കുഞ്ഞുനാൾ മുതൽ മദ്രസയിൽ പോയി വിശ്വാസ വഴിയേ ജീവിച്ചയാളാണ്; പൊതു ജീവിതത്തിൽ ഇടതു പക്ഷത്തെ സ്വീകരിച്ചതാണ്; എന്റെ വിശ്വാസവും എന്റെ പാർട്ടിയും എനിക്ക് പ്രിയപ്പെട്ടതാണ്, അത് തുടരുക തന്നെ ചെയ്യും; ബലിപ്പെരുന്നാളിന് ഒലിയത്ത് നിഷേധിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി സുലൈമാൻ
മറുനാടൻ ഡെസ്ക്
മകൾ അന്യമതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബത്തിന് പെരുന്നാളിന് പള്ളിയിൽ ബലി ചെയ്ത മാംസം നിഷേധിച്ചതായി പരാതി. വയനാട് സുൽത്താൻബത്തേരി പുത്തൻകുന്ന് സ്വദേശി സുലൈമാനാണ് പള്ളിക്കമ്മറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഭവം സുലൈമാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകളാണ് തന്നെ വിളിച്ച് പിന്തുണ അറിയിച്ചതെന്ന് സുലൈമാൻ പറയുന്നു. മഹല്ലിലെ ചിലർ വ്യക്തി താത്പര്യങ്ങളുടെ പേരിലാണ് തന്നോട് അങ്ങനെ പെരുമാറിയതെന്നും ഇടതുപക്ഷക്കാരനും മതവിശ്വാസിയുമായ താൻ ഇനിയും അങ്ങനെ തന്നെ തന്റെ മണ്ണിൽ ജീവിക്കുമെന്നും സുലൈമാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സിപിഎം അംഗവും മതവിശ്വാസിയുമായ സുലൈമാന്റെ മകൾ രണ്ട് വർഷം മുമ്പ് ഹിന്ദുമതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചു. മകളും ഭർത്താവും വീട്ടിലേക്ക് വന്ന് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ബലി ചെയ്ത ഇറച്ചി വിശ്വാസിയുടെ അവകാശമാണ്. അത് കിട്ടിയില്ലെങ്കിലും പ്രശ്നമില്ലെന്ന് സുലൈമാൻ പറയുന്നു. പള്ളിക്കമ്മറ്റിയിൽ നിന്നും പുറത്താക്കുന്നതിന് തുല്യമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഞാനൊരു സാധാരണക്കാരനായ മനുഷ്യനാണ്. കുഞ്ഞുനാൾ മുതൽ മദ്രസയിൽ പോയി വിശ്വാസ വഴിയേ ജീവിച്ചയാളാണ്. പൊതു ജീവിതത്തിൽ ഇടതു പക്ഷത്തെ സ്വീകരിച്ചതാണ് . എന്റെ വിശ്വാസവും എന്റെ പാർട്ടിയും എനിക്ക് പ്രിയപ്പെട്ടതാണ്. അത് തുടരുക തന്നെ ചെയ്യും. ഞങ്ങൾ മനുഷ്യരാണ്. ഞങ്ങളെ, കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു- സുലൈമാൻ കുറിക്കുന്നു.
സുലൈമാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
പ്രിയപ്പെട്ടവരേ,
ഇത്തവണ ബലിപ്പെരുന്നാളിന് വിശ്വാസിയായ എനിക്കും കുടുംബത്തിനും മാത്രം ഒളിയത്ത് ഇറച്ചി വിഹിതം വിലക്കിയ ദുഃഖം ഞാൻ ഇവിടെ എഴുതിയിരുന്നു. ജന്മ നാട്ടിൽ നിന്നും മഹല്ലിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്നും ഒട്ടേറെ പേർ എന്നെ വിളിച്ച് ആശ്വസിപ്പിക്കുകയുണ്ടായി. എല്ലാവർക്കും നന്ദി. മറ്റൊരു മഹല്ലിൽ നിന്നും അന്നു രാത്രിയും, ഞായറാഴ്ച മൃഗ ബലി നടന്ന വേറൊരു മഹല്ലിൽ നിന്നും ഇന്നലെയും എനിക്ക് ഒളിയത്ത് ഇറച്ചി എത്തിച്ചു തന്നു.
സങ്കുചിത ചിന്തയാൽ ചിലർ കൂച്ചുവിലങ്ങിട്ടാലും നാട്ടിലുള്ള ഒട്ടേറെ വിശ്വാസികൾ വിശ്വാസിയായ എന്നെയും കുടുംബത്തെയും കൈവിടില്ല എന്നത് വലിയ സമാധാനവും ആശ്വാസവും നൽകുന്നതാണ്. സർവ്വ ശക്തനായ അള്ളാഹുവിന് സ്തുതി. എന്റെ മഹല്ല് കമ്മറ്റിയിലുള്ളവരും എന്നെ വിളിച്ച് ആശ്വസിപ്പിച്ചു. അവർ പറഞ്ഞത് ''സുലൈമാനേ ,ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ചിലർ മാത്രം നടപ്പാക്കിയ തീരുമാനമാണിത്. അതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല" - എന്നാണ്.
എനിക്ക് പറയാനുള്ളത്
ഒരു മഹല്ലിൽ ഒരാൾ - ആരായാലും - സംശുദ്ധമായി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ - മൃഗത്തെ ബലി കൊടുക്കുമ്പോൾ ആ വ്യക്തിക്ക് ഇഷ്ടമില്ലാത്ത വീട്ടിലേക്ക് മാംസം കൊടുക്കരുതെന്ന് പറയുമ്പോൾ - എല്ലാ കുടുംബങ്ങളെയും ഉൾക്കൊള്ളുന്ന മഹല്ല് വ്യക്തി താൽപര്യങ്ങൾക്ക് കീഴടങ്ങരുത് എന്നാണ്. വ്യക്തിതാൽപര്യ അജണ്ട ഉള്ളവർ സ്വന്തം വീട്ടിൽ ബലി നടത്തി ഇഷ്ടക്കാർക്ക് മാത്രം വിതരണം ചെയ്യുന്നതാണ് ഉചിതം.
ഒരു മഹല്ലിൽ പൊതുവായി ഈ കർമ്മം നടത്തുമ്പോൾ - മഹല്ലിന്റെ പേരിൽ നടത്തുമ്പോൾ ആ മഹല്ലിൽ മെമ്പർമാരായ എല്ലാ കുടുംബങ്ങൾക്കും ആഗ്രഹിക്കുന്നവർക്ക് - അത് ലഭിക്കണം.അത് തടസ്സപ്പെടുത്തരുത്.
മാത്രവുമല്ല, ഒരാൾ മാത്രമല്ല പലപ്പോഴും ബലി മൃഗത്തെ അറുക്കുക. ഒന്നിലേറെ പേർ ഒന്നിലേറെ മൃഗത്തെ ബലി കൊടുക്കാറുണ്ട്. അവയുടെ ഇറച്ചി എല്ലാം കൂടിയാണ് കുടുംബങ്ങളിലേക്ക് വിഭജിക്കുന്നത്. അപ്പോൾ ബലി മൃഗത്തെ നൽകിയ ഒരു കൂട്ടർ ചിലർക്ക് കൊടുക്കണ്ട എന്നു പറഞ്ഞാൽ ,ബലി മൃഗം നൽകിയ മറ്റുള്ളവർക്ക് അതേ അഭിപ്രായം അല്ല എങ്കിലോ? ഇവിടെ വ്യക്തി അജണ്ടക്ക് പ്രാധാന്യം നൽകരുത്.
ഇതേ മഹല്ലിൽ, മക്കൾ ഇതര മതസ്ഥരെ ഇഷ്ടപ്രകാരം വിവാഹം കഴിച്ചു പോയ, അവർ മാതാപിതാക്കളെ കാണാൻ പോവാറുള്ള കുടുംബത്തിൽ ഒളിയത്ത് ഇറച്ചി കൊടുത്തിട്ടുണ്ട് എന്നറിഞ്ഞു. അത് മഹല്ല് കമ്മറ്റിയുടെ ഹൃദയ വിശാലത. അതിൽ വളരെയേറെ സന്തോഷവുമുണ്ട്. അപ്പോൾ എനിക്കെതിരെ ഉള്ള നീക്കം ചില വ്യക്തികളുടെ പക തീർക്കലാണ്. അത് കമ്മറ്റി ഭൂരിപക്ഷ തീരുമാനമല്ല എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
പ്രമുഖർ , ജനകീയ വ്യക്തിത്വങ്ങൾ നേതൃത്വം നൽകുന്ന ഒരു കമ്മറ്റിയാണ് പുത്തൻകുന്ന് മഹല്ലിൽ ഉള്ളത്. പൊതു സമ്മതരായ ഉപദേശക സമിതി ഉള്ള ഒരു മഹല്ലിന് കൂടിയാണിത്. വിശ്വാസിയായ എന്റെ കുടുംബത്തോട് അവർ എന്നും സ്നേഹം മാത്രമാണ് കാണിച്ചിട്ടുള്ളത്.
ഇപ്പോൾ സംഭവിച്ചത് ചില വ്യക്തി അജണ്ടകളാണ്. അത് സർവ്വ ശക്തനായ അള്ളാഹു അറിയുന്നുണ്ട്. പിന്നെ, മകൾ പ്രായപൂർത്തിയായപ്പോൾ അവളുടെ ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു. രജിസ്റ്റർ വിവാഹം ചെയ്തു. സമൂഹത്തിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ആ വിവാഹം നടന്നത്. അതിൽ എന്നെ പങ്കെടുപ്പിച്ചിട്ടില്ല. അറിയിച്ചിട്ടില്ല. വിവരമറിഞ്ഞ് ഞാൻ ഓടി എത്തുമ്പോൾ ചടങ്ങ് കഴിഞ്ഞ് മാലയണിഞ്ഞ വധൂവരന്മാരെയാണ് കണ്ടത്. ഒരു പിതാവിന്റെ മാനസികാവസ്ഥ അപ്പോൾ എന്താവും എന്ന് അറിയാമല്ലോ. മകൾക്ക് കുഞ്ഞു പിറന്ന ശേഷം, കുട്ടിയുമായി അവർ എന്റെ വീട്ടിൽ വന്നു. മകൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നപ്പോൾ ഞങ്ങൾ വിലക്കിയില്ല. വിലക്കണമെന്നാണ് ചിലർ പറയുന്നത്.
ഞാൻ വിശ്വാസിയും, ഓർമ്മ വെച്ച നാൾ മുതൽ ഇടതുപക്ഷ സഹയാത്രികനുമാണ്. വിശ്വാസത്തോടൊപ്പം ചേർത്തു പിടിച്ച ഇടതു പക്ഷ ജീവിതം എനിക്ക് നൽകിയ തിരിച്ചറിവിനാൽ അവളെ മകളോട് വീട്ടിലേക്ക് കയറരുത് എന്ന് പറഞ്ഞില്ല. ഞാനും ഭാര്യയും ഉമ്മയും മകനും കുടുംബത്തിൽ മുസ്ലിം മത വിശ്വാസ പ്രകാരം ജീവിക്കുന്നു. മകൾ, ഇന്ത്യൻ ഭരണഘടനയിൽ അടിസ്ഥാനമായ അവളുടെ വ്യക്തി സ്വാതന്ത്ര്യത്താൽ മതരഹിത ജീവിതം നയിക്കുന്നു. ഈ നാട്ടിലെ ഏതൊരു പൗരനും പരസ്പരം സഹവസിക്കുന്നതു പോലെ അവൾ എന്നെ കാണാൻ വരുന്നു. ഇത്തരം കാര്യങ്ങൾ - സമൂഹത്തിൽ, പല ഇടത്തും നടക്കുന്നു. പുത്തൻകുന്നും ഉണ്ട്. അവർക്കൊന്നും വിലക്കില്ല. എന്റെ കുടുംബത്തോട് മാത്രമാണ് ചിലർക്ക് കലിപ്പും വിലക്കും.
ഞാനും എന്റെ കുടുംബവും മുസ്ലിം മത വിശ്വാസ പ്രകാരം തന്നെ ജീവിക്കും. കൂടുതൽ പ്രയാസപ്പെടുത്തുകയും സമുദായത്തിൽ വിവേചനവും മാറ്റി നിർത്തലും സങ്കുചിത താൽപര്യക്കാർ ഇനിയും ചെയ്താൽ അത് നിയമപരമായി ചോദ്യം ചെയ്യുകയും ഏതറ്റം വരെയും പോകുകയും ചെയ്യും. ഇന്ത്യൻ ഭരണ ഘടന - സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കാൻ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഒരു കുടുംബത്തിൽ - ഒരു വീട്ടിൽ തന്നെ മത വിശ്വാസമുള്ളവരും, മിശ്രവിവാഹിതരും യുക്തിവാദികളും ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങളുണ്ട്. അവരെ ഒന്നും ഒരു മഹല്ലും വിലക്കിയിട്ടില്ല.
നിയമ സഹായം വാഗ്ദാനം ചെയ്ത് വിവിധ വ്യക്തിത്വങ്ങൾ എന്നെയും എന്റെ കുടുംബക്കാരെയും ബന്ധപ്പെട്ടിട്ടുണ്ട്. വിവിധ മാധ്യമ പ്രതിനിധികൾ വിളിച്ചു വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. അവരോടൊക്കെ ഞാൻ പറഞ്ഞത് : എന്റെ വിഷമമാണ് ഫേസ് ബുക്കിൽ കുറിച്ചത്. ഇപ്പോൾ ഇത്രയേ പറയാനുള്ളൂ. കൂടുതൽ എന്തെങ്കിലും നിയമ സഹായമോ , വിശദമാക്കാനോ ഉണ്ടെങ്കിൽ അറിയിക്കാമെന്നാണ്. സഹായ വാക്കുകൾക്ക് നന്ദിയും പറഞ്ഞു. വേറെ മഹല്ലിൽ നിന്നും എനിക്ക് ക്ഷണമുണ്ട്: ''സുലൈമാനേ - അവിടെ ജീവിക്കണ്ട - നീ ഇങ്ങോട്ട് പോര് " എന്നും പറഞ്ഞ്.
ഞാൻ അവരോട് പറഞ്ഞു "ജനിച്ച മണ്ണിൽ തന്നെ വിശ്വാസിയായും പാർട്ടിക്കാരനായും ഞാൻ മരണം വരെ ജീവിക്കും" എന്നാണ്. ചിലർ ചോദിച്ചു 30 കൊല്ലത്തിലേറെ ഇടതു പക്ഷ ജീവിതം നയിച്ചിട്ട് - മതത്തെ തള്ളി പറഞ്ഞ് - യുക്തിചിന്തയോടെ ജീവിക്കാൻ എന്തു കൊണ്ട് കഴിഞ്ഞില്ല എന്ന്?
അവരോടു പറഞ്ഞു: "ഞാനൊരു സാധാരണക്കാരനായ മനുഷ്യനാണ്. കുഞ്ഞുനാൾ മുതൽ മദ്രസയിൽ പോയി വിശ്വാസ വഴിയേ ജീവിച്ചയാളാണ്. പൊതു ജീവിതത്തിൽ ഇടതു പക്ഷത്തെ സ്വീകരിച്ചതാണ് ""എന്റെ വിശ്വാസവും എന്റെ പാർട്ടിയും എനിക്ക് പ്രിയപ്പെട്ടതാണ്. അത് തുടരുക തന്നെ ചെയ്യും" എന്നാണ്.
ഞങ്ങൾ മനുഷ്യരാണ്.
ഞങ്ങളെ, കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.
(ഒപ്പ്)
സുലൈമാൻ എൻ കെ
നസീറ സുലൈമാൻ
പ്രിയപ്പെട്ടവരേ, ഇത്തവണ ബലിപ്പെരുന്നാളിന് വിശ്വാസിയായ എനിക്കും കുടുംബത്തിനും മാത്രം ഒളിയത്ത് ഇറച്ചി വിഹിതം വിലക്കിയ...
Posted by Sulaiman Sulu on Monday, August 3, 2020
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്