'വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയാ വൺ പലവട്ടം തെളിയിച്ചതാണ്; ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്'; നിപ ബാധ സ്ഥിരീകരിച്ചെന്ന വാർത്ത മീഡിയ വൺ കൊടുത്തതിന് പിന്നാലെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ്; സർക്കാർ സ്ഥിരീകരണം വരും വരെ മാത്രമേ ആയുസുള്ളൂ എന്നറിയാമായിരുന്നിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തെ അവഗണിക്കുന്നുവെന്ന് സി.എൽ. തോമസ്
മറുനാടൻ ഡെസ്ക്
കൊച്ചി: കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം പ്രചരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപേ മീഡിയാ വൺ ചാനലിൽ വാർത്ത തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് വന്നതിന് പിന്നാലെ ചാനലിനെതിരെ സൈബർ ലോകത്തടക്കം ആക്രമണമുണ്ടായിരുന്നു. സർക്കാർ സ്ഥിരീകരണമുണ്ടാകുന്നതിന് മുൻപാണ് ചാനൽ വാർത്ത പുറത്ത് വിട്ടതെന്ന് കാട്ടിയായിരുന്നു ആക്രണം.
ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്തത്തിയിരിക്കുകയാണ് മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്. നിപയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ മാത്രമേ ആയുസുള്ളൂ എന്നുറപ്പായിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തിൽ മീഡിയാ വൺ പൂർണമായും അവഗണിക്കുകയാണെന്നും സമൂഹ മാധ്യമത്തിലുണ്ടായത് സംഘടിത ആക്രമണമാണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
എഡിറ്റർ ഇൻ ചീഫിന്റെ കുറിപ്പ്
...
കേരളത്തിൽ ഒരിക്കൽകൂടി നിപരോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ആലപ്പുഴ, മണിപ്പാൽ, പൂണെ എന്നീ കേന്ദ്രങ്ങളിലെ പരിശോധനാ ഫലം അനുസരിച്ചാണ് ഇന്ന് രാവിലെ 10 മണിയോടെ സംസ്ഥാന സർക്കാർ രോഗ വിവരം പരസ്യപ്പെടുത്തിയത്. പൂണെ, മണിപ്പാൽ ലാബുകളിലെ പരിശോധനാ ഫലമാണ് ഔദ്യോഗിക സ്ഥിരീകരണത്തിനായി സംസ്ഥാന സർക്കാർ ആശ്രയിച്ചത്. പരിശോധനാ റിപ്പോർട്ടിലെ ഉള്ളടക്കം ഇന്നലെ രാവിലെ തന്നെ മീഡിയവണിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്ന വാർത്ത തിങ്കളാഴ്ച പകൽ 10 മണിക്ക് മീഡിയവൺ പുറത്തുവിട്ടു.
സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് വാർത്ത സംപ്രേഷണം ചെയ്തുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ മീഡിയവണിനെതിരെ ഒരു പ്രത്യേക സ്വഭാവത്തിൽ സംഘടിത ആക്രമണമുണ്ടായി. സർക്കാർ സ്ഥിരീകരണം വരുംവരെ മാത്രമേ ആയുസ്സുള്ളു എന്നുറപ്പുണ്ടായിട്ടും വൈരാഗ്യബുദ്ധിയോടെ നടത്തിയ ആക്രമണത്തെ മീഡിയവൺ പൂർണമായി അവഗണിക്കുകയാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ 'നിപ' സംശയമുണ്ടായത് മുതലുള്ള വിവരങ്ങൾ അപ്പപ്പോൾ തന്നെ മീഡിയവണിന് ലഭിച്ചിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ലാബിലാണ് ആദ്യ പരിശോധന നടത്തിയത്. പൂണെയിൽ നടത്തുന്ന അതേ പോളിമറൈസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) ടെസ്റ്റ് തന്നെ. അത് പോസിറ്റീവ് ആണെന്ന വിവരം ഞായറാഴ്ച രാവിലെ തന്നെ മീഡിയവണിന് ലഭിച്ചു. ഇതേതുടർന്നാണ് ആലപ്പുഴ, മണിപ്പാൽ, പൂണെ ലാബുകളിലേക്ക് ആരോഗ്യ വകുപ്പ് സാമ്പിൾ അയക്കുന്നത്. അപ്പോഴൊന്നും ഒരു വാർത്തയും മീഡിയവൺ കൊടുത്തില്ല.
പൂണെയിലെ പരിശോധനാഫലം ഞായറാഴ്ച രാത്രി 10 മണിയോടെ ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നീട്, രാത്രി വൈകിയും ഇക്കാര്യത്തിൽ സർക്കാർ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ഉണ്ടായില്ല. പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിപ സ്ഥിരീകരിച്ചുവെന്ന വിവരം തിങ്കളാഴ്ച രാവിലെ 6 മണിയോടെ മീഡിയവണിന് ലഭിച്ചു. അവിടെ തയാറാക്കിയ റിപ്പോർട്ടിന്റെ ഉള്ളടക്കം അതിരാവിലെ ലഭിച്ചിട്ടും പല തലത്തിൽ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം രാവിലെ 10 മണിക്കാണ് മീഡിയവൺ വാർത്ത പുറത്തുവിടുന്നത്.
പൂണെ ലാബിലെ റിപ്പോർട്ടിന്റെ ഉള്ളടക്കമായിരുന്നു വാർത്തയുടെ അടിസ്ഥാനം. 24 മണിക്കൂർ വൈകിയാണെങ്കിലും നിപ സ്ഥിരീകരിച്ചെന്ന സർക്കാർ പ്രഖ്യാപനം ആ വാർത്ത ശരിവക്കുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ഔദ്യോഗികമായി ലഭിക്കും വരെ കാത്തിരുന്നതിനാലാകണം സർക്കാർ സ്ഥിരീകരണം വൈകിയത്. എന്നാൽ ശരിയായ വാർത്ത നിഷേധിച്ച് ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ സർക്കാരും ശ്രദ്ധിച്ചു. വിവരം കിട്ടിയപാടേ കൊടുക്കുകയല്ല, സംശയരഹിതമായി സ്ഥിരീകരിക്കുംവരെ കാത്തിരിക്കുകയാണ് മീഡിയവണും ചെയ്തത്.
നിപ റിപ്പോർട്ടിംഗും മീഡിയവണും
വൈറസ് ബാധിതർ വ്യവഹരിക്കുന്ന സ്ഥലങ്ങളിലെല്ലാം പടരാൻ സാധ്യതയുള്ള രോഗമാണ് നിപ. ജനങ്ങൾ സ്വയമെടുക്കുന്ന മുൻകരുതലുകളും ജാഗ്രതയുമാണ് രോഗ പ്രതിരോധത്തിനുള്ള പ്രധാന വഴി. അതിന് ജനങ്ങളെ പ്രാപ്തരാക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് ശരിയായ വിവരം യഥാസമയം അറിയേണ്ടവരിലെത്തണം. ആ ദൗത്യമാണ് മീഡിയവൺ നിർവഹിച്ചത്. ഏറ്റവും സൂക്ഷ്മതയോടെ, ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന തരത്തിൽ തന്നെയാണ് പൊതുസമൂഹത്തെ അറിയിച്ചതും. രോഗം സ്ഥിരീകരിച്ചുവെന്ന വിവരം പ്രാഥമിക ഉറവിടത്തിൽനിന്ന് ഉറപ്പിച്ച ശേഷവും അത് ജനങ്ങളെ അറിയിക്കാതിരിക്കുക എന്നത് ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തിന് ചേർന്ന നടപടിയല്ല.
ജനമാകെ ദുരന്ത ഭീതിയിൽ അകപ്പെടുന്ന സവിശേഷ സന്ദർഭങ്ങളിൽ വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയവൺ പലവട്ടം തെളിയിച്ചതാണ്. ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയടക്കം നിരവധിപേർ ഇക്കാര്യം പൊതുസമൂഹത്തോട് പങ്കുവച്ചിട്ടുമുണ്ട്. ഈ സൂക്ഷ്മതയും ജാഗ്രതയും എല്ലാ വാർത്തയിലും കാത്തു സൂക്ഷിക്കുന്നുവെന്നതിനാലാണ് കുറഞ്ഞകാലം കൊണ്ട് മീഡിയവൺ മലയാളികളുടെ വിശ്വസ്ത ചാനലായി മാറിയത്.
ശരിയെന്നുറപ്പാക്കിയ ഒരു വിവരം പൊതുസമൂഹത്തെ അറിയിക്കുന്നതിന് ഗവൺമെന്റിന്റെ അനുമതി കാത്തുനിൽക്കാൻ മീഡിയവൺ സർക്കാർ ഗസറ്റല്ല എന്ന കാര്യവും ഇതോടൊപ്പം ഓർമിപ്പിക്കട്ടെ. വാർത്താ വിനിമയത്തിന്റെ സ്വയംനിർമ്മിത സിദ്ധാന്തങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിതമായി പ്രചരിപ്പിച്ച് ചാനലിനെ നിശ്ശബ്ദമാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. വംശീയതയുടെ വിഷ ബീജങ്ങൾ പേറുന്ന പ്രചാരണങ്ങൾ ഞങ്ങൾക്ക് മനസിലാവുന്നുണ്ട്. ഒരുതരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങുകൾക്കും വഴങ്ങാൻ ഉദ്ദേശിക്കുന്നുമില്ല.
നീതിയുടെ, ജനങ്ങളുടെ പക്ഷത്ത് എപ്പോഴും നിൽക്കാൻ കഴിയണം എന്നാണ് പ്രാർത്ഥന.
സിഎൽ തോമസ്
എഡിറ്റർ ഇൻ ചീഫ്
മീഡിയ വൺ
Stories you may Like
- മാധ്യമം പത്രത്തിലെ 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിടുന്നു
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- പൂനം പാണ്ഡെയുടെ മരണ വാർത്തയ്ക്ക് പിന്നാലെ കുടുംബാംഗങ്ങൾ അപ്രത്യക്ഷകർ
- മറുനാടന്‍ എതിരായ വേട്ടയാടൽ രാഷ്ട്രീയ അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍