മുസ്ലിം യുവാവിനെ പ്രണയിച്ച എന്നെ വീട്ടുകാർ മാനസിക രോഗിയാക്കി കുതിരവട്ടത്തടച്ചു; എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് കോടതിയും കനിയുന്നില്ല; 18 കാരിയായ കോഴിക്കോട് സ്വദേശി പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി
കോഴിക്കോട്: മതത്തെ മറികടന്നുള്ള വിവാഹങ്ങളെ അംഗീകരിക്കുന്ന കാര്യത്തിൽ മലയാളികൾ ഇപ്പോഴും പിന്തിരിപ്പന്മാരാണ്. എത്രപുരോഗമന വാദികൾ എന്നു പറഞ്ഞാലും ഇതാണ് സ്ഥിതി. മുസ്ലിം യുവാവിനെ പ്രണയിച്ചു എന്ന കാരണത്താൽ പെൺകുട്ടിയെ വീട്ടുകാർ ഭ്രാന്തിയാക്കി ആശുപത്രിയിൽ അടച്ചുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പരാതിക്കാരിയായ പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്ത് സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിക്കുകയാണ്.
തന്നോട് വീട്ടുകാർ ക്രൂരമായി പെരുമാറുകയാണെന്നും സ്നേഹിച്ചയാളെ വിവാഹം ചെയ്തു സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നു യുവതി. കോഴിക്കോട് ചെറൂപ്പ സ്വദേശി ജിജിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈപ്പിൻ സ്വദേശിയായ ഷൈജുവുമായി ജിജി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ ഇരുവരും തീരുമാനിച്ചിരിക്കേയാണ് യുവതിയെ വീട്ടുകാർ തടങ്കലിലാക്കിയത്.
പൊലീസിന്റെ സഹായം തേടിയപ്പോൾ ഭ്രാന്തിയാണെന്നു പറഞ്ഞു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തു. തനിക്കു പതിനെട്ടു വയസ് കഴിഞ്ഞെന്നും തന്റെ ജീവിതത്തിൽ തീരുമാനമെടുക്കാൻ തനിക്കാണ് അവകാശമെന്നും ജിജി കത്തിൽ പറയുന്നു. ഈ വിഷയത്തിൽ ജില്ലാ കലക്ടർ ഇടപെട്ടിരുന്നു. തുടർന്ന് ഇപ്പോൾ പെൺകുട്ടി മഹിളാ മന്ദരത്തിലാണ് താമസിക്കുന്നത്. തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് പെൺകുട്ടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്:
എന്റെ പേര് ജിജി ടി.എം ,
ഞാൻ കോഴിക്കോട് ജില്ലയിൽ മാവൂര്‍ ചെറൂപ കുറ്റിക്കടവ് തെക്കുമഠത്തിൽ രാജന്റെയും ഗീതയുടെയും മകൾ ആണ് , .
. .എനിക്ക് 18 വയസ്സ് കഴിഞ്ഞു .
കഴിഞ്ഞ 2 വര്ഷതോലമായ് ഞാൻ എറണാകുളം ജില്ലയിലെ വൈപിനിൽ ബഷീറിന്റെയും ജസ്മിയുടെയും മകൻ ഷൈജു പി.ബി (22) യുമായി പ്രണയത്തിലാണ് . ഏട്ടൻ എറണാകുളത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ് ..
എന്നാൽ ഇന്റർ കാസ്റ്റ് ആയതിനാൽ (എന്റെ ഏട്ടൻ മുസ്ലിം ആണ് ഞാൻ ഹിന്ദു ആണ് )എന്റെ വീട്ടുകാര്‍ക്ക് ഞങ്ങളുടെ ഈ ബന്ധത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല .
കഴിഞ്ഞ ഫെബ്രുവരി 8 ആം തീയതി ഞങ്ങൾ എറണാകുളം ഞാറക്കൽ സബ് രേജിസ്ട്രാർ ഓഫീസില വച്ച സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ തീരുമാനിച്ചു അങ്ങനെ ഞാൻ എന്റെ ഏട്ടന്റെ കൂടെ ഇറങ്ങി പോകാൻ തീരുമാനിച്ചു .
എന്നാൽ വീട്ടില്‍ നിന്നും ഇറങ്ങിയ എന്നെ എന്റെ വീട്ടുകാർ പോവാൻ അനുവതിച്ചില്ല.
ഈ വിവാഹത്തിന് എന്റെ വീട്ടുകാർ സമ്മതിക്കില്ല എന്നും പറഞ്ഞു .
ഈ വിവരം ഞാൻ ഷൈജു നെ അറിയിച്ചു . എന്നെ വിട്ടു കിട്ടുന്നതിനായി എന്റെ സമ്മതത്തോടെ ഏട്ടൻ എറണാകുളം ഹൈക്കോടതിയിൽ habeas corpus ഫയൽ ചെയ്തു .
എന്നാൽ കോടതിയിൽ ഹാജരാക്കിയാൽ ഞാൻ എന്റെ ഏട്ടന്റെ കൂടെ പോകുമെന്ന് മനസ്സിലാക്കിയ എന്റെ വീട്ടുകാർ അപ്പോഴേക്കും എന്നെ വീട്ടില്‍ നിന്നും എറണാകുളത് കൂത്താട്ടുകുളം എന്ന സ്ഥലത്തെ ഒരു കൗണ്സ്ലിങ് സെന്റെറിൽ കൊണ്ട് പൊയ് ആക്കി .
അങ്ങനെ കേസ് ന്റെ 4 ഹീരിങ്ങിനും എന്നെ എന്റെ വീട്ടുകാർ ഹാജരാക്കിയില്ല .
അവസാനം 2016 മാർച്ച് 18 ആം തീയതി എന്നെ കോടതിയിൽ ഹാജരാക്കി
വീട്ടുകാർ എന്നെ ഒരുപാട് ഭീഷണിപ്പെടുത്തി അവസാനം അവരുടെ ഭീഷണിക്ക് മുന്നില്‍ മനസ്സിലാ മനസ്സോടെ എനിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു .
ഹൈക്കോടതിയിൽ ജഡ്ജിയോട് ഞാൻ ''ഇപ്പോൾ എനിക്ക് ഇതിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല തല്കാലം ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ പോയികൊള്ളം'' എന്ന് അവർ എന്നെ കൊണ്ട് പറയിപ്പിച്ചു .
അങ്ങനെ എന്നെ എന്റെ വീട്ടിലേക് കൊണ്ട് പോയി .
അവിടെ വച്ച് എനിക്ക് എന്റെ ഏട്ടനെ contact ചെയ്യാൻ യാതൊരു നിർവാഹവും ഉണ്ടായിരുന്നില്ല . അവസാനം ഞാൻ എന്റെ എട്ടന് ഒരു കത്തെഴുതി അറിയിച്ചു . വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് ഏട്ടനെ അറിയിച്ചു.
ഞാൻ എട്ടന് കത്ത് അയച്ചതറിഞ്ഞ എന്റെ വീട്ടുകാർ എന്നെ ഒരുപാട് ഉപദ്രവിച്ചു .
ഉപദ്രവം സഹിക്ക വയ്യാതെ ഞാൻ വീട്ടില്‍ നിന്നും ഇറങ്ങി ഓടി , സഹിക്കവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചു , ഇനി എനിക്ക് കഴിയില്ല ,
മാവൂര്‍ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.
എനിക്ക് വീട്ടിലേക് പോവണ്ട , എനിക്ക് എന്റെ ഏട്ടന്റെ കൂടെ ജീവിച്ചാൽ മതിയെന്ന് ഞാൻ അവരോട പറഞ്ഞു .
അവർ എന്നെ അവിടെ നിന്നും കോഴിക്കോട് CJM കോടതിയിൽ ഹാജരാക്കി അവിടെ നിന്നും കോഴിക്കോട് വെള്ളിമാട്കുന്നു മഹിള മന്ദിരതിലെക് എന്നെ മാറ്റി .
അതിനുശേഷം കഴിഞ്ഞ മെയ് 10 നു രാവിലെ 11 മണിക്ക് എന്നെ CJM കോടതിയിൽ വീണ്ടും ഹാജരാക്കി അവിടെ എന്റെ ഏട്ടൻ എന്നെ ഏറ്റെടുക്കാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു . ഞാൻ ജഡ്ജിയോട് എനിക്ക് എന്റെ ഏട്ടന്റെ കൂടെ പോകണമെന്നാണ് പറഞ്ഞത് , പക്ഷെ അവർ അതിനും സമ്മതിച്ചില്ല .കേസ് ഈ മെയ് 24 അം തീയതിയിലേക്ക് മാറ്റി . അതിനിടെ എന്റെ വീട്ടുകാർ കോടതിയിൽ എനിക്ക് മാനസിക രോഗമാണെന്നും പറഞ്ഞു .
എന്നെയും ഏട്ടനേയും ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ അവർ സമ്മതിക്കില്ല എന്നും പറയുന്നു .
2016 മെയ് 21 നു മഹിളാ മന്ദിരത്തിൽ നിന്നും എന്നെ അവർ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി .
അവിടെ നിന്നും എനിക്ക് ഒരുപാട് മോശമായ അനുഭവങ്ങളാണ് ഉണ്ടായത് . അവിടുത്തെ ജീവനക്കാർ എന്നോട് പറഞ്ഞത്
'നീ അവനെ വേണ്ട എന്നു കോടതിയിൽ പറഞ്ഞാൽ മാത്രമേ നിനക്കു പ്രോബ്ലെം ഒന്നുമില്ല എന്ന സിർട്ടിഫിക്കറ്റു ഇവിടെ നിന്നും ഞങ്ങൾ തരൂ ' എന്നാണ് ....
എന്നെ മെയ് 24 നു കോടതിയിൽ ഹാജരാക്കിയില്ല ....
ഇതറിഞ്ഞ എന്റെ ഏട്ടൻ ഉടനെ തന്നെ ഏഷ്യാനെറ് ന്യൂസിൽ വിവരം അറിയിക്കുകയും അവർ എന്നെ കാണാൻ ബന്ധു എന്ന വ്യാജേന ആശുപത്രിയിൽ വരികയും എന്നോട് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു .
2016 മെയ് 28 നു ഏഷ്യാനെറ് ന്യൂസിൽ ഈ വാർത്ത ഞാൻ പറയുന്നതടക്കം സംപ്രേഷണം ചെയ്യുകയും ചെയ്തു . 8 ദിവസത്തോളം എന്നെ മാനസിക ആശുപത്രിയിൽ അഡ്മിറ് ചെയ്തിരുന്നു.
അതിനു ശേഷം അവർ എന്നെ മാനസിക ആശുപത്രിയിൽ നിന്നും മഹിളാ മന്ദിരത്തിലേക് തന്നെ മാറ്റി ...
പിന്നീട് 2016 ജൂൺ 15 ന് എന്നെ കോടതിയിൽ ഹാജരാക്കി അപ്പോഴും എനിക്ക് മാനസിക രോഗമാണെന്ന് എന്റെ വീട്ടുകാർ ആരോപിച്ചു ...
അങ്ങനെ 2016 ജൂൺ 22 ന് എന്നെ ചികിൽസിച്ച ഡോക്ടറോട് കോടതിയിൽ ഹാജരാവാൻ വേണ്ടി കോടതി ഉത്തരവിട്ടു ....
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഡോക്ടർക് ഹാജരാവാൻ സാധിച്ചില്ല . ആയതിനാൽ കേസ് 2016 ജൂലൈ 15 ലേക് മാറ്റി വച്ചിരിക്കുകയാണ് ...
കൃത്യമായി പറഞ്ഞാൽ 45 ദിവസത്തോളമായി ഞാൻ മഹിളാ മന്ദിരത്തിൽ ആയിട്ട് ..
എന്റെ വീട്ടുകാർ എന്നെ ഏട്ടന്റെ കൂടെ പോവാതിരിക്കാൻ വേണ്ടി മനപ്പൂർവം ആരുടെയൊക്കെയോ സഹായത്തോടെ എന്നെ ഒരു ഭ്രാന്തി ആയി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ....
കേവലം ജാതിയുടെയും മതത്തിന്റെയും പേരില്‍ ഞങ്ങളെ പിരിക്കരുത് . എനിക്ക് എന്റെ ഏട്ടനില്ലതെയോ , എട്ടന് ഞാൻ ഇല്ലാതെയോ ജീവിക്കാൻ കഴിയില്ല .
എന്റെ അച്ഛനും അമ്മക്കും എന്നെക്കാൾ വലുത് ജാതിയും രാഷ്ട്രീയക്കാരും ആണ് ...
അതുകൊണ്ടാണ് എന്നെ ഒരു മാനസിക രോഗിയായി ചിത്രീകരിച്ച അവർ ആശുപത്രിയി കൊണ്ടു പോയി അഡ്മിറ് ചെയ്തത് , അതും പൂർണ ഭ്രാന്തന്മാരുടെ 5 ആം വാർഡിൽ ..
ജാതി മത വർഗീയതകൾ ഒന്നുമില്ലാതെ എന്റെ തീരുമാനമനുസരിച് എന്നെ എന്റെ ഏട്ടനെ വിവാഹം കഴിച്ചു ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവതിക്കണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും വധ ഭീഷണി വരെ ഉണ്ടായിട്ടും എനിക്ക് വേണ്ടി എല്ലാം സഹിക്കുകയാണ് എന്റെ ഏട്ടൻ .
ഞങ്ങള്‍ക്ക് ആരോടും ഒരു പരാതിയും ഇല്ല ഒരേയൊരു അപേക്ഷ മാത്രമേ ഉള്ളു ജാതിയുടെയും മതത്തിന്റെയും പേരില്‍ ഞങ്ങളെ പിരിക്കരുത് ...
ഈ കാലയളവിൽ ഒരു 18 വയസുകാരി അനുഭവിക്കാവുന്നതിലേറെ ഞാൻ ഇപ്പോൾ അനുഭവിച്ചു .
എന്റെ സ്വയ രക്ഷക്ക് വേണ്ടിയാണ് ഞാൻ ഓടി പോയി മാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് ..
എന്നാൽ കോടതിയിൽ എത്തിയപ്പോൾ എന്നെ അവർ മാനസിക രോഗി എന്നാരോപിക്കുകയായിരുന്നു ....
ഒരുപക്ഷേ എന്റെ സ്വന്തം അച്ഛനും അമ്മയും തന്നെ അങ്ങനെ ആരോപിച്ചതുകൊണ്ടായിരിക്കാം കോടതി പോലും അതു വിശ്വസിച്ചത്.
പക്ഷെ ആശുപത്രി ജീവനക്കാരും മഹിളാ മന്ദിരം അന്തയവാസികളും എന്തിനാണ് അതിനു കൂട്ടു നില്കുന്നത് എന്നെനിക് അറിയില്ല ...
ഇപ്പോഴും നീതിക്കു വേണ്ടി പോരാടുകയാണ് ഞാൻ ...
പക്ഷെ എനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല ...
ഇനി ലഭിക്കും എന്ന പ്രതീക്ഷയും കുറഞ്ഞു വരികയാണ് ....
പരാതി കൊടുക്കേണ്ടവർക്കെല്ലാം ഞാൻ പരാതി അയച്ചു പക്ഷെ എന്നിട്ടും എനിക്കിതു വരെ നീതി ലഭിച്ചില്ല ....
ആയതിനാൽ ദയവു ചെയ്ത ഒരു അസുഖവും ഇല്ലാതെ എന്നെ നിയമത്തിനു മുന്നിൽ ഒരു ഭ്രാന്തിയായി ചിത്രീകരിച്ചു എന്റെ ജീവിതം ഇനിയും നശിപ്പിച്ചു കളയരുതെന്നും എന്നെ എന്റെ ഏട്ടന്റെ കൂടെ ജീവിക്കാൻ അനുവത്തിക്കണമെന്നും എന്റെ മാതാ പിതാക്കളോടും കോടതിയോടും മറ്റെല്ലാവരോടും അപേക്ഷിക്കുകയാണ് ....
കാരണം എനിക്കു വേറെ വഴിയില്ല , ഞാൻ പറയുന്നത് കേൾക്കാനുള്ള സന്മനസ് പോലും ആരും കാണിക്കുന്നില്ല ...
എന്നെ ചികിൽസിച്ചു ഡോക്ടറുടെ മൊഴിയാണ് ഇനി എന്റെ ജീവിതത്തിലെ വിധി എഴുതാൻ പോകുന്നത് ,
എന്റെ അച്ഛനും അമ്മയും ഞങ്ങളെ പറ്റി എന്താണ് പറഞ്ഞു പരത്തുന്നതെന്നു എനിക് അറിയില്ല ..
അതു കൊണ്ടു തന്നെ അവർ പറയുന്നത് കേട്ട് സത്യാവസ്ഥ അറിയാതെ പലരും അവരുടെ കൂടെ നിൽക്കുകയാണ് ..
എന്റെ ജീവിതം നശിപ്പിക്കരുത് .
ഞാൻ 18 വയസ്സ് പൂര്‍ത്തിയായ മേജർ ആണ്. എന്റെ ജീവിതത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം എനിക്കുണ്ട് .
ആയതിനാൽ എന്നെ എന്റെ ഏട്ടനെ വിവാഹം കഴിച്ചു സ്വസ്ഥമായ് ജീവിക്കാൻ അനുവതിക്കണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു....
ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാൻ ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നു...
എന്ന്
ജിജി ടി എം
Stories you may Like
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- കൊച്ചിയിൽ നടുറോഡിലെ കൊലപാതക ശ്രമത്തിന് പിന്നിൽ പക
- 19 കാരിയെ പീഡിപ്പിച്ചു ചുരത്തിൽ ഉപേക്ഷിച്ച ശേഷം മുങ്ങിയത് തമിഴ്നാട്ടിലേയ്ക്ക്
- 'എന്റെ മകനെ തൂക്കിലേറ്റണം': ഉജ്ജയിൻ ബലാത്സംഗക്കേസ് പ്രതിയുടെ പിതാവ്
- കാളികാവിലെ ക്രൂരതയിൽ ഫായിസിന്റെ കുടുംബം മാപ്പുസാക്ഷിയാകുമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍