കേരളത്തിലെ പൊലീസുദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും എത്ര ഉത്തരവാദിത്തത്തോടെയാണ് തങ്ങളുടെ കടമ നിറവേറ്റിയത്; ഇവിടുത്തെ പ്രവർത്തനങ്ങളുടെ മഹത്വം ഇവിടെ ഉള്ളവർ എത്രത്തോളം തിരിച്ചറിയുന്നു എന്ന് അറിയില്ല. പക്ഷെ കേരളത്തിന് വെളിയിൽ ജീവിക്കുന്ന ഓരോ മലയാളിയും ആ നന്മ കൃത്യമായി തിരിച്ചറിയുന്നുണ്ട്; കൊറോണ കാലത്ത് വൈറലായി യുവതിയുടെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: കേരളത്തിലെ പ്രവർത്തനങ്ങളുടെ മഹത്വം ഇവിടെ ഉള്ളവർ എത്രത്തോളം തിരിച്ചറിയുന്നു എന്ന് അറിയില്ല, പക്ഷെ കേരളത്തിന് വെളിയിൽ ജീവിക്കുന്ന ഓരോ മലയാളിയും ആ നന്മ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാനവി ജയസൂര്യ എന്ന യുവതി. ലോക്ക് ഡൗണിനിടെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിലെ അനുഭവങ്ങൾ വിവരിച്ച മാനവി നാടിന്റെ കരുതലിനും സ്നേഹത്തിനും നന്ദിയറിച്ചു.
സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലെ പൊലീസുദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും എത്ര ഉത്തരവാദിത്തത്തോടെയാണ് തങ്ങളുടെ കടമ നിറവേറ്റിയതെന്നും നാടിനോടുള്ള അവരുടെ കരുതലും സ്നേഹവും എത്രത്തോളമുണ്ടെന്നും മാനവി ഫേസ്ബുക്കിലൂടെ വിവരിക്കുന്നു. ഒരു നാടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒരു മുഷിച്ചിലും കാണിക്കാതെ പാതിരാത്രിയിലും തങ്ങൾ കുറച്ചു പേർക്ക് വേണ്ടി കാത്തിരുന്ന ഉദ്യോഗസ്ഥർക്ക് മനസുകൊണ്ട് ഒരു ബിഗ് സല്യൂട്ട് നൽകുന്നുവെന്നും മാനവി കുറിച്ചു.
തങ്ങളെ കാക്കാൻ നാടിനെ രക്ഷിക്കാൻ ഇത്രയും കരുതൽ ചെയ്യുന്ന അവരോടുള്ള ബഹുമാന സൂചകമായി തങ്ങൾ കൃത്യമായി നിയമം പാലിക്കുമെന്നും അതിൽ ഒരു പിഴവും വരുത്തില്ലെന്നും മാനവി പറയുന്നു. നേരത്തെ അറിയിച്ചത് അനുസരിച്ചു വീട്ടിൽ പുറത്തുള്ള മുറി ഞങ്ങൾക്കായി ഒരുക്കി വച്ചിരുന്നു. ആരുടെയും അടുത്ത് പോകാതെ നേരെ ആ മുറിയിൽ കയറി. ഭക്ഷണം മുറിക്കു പുറത്തു വക്കും. അതെടുത്തു കഴിക്കും.
വീട്ടിൽ ആരുമായും സമ്പർക്കമില്ല. മുറിക്കു പുറത്തു ഇറങ്ങാതെ ദിവസങ്ങൾ ഏറെയായി ഇരിക്കുന്നു. വീട്ടിൽ നിന്ന് ആരും പുറത്തു പോകുന്നില്ല. ഞങ്ങൾ ആയിട്ട് ഒരു തരത്തിലും നിയമം തെറ്റിക്കില്ല. എന്നും ഹെൽത്തിൽ നിന്നും വിളിച്ചു വിവരം തിരക്കും പൊലീസ് ഡിപ്പാർട്ടെമന്റിൽ നിന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്നുവെന്നും മാനവി പറയുന്നു.
കൃത്യമായി രജിസ്റ്റർ ചെയ്തു നാട്ടിൽ എത്താൻ ഗവണ്മെന്റ് പറയുന്നത് ഇതിനു വേണ്ടിയാണെന്ന് മനസിലായെന്നും മാനവി ഫേസ്ബുക്കിൽ കുറിച്ചു. മാനവിയുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റ പൂർണരൂപം:-
ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തി റൂം ക്വാറന്റൈനിൽ ഇരിക്കുകയാണ് ഞാൻ. എന്റെ നാടിന്റെ കരുതലിനും സ്നേഹത്തിനും ഒരു നന്ദിവാക്ക് പറഞ്ഞില്ലെങ്കിൽ അത് നിഷേധമാവും...
ഞങ്ങൾ കൃത്യമായി, Norka/Covid 19 jagratha വഴിയും Arogya Sindhu വഴിയും കേരള, കർണാടക പാസ്സുകൾ വളരെ നേരത്തെ തന്നെ അപ്ലൈ ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവിൽ May 4 ന് പാസ്സ് കിട്ടി. പാസ്സുമായി നമ്മുടെ നാട്ടിലേക്ക് പുറപ്പെട്ടു. കർണാടകത്തിൽ യാത്രയുടെ തുടക്കം സുഖമായിരുന്നെങ്കിലും പിന്നീടു പല ചെക്ക് പോസ്റ്റുകളിലും പല ബുദ്ധിമുട്ടുകൾ ഉണ്ടായി. ഒരുപാടു വഴികളിൽ മാറി മാറി പറഞ്ഞു വിട്ടു, ഒരു ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസുകാർ , അവർ ഇരിക്കുന്ന സ്ഥലത്തുനിന്ന് എണീറ്റു വരാതെ, അവിടെ വച്ചിരുന്ന ബാരിക്കേഡുകൾ ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി എടുത്തു മാറ്റിയിട്ടു കടന്നു പോകാൻ പറഞ്ഞു. എല്ലാം സഹിച്ചു, വഴി തെറ്റി google map പോലും കാണിക്കാത്ത നാട്ടുവഴികളിലൂടെ ഒക്കെ ചുറ്റി കറങ്ങി അവസാനം ഒരു ചെക്ക് പോസ്റ്റ് എത്തിയപ്പോൾ, മുന്നിലുള്ള കുറച്ചു വണ്ടികൾ കടത്തി വിട്ടു കഴിഞ്ഞു , പിന്നെ വന്ന ഞങ്ങൾ മലയാളികളുടെ വണ്ടികൾ അവർ തടഞ്ഞു. പത്തിലധികം വാഹനങ്ങളിൽ ആയി ഞങ്ങൾ മുപ്പതോളം പേർ. 'ഇനി ആരെയും കേരളത്തിലേക്ക് കടത്തി വിടണ്ട എന്ന് കളക്ടർ പറഞ്ഞു'. എന്നാൽ അവിടെ കർണാടക വണ്ടികൾ എല്ലാം അവർ അങ്ങോട്ടും ഇങ്ങോട്ടും കടത്തി വിടുന്നുമുണ്ട്. മലയാളികളുടെ വണ്ടികൾ മാത്രം തടഞ്ഞു. പ്രത്യേകിച്ച് കൃത്യമായ ഒരു കാരണം അവർക്കു പറയാനില്ല. ഞങ്ങൾക്ക് എല്ലാവർക്കും പാസ്സ് ഉണ്ട്. അത് കാണിച്ചിട്ടും സമ്മതിക്കുന്നില്ല. ആ ചെക്ക് പോസ്റ്റിന്റെ അപ്പുറത്തുള്ള Green zone district ലേക്ക് ഞങ്ങളുടെ വണ്ടികൾ കടത്തി വിടില്ല എന്നാണ് പറഞ്ഞത്. ഞങ്ങൾ ആരെ കൊണ്ടെങ്കിലും വിളിച്ചു അവരുടെ കളക്ടറോട് പറഞ്ഞു സമ്മതിപ്പിച്ചാൽ വിടാമെന്നു .... കർണാടകത്തിൽ ഞങ്ങൾ ആരെ കൊണ്ട് വിളിപ്പിക്കാൻ... പാസ്സ് ഉണ്ടായിട്ടും കടന്നു പോരാൻ പറ്റുന്നില്ല. സമയം പോകുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റിൽ എത്തിച്ചേരാൻ പാസ്സിൽ പറഞ്ഞിരിക്കുന്ന സമയമൊക്കെ കഴിഞ്ഞു(4 -6pm). ഇനി ബന്ദിപ്പൂർ ഫോറസ്റ്റ് അടയ്ക്കുന്നതിനു മുന്നേ എങ്കിലും അവിടം കടക്കണം. ഇല്ലെങ്കിൽ സ്ത്രീകളും കുട്ടികളും അടക്കം ഞങ്ങൾ എല്ലാവരും കാട്ടിൽ പെട്ടു പോകും. വല്ലാതെ ടെൻഷൻ ആയ ഒരു സമയം ആയിരുന്നു അത്. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഒടുവിൽ അവിടെ ഉള്ള ഞങ്ങൾ ഓരോരുത്തരും അവരവരുടെ പരിചയങ്ങൾ വഴി ശ്രമിച്ചു, വിവരം കേരളത്തിൽ എത്തിച്ചു...
ഞങ്ങളോടുള്ള നമ്മുടെ നാടിന്റെ ആദ്യകരുതൽ അവിടെ തുടങ്ങി. മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഞങ്ങൾ വരുന്നത് വരെ ഉദ്യോഗസ്ഥർ കാത്തിരിക്കാം എന്ന് പറഞ്ഞു. കർണാടകയിലെ ആ ജില്ലയുടെ കളക്ടർ ഓഫീസിൽ വിവരം എത്തിച്ചു , അങ്ങിനെ അവിടെ നിന്ന് ആള് വന്ന് ഞങ്ങളെ കടത്തി വിടാൻ ഓർഡർ തന്നു. പിന്നീട് അവർ ഞങ്ങളുടെ പാസ്സ് പരിശോധിച്ചു , temperature പരിശോധിച്ചു കടത്തി വിട്ടു. അപ്പോളേക്കും 7 മണി കഴിഞ്ഞു. വീണ്ടും 2 മണിക്കൂർ യാത്രയുണ്ട് മുത്തങ്ങയ്ക്ക് . ഞങ്ങൾ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വിളിച്ചു. 'നിങ്ങൾ ഒന്ന് കൊണ്ടും ടെൻഷൻ ആവണ്ട, സമാധാനമായി വരൂ, പെട്ടന്ന് എത്താൻ വണ്ടി ഒരുപാടു സ്പീഡിൽ ഒന്നും ഓടിക്കരുത്, സൂക്ഷിച്ചു വരൂ, ഞങ്ങൾ wait ചെയ്തോളാം ' എന്നായിരുന്നു മറുപടി. അറിയാതെ കണ്ണ് നിറഞ്ഞു പോയി... ഞങ്ങളുടെ ആരാണവർ... സഹോദരങ്ങളോ... ??
9 മണിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ എത്തി.
അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. കേരള പൊലീസ് വളരെ സ്നേഹത്തോടെയും കരുതലോടെയും ആണ് ഞങ്ങളെ സ്വീകരിച്ചത്. ആ സ്വീകരണത്തിൽ തന്നെ കുറച്ചു മുൻപ് വരെ അനുഭവിച്ച എല്ലാ ടെൻഷനും മാഞ്ഞുപോയി. വളരെ systematic ആയി എല്ലാം ഒരുക്കിയിട്ടുണ്ട്. ആദ്യം തന്നെ ഞങ്ങളുടെ വണ്ടി അണുവിമുക്തമാക്കി. പിന്നീട് Revenue department ന്റെയും Police department ന്റെയും കൃത്യമായ പരിശോധനകൾ. ഞങ്ങളുടെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. പാസ്സുകൾ കൃത്യമായി പരിശോധിച്ചു. അത് കഴിഞ്ഞു കുറച്ചു അപ്പുറത്ത് മാറി health department ന്റെ വളരെ വിശദമായ പരിശോധനാ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. Police department ഉം health department ഉം volunteers ഉം ചേർന്ന സംവിധാനം. എല്ലാവരും മാനസികമായി ഏറെ അടുപ്പത്തോടെ ശാരിരികമായി കൃത്യമായ അകലം സൂക്ഷിച്ചു... അവിടെ ചെല്ലുമ്പോൾ തന്നെ പൊലീസ് നമ്മുടെ വിവരങ്ങൾ എല്ലാം വീണ്ടും note ചെയ്യും. പിന്നീട് wash basins വച്ചിട്ടുണ്ട്. കൈകൾ hand wash ഉപയോഗിച്ച് വൃത്തിയായി കഴുകണം, പിന്നീട് waiting shed ലേക്ക് പോകും. അവിടെ കയറും മുൻപ് കൈ തൊടാതെ കാല് കൊണ്ട് പമ്പ് ചെയ്തു sanitizer എടുക്കാം. ആവശ്യമുണ്ടെങ്കിൽ പുതിയ mask കളും എടുക്കാം. അവിടെ കസേരകൾ എല്ലാം അകലം പാലിച്ചു ഒരുക്കിയിട്ടുണ്ട്. വളരെ സ്നേഹത്തോടെ വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ട് volunteers ഉം ഉണ്ട്. നമുക്ക് ഒരു വഴിയേ പോയി temperature ഉൾപ്പടെ ആരോഗ്യ വകുപ്പിന്റെ എല്ലാ പരിശോധനയും കഴിഞ്ഞു വേറെ വഴിയേ പുറത്തേക്കു ഇറങ്ങാം. ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരന്റെ അടുത്ത് വരാത്ത രീതിയിൽ ആണു എല്ലാം ഒരുക്കിയിട്ടുള്ളത്. Health department കൃത്യമായി വിവരങ്ങൾ ഒക്കെ computer ൽ രേഖപ്പെടുത്തി. Medical check up കഴിഞ്ഞു quarantine നിർദ്ദേശങ്ങളോടെ അവിടെ നിന്ന് ഞങ്ങളെ വിട്ടു.
അന്ന് ഞങ്ങൾ കുറച്ചു പേർ വരാൻ വേണ്ടി കാത്തിരുന്ന ആ പാവം ഉദ്യോഗസ്ഥർ എല്ലാം തന്നെ ഒരു മുഷിച്ചിലും കാണിക്കാതെ അവിടെ late night ലും ജോലി ചെയ്യുകയായിരുന്നു ,നാടിനു വേണ്ടി. മനസുകൊണ്ട് അവർക്ക് ഒരു Big salute.
ഞങ്ങൾ അവിടെ നിന്ന് കോഴിക്കോട് വഴി തൃശ്ശൂർക്ക്. ആ അസമയത്തും പൂർവാധികം ഉണർവോടെ police department ഉം health department ഉം, വീണ്ടും 5 സ്ഥലത്ത് പരിശോധന. നമുക്ക് വിഷമം തോന്നരുത് എന്ന് കരുതിയാവും, ' ഇത് നാടിന്റെ രക്ഷക്കു വേണ്ടി ആണെന്ന് ' അവർ കൂടെ കൂടെ ഓർമപ്പെടുത്തുന്നുണ്ട്. Quarantine കൃത്യമായി ചെയ്യണം എന്ന് അവർ അപേക്ഷ സ്വരത്തിൽ ആണു പറയുന്നത്.
അപ്പോൾ തന്നെ ഞങ്ങൾ
മനസ്സിൽ ഉറപ്പിച്ചു. ഞങ്ങളെ കാക്കാൻ നാടിനെ രക്ഷിക്കാൻ ഇത്രയും കരുതൽ ചെയ്യുന്ന നിങ്ങളോടുള്ള ബഹുമാന സൂചകമായി ഞങ്ങൾ കൃത്യമായി നിയമം പാലിക്കും. ഒരു പിഴവും വരുത്തില്ല. നേരത്തെ അറിയിച്ചത് അനുസരിച്ചു വീട്ടിൽ പുറത്തുള്ള മുറി ഞങ്ങൾക്കായി ഒരുക്കി വച്ചിരുന്നു. ആരുടെയും അടുത്ത് പോകാതെ നേരെ ആ മുറിയിൽ കയറി. Room quarantine. ഭക്ഷണം മുറിക്കു പുറത്തു വക്കും. അതെടുത്തു കഴിക്കും. വീട്ടിൽ ആരുമായും സമ്പർക്കമില്ല. മുറിക്കു പുറത്തു ഇറങ്ങാതെ ദിവസങ്ങൾ ഏറെയായി ഇരിക്കുന്നു. വീട്ടിൽ നിന്ന് ആരും പുറത്തു പോകുന്നില്ല. ഞങ്ങൾ ആയിട്ട് ഒരു തരത്തിലും നിയമം തെറ്റിക്കില്ല. എന്നും health department ൽ നിന്ന് വിളിച്ചു വിവരം തിരക്കും പൊലീസ് department ൽ നിന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായി Register ചെയ്തു നാട്ടിൽ എത്താൻ ഗവണ്മെന്റ് പറയുന്നത് ഇതിനു വേണ്ടിയാണെന്ന് മനസിലായി. എങ്കിലേ അവർക്കു നമ്മളെ കൃത്യമായി monitor ചെയ്യാൻ സാധിക്കൂ. നാടിനെയും നമ്മളെയും ഈ മഹാ വിപത്തിൽ നിന്ന് രക്ഷിക്കാൻ അഹോരാത്രം ജോലി ചെയ്യുന്ന ഗവണ്മെന്റിനും, health department നും പൊലീസ് department നും volunteers നും ഞങ്ങളുടെ കുടുംബത്തിന്റെ സ്നേഹാദരമാണ് ഞങ്ങൾ പാലിക്കുന്ന കൃത്യമായ ഈ Room quarantine ദിനങ്ങൾ. ??????.
ഇവിടുത്തെ പ്രവർത്തനങ്ങളുടെ മഹത്വം ഇവിടെ ഉള്ളവർ എത്രത്തോളം തിരിച്ചറിയുന്നു എന്ന് അറിയില്ല. പക്ഷെ കേരളത്തിന് വെളിയിൽ ജീവിക്കുന്ന ഓരോ മലയാളിയും ആ നന്മ കൃത്യമായി തിരിച്ചറിയുന്നുണ്ട്... സ്നേഹാദരങ്ങളോടെ നെഞ്ചേറ്റുന്നുണ്ട് ????
നമ്മൾ അതിജീവിക്കും ; നാടിനൊപ്പം.
Big Salute to you all
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്; പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല; അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്! ഈ അത്ഭുത പ്രസ്താവന തിരിച്ചെടുത്ത് വൈദികൻ; പ്രതിഷേധ ചൂട് ഫാദർ മാത്യു നായ്ക്കാംപറമ്പിലിനെ മാപ്പു പറയിക്കുമ്പോൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്; സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും
- ഇതരസംസ്ഥാന ഭക്തരെ മകരവിളക്ക് കാട്ടാമെന്ന വാഗ്ദാനത്തിൽ പൂട്ടിയിട്ടത് മൂത്രപ്പുരയിൽ! ഭാര്യ എസ് ഐ ആയതിനാൽ സന്നിധാനത്ത് എന്തുമാകാമെന്ന ഭർത്താവിന്റെ അഹങ്കാരത്തിന് തിരിച്ചടി; മറുനാടൻ വാർത്തയിൽ എഡിജിപി ശ്രീജിത്തിന്റെ ഇടപെടൽ; ശബരിമല പൊലീസ് സ്റ്റേഷനിൽ 2021ലെ ആദ്യ കേസിൽ പ്രതി എസ് ഐ മഞ്ജു വി നായരുടെ ഭർത്താവ്
- തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ
- കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
- പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- 13 വയസുള്ള ആൺകുട്ടിയെ പിതാവ് വിദേശത്തേക്ക് കൊണ്ടുപോയത് ഒരു വർഷം മുമ്പ്; മാതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയത് കഴിഞ്ഞ മാസം തിരികെ എത്തി; ആദ്യ വിവാഹ ബന്ധം വേർപെടുത്തും മുമ്പേ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു; പോക്സോ കേസ് നൽകിയത് മാതാവിനൊപ്പമുള്ള മൂന്നാമത്തെ മകനെയും കൊണ്ടുപോകാൻ ഭർത്താവ് ശ്രമിക്കവേ; കടയ്ക്കാവൂർ സംഭവത്തിലെ മറുവശം ഇങ്ങനെ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്കളങ്കമായ ഒരു ചോദ്യമല്ല; പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്: അഞ്ജു പാർതി പ്രഭീഷ് എഴുതുന്നു
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്; പതിനാലുകാരന്റെ അശ്ലീല ആവശ്യത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- വീണ്ടും ട്രോളിൽ നിറഞ്ഞ് സുരേഷ് ഗോപി;ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ' എന്ന് ട്രോളന്മാർ;കടലിലെറിയണ മെന്ന പ്രയോഗവും എറ്റെടുത്ത് സോഷ്യൽ മീഡിയ
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്