മനോരമയിൽ ഇരുന്നുകൊണ്ടെങ്ങനെ ഏഷ്യാനെറ്റിനെ നിയന്ത്രിക്കും? ശ്രീനിജന്റെ ആരോപണത്തിനു മറുപടിയുമായി മാതൃഭൂമി ലേഖിക ലേബി സജീന്ദ്രൻ; ശ്രീനിജന്റെ ലക്ഷ്യം അഴിമതിക്കഥ എതിരാളിയുടെ മേൽ കെട്ടിവച്ചു സീറ്റ് ഉറപ്പിക്കുക തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തനിക്കെതിരെ വ്യാജവാർത്ത ചമയ്ക്കാൻ രാഷ്ട്രീയ എതിരാളിയും മാദ്ധ്യമപ്രവർത്തകയായ ഭാര്യയും ചേർന്നു ഗൂഢാലോചന നടത്തിയെന്ന പി വി ശ്രീനിജന്റെ ആരോപണത്തിനു മറുപടിയുമായി മാതൃഭൂമി ന്യൂസിലെ ലേബി സജീന്ദ്രൻ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലാണ് പി വി ശ്രീനിജൻ ലേബിക്കും ഭർത്താവ് വി പി സജീന്ദ്രനുമെതിരെ പരോക്ഷ വിമർശനം നടത്തിയത്.
കേരളത്തെ ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണനെതിരായ സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്നത്. കെ ജി ബാലകൃഷ്ണന്റെ മരുമകനായ പി വി ശ്രീനിജനും സംശയത്തിന്റെ നിഴലിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ഫേസ്ബുക്ക് കുറിപ്പ്.
'എംഎൽഎയുടെ ഭാര്യ പണിതുടങ്ങി' എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കോൺഗ്രസ് നേതാവ് വി പി സജീന്ദ്രനെയും ഭാര്യയും മാതൃഭൂമി ചാനലിലെ മാദ്ധ്യമപ്രവർത്തകയുമായ ലേബി സജീന്ദ്രനെയും പരോക്ഷമായി പരാമർശിക്കുന്നത്. ഒരു സീറ്റിനു വേണ്ടി തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും മാദ്ധ്യമപ്രവർത്തകയായ ഭാര്യയുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ എല്ലാം ഇല്ലാതാക്കാമെന്നും ശ്രീനിജന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു.
തനിക്കെതിരെ വ്യാജ ആരോപണങ്ങളുണ്ടാക്കാൻ ശ്രമം സജീവമാണെന്ന് തന്നെയാണ് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്ന വികാരം. തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് പിന്നിലും സജീന്ദ്രനാണെന്ന് പറയാതെ പറയുകയാണ് ശ്രീനിജൻ. ഇതിനൊപ്പം കുന്നത്തുനാട് മത്സരിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവും ശ്രീനിജൻ നടത്തുന്നുണ്ട്. 2006ൽ ശ്രീനിജനാണ് കുന്നത്തുനാട്ടിൽ മത്സരിച്ചത്. അതിന് ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്. ഭൂമി കൈയേറ്റ വിവാദവും മറ്റും രൂക്ഷമായപ്പോൾ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ പേരും വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു.
മാദ്ധ്യമപ്രവർത്തകരെ സ്വാധീനിച്ചു തനിക്കെതിരെ വ്യാജ ആരോപണങ്ങൾ നൽകുകയായിരുന്നു സജീന്ദ്രനെന്ന തരത്തിലായിരുന്നു ശ്രീനിജന്റെ ആരോപണം. ഇതിനു മറുപടിയായാണു ലേബി സജീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
കെ ജി ബാലകൃഷ്ണനെതിരായ പരാതി ഉയർന്ന വാർത്ത ഏഷ്യാനെറ്റിന്റെ ബ്രേക്കിങ് ന്യൂസായിരുന്നു. വാർത്ത വരുന്ന സമയത്ത് താൻ മനോരമ ന്യൂസിലായിരുന്നുവെന്നു ലേബി സജീന്ദ്രൻ പറയുന്നു. മറ്റൊരു പ്രമുഖ ചാനലിനെ സ്വാധീനിച്ചു താൻ വാർത്ത കൊടുപ്പിക്കുന്നതെങ്ങനെയാണെന്നു ലേബി ചോദിക്കുന്നു. ഏഷ്യാനെറ്റ് പോലൊരു പ്രമുഖ മാദ്ധ്യമസ്ഥാപനം അവരുടെ എക്കാലത്തേയും വലിയ ബ്രേക്കിങ് ന്യൂസുകളിലൊന്ന് എന്ന് അവകാശപ്പെടുന്ന വാർത്ത ചെയ്തത്, അക്കാലത്ത് മറ്റൊരു ചാനലിൽ റിപ്പോർട്ടറായിരുന്ന എന്റെ പ്രേരണയാലായിരുന്നു എന്ന ആരോപണം സാമാന്യയുക്തിക്ക് ഒട്ടും നിരക്കാത്തതാണ്. ഒരു ചാനലിൽ തൊഴിൽ ചെയ്തുകൊണ്ടിരിയ്ക്കെ മറ്റൊരു പ്രബലചാനലിനെ നിയന്ത്രിക്കാൻ കഴിയുക എന്നതും യുക്തിരഹിതമാണ്. ആ വാർത്ത വന്ന വഴി അറിയാവുന്നത് ആ ചാനലിന്റെ തലപ്പത്തുള്ളവർക്കും വാർത്ത നൽകിയ റിപ്പോർട്ടർക്കും മാത്രമാണ്.
മാത്രമല്ല ദേശീയപ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള ഒരു വൻ വാർത്തയുടെ വിശദാംശങ്ങളും
രേഖകളും ലഭിക്കുകയാണെങ്കിൽ അത് മറ്റൊരാൾക്ക് കൈമാറാതെ സ്വയം ചെയ്യാനുള്ള ആർജവം അന്നും ഇന്നും എനിക്കുണ്ട്. മാദ്ധ്യമ മര്യാദയും അതാണ്. എന്നിട്ടും ഇക്കാലമത്രയും ഇല്ലാതിരുന്ന ആരോപണവുമായി ശ്രീനിജൻ തിരഞ്ഞെടുപ്പ് സമയത്ത് രംഗത്തുവരുന്നത് ദുരുദ്ദേശ്യപരമാണെന്നും ലേബി വ്യക്തമാക്കുന്നു.
'എന്റെയും പോയ മൂന്നു പതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്തുള്ള ഭർത്താവ് വി.പി.സജീന്ദ്രന്റേയും ജീവിതം തുറന്ന പുസ്തകമാണ്. അതിൽ വ്യക്തിപരമോ രാഷ്ട്രീയപരമോ തൊഴിൽപരമോ ആയ യാതൊരു ആരോപണങ്ങളുടേയും
ഒരു കണികപോലും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം ജൽപ്പനങ്ങളെ
അത് അർഹിക്കുന്ന അവജ്ഞയോടെ ഞങ്ങൾ തള്ളിക്കളയുന്നു. എന്നാൽ ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്റെ വ്യക്തിത്വത്തിനെതിരെയും തൊഴിൽപരമായ
ധാർമ്മികതയ്ക്കെതിരെയും നടത്തിയ കടന്നാക്രമണത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാകുന്നുമില്ല....'- ഫേസ്ബുക്ക് പോസ്റ്റിൽ ലേബി കുറിക്കുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി കുന്നത്തുനാട് മണ്ഡലം കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ലേബി പറയുന്നു. പ്രചാരണത്തിനിടയിൽ വ്യാജവാർത്ത സൃഷ്ടിക്കാൻ താൻ കൂട്ടുനിന്നുവെന്ന തരത്തിൽ പരാമർശം നടത്തുന്നുവെന്നും ലേബി പറയുന്നു. അഞ്ചുവർഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ ബ്രേക്കിങ് ന്യൂസിന്റെ കാര്യം വീണ്ടും എടുത്തിടുന്നത് മറ്റൊരു തെരഞ്ഞെടുപ്പ് സമയത്താണ്. അതുതന്നെ തെരഞ്ഞെടുപ്പിലുണ്ടാകുന്ന നേട്ടം ലാക്കാക്കിയാണെന്നും ലേബി പറയുന്നു.
വരുന്ന തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്നു മത്സരിക്കാൻ ശ്രീനിജൻ കച്ചമുറുക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. ഏതു മുന്നണി തന്നെ സ്ഥാനാർത്ഥിയായി സ്വീകരിച്ചാലും താൻ മത്സരിക്കുമെന്നും ശ്രീനിജൻ പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകുമെന്ന മട്ടിലും പ്രചാരണമുണ്ടായിരുന്നു. അതിനിടെയാണ് അഴിമതിക്കഥ എതിരാളിയുടെ മേൽ കെട്ടിവച്ചു സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനുള്ള ശ്രീനിജന്റെ നീക്കം നടന്നത്. എംഎൽഎ 2016 എന്ന ഫേസ്ബുക്ക് പേജ് തുടങ്ങി അതിലൂടെയും തന്റെ സ്ഥാനാർത്ഥിത്വമുറപ്പിക്കാനുള്ള പ്രചാരണങ്ങൾ ശ്രീനിജൻ നടത്തുന്നതായും സൂചനയുണ്ട്. ഇതിനിടെയാണ് എതിരാളികളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ, ലോകമെമ്പാടും വനിതകൾക്ക് മുന്നിൽ ആദരവോടെ നിന്ന വനിതാദിനത്തിൽ എന്റെ തൊഴിലിനേയും വ്യക്തിത്വത്തേയും ചോദ്യം ചെയ്തുകൊ...
Posted by Leby Sajeendran on Wednesday, March 9, 2016
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍