കേരളത്തിലെ പിറവം പള്ളി തർക്കവും ബാവാ-മെത്രാൻ പ്രശ്നവുമൊക്കെ എത്ര നിസ്സാരം! അവിടെ ഈ കോണി ഒന്ന് എടുത്തുമാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം; ജറുസലേമിലെ പ്രസിദ്ധമായ കോണിയെ കുറിച്ച് എഴുതുന്നു മുരളി തുമ്മാരുകുടി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സുപ്രീം കോടതി വിധിയോടെ പിറവം പള്ളി, കോതമംഗലം മർത്തമറിയം പള്ളി എന്നിവിടങ്ങളിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. എന്നാൽ, ലോകത്തിന്റെ പലഭാഗത്തും നടക്കുന്ന പള്ളിതർക്കങ്ങൾ നോക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരമെന്ന് മനസ്സിലാകുമെന്ന് യുഎൻ ദുരന്തലഘൂകരണ വിഭാഗം മേധാവിയായ മുരളി തുമ്മാരുകുടി. ഇക്കൂട്ടത്തിൽ ജറുസലേമിലെ കോണിയുടെ കഥയും പറയുന്നു തുമ്മാരുകുടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ഇങ്ങ് പിറവത്ത് അടിപിടിയും ആത്മഹത്യാ ശ്രമങ്ങളും നടക്കുന്ന മീനവയലിൽ പുണ്യനാട്ടിൽ സ്ഥിതിഗതികൾ ശാന്തമാണ്..
ഓരോരോ ആചാരങ്ങൾ ആകുമ്പോൾ..
ജറുസലേമിലെ കോണി !
''ഞാൻ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിൽ ബാവാ കക്ഷിയിൽ ആയേനെ''
''അതെന്താ ചേട്ടാ അങ്ങനെ, ഈ മെത്രാൻ കക്ഷിക്കാരോടു ചേട്ടനെന്താ ഇത്ര വിരോധം?''
''എനിക്ക് ഒരു വിരോധവുമില്ല. സത്യം പറഞ്ഞാൽ ഈ ബാവാ കക്ഷിക്കാരും മെത്രാൻ കക്ഷിക്കാരും തമ്മിൽ എന്താണ് പ്രശ്നമെന്നോ വ്യത്യാസമെന്നോ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ എന്റെ സുഹൃത്തുക്കളും എന്നെ പഠിപ്പിച്ച അദ്ധ്യാപകരും ഞങ്ങളുടെ സ്കൂളിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഇടവക പള്ളിയും ബാവാ കക്ഷി ആയിരുന്നു. അപ്പോൾ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചതിനാൽ ഞാൻ ഹിന്ദു ആയ പോലെ, കമ്മ്യുണിസ്റ്റുകാരനായിരുന്ന ഒരു അമ്മാവൻ ഉണ്ടായിരുന്നതിനാൽ ഞാൻ കമ്മ്യുണിസ്റ്റ് അനുഭാവി ആയി വളർന്ന പോലെ, ബഹുമാനിക്കുന്നവരും ചുറ്റുമുള്ളവരും ബാവാ കക്ഷിക്കാരായതിനാൽ ഞാൻ ബാവാ കക്ഷി ആയേനെ എന്നു മാത്രം. ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചിരുന്നുവെങ്കിൽ ഞാൻ മുസ്ലിമും, മുസ്ലിംലീഗ് പ്രവർത്തകരായിരുന്ന കാരണവന്മാർ ഉണ്ടായിരുന്നെങ്കിൽ ലീഗ് അനുഭാവിയും ആകുമായിരുന്ന പോലെ. അത്രേയുള്ളൂ. അതുകൊണ്ടാണ് 1978 ൽ തൃക്കുന്നത്ത് സെമിനാരിയിൽ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഞങ്ങൾ സമരം ചെയ്തതും പരീക്ഷ ബഹിഷ്കരിച്ചതും.''
വെങ്ങോലയിലെ മാർ ബഹനാം സഹദായുടെ പേരിലുള്ള പള്ളിയോടനുബന്ധിച്ചു നടത്തിയിരുന്ന ശാലേം ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. ദൈവവിശ്വാസം ഇല്ലായിരുന്നെങ്കിലും പരീക്ഷക്ക് മുൻപ് പള്ളിയുടെ ഭണ്ഡാരത്തിൽ പത്തു പൈസ നേർച്ചയിടുന്ന പതിവുണ്ടായിരുന്നു. (പരീക്ഷയില്ലാത്ത സമയത്ത് ഭണ്ഡാരത്തിൽ മണലു വാരിയിടുന്ന തല്ലുകൊള്ളിപ്പരിപാടിയും ഉണ്ടായിരുന്നു).
സ്കൂളുകളിൽ പോലും രാഷ്ട്രീയ അതിപ്രസരം ഉണ്ടായിരുന്ന 1970 കളിലായിരുന്നു എന്റെ സ്കൂൾ വിദ്യാഭ്യാസം. ശാലേം സ്കൂളിൽ എല്ലാ രാഷ്ട്രീയവും സമാസമം ഉണ്ട്. ക്യൂബയിലെ പ്രശ്നം തുടങ്ങി രാജൻ പ്രശ്നം വരെ മുൻനിർത്തി ഞങ്ങൾ ക്ലാസ് മുടക്കാറുണ്ട്. തൃക്കുന്നത്തു പള്ളിയിലെ പ്രശ്നം വന്നപ്പോൾ ആദ്യം അല്പം ആശയക്കുഴപ്പം ഉണ്ടായി.
ഒന്നാമതായി സാധാരണ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ അനിഷേധ്യനായ ലീഡർ ബെന്നി ജോൺ അന്നേ നല്ല രാഷ്ട്രീയബോധമുള്ള ആളായതിനാൽ പള്ളിക്കാര്യം പറഞ്ഞ് പരീക്ഷ മുടക്കാൻ ബെന്നിയെ കിട്ടില്ല.
ക്രിസ്ത്യാനികളിൽ നേതൃത്വഗുണമുള്ളവർ പിന്നെയും പലരുണ്ട്. ബെന്നിമാർ രണ്ട് (തുരുത്തിയും കരുമാംകോടനും), പൗലോസ് രണ്ട് (പി.പി.യും പി.എമ്മും), ബഹന്നാൻ വേറെ. ഇവരെല്ലാം പഠിപ്പിസ്റ്റുകളാണ്. പരീക്ഷ മുടക്കി വീട്ടിൽ ചെന്നാൽ അടി കിട്ടുമെന്നും അവർക്കറിയാം.
സമരം നടക്കണമെന്ന് സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ആഗ്രഹമുണ്ട്. ഏതു വിദ്യാർത്ഥിക്കാണ് പരീക്ഷക്കാലത്ത് സമരം വരുന്നത് ഇഷ്ടമല്ലാത്തത്? ഏറ്റവും വലിയ പഠിപ്പിസ്റ്റായിരുന്ന എന്റെ ക്ലാസിലെ ജോളിയുടെ കാര്യത്തിലേ എനിക്കല്പം സംശയമുള്ളൂ. ഹാരിപോട്ടറിലെ ഹെർമയോണിയെപ്പോലെ പഠിക്കണമെന്നും മാർക്ക് വാങ്ങണമെന്നും അല്ലാതെ ഒരു വിചാരവും ജോളിക്ക് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല.
സാധാരണയായി സ്കൂളിൽ സമരമുണ്ടാകുന്പോൾ ഹെഡ്മാസ്റ്ററായ കോയിക്കര അച്ചന്റെ നേതൃത്വത്തിൽ അതിനെ അടിച്ചൊതുക്കാൻ ഒരു ശ്രമം നടക്കാറുണ്ട്. എന്നാൽ ഈ സമരം നടന്ന് സ്കൂൾ അടക്കണമെന്ന് അദ്ധ്യാപകർക്കും ആഗ്രഹമുണ്ട്. ബാവാ പള്ളി മാനേജ്മെന്റ് സ്കൂളായിട്ടും പ്രധാന അദ്ധ്യാപകൻ അച്ചനായിട്ടും പരീക്ഷ നടന്നാൽ ദൈവം പൊറുക്കുമോ? ദൈവം പൊറുത്താലും ബാവ പൊറുക്കുമോ?
അങ്ങനെയാണ് സമരത്തിന്റെ നേതൃത്വം വാസുദേവന്റെ കയ്യിൽ എത്തിപ്പെട്ടത്. പോഞ്ഞാശ്ശേരിയിൽ പ്രശസ്തമായ ചായക്കട നടത്തിക്കൊണ്ടിരുന്ന വേലുപ്പിള്ളയുടെ മകനാണ് വാസുദേവൻ (വേലുപ്പിള്ള മരിച്ചിട്ടും ചായക്കട പൂട്ടിയിട്ടും നായരുപീടിക എന്ന സ്റ്റോപ്പ് ഇപ്പോഴും ഉണ്ട്). ബാവ വന്നാലും മെത്രാൻ വന്നാലും വാസുദേവന് ഒന്നുമില്ല. ഒരുപക്ഷെ പരീക്ഷ മാറ്റിവച്ചാൽ ആ വർഷം ഓൾ പ്രൊമോഷൻ കിട്ടാനും മതി. അദ്ധ്യാപകരുടെ പരോക്ഷമായ അനുമതികൂടി ആയപ്പോൾ വാസുദേവൻ ഉഷാറായി.
പരീക്ഷ ഹാളിൽ ചോദ്യപേപ്പർ വിതരണം ചെയ്യാൻ വന്ന അദ്ധ്യാപികയിൽ നിന്നും അത് മേടിച്ച് ഡസ്കിനു മുകളിൽ കയറിനിന്ന് 'ഞങ്ങളുടെ ബാവയെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന വാസുദേവന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കൂട്ട ബെല്ലടിച്ച് സ്കൂൾ വിട്ടു. പരീക്ഷ ഗോപി!
കാലം ഏറെ കഴിഞ്ഞു. വാസുദേവൻ ഇപ്പോൾ എവിടെയാണെന്നറിയില്ലെങ്കിലും ബാവയും മെത്രാനും തമ്മിലുള്ള പ്രശ്നങ്ങൾ പത്രത്തിലും പള്ളിയിലും കോടതിയിലും തുടരുന്നു.
ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള വഴക്കും തമ്മിൽത്തല്ലും ഒന്നും തൃക്കുന്നത്ത് കണ്ടുപിടിച്ചതല്ല. ക്രിസ്തുദേവന്റെ കുരിശാരോഹണം നടന്നുവെന്നു പറയപ്പെടുന്ന കാൽവരിക്കുന്നിലെ അതിപ്രശസ്തമായ ദേവാലയത്തിന് (തിരുക്കല്ലറയുടെ പള്ളി എന്നാണതിന്റെ പേര്) അവകാശികൾ രണ്ടല്ല, പലതാണ്. കിഴക്കൻ ഓർത്തഡോക്സ്, അർമേനിയൻ അപോസ്ടോലിക്, റോമൻ കാത്തോലിക്, ഗ്രീക്ക് ഓർത്തഡോക്സ്, കോപ്ടിക് ഓർത്തഡോക്സ്, എത്യോപ്യൻ ഓർത്തഡോക്സ് പിന്നെ സിറിയൻ ഓർത്തഡോക്സ്. ഇത് കൂടാതെ പള്ളി രാവിലെ തുറക്കാനുള്ള അവകാശം ഒരു കുടുംബത്തിനും പൂട്ടാനുള്ളത് മറ്റൊരു കുടുംബത്തിനുമാണ്.
ഇവർക്ക് ഓരോരുത്തർക്കും ചില സ്ഥാനങ്ങളും അവകാശങ്ങളും വിഭജിച്ചു നല്കിയിട്ടുണ്ട്. അതിൽനിന്ന് ഒരല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അടി ഉറപ്പ്.
ഇതു ഞാൻ ചുമ്മാ കളി പറയുന്നതല്ല. ഒരു ദിവസം പള്ളിയിൽ കസേരയിട്ട് കാറ്റ് കൊള്ളാനിരുന്ന ഒരു കോപ്ടിക് (ഈജിപ്ഷ്യൻ) അച്ചൻ വെയിലു കാരണം കസേര അല്പം ഒന്നു മാറ്റിയിട്ടു. ഇത് എത്യോപ്പൻ അച്ചന്മാർക്ക് പിടിച്ചില്ല. വഴക്കായി അടിപിടിയായി. ഒടുവിൽ ഇസ്രയേൽ സൈനികർ വന്ന് സ്ഥിതി ശാന്തമാക്കിയപ്പോഴേക്കും ഒരു ഡസൻ പേർ ആശുപത്രിയിലായി.
എല്ലാ വിഭാഗങ്ങളുടേയും സമ്മതമില്ലാതെ പള്ളിയിൽ ഒരു പണി പോലും ചെയ്യരുതെന്ന് നൂറ്റിയൻപത് വർഷം മുൻപ് ഒരു കരാറുണ്ടാക്കി. രണ്ടു വിഭാഗം തമ്മിൽ എഗ്രിമെന്റ് ഉണ്ടാകാനുള്ള ബുദ്ധിമുട്ട് നമുക്കറിയാമല്ലോ. അപ്പോൾ എല്ലാ വിഭാഗക്കാരും സമ്മതിച്ച് എന്തെങ്കിലും നടക്കുമോ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. പരിണതഫലമായി, ലക്ഷക്കണക്കിന് ആളുകൾ വരുന്ന ഈ പള്ളി അത്യാവശ്യ റിപ്പയർ പോലും ചെയ്യാതിട്ടിരിക്കയാണ്.
ഈ ആറു മതവിഭാഗങ്ങളും തമ്മിലുള്ള വാശിയുടേയും കരാറിന്റേയും ഉത്തമ ഉദാഹരണമാണ് ജറുസലേമിലെ സുപ്രസിദ്ധമായ കോണി. നൂറ്റന്പതു വർഷം മുൻപ് എഗ്രിമെന്റുണ്ടാക്കുന്നതിനു മുന്നേ ആരോ ആവിടെ കൊണ്ടുവന്ന് വെച്ചതാണിത്. പക്ഷെ എഗ്രിമെന്റുണ്ടാക്കി കഴിഞ്ഞപ്പോൾ ആ കോണി അവിടെ നിന്നും എടുത്തു മാറ്റുന്നത് 'തൽസ്ഥിതി തുടരണം' എന്ന കരാറിനു വിപരീതമാണെന്ന് ചിലർ വാദിച്ചു. അതായത് ഈ കോണി അവിടെ നിന്ന് എടുത്തു മാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം. ഒന്നോ രണ്ടോ പ്രാവശ്യം കോണി അവിടെ നിന്ന് എടുത്തു മാറ്റിയെങ്കിലും മറ്റുള്ളവരുടെ എതിർപ്പിനെ തുടർന്ന് അത് തിരിച്ചു സ്ഥാപിച്ചു. ഇപ്പോൾ പള്ളിയിൽ വരുന്ന വിശ്വാസികൾക്ക് ഒരു കൗതുക വസ്തുവായും അവിശ്വാസികൾക്ക് മൗഢ്യത്തിന്റെ പ്രതീകമായും അതവിടെ ഇരിക്കുന്നു. കേരളത്തിൽ നിന്നും വർഷാവർഷം ദിവ്യനാട് സന്ദർശനത്തിനു പോകുന്നവർ ഇതൊന്നു ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലെ ബാവാ - മെത്രാൻ പ്രശ്നം എത്ര നിസ്സാരമാണെന്ന് അപ്പോൾ മനസ്സിലാകും.
ഒരേ മതത്തിലെ പല വിഭാഗക്കാർ തമ്മിൽ ദൈവികമല്ലാത്ത കാര്യങ്ങളെപ്പറ്റി വാഗ്വാദവും വഴക്കും തമ്മിൽത്തല്ലും കൊലയും നടത്തുന്നത് ക്രിസ്ത്യൻ കുത്തക ഒന്നുമല്ലെന്ന് ചരിത്രം പഠിക്കുന്നവർക്ക് അറിയാം. സംഘടിതമായ എല്ലാ മതങ്ങളിലും എല്ലാക്കാലത്തും ഇതുണ്ടായിരുന്നു. മതത്തിന്റെ കുഴപ്പമല്ല, അധികാരത്തിന്റെ ഒരു സ്വഭാവമാണിത്. മൂന്നു മലയാളികളുള്ള രാജ്യത്ത് രണ്ടു മലയാളി അസോസിയേഷൻ ഉണ്ടാകുന്നതു പോലെ, ഇട്ടാവട്ടത്തിലുള്ള കേരളത്തിൽ പരിമിതമായി മാത്രം സ്വാധീനമുള്ള പാർട്ടി വളരും തോറും പിളരുന്നതു പോലെ എല്ലാ സംഘടിത പ്രസ്ഥാനത്തിലും ഇത്തരം വടംവലികൾ ഉണ്ടാകും. അത് മതമായാലും ടെന്നീസ് ടീം ആയാലും. അനവധി ചേരിതിരിവുകളായി എത്രയോ നാടുകളിൽ എത്രയോ കാലമായി ഇത് നടക്കുന്നു, ചിലയിടത്ത് വാക്കിൽ ചിലയിടത്ത് വാളിൽ അത്രേയുള്ളൂ വ്യത്യാസം.
കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും സംഘർഷങ്ങൾ ഉണ്ടാകുന്നത് മനുഷ്യൻ മതമൂല്യങ്ങളിൽ നിന്നും മതാനുഷ്ഠിത ജീവിതത്തിൽ നിന്നും അകലുന്നതു കൊണ്ടാണെന്നൊക്കെ ഇടക്ക് മതപുരോഹിതരും സാമൂഹ്യ നേതാക്കളും രാഷ്ട്രീയക്കാരും പ്രസംഗിക്കാറുണ്ട്. അതു കേൾക്കുന്പോൾ എനിക്കാദ്യം ഓർമ്മ വരുന്നത് ജറുസലേമിലെ കോണിയാണ്. പിന്നെ എന്റെ അമ്മാവൻ പറഞ്ഞുതന്ന ഒരു കഥയും.
പണ്ടൊക്കെ കർക്കിടകത്തിലെ സംക്രാന്തിയുടെ അന്ന് പോർക്കിറച്ചി കഴിക്കുക എന്നത് ഒരു നായർ ആചാരമായിരുന്നു. എന്നാണ് എങ്ങനെയാണ് ഇങ്ങനൊരു ആചാരമുണ്ടായതെന്ന് എനിക്കറിയില്ല. മത്സ്യ മാംസാദികൾ കഴിച്ചിരുന്ന നായർ കുടുംബങ്ങളിൽ തന്പുരാക്കന്മാരും നന്പൂതിരിമാരും സംബന്ധത്തിനു വരാറില്ല. അപ്പോൾ സൂരി നന്പൂതിരിയെ പോലെയുള്ള നീചന്മാരിൽ നിന്ന് സ്വന്തം സ്ത്രീകളെ രക്ഷിക്കാൻ ബുദ്ധിമാന്മാരായ നായന്മാർ കണ്ടുപിടിച്ച പണിയാകണം ഈ പോർക്ക് തീറ്റ ആചാരം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കാര്യമെന്തായാലും ഒരു മകര സംക്രാന്തിയുടെ തലേന്നാൾ വാരിക്കാടിലെ ഷാപ്പിൽ പോയി കള്ളുകുടിച്ച് പിറ്റേന്നത്തേക്കുള്ള പോർക്കിറച്ചിയും വാങ്ങി രാത്രിയിൽ വീട്ടിലേക്കു വരികയായിരുന്നു ഞങ്ങളുടെ മൂത്ത കാരണവർ.
വരുന്ന വഴിക്ക് ഒരു കാവുണ്ട്. അതിന്റെ മുന്നിലെത്തിയപ്പോൾ കാർന്നോർക്ക് തോന്നി, ഒന്നു പ്രാർത്ഥിച്ചിട്ട് പോയേക്കാം. കൈയിൽ ഇറച്ചിയും വെച്ച് പ്രാർത്ഥിക്കുന്നത് ശരിയല്ലല്ലോ എന്ന് അപ്പോൾ പോലും തോന്നിയ ആശാൻ പൊതി താഴെവെച്ച് കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിച്ചു,
''ദേവീ, അടിയനെ കാത്തോളണേ''
കാർന്നോരുടെ കഷ്ടകാലത്തിന് ഈ തക്കം നോക്കി ഒരു തെണ്ടിപ്പട്ടി ഇറച്ചിപ്പൊതി തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഇറച്ചി ഇല്ലാതെ സംക്രാന്തിയുടെ തലേന്ന് സംബന്ധത്തിനു പോയാൽ എന്ത് നടക്കുമെന്നോർത്ത കാർന്നോരുടെ ഭക്തിയും വിനയവും പന്പകടന്നു.
'ഒരു ഞൊടി ഇറച്ചി നോക്കാൻ പറ്റാത്ത ആളാണ് ഇനിയുള്ള കാലം എന്നെ കാക്കാൻ പോവുന്നത്. '* @#$%^...'
പിന്നെ കാരണവർ എന്ത് പറഞ്ഞുവെന്ന് അമ്മാവൻ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും പബ്ലിക്കായി പറഞ്ഞാൽ ഞാൻ തല്ലുകൊള്ളും. കള്ള് കുടിച്ചു മത്തനായും ഇറച്ചി പോയി കോപാകുലനായും കാരണവർ എന്തൊക്കെ പ്രാകിക്കാണുമെന്ന് നിങ്ങൾ ഊഹിച്ചാൽ മതി.
സ്വന്തം മതത്തിലെ നിസ്സാരമായ പ്രശ്നങ്ങൽ രമ്യമായി പറഞ്ഞു തീർക്കാൻ പറ്റാത്ത മതങ്ങളാണോ ലോക സമാധാനം ഉണ്ടാക്കാൻ പോകുന്നതെന്ന് അമ്മാവൻ എനിക്ക് പറഞ്ഞു തന്നിട്ടില്ലെങ്കിലും എനിക്കറിയാം.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്കോണി വിടവാങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്