Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കല്ല്യാണത്തിന് പോകാൻ ക്യൂട്ടിക്കൂറ പൗഡർ ഇട്ടിരിക്കുകയല്ല സഖാവെ; നായ്ക്കരണ പൊടിയാണ് ദേഹത്ത്; കണ്ണൂരിലെ യുഡിഎഫിന്റെ ബൂത്ത് ഏജന്റ് വിനോദിന്റെ ചിത്രമാണിത്; ബൂത്തിലിരുന്നതിന്റെയും കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്റെ പേരിലുമാണ് വിനോദിന് ഈ ക്രൂരമായ ആക്രമണം ഏൽക്കേണ്ടി വന്നത്; കള്ളവോട്ട് തടയാൻ യുഡിഎഫ് ബൂത്ത് ഏജന്റ് ഏജന്റ് എവിടെയായിരുന്നു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയായി ഒരു സാധു യുഡിഎഫ് പ്രവർത്തകന്റെ ദുരന്തകഥ വെളിപ്പെടുത്തി മാഹിൻ അബൂബക്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കല്ല്യാണത്തിന് പോകാൻ ക്യൂട്ടിക്കൂറ പൗഡർ ഇട്ടിരിക്കുകയല്ല സഖാവെ; നായ്ക്കരണ പൊടിയാണ് ദേഹത്ത്; കണ്ണൂരിലെ യുഡിഎഫിന്റെ ബൂത്ത് ഏജന്റ് വിനോദിന്റെ ചിത്രമാണിത്; ബൂത്തിലിരുന്നതിന്റെയും കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്റെ പേരിലുമാണ് വിനോദിന് ഈ ക്രൂരമായ ആക്രമണം ഏൽക്കേണ്ടി വന്നത്; കള്ളവോട്ട് തടയാൻ യുഡിഎഫ് ബൂത്ത് ഏജന്റ് ഏജന്റ് എവിടെയായിരുന്നു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയായി ഒരു സാധു യുഡിഎഫ് പ്രവർത്തകന്റെ ദുരന്തകഥ വെളിപ്പെടുത്തി മാഹിൻ അബൂബക്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കണ്ണൂരിലും കാസർകോട്ടും സിപിഎം എങ്ങനെ വ്യാപകമായി കള്ളവോട്ടു ചെയ്യുന്നു എന്ന ചോദ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് സജീവമായിരിക്കുന്നത്. രാഷ്ട്രീയ അറിയാവുന്നവർക്ക് വ്യക്തമാകുന്ന കാര്യമാണ് പാർട്ടി ഗ്രാമങ്ങളിൽ എങ്ങനെ കള്ളവോട്ട് നടക്കുന്നു എന്നതെന്നു പറഞ്ഞു കൊണ്ട് ഇതിന് യുഡിഎഫ് കേന്ദ്രങ്ങളും മറുപടി പറയുന്നു. എന്തുകൊണ്ടാണ് കള്ളവോട്ട് തടയാൻ യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് സാധിക്കുന്നില്ല എന്ന ചോദ്യവും സൈബർ ലോകത്ത് ഉയരുന്നു. ഈ ചോദ്യത്തിന് ഒരു ചിത്രവും ഒരു യുഡിഎഫ് പ്രവർത്തകന്റെ ദുരനുഭവവും ചൂണ്ടിക്കാട്ടി കൊണ്ട് മറുപടി പറയുകയാണ് മാഹിൻ അബൂബക്കർ എന്ന വ്യക്തി.

കണ്ണൂരിലും കാസർകോട്ടും അടക്കമുള്ള എൽഡിഎഫ് പാർട്ടി കേന്ദ്രങ്ങളിൽ ഇലക്ഷൻ കാലത്തു നടക്കുന്ന അതിക്രമങ്ങളെ കുറിച്ചാണ് മാഹിൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വിവരിച്ചത്. യുഡിഎഫിന്റെ കണ്ണൂരിലെ ബൂത്ത് ഏജന്റായിരുന്ന വിനോദിന്റെ ചിത്രം സഹിതമാണ് പോസ്റ്റിട്ടിരിക്കുന്നത്. ബൂത്ത് ഏജന്റായി എന്ന കാരണം കൊണ്ടു മാത്രം വിനോദന്റെ ദേഹത്ത് നായക്കുരുണ പൊടിയിട്ടാണ് സഖാക്കൾ കലിപ്പു തീർത്തത്. ബൂത്തിലിരുന്നതിന്റെയും കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്റെ പേരിലുമാണ് വിനോദിന് ഈ ക്രൂരമായ ആക്രമണം ഏൽക്കേണ്ടി വന്നതെന്നും മാഹിൻ അബൂബക്കർ വിശദീകരിക്കുന്നു. ഇത്തരം അക്രമങ്ങൾ പാർട്ടി ഗ്രാമങ്ങളിൽ പതിവാണെന്നും മാഹിൻ വിശദീകരിക്കുന്നു.

മാഹിൻ അബൂബക്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കല്യാണത്തിന് പോകാൻ ക്യുട്ടിക്കൂറ
പൗഡർ ഇട്ടിരിക്കുകയല്ലസഖാവെ.

നായ്ക്കരണ പൊടിയാണ് ദേഹത്ത്. കണ്ണൂരിലെ യൂഡിഎഫിന്റെ ബൂത്ത് ഏജന്റ് വിനോദിന്റെ ചിത്രമാണിത്.

ബൂത്തിലിരുന്നതിന്റെയും കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്റെ പേരിലുമാണ് വിനോദിന് ഈ ക്രൂരമായ ആക്രമണം ഏൽക്കേണ്ടി വന്നത്.

അത് പോലെ നീലേശ്വരത്തു ബൂത്ത് ഏജന്റ് ആയി ഇരുന്ന വനിതയെ കള്ളവോട്ട് തടഞ്ഞതിന്റെ പേരിൽ വീട്ടിലേക്ക് പോകും വഴി മുളക് പൊടി കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് ആക്രമിച്ചിട്ടുണ്ട്.

എ കെ ജി സെന്ററിൽ നിന്നും പ്രസ്താവന വരുമ്പോൾ പോരാളി ഷാജിയുടെ ഫോട്ടോഷോപ്പുമായി സ്ത്രീകളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുന്ന ദീപ നിശാന്തൊന്നും നീലേശ്വരത്തെ സ്ത്രീയെ കാണില്ല. ഈ ചിത്രത്തിൽ നിൽക്കുന്ന സ്ത്രീകളുടെ വേദന അറിയില്ല.

കണ്ണൂരെന്താണെന്നും, കണ്ണൂരിൽ കമ്മ്യുണിസ്റ്റ് ഗുണ്ടകൾ നടത്തുന്ന ഫാസിസം എന്താണെന്നും അറിയാഞ്ഞിട്ടല്ല ഇപ്പോഴും ഈ ന്യായീകരണം. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ ഊര് വിലക്കും, ജയരാജന്റെ പാർട്ടി കോടതിയും ഇന്ത്യൻ ജനാധിപത്യത്തിന്റെ സമാന്തര ഭരണകൂടമായി കാണുന്ന സഖാക്കൾ ഇന്നും ഉളുപ്പില്ലാതെ പറയുന്നത് കേട്ടു, കണ്ണൂരോ, കയ്യേറ്റമോ ഏയ്....

വനിത മതിൽ കെട്ടാൻ മാത്രമല്ല, പാർട്ടിയിലെ പുരുഷ കേസരികളുടെ അഭിമാനം സംരക്ഷിക്കാൻ കള്ള വോട്ടെങ്കിൽ കള്ള വോട്ട് എന്ന് പറഞ്ഞിറങ്ങി തിരിക്കുന്ന സ്ത്രീകളുടെ ചെയ്തികളാണോ വാഴ്‌ത്തപ്പെടേണ്ടത്, അതോ ജനാധിപത്യത്തിൽ നേർക്ക് നേർ പോരാടി ജയിക്കാൻ അറിയാതെ കയ്യൂക്കിന്റെ ആണത്ത അഹങ്കാരം കൊണ്ട് നിലകൊള്ളുന്ന കണ്ണൂരിലെ ആൺ സഖാക്കളാണോ വാഴ്‌ത്തപ്പെടേണ്ടത് ?

ബൂത്തിലിരുന്നില്ല, ഏജന്റില്ല, അപ്പോൾ പറഞ്ഞില്ല, ഇപ്പോൾ പറഞ്ഞിട്ടെന്താ എന്നൊക്കെയുള്ള മുടന്തൻ വാദങ്ങൾ നിരത്തി പ്രശ്‌നത്തെ നിസാരവത്കരിക്കാൻ നോക്കണ്ട. അതുകൊണ്ടൊന്നും കണ്ണൂരിലെ സിപിഎമ്മിന്റെ ഫാസിസം മറച്ചു പിടിക്കപെടുമെന്നോ, മായ്ച്ചു കളയപ്പെടുമെന്നോ ധരിക്കേണ്ട.

യൂഡിഎഫ് ബൂത്ത് ഏജന്റ് എവിടെയായിരുന്നു എന്ന മണ്ടൻ ചോദ്യവുമായി ഇനിയും വരണം ഈ വഴിത്താരയിലൂടെ...

- മാഹിൻ അബൂബക്കർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP