'പ്രപഞ്ചത്തിൽ നിന്ന് ഒന്നും പൂർണ്ണമായും നശിച്ചുപോകുന്നില്ല; അതിനാൽ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും അനശ്വരമാണ്; മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകൾക്ക് ധാർമ്മികമായ ശക്തി പകരുന്നു; ശാസ്ത്രം പറയുന്നതും ലോകത്തുള്ള ഒന്നിനും ഒരു ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്; ഈ വാക്കുകൾ നാസയുടേത് ആണോ? മരണാനന്തജീവിതം ഉണ്ടെന്ന് നാസ കണ്ടെത്തിയോ? വാട്സാപ്പ് പ്രചാരണത്തിന്റെ യാഥാർഥ്യം അറിയാം
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: കേരളത്തിലടക്കം മതവാദികളുടെ പ്രധാന പ്രചാരണ ആയുധമാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ്. നാസ പറഞ്ഞുവെന്നാണ് പല അന്ധവിശ്വാസങ്ങളും വാട്സാപ്പിൽ പ്രചരിക്കുന്നത്. കൽപ്പന ചൗള ബഹരികാശത്തുകൂടി സഞ്ചരിക്കുമ്പോൾ ബാങ്കുവിളി കേട്ടുവെന്നും അടക്കമുള്ള പല മത നുണകളും നാസ കണ്ടെത്തിയെന്ന് പറഞ്ഞാണ് പ്രചരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ നാസയിലെ ഒരു മുൻ ശാസ്ത്രജ്ഞൻ മരണാനന്തര ജീവിതം ശരിവെക്കുന്ന ഒരു പുസ്തകം മതവാദികൾ വ്യാപകമായി പ്രചരിപ്പിക്കയാണ്. ഇതും നാസയുകെ കണ്ടെത്തൽ എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്നാൽ നാസയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണെന്നതുമാണ് സത്യം.
നാസയുടെ റോക്കറ്റ് ശാസ്ത്രജ്ഞനായ വെൺഹെർ വോൺ ബ്രൗൺ ദൈവത്തിലും മരണാനന്തജീവിതത്തിലും വിശ്വസിച്ചിരുന്നു എന്നാണ് 'ദി തേഡ് ബുക്ക് ഓഫ് വേഡ്സ് ടു ലിവ് ബൈ (The Third Book of Words to Live By) പുസ്തകത്തിൽ പറയുന്നത്.'ദൈവമില്ല' എന്ന വാദിക്കുന്ന ഒരു കൂട്ടം ശാസ്ത്ര വാദികളും, 'ഉണ്ട്' എന്നു വാദിക്കുന്ന മതവാദികളും തമ്മിലുള്ള ബൗദ്ധിക സംവാദങ്ങൾ സമീപകാലത്ത് കൂടിയിട്ടുണ്ട്. പലപ്പോഴും കൂടുതൽ രാകി മിനുസപ്പെടുത്തിയ വാദങ്ങളുയർത്തുന്ന ശാസ്ത്രവാദികൾക്കു മുന്നിൽ ദൈവവും ആത്മാവും മരണാനന്തര ജീവിതവും എല്ലാം ഉണ്ടെന്നു വാദിക്കുന്ന മതവാദികൾ കീഴടങ്ങുന്ന കാഴ്ചയാണ് കാണാനാകുക. ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് മുതൽ സർ റിച്ചഡ് ഡോക്കിൻസ് വരെയുള്ളവർ മതവാദികളുടെ വാദങ്ങൾ തള്ളിക്കളയുന്നു.
എന്നാൽ, നാസയുടെ റോക്കറ്റ് ശാസ്ത്രജ്ഞനായ വെൺഹെർ വോൺ ബ്രൗൺ താൻ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവെന്ന വാദവുമായി എത്തിയിരുന്നു. ബ്രൗണിന്റെ കരുത്തിലാണ് അമേരിക്ക അന്നത്തെ കാലത്ത് സോവിയറ്റ് യൂണിയന്റെ മേൽ ബഹിരാകാശ മേധാവിത്വം നേടിയത്. തന്റെ 'ദി തേഡ് ബുക്ക് ഓഫ് വേഡ്സ് ടു ലിവ് ബൈ' എന്ന പുസ്തകത്തിൽ റോക്കറ്റ് എൻജിനീയറായ ബ്രൗൺ പറയുന്നത് പ്രപഞ്ചത്തിന്റെ തത്വങ്ങൾ പ്രകാരം ദൈവവും മരണാനന്തര ജീവിതവും ഉണ്ടെന്ന് തെളിയിക്കുന്നു എന്നാണ്.
പ്രപഞ്ചത്തിൽ നിന്ന് ഒന്നും പൂർണ്ണമായും നശിച്ചുപോകുന്നില്ല. അതിനാൽ മനുഷ്യന്റെ ആത്മാവ് പൂർണ്ണമായും അനശ്വരമാണെന്ന് അദ്ദേഹം വാദിക്കുന്നു. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകൾക്ക് ധാർമ്മികമായ ശക്തി പകരുന്നതും അത് കൂടുതൽ സന്മാർഗികമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നമ്മുടെ പുതിയ ലോകത്ത് പല ആളുകളും കരുതുന്നത് ശാസ്ത്രം എങ്ങനെയോ മതപരമായ ആശയങ്ങളെ പൂർണ്ണമായും കാലഹരണപ്പെട്ടതാക്കിയിരിക്കുന്നു എന്നാണ്. എന്നാൽ, താൻ കരുതുന്നത് ശാസ്ത്രം അവിശ്വാസികൾക്ക് ഒരു സർപ്രൈസ് കരുതിവച്ചിട്ടുണ്ട് എന്നാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഉദാഹരണത്തിന് ശാസ്ത്രം പറയുന്നത് ലോകത്തുള്ള ഒന്നിനും ഒരു ചെറിയ കണികയ്ക്കുപോലും ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്.
അൽപ്പനേരം അതെക്കുറിച്ചു ചിന്തിക്കൂ. അതിനു ശേഷം ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ മാറിമറിയും. ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. പ്രകൃതിയിൽ നാമാവശേഷമാകൽ ഇല്ല. രൂപാന്തരീകരണം മാത്രമെയുള്ളൂ. ദൈവം ഈ പ്രാഥമിക തത്വം തന്റെ ലോകത്തിന്റെ ഏറ്റവും അപ്രസക്തമായ ഭാഗത്തുപോലും നടപ്പിലാക്കുന്നെങ്കിൽ അതിന്റെ ഏറ്റവും ഉന്നത രൂപമായ മനുഷ്യന്റെ ആത്മാവിനെ എങ്ങിനെ ഒഴിവാക്കും? ശാസ്ത്രം തന്നെ പഠിപ്പിച്ചതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ വച്ച് മരണത്തിനു ശേഷം ആത്മാവ് തുടർന്നും ജീവിക്കുമെന്ന വിശ്വാസം ബലപ്പെടുത്തുന്നു. ഒന്നിനും ഒരടയാളം പോലും ബാക്കിവയ്ക്കാതെ നശിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
ഇതോടൊപ്പം അദ്ദേഹം മുൻ അമേരിക്കൻ പ്രസിഡന്റ് ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ വാക്കുകളും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യന്റെ ആത്മാവ് നശിക്കില്ലെന്നും ഈ ജിവിതത്തിലെ ചെയ്തികൾ പരിഗണിച്ച് മറ്റൊരു ജീവിതത്തിൽ നീതി ലഭിക്കുകയും ചെയ്യുമെന്നും താൻ വിശ്വസിക്കുന്നു. ബെർളിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ബിരുദമെടുത്ത ബ്രൗൺ നാസികളുടെ ജർമ്മനിക്കുവേണ്ടി വിനാശകാരിയായ വി2 റോക്കറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. യുദ്ധത്തിനു ശേഷം അമേരിക്കക്കാർ അദ്ദേഹത്തെ യുഎസ് ആർമി ബാലിസ്റ്റിക്-വെപൺപ്രോഗ്രാമിന്റെ ഡയറക്ടറാക്കുകയായിരുന്നു. അദ്ദഹം 1955ലാണ് അമേരിക്കൻ പൗരനാകുന്നത്. തുടർന്ന് രൂപീകരിച്ച നാസയിലേക്ക് ട്രാൻസ്ഫർ നൽകുകയായിരുന്നു.
ഒരു അതീതശക്തിയിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഏക ശാസ്ത്രജ്ഞനല്ല ബ്രൗൺ. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ കെന്നിത് മില്ലർ പറയുന്നത് മനുഷ്യരെ ദൈവം സൃഷ്ടിച്ചുവെന്നു പറയുന്നവർ നോക്കുന്നത് ശാസ്ത്രത്തിന് ഇനിയും വിശദീകരിക്കാൻ സാധിക്കാത്ത ഇടങ്ങളിലേക്കാണ്. എന്നാൽ, പല ശാസ്ത്രജ്ഞരും നോക്കുന്നത് ശാസ്ത്രം കണ്ടെത്തുകയും വിശദീകരിക്കുകയും ചെയ്ത കാര്യങ്ങളിലാണ്.
എന്നാൽ, തിയററ്റിക്കൽ ഫിസിസിസ്റ്റായ സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെയുള്ളവർ പറയുന്നത് മനുഷ്യന്റെ ജീവിതം അവസാനിക്കുന്നത് കംപ്യൂട്ടർ ഷട് ഡൗൺ ചെയ്യുന്നതു പോലെയാണ് എന്നാണ്. അദ്ദേഹം 2011ൽ പറഞ്ഞത് സ്വർഗം ഒന്നുമില്ല. അതൊരു കെട്ടുകഥയാണ് എന്നാണ്. കഴിഞ്ഞ 49 വർഷമായി മരണം നേരത്തെ വരുമെന്നു കരുതി ജീവിച്ചയാളാണ് ഞാൻ. എനിക്കു മരിക്കാൻ യാതൊരു പേടിയുമില്ല. എന്നാൽ എനിക്കു മരിക്കാൻ ധൃതിയൊന്നുമില്ല. എനിക്കു ചെയ്തു തീർക്കാനുള്ള കാര്യങ്ങളുണ്ട്. തലച്ചോറിനെ ഒരു കംപ്യൂട്ടറായാണ് താൻ കാണുന്നത്. ഘടകഭാഗങ്ങളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ അതിന്റെ പ്രവർത്തനം നിലയ്ക്കും. പ്രവർത്തനം നിലച്ച കംപ്യൂട്ടറുകൾക്ക് സ്വർഗവും മരണാനന്തര ജീവിതവും ഇല്ല. ഇരുളിനെ പേടിക്കുന്നവർക്കുള്ള ഒരു കെട്ടുകഥ മാത്രമാണതെന്നുമാണ് ഹോക്കിങ് പറഞ്ഞത്. 2018ലാണ് അദ്ദേഹം മരിച്ചത്. ഈ പുസ്തകത്തിലും ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ല. വെറും അനുമാനങ്ങൾ മാത്രമാണ്.അതുകൊണ്ടുതന്നെ ഇതൊരു അഭിപ്രായം അല്ലാതെ ശാസ്ത്രമായി എടുക്കാൻ കഴിയില്ല.
Stories you may Like
- ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾക്ക് തടവു ശിക്ഷ: ഏക സിവിൽകോഡ് കരടു നിർദ്ദേശം ഇങ്ങനെ
- വിവാഹിതനെന്ന് പറഞ്ഞുള്ള ലിവ് ഇൻ റിലേഷൻ വിശ്വാസ വഞ്ചനയായി കാണാൻ സാധിക്കില്ല
- മദനി എന്ന പ്രഹേളിക!
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- പങ്കാളിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, ആർക്കും ഇടപെടാനാകില്ലെന്ന് കോടതി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്