ കഴിയാത്ത ഒരുപാട് പേരെ അവരുടെ വീട്ടിൽ പോയി കണ്ട് ആശ്വസിക്കാൻ കഴിഞ്ഞു..പതിനഞ്ചിലധികം സ്ഥലത്ത് കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു..പാഞ്ചാലിമേട് മലയുടെ ഏറ്റവും ഉയരെ 940 മീറ്റർ മുകളിൽ ഈ ക്രച്ചുമായി പോയി..പഴനിമലയിലെ 1008 പടികളും കാവടി എടുത്തുകൊണ്ട് ചവിട്ടിക്കയറി...ദുർബലമായ ശരീരം ആയിരുന്നിട്ടും വിചാരിച്ച കാര്യങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞത് സർവ്വേശ്വരന്റെ കാരുണ്യമാണ്..
ആ സമയത്തൊക്കെ എന്റെ ഉള്ളിൽ ശ്വാസകോശത്തിൽ ഇരുന്നു അർബുദം വിങ്ങുകയായിരുന്നു...എന്നിട്ടും ഇത്രയും ആക്റ്റീവ് ആയിരിക്കാൻ കഴിഞ്ഞത് തീർച്ചയായും മനസ്സിന്റെ ശക്തി കൊണ്ടു കൂടി തന്നെയാണ്..ബോണസായി കിട്ടിയ ഓരോ നിമിഷവും വളരെയധികം സന്തോഷത്തോടെ ജീവിതം ആഘോഷിക്കാൻ കഴിഞ്ഞതിലും വല്ലാത്ത സംതൃപ്തിയാണ്..എന്റെ നിയോഗങ്ങൾ ഇനിയും ബാക്കിയാണ്..ഇതിനെക്കാളും ഉഷാറോടെ എന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ വന്ന് നിന്ന് ഞാൻ വിളിച്ചു പറയും..ജീവിതം പൊരുതി നേടാനുള്ളതാണ്..മരണം മുന്നിൽ വന്നു നിന്നാലും വിജയം മുന്നിൽ ഉണ്ടെന്ന് പറയാനും പ്രവർത്തിക്കുവാനും ആണിഷ്ടം..പരാജയപ്പെട്ടു പിന്മാറുന്നവർക്കുള്ളതല്ല...പരിശ്രമിച്ചു മുന്നേറുന്നവർക്കുള്ളതാണ് ഈ ലോകം.വീഴാതിരിക്കുന്നതല്ല..വീണ്ടെടുക്കുന്നതാണ് വിജയം...വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം. മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേൽ ഇമ്മിണി പുളിക്കണം..എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകൾ അല്ല..പുഞ്ചിരിയിൽ തെളിഞ്ഞ പ്രാർത്ഥനകളാണ്..
എല്ലാരോടും സ്നേഹം..
എല്ലാർക്കും ചക്കരയുമ്മ ??
NB : കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഓരോ നിമിഷവും വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അസഹനീയമായ വേദന എനിക്ക് കൂട്ടിനുണ്ട്..കൂടാതെ ചുമയുമുണ്ട്..ചുമക്കുമ്പോഴുള്ള വേദന ശരീരത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്..അതുകൊണ്ട് പൂർണ്ണമായും സംസാരിക്കാൻ പാടില്ല എന്ന കർശനമായ നിർദ്ദേശനം ഡോക്ടറുടെ അടുത്ത് നിന്നുമുണ്ട്.. വായ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്..അതുകൊണ്ട് എന്റെ ഹൃദയങ്ങൾ വിളിച്ചാൽ എനിക്ക് സംസാരിക്കാൻ കഴിയില്ല..അതാണ് എന്റെ ഏറ്റവും വലിയ സങ്കടം..ഉറപ്പുതരുന്നു ഞാൻ തിരിച്ചു വരും !
സ്നേഹപൂർവ്വം
നന്ദു മഹാദേവ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്