'ലെഗിൻസ് ധരിക്കുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്കുതാഴെ നഗ്‌നരായി നടക്കുകയാണ്; സ്ത്രീകളുടെ നിഗൂഢശരീരത്തെ ലെഗിൻസിന്റെ ഇറുക്കവും മുറുക്കവും കൂടുതൽ ആഭാസകരമായി കാണിച്ചു തരുന്നു; സ്ത്രീകൾ സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്രങ്ങളായി മാറുന്നു': 'ലെഗിൻസ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം' എന്ന തലക്കെട്ടിൽ മുമ്പെഴുതിയ ലേഖനത്തെ തള്ളിപ്പറഞ്ഞ് ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ എഫ്ബി പോസ്റ്റ്
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ലെഗിൻസ് മാന്യ വസ്ത്രമല്ലെന്ന വിവാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലെഗിൻസ് ഒരുസദാചാരപ്രശ്‌ന വേഷമാണ് ചിലർക്ക്. പതിവ് പോലെ മറുവാദവുമുണ്ട്. ലെഗിൻസ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം' എന്ന തലക്കെട്ടിൽ ലക്ഷ്മിഭായ് തമ്പുരാട്ടി കലാകൗമുദിയിൽ (ലക്കം 1970, 2012 ജൂൺ) എഴുതിയ ലേഖനം കേരളത്തിൽ ഈ വിഷയത്തിൽ ചൂടേറിയ ചർച്ചയക്ക് വഴിവച്ചിരുന്നു.
'ലെഗിൻസ് ധരിക്കുന്നതിലൂടെ നമ്മുടെ പെൺകുട്ടികൾ മാന്യതയും നഗ്‌നതയും തിരിച്ചറിയാതെ പോകുന്നു. ലെഗിനൻസ് ധരിക്കുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്കുതാഴെ നഗ്‌നരായി നടക്കുകയാണ്. ഒരടിവസ്ത്രം മാത്രമിട്ട് നിരത്തിൽ അലഞ്ഞുതിരിയുന്ന കേരളീയ സ്ത്രീകളുടെ കൂസലില്ലായ്മ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. ഈ വസ്ത്രം നൽകുന്ന മറ്റൊരു പ്രയോജനം സ്ത്രീകളുടെ നഗ്‌നത സങ്കൽപ്പിക്കാൻ പുരുഷന്മാർ അധികം ഭാവന പ്രയോഗിക്കെണ്ടിവരുന്നില്ല എന്നതാണ്. ധരിക്കാനുള്ള എളുപ്പത്തിലും ധരിച്ചതിന് ശേഷം ആയാസരഹിതമായ അനുഭവം നൽകുന്നതിലും മോഡേൻ ആണെന്ന് വരുത്തിതീർക്കുന്നതിലും സ്ത്രീപക്ഷപാതികളും അല്ലാത്തവരുമായ സ്ത്രീകളെ ലെഗിന്‌സ് ഉയരർന്ന അളവിൽ പ്രലോഭിപ്പിക്കുന്നുണ്ട്. ധരിക്കാനുള്ള എളുപ്പം അഴിക്കാനുമുണ്ടെന്ന് ധരിക്കുന്ന സ്ത്രീകള്ൾ തിരിച്ചറീഞ്ഞാൽ നന്ന്. ലെഗിന്‌സ് എന്ന സംസ്‌കാരശൂന്യമായ വസ്ത്രം പുരുഷഭാവനയുടെ ഉൽപന്നമാണെന്നവർ തിരിച്ചറിയുന്നില്ല.
വീട്ടിലെ സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനോട് അച്ഛനോ സഹോദരനോ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല എങ്കിൽ അവരുടെ സ്‌നേഹത്തെ ന്യായമായും സംശയിക്കാം.ാസ്ഥവത്തിൽ നിയമം കൊണ്ട് നിരോധിക്കേണ്ട വസ്ത്രമാണ് ലെഗിൻസ്. സർക്കാർ ഈ വസ്തുത മനസ്സിലാക്കിയിട്ടും മൗനം പാലിക്കുന്നത് കേരളത്തിലെ ഫെമിനിസ്റ്റുകളേ ഭയന്നിട്ടല്ലേ? ലേഖനത്തിൽ മുഖ്യമായി ഉന്നയിച്ച ചോദ്യങ്ങൾ ഇതൊക്കെയായിരുന്നു.
എന്നാൽ 8 വർഷങ്ങൾ പിന്നിടുമ്പോൾ തന്റെ 23 ാം വയസ്സിൽ എഴുതിയ ലേഖനത്തെ ഇപ്പോൾ ലക്ഷി ഭായ് തമ്പുരാട്ടി തള്ളിപ്പറഞ്ഞിരിക്കുകയാണ്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:'സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനെതിരെ നിശിതമായ വിമർശനം അഴിച്ചുവിട്ട ലേഖനം എഴുതുമ്പോൾ എനിക്ക് പ്രായം 23 വയസായിരുന്നു. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വികസിച്ചിരുന്നില്ല. തികച്ചും യാഥാസ്ഥിതികവും തികഞ്ഞ പിന്തിരിപ്പൻ സ്വഭാവവുമുള്ള ഒരു കാഴ്ചപ്പാടിൽനിന്നുകൊണ്ട്, ഇന്നത്തെ നിലയിൽ പറഞ്ഞാൽ സ്ത്രീവിരുദ്ധം എന്നു കരുതാവുന്ന ആ ലേഖനത്തെ, അതിലെ ആശയത്തെ, ഒരോ വരിയെയും വാക്കിനെയും തുറന്നമനസ്സോടെ ഞാൻ ഈ കുറിപ്പിലൂടെ പൂർണമായും തള്ളിക്കളയുന്നു'
സാമൂഹിക ശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയപ്പോൾ മുതൽ ലെഗിൻസിനെ കുറിച്ച് താൻ എഴുതിയ ലേഖനത്തിൽ ഉടനീളം നിറഞ്ഞുനിന്ന പിന്തിരിപ്പൻ ആശയങ്ങളെ കുറിച്ച് തനിക്ക് ആകുലതകൾ ഉണ്ടായതായി ലക്ഷ്മി ഭായി തമ്പുരാട്ടി പറഞ്ഞു.
'ലെഗിൻസ് ലേഖനത്തിന്റെ പേരിൽ ഒരുപാട് പേർ എന്നെ പരിഹസിക്കുന്നുണ്ട്, മാറ്റിനിർത്തുന്നുണ്ട്, വിമർശിക്കുന്നുണ്ട്. അവയെല്ലാം ഈ ലേഖനത്തിനെച്ചൊല്ലി മാത്രമാണെങ്കിൽ, അവയെല്ലാം ഞാൻ അർഹിക്കുന്നു എന്നു കരുതി സ്വീകരിക്കുന്നു. ഈ കുറിപ്പിനെതിരെയും സ്വാഭാവികമായും വിമർശനങ്ങളുണ്ടാകും. ആരും വിമർശനത്തിനതീതരല്ലല്ലോ. വിമർശനങ്ങളെയൊക്കെ നേരിടാൻതക്ക ആത്മബലവും സംഘബലവും ഇല്ലാത്ത ഒരു സ്ത്രീയാണെങ്കിലും, അതൊന്നും കാലം എന്നെ പഠിപ്പിച്ച ബോധ്യങ്ങൾ തുറന്നു പറയുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിക്കുന്നില്ല. ഒരു വ്യക്തി തന്റെ തെറ്റായിരുന്ന കാഴ്ചപ്പാടുകളെ വിനയപൂർവം ഏറ്റുപറയുന്നുവെന്നും മാറിവന്ന ബോധ്യങ്ങളെ തുറന്ന മനസോടെ പങ്കുവയ്ക്കുന്നു'
ഫേസബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ലെഗിൻസിനെപ്പറ്റി വീണ്ടും
ഈ കുറിപ്പ് ഒരു കുമ്പസാരമാണ്. എഴുതണോ വേണ്ടയോ എന്നു ഞാൻ പല തവണ ആലോചിച്ചുനോക്കി. ഗുരുസ്ഥാനത്തു നിൽക്കുന്ന പലരോടും ചർച്ച ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഇനി വിഷയത്തിലേക്കു വരാം. കഴിഞ്ഞ ദിവസം എന്റെ ഒരു വിദ്യാർത്ഥിനി ഞാൻ ഏഴുവർഷങ്ങൾക്കുമുമ്പ് എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെപ്പറ്റി ചോദിച്ചു. ലെഗിൻസിനെപ്പറ്റിയായിരുന്നു ആ ലേഖനം. എനിക്കു മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടായി. ആദ്യംതന്നെ പറയട്ടെ, ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തലക്കെട്ട് ഞാൻ കൊടുത്തതല്ല. ലേഖനം അച്ചടിച്ചുവന്നപ്പോൾ മുതൽ ആ തലക്കെട്ട് എന്നെ ഉമിത്തീയിലിട്ടു നീറ്റി. സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനെതിരെ നിശിതമായ വിമർശനം അഴിച്ചുവിട്ട ലേഖനം എഴുതുമ്പോൾ എനിക്ക് പ്രായം 23 വയസായിരുന്നു. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വികസിച്ചിരുന്നില്ല. തികച്ചും യാഥാസ്ഥിതികവും തികഞ്ഞ പിന്തിരിപ്പൻ സ്വഭാവവുമുള്ള ഒരു കാഴ്ചപ്പാടിൽനിന്നുകൊണ്ട്, ഇന്നത്തെ നിലയിൽ പറഞ്ഞാൽ സ്ത്രീവിരുദ്ധം എന്നു കരുതാവുന്ന ആ ലേഖനത്തെ, അതിലെ ആശയത്തെ, ഒരോ വരിയെയും വാക്കിനെയും തുറന്നമനസ്സോടെ ഞാൻ ഈ കുറിപ്പിലൂടെ പൂർണമായും തള്ളിക്കളയുന്നു. ഇതു ഞാൻ വളരെ മുമ്പേ തീരുമാനിച്ചിരുന്നതാണ്. ഇപ്പോൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ലേഖനസമാഹാരത്തിൽനിന്നും ആദ്യം ഒഴിവാക്കിയതും ഇതേ ലേഖനമാണ്. പുസ്തകത്തിന്റെ മുഖവുരയിൽ പ്രസ്തുത ലേഖനം എഴുതിയപ്പോൾ ആശയപരമായും വീക്ഷണപരമായും വന്ന പിഴവുകളെപ്പറ്റി ഏറ്റുപറയാനും ഞാൻ ഉദ്ദേശിച്ചിരുന്നു. കാരണം ഒരു ഇരുപത്തിരണ്ടുകാരിയിൽനിന്ന് മുപ്പത്തിയൊന്നുകാരിയിലേക്കു മാറുമ്പോൾ, ഒരു വിദ്യാർത്ഥിനിയിൽനിന്ന് അദ്ധ്യാപികയിലേക്കു മാറുമ്പോൾ ഈ പഴയ ലേഖനം എന്നെ സംബന്ധിച്ചിടത്തോളം വേദനയും ബാധ്യതയുമാണ്. അതിൽനിന്നും ഒരു മോചനം എനിക്കും വേണ്ടതായിട്ടുണ്ട്.
ഈ ലേഖനം എഴുതിയതിനുശേഷം ഏതാനും പോപ്പുലർ ലേഖനങ്ങൾകൂടി എഴുതി പ്രസിദ്ധീകരിച്ചെങ്കിലും അവയിൽനിന്നും മാറി പഠനത്തിലും ഗവേഷണത്തിലുമായി ഇക്കാലമത്രയും ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗവേഷണത്തിന്റെ ഭാഗമായുണ്ടായ പഠനങ്ങൾ അന്നുവരെയുണ്ടായിരുന്ന എന്റെ ധാരണകളെ പാടേ മാറ്റിക്കളഞ്ഞു. സ്ത്രീശരീരം, വസ്ത്രധാരണം, നഗ്‌നത, സദാചാരം എന്നിവയെക്കുറിച്ച് അതുവരെ ഞാൻ വച്ചു പുലർത്തിയ വികലമായ ധാരണകളിൽനിന്നു മാറിച്ചിന്തിക്കാനും ആ കാലയളവിൽ സാധിച്ചു. സാംസ്‌കാരിക ബോധത്തിന്റെയും രാഷ്ട്രീയധാരണകളുടെയും പുതിയ ലോകം എനിക്ക് ഉണ്ടായിവന്നു. അപ്പോഴേക്കും പോപ്പുലർ ലേഖനങ്ങൾ തീരെ എഴുതാതാവുകയും ഗവേഷണത്തിലും അദ്ധ്യാപനത്തിലും നൃത്തത്തിലും ഞാൻ മുഴുകയും ചെയ്തു. അതിനും ഏറെ നാളുകൾക്കുശേഷമാണ് ഞാൻ ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിക്കുന്നത്. അതിലൂടെ എന്റെ കാഴ്ചപ്പാടിലും സാമൂഹിക ബോധത്തിലും വന്ന കാലാനുസാരിയായ മാറ്റങ്ങളെ കൊണ്ടുവരാൻ ഞാൻ ശ്രദ്ധിച്ചു. ഇന്ന് നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വസ്ത്രധാരണം, നഗ്‌നത എന്നിവയെക്കുറിച്ച് പല മുൻധാരണകൾവച്ചു പുലർത്തുന്ന പലരേയും കാണുന്നുണ്ട്. ഈ സന്ദർഭത്തിൽ ഞാൻ ഏത് പക്ഷത്തു നിൽക്കുന്നുവെന്ന് സമൂഹത്തെ അറിയിക്കാനുള്ള ധാർമിക ബാധ്യത എനിക്കുണ്ടെന്നു കരുതുന്നു.
സാമൂഹിക ശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയപ്പോൾ മുതൽ ലെഗിൻസിനെപ്പറ്റി ഞാൻ എഴുതിയ ലേഖനത്തിൽ ഉടനീളം നിറഞ്ഞുനിന്ന പിന്തിരിപ്പൻ വിചാരങ്ങളെപ്പറ്റി എന്നിൽ ആകുലതകളുണ്ടായി. ഈ ലേഖനം എഴുതിയ നിമിഷത്തെപ്പറ്റി കുറ്റബോധമുണ്ടായി. അപ്പോഴും എന്റെ മാറിയ ധാരണകളെ അറിയിക്കാൻ ഞാൻ എവിടെയും ശ്രമിച്ചതുമില്ല. ഇക്കഴിഞ്ഞ എഴുവർഷങ്ങൾക്കുള്ളിൽ എന്നിൽ രൂപപ്പെട്ട ചിന്താപരമായ വ്യതിയാനങ്ങളെപ്പറ്റി എന്റെ വിദ്യാർത്ഥികൾ ഉൾപ്പെടെ നേരിട്ടുള്ള സമ്പർക്കത്തിൽ ഇരിക്കുന്നവർക്കൊഴികെ മറ്റുള്ളർക്ക് മനസിലാക്കാൻ സാഹചര്യം ഉണ്ടായതുമില്ല. ഒരിക്കൽ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തെ മുൻകാലപ്രാബല്യത്തോടെ പിൻവലിക്കുന്നതെങ്ങനെയെന്ന് എനിക്ക് അറിയില്ല. മുൻപാരെങ്കിലും ഇത്തരത്തിൽ സ്വന്തം രചനയെ തിരസ്‌കരിച്ചിട്ടുണ്ടോ എന്നുമറിയില്ല. പക്ഷേ ഒരു കാര്യം നമുക്കെല്ലാം അറിയാം, മാറ്റങ്ങൾക്കു തയ്യാറായിട്ടുള്ള ലോകത്തിലെ മിക്കവാറും എഴുത്തുകാർ അവരുടെ പഴയകാല എഴുത്തിൽ, ചിന്തകളിൽ ഉണ്ടായിരുന്നതും പിൽക്കാലത്ത് ഉപേക്ഷിക്കപ്പെടേണ്ടതായി വന്നിട്ടുള്ളതുമായ ഏതെങ്കിലും ഘടകത്തെ എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മനസാക്ഷിയുടെ മുൻപിൽ ഇങ്ങനെ ഒരു ഏറ്റുപറച്ചിൽ അനിവാര്യമാണ്. എനിക്കു ചുറ്റുമുള്ള, ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ ലോകം ആധുനികവും പുരോഗമനാത്മകവുമായ ദിശകളിലേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിന്തുണയ്ക്കുക എന്നതാണ് ഒരു എളിയ എഴുത്തുകാരി, കലാകാരി എന്ന നിലയിൽ ഞാൻ നിർവഹിക്കേണ്ട ധർമം എന്നു ഞാൻ തിരിച്ചറിയുന്നു. ലെഗിൻസ് ലേഖനത്തിന്റെ പേരിൽ ഒരുപാട് പേർ എന്നെ പരിഹസിക്കുന്നുണ്ട്, മാറ്റിനിർത്തുന്നുണ്ട്, വിമർശിക്കുന്നുണ്ട്. അവയെല്ലാം ഈ ലേഖനത്തിനെച്ചൊല്ലി മാത്രമാണെങ്കിൽ, അവയെല്ലാം ഞാൻ അർഹിക്കുന്നു എന്നു കരുതി സ്വീകരിക്കുന്നു. ഈ കുറിപ്പിനെതിരെയും സ്വാഭാവികമായും വിമർശനങ്ങളുണ്ടാകും. ആരും വിമർശനത്തിനതീതരല്ലല്ലോ. വിമർശനങ്ങളെയൊക്കെ നേരിടാൻതക്ക ആത്മബലവും സംഘബലവും ഇല്ലാത്ത ഒരു സ്ത്രീയാണെങ്കിലും, അതൊന്നും കാലം എന്നെ പഠിപ്പിച്ച ബോധ്യങ്ങൾ തുറന്നു പറയുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിക്കുന്നില്ല. ഒരു വ്യക്തി തന്റെ തെറ്റായിരുന്ന കാഴ്ചപ്പാടുകളെ വിനയപൂർവം ഏറ്റുപറയുന്നുവെന്നും മാറിവന്ന ബോധ്യങ്ങളെ തുറന്ന മനസോടെ പങ്കുവയ്ക്കുന്നു എന്നുമുള്ള പരിഗണന ഈ കുറിപ്പിനു നേരേ ഉണ്ടാകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി.
2012 ലെ ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ലേഖനത്തിൽ നിന്ന്:
സെക്‌സ് സംബന്ധിയായ പുരുഷന്മാരുടെ ഫാന്റസികളും ഭാവനകളും സ്ത്രീകളിൽനിന്നും വ്യതസ്തമാണെന്നു മനഃശ്ശാസ്ത്ര വിദഗ്ദ്ധർ നിരന്തരമായി ചൂണ്ടിക്കാട്ടുന്നു. മൂന്നുവയസുകാരിയെ മുതൽ വയോവൃദ്ധകളെയും ശവശരീരത്തെയും വരെ ഭോഗിക്കുന്ന പുരുഷന്മാർ പ്രകടിപ്പിക്കുന്ന സംഗീർണ്ണമായ ലൈംഗികാഗ്രഹങ്ങളുടെ ഉറവിടം നിഗൂഢമാണ്. ലൈംഗിക ചോദനയും അതുണ്ടാക്കുന്ന അതിയായ സമ്മർദ്ദവും ഒരു ശരാശരി പുരുഷശരീരം അതിജീവിക്കുകയില്ല. ഇന്ദ്രിയനിഗ്രഹം ചെയ്ത പരാശരമുനി പോലും മൽസ്യഗന്ധി ഉണർത്തിവിട്ട വികാരവർഷത്തിൽ നനഞ്ഞിട്ടുണ്ട്. ഇതിലൂടെ പുരുഷന്മാരുടെ കൊള്ളരുതായ്മകളെ ന്യായീകരിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ചെറിയൊരുദാഹരണത്തിലൂടെ ഈ ആശയം വ്യക്തമാക്കാം.
മൂന്നുവയസുകാരി എങ്ങനെ ഒരു പുരുഷനെ ലൈംഗികമായി ആകർശിക്കുന്നു എന്നതാണ് സംശയം. യഥാർത്തത്തിൽ അയാളുടെ അധമാവസനയെ പ്രചോദിപ്പിച്ചത് മറ്റൊരു സ്ത്രീയുടെ മാതകതയോ അശ്ലീലസിനിമാ പോസ്റ്ററോ ആകാം. അതിന്റെ പര്യവസാനം പിഞ്ചുശരീരത്തിൽ നടന്നു എന്നതാണ് പരമാർത്ഥം. മണ്ണിലുറപ്പിച്ചുവച്ച കതിന വർണവിസ്മയങ്ങൾ തീർക്കുന്നത് ആകാശത്താണ്. അതായത് തിരികൊളുത്തുന്ന ഇടം ഒന്നും, വിസ്‌ഫോടനം ഉണ്ടാക്കുന്ന ഇടം വേറൊന്നും. ഇത്തരത്തിൽ പുരുഷന്മാരുടെ ലൈംഗിക ചോദനകളെ
ലഗിൻസ് എന്ന ഉത്തരാധുനിക വസ്ത്രാഭാസം ബാലാൽകാരമായി ഉദ്ദീപിപ്പിക്കുയാണ്.
കാറ്റിൽ ഉയരുന്ന വശങ്ങൾ വെട്ടിക്കീറിയ ടോപ്പുകൾ അനാവൃതമാക്കുന്ന സ്ത്രീകളുടെ നിഗൂഢശരീരത്തെ ലെഗിന്‌സിന്റെ ഇറുക്കവും മുറുക്കവും കൂടുതൽ ആഭാസകരമായി കാണിച്ചു തരുന്നുണ്ട്. അങ്ങനെ കേരളത്തിലെ ലെഗിന്‌സ് ധാരിണികളായ സ്ത്രീജനങ്ങൾ സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്രങ്ങളായി മാറുന്നു. അതുകാണുന്ന പുരുഷന്മാരുടെ കാമവാസനകൾ സഞ്ചരിക്കുന്ന ഭ്രമണപഥങ്ങൾ ലെഗിൻസ് ധരിച്ച സ്ത്രീകളുടെ ചിന്തയിൽ നിന്നും അഹന്തയിൽ നിന്നും ആയിരം യോജന അകലെയാണ്.
യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിൽ ലെഗിൻസിനു സമാനമായ ചില വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായി പരാമർശങ്ങളുണ്ട്. ലോകമഹായുദ്ധകാലങ്ങളിൽ തുകൽ കമ്പിളി എന്നിവകൊണ്ട് നിർമ്മിച്ച ഇടുങ്ങിയ വസ്ത്രങ്ങൾക്ക് പ്രചാരമുണ്ടായിരുന്നു. എഴുപതുകളിൽ പെട്രീഷ്യ ഫീൽഡ് മോഡേൻ ലെഗിന്‌സ് രൂപകൽപന ചെയ്തു. അവർ 'സെക്‌സ് ആൻഡ് സിറ്റി' എന്ന സിനിമാ സീക്വൻസിന്റെ വസ്ത്രാലങ്കാരവിദഗ്ധ എന്ന നിലയിൽ എമ്മി അവാർഡ് നേടിയ അമേരിക്കൻ ഫാഷൻ ഡിസൈനറാണ്. അവർ നൂറു ശതമാനവും ലൈംഗിക ഉത്തേജകവസ്ത്രം എന്ന ആശയത്തിൽ നിന്ന് കൊണ്ട് ആവിഷ്‌കരിച്ചതാണ് ലെഗിൻസ്. പുരുഷന്മാരും ലെഗിൻസ് നീളൻ അടിവസ്ത്രമായി ഉപയോഗിച്ചിരുന്നു. അത് മെഗിൻസ് എന്നറിയപ്പെടുന്നു. 2005 മുതൽ ഇന്ത്യയിൽ ലെഗിൻസ് ആഞ്ഞടിച്ചുകയറി ആധിപത്യം സ്ഥാപിച്ചു തുടങ്ങി. എന്നാലും മെറ്റീരിയലിലും നിർമ്മാണരീതിയിലും ധരിക്കുന്നതിലും തുടങ്ങി ഏതു വിധത്തിൽ ചിന്തിച്ചാലും ലെഗിൻസ് ഒരു അടിവസ്ത്രം മാത്രമാണ്. പരസ്യമോഡലുകളുടെ ആകാരവടിവിൽ ഭംഗിയോടെ ചേർന്നിരിക്കുന്ന ലെഗിൻസ് വ്യായാമമില്ലാതെ തിന്നുകൊഴുക്കുന്ന സാധാരണ സ്ത്രീകളുടെ തുടകളെ ഒന്നാംതരം കാഴ്ചവസ്തുവാക്കുന്നു.
ലെഗിൻസ് ധരിക്കുന്നതിലൂടെ നമ്മുടെ പെൺകുട്ടികൾ മാന്യതയും നഗ്‌നതയും തിരിച്ചറിയാതെ പോകുന്നു.ലെഗിനൻസ് ധരിക്കുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്കുതാഴെ നഗ്‌നരായി നടക്കുകയാണ്. ഒരടിവസ്ത്രം മാത്രമിട്ട് നിരത്തിൽ അലഞ്ഞുതിരിയുന്ന കേരളീയ സ്ത്രീകളുടെ കൂസലില്ലായ്മ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. സ്ത്രീപീഡനത്തിൽ പുരുഷന്മാരുടെ പങ്കാളിത്തം ചരർച്ച ചെയ്തു മടുത്ത ചാനലുകളിൽ സ്ത്രീ സ്വാതന്ത്ര്യത്തെപറ്റി പ്രസംഗിച്ച പെണ്ണുങ്ങൾ പലരും പുരുഷന്മാരുടെ പ്രകൃതിദത്തമായ ലൈംഗിക ഉദ്ദീപനങ്ങളെ ഉൾകൊള്ളുന്നതിൽ വിമുഖത കാണിച്ചു കൊണ്ടേയിരിക്കുന്നു. തള്ള-പിള്ള ഭേദമില്ലാതെ ഷോപ്പിങ് മാളുകൾ, സിനിമാ തിയേറ്ററുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, ഐ. സി. യു, മരണവീട് തുടങ്ങി എന്തിനധികം കുരിശിന്റെ വഴികളിൽവരെ അരയ്ക്കുതാഴെ അടിവസ്ത്രം ധരിച്ച പെണ്ണുങ്ങൾ കറങ്ങി നടക്കുന്നത്കണ്ടിട്ടും 'അയ്യേ രാജാവ് നഗ്‌നനാണേ' എന്ന് വിളിച്ചുപറയാൻ തക്ക സത്യസന്ധത ഒരു ഫെമിനിസ്റ്റും പ്രകടിപ്പിചില്ല. ഈ അന്ധത അവരുടെ വ്യക്തിത്വത്തിൽ ആഴ്ന്നിറങ്ങിയ അറിവില്ലയ്മയുടെയും ധാർഷ്ട്യത്തിന്റെയും അടയാളമാണ്. കേരളത്തിലെ ഉത്തരാധുനിക സ്ത്രീകൾ സ്വന്തം കുടവയറിനെപോലും ഗൗനിക്കാതെ അഭിമാനപൂർവ്വം വലിച്ചുകയറ്റുന്ന ലെഗിന്‌സ് എന്ന സംസ്‌കാരശൂന്യമായ വസ്ത്രം പുരുഷഭാവനയുടെ ഉൽപന്നമാണെന്നവർ തിരിച്ചറിയുന്നില്ല. സിനിമകളുടെ ശക്തമായ സ്വാധീനം മൂലം ലെഗിൻസ് ഭ്രമം കൂടി മദമിളകിയ പെണ്ണുങ്ങൾ, പുരുഷന്മാരുടെ താൽപര്യത്തിനനുസൃതമായി കെട്ടി സ്വയം അപഹാസ്യരായി മാറുകയാണ്. ഇതിനെതിരെ ഒരു പുരുഷനും ശബ്ദമുയർത്തുകയില്ല. കാരണം നഗരത്തിലും ഗ്രാമത്തിലും സൗജന്യമായി കിട്ടുന്ന രതിദൃശ്യവിരുന്നുകൾ പുരുഷന്മാരുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖകരമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ വീട്ടിലെ സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനോട് അച്ഛനോ സഹോദരനോ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല എങ്കിൽ അവരുടെ സ്‌നേഹത്തെ ന്യായമായും സംശയിക്കാം.............................
ഈ വസ്ത്രം നൽകുന്ന മറ്റൊരു പ്രയോജനം സ്ത്രീകളുടെ നഗ്‌നത സങ്കൽപ്പിക്കാൻ പുരുഷന്മാർ അധികം ഭാവന പ്രയോഗിക്കെണ്ടിവരുന്നില്ല എന്നതാണ്. ധരിക്കാനുള്ള എളുപ്പത്തിലും ധരിച്ചതിന് ശേഷം ആയാസരഹിതമായ അനുഭവം നൽകുന്നതിലും മോഡേൻ ആണെന്ന് വരുത്തിതീർക്കുന്നതിലും സ്ത്രീപക്ഷപാതികളും അല്ലാത്തവരുമായ സ്ത്രീകളെ ലെഗിന്‌സ് ഉയർന്ന അളവിൽ പ്രലോഭിപ്പിക്കുന്നുണ്ട്. ധരിക്കാനുള്ള എളുപ്പം അഴിക്കാനുമുണ്ടെന്ന് ധരിക്കുന്ന സ്ത്രീകള്ൾ തിരിച്ചറീഞ്ഞാൽ നന്ന്.
ലെഗിന്‌സ് പ്രചോദനപരമായും പ്രവർത്തിപരമായും ബാലാൽസംഗത്തിനെ കൂടുതൽ എളുപ്പമാക്കുന്ന വസ്ത്രമാണ്. കേരളത്തിലെ തലമുതിർന്ന ഫെമിനിസ്റ്റുകളോട് ഒരു ചോദ്യമുണ്ട്. ജിംനേഷ്യത്തിൽ പോയി ആകാരവടിവ് സ്വന്തമാക്കിയ യുവാക്കൾ അവരുടെ ശരീരം എക്‌സ്‌പോസ് ചെയ്യുന്ന തരത്തിൽ കുട്ടിവസ്ത്രം ധരിച്ചു പൊതുനിരത്തിലിറങ്ങിയാൽ അതിനെ അശ്ലീല പ്രദർശനമെന്നാക്ഷേപിച്ചു ക്രിമിനൽ കുറ്റം ചുമത്തുമല്ലോ?. സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസമത്വം, സ്ത്രീസംരക്ഷണം എന്നിവയ്ക്കുവേണ്ടി മാറത്തടിച്ചു നിലവിളിക്കുന്നവർ കേരളത്തിലെ സ്ത്രീകളുടെ നഗ്‌നതയെ ഏത് പുകമറക്കുള്ളിൽ മറക്കും?. കേരളീയ സ്ത്രീകളുടെ വഴിപിഴച്ച വസ്ത്രധാരണത്തെ ഏതു സൗന്ദര്യബോധത്തിന്റെ പിൻബലത്തിൽ ന്യായീകരിക്കും. ഈ അധപതനത്തിനെ കുറിച്ച് സംസാരിക്കാനോ എഴുതാനോ കേരളത്തിലെ ഒരു വിഭാഗത്തിലും ഉൾപെട്ട സ്ത്രീകൾ മുന്നോട്ട് വരുന്നില്ല. കൂട്ടബലാത്സംഗങ്ങൾ ട്രെൻഡായി മാറുന്ന കാലഘട്ടത്തിൽ ഇതൊന്നും എനിക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്ന ധാർഷ്ട്യമാണത്. സ്ത്രീകളെ ട്രെൻഡി എന്ന ശബ്ദമാകുന്ന അനസ്‌ത്യേഷ്യ നൽകി മയക്കി പൊതുനിരത്തിൽ വിവസ്ത്രരാക്കുന്ന ലെഗിൻ്‌സിനെ എതിർക്കാൻ ഒരു ഹിജഡ പോലും തയ്യാറാകുന്നില്ല എന്നത് സ്ത്രീകൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നത്തെ സ്ത്രീത്വം മനസ്സിലാക്കുന്നില്ല എന്നതിന്റെ തെളിവാണ്. വാസ്തവത്തിൽ നിയമം കൊണ്ട് നിരോധിക്കേണ്ട വസ്ത്രമാണ് ലെഗിൻസ്. സർക്കാർ ഈ വസ്തുത മനസ്സിലാക്കിയിട്ടും മൗനം പാലിക്കുന്നത് കേരളത്തിലെ ഫെമിനിസ്റ്റുകളേ ഭയന്നിട്ടല്ലേ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍