ചേച്ചി ഏത് സോപ്പാണ് ഉപയോഗിക്കുന്നത്? ശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോ സാധാരണയുള്ളതിനേക്കാൾ 'വേഷം കെട്ടു' കൾ മോർച്ചറിയിലുള്ളവർ ചെയ്യാറുണ്ട്; അത് വച്ച് രോഗാണുക്കളോക്കാൾ കൂടുതൽ പ്രതിരോധിക്കുന്നത് ഈ ദുർഗന്ധത്തേയാണ്; ഒരു തുള്ളി സ്രവം പോലും മേത്ത് പറ്റിയിട്ടില്ലെങ്കിലും പരിശോധന കഴിഞ്ഞ് വീട്ടിലെത്തി ഒരു മാരകമായ കുളി കുളിക്കുന്നത് വരെ നമ്മുടെ വസ്ത്രങ്ങളിലും, മുടിയിലും തൊലിയിലുമെല്ലാം ഈ മണം നിൽക്കും; മോർച്ചറി അനുഭവങ്ങൾ പങ്കുവെച്ച് ഫോറൻസിക് സർജൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മോർച്ചറിയിലെ അനുഭവങ്ങളെ കുറിച്ചു ഫോറൻസിക് സംഘത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. മോർച്ചറിയിൽ തങ്ങൾ അനുഭവിക്കുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള കുറിപ്പെഴുതിയത് ഡോ.കൃഷ്ണൻ ബാലേന്ദ്രനാണ്. ഒരു മോർച്ചറി അറ്റന്ററെ കുറിച്ചും അവർ അനുഭവിക്കേണ്ടി വരുന്ന സന്ദർഭങ്ങളെ പറ്റിയും കുറിപ്പിൽ വ്യക്തമാക്കുന്നു.'പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴും അഴുകിയ ശരീരങ്ങൾ ചിലപ്പോഴെങ്കിലും ഇപ്പോഴും എനിക്ക് ഛർദ്ദിലും ഓക്കാനവവും ഉണ്ടാക്കാറുണ്ട്. അതിന്റെ കാര്യം ഞാനൊരു സാധാരണ മനുഷ്യനായതുകൊണ്ടാണ്. നമ്മളേപ്പോലെയൊക്കെ ജീവിച്ചിരുന്നവരാണ്. മരിച്ച സാഹചര്യമങ്ങനായിപ്പോയി. അഴുകുന്നതിന് മുമ്പ് ചടങ്ങുകളൊക്കെ തീർത്ത് കിട്ടാൻ 'ഭാഗ്യ'മില്ലാതെ പോയവർ.ചേച്ചി ഏത് സോപ്പാണ് ഉപയോഗിക്കുന്നത് എന്ന് തുടങ്ങി പരിഹസിക്കല് ചോദ്യങ്ങൾ മുതൽ ഔട്ട്റൈറ് emotional abuse വരെ അവർ നിത്യേന നേരിടുന്നു എന്നും ഡോ. കൃഷ്ണൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എവ്രിഡേ ഹീറോ
======== =====
രമേച്ചി അങ്ങനെ അറിയപ്പെടുന്ന ഹീറോയൊന്നുമല്ല. ഹീറോ ആവാൻ വേണ്ടുന്ന കൺവെൻ്ഷണൽ ചേരുവകളൊന്നുമൊട്ടില്ലതാനും. പിന്നെങ്ങനാ?ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫോറെൻസിക്ക് മെഡിസിൻ വിഭാഗത്തിൽ സ്വീപ്പർ-ക്ലീനറായി വന്നിട്ട് ഇപ്പോ മോർച്ചറി അറ്റന്റർ.
വീട്ടമ്മ,
ഭാര്യ,
മകൾ,
മരുമകൾ,
ഇരട്ട കുട്ടികളുടെ അമ്മ,
പിന്നെ ആ കുടുംബത്തിന്റെ സോൾ ബ്രഡ് വിന്നർ.പ്രായത്തിൽ എന്നേക്കാൾ ഇളയതാണെങ്കിലും ഞാൻ രമേച്ചിയേ വിളിക്കുന്നത് രമേച്ചീന്നാണ്. ഡിപ്പാർട്ട്മെന്റിൽ എന്നേ ഏറ്റവും കരുതുന്നതും രമേച്ചിയാണ്. എന്നും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോ ഞാൻ കാറിന്റെ താക്കോലെടുത്തോ, വാച്ചെടുത്തോ, ഫോണെടുത്തോ എന്ന് ചോദിക്കും. രാവിലെ എത്തിക്കഴിഞ്ഞാൽ ഒരു സുലൈമാനി ഉണ്ടാക്കി തരുന്നത് മുതൽ മാസത്തിലൊരിക്കൽ പോസ്റ്റോഫീസ്ചേച്ചിക്ക് കൊടുക്കാനുള്ള നിക്ഷേപത്തുക വരെ മറക്കാതെ ഓർമ്മിപ്പിച്ച്...രമേച്ചിയിലേക്ക് ഒന്നൂടി വരാം. ഈ എഴുത്തിന്റെ അവസാനം. അതിന് മുന്നേ മോർച്ചറിയിലെ ചില കാര്യങ്ങളൂടി പറയാനുണ്ട്.
======================================
ജീവനുള്ള രോഗികളെ കാഷ്വാല്റ്റിയിലും വാർഡിലും ഓപ്പീയിലും വച്ച് ഗ്ലൗവൊന്നും ഇടാതെ പരിശോധിക്കുന്ന ഡോക്ടർമാർ പോലും രോഗി മരിച്ച് കഴിഞ്ഞാൽ അവർ ഒരു നിമിഷം മുമ്പ് വരെ തൊട്ട് ചികിത്സിച്ചിരുന്ന മനുഷ്യരെ പിന്നീട് ഒന്ന് തൊടാൻ ഗ്ലൗസ് ചോദിക്കും. ഒരൂ സേഫ്റ്റി പ്രിക്കോഷന് അപ്പുറത്തേക്ക് പോകുന്ന ചില ബോധ്യങ്ങളും ബോധങ്ങളുമാണ് പെരുമാറ്റത്തിലും ഈ അപ്പാരെന്റ്ലി സ്ട്രേയ്ഞ്ചായ രൂപംമാറലിന്റെ അടിസ്ഥാന കാരണങ്ങൾ കിടക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നേ കുറേയൊക്കെ വാർത്തെടുത്തത് മോർച്ചറിയാണ്. ഹ്യുമിലിറ്റി പഠിപ്പിക്കുന്ന സ്ഥലം. താഴ്മയോടെ കുറേയൊക്കെ പഠിച്ചിട്ടുണ്ട്.മോർച്ചറി അങ്ങനൊരു സ്ഥലമാണ്. ഒരു ദയയും കാട്ടാതെ, നാട്യങ്ങളോ ഡ്രസ്സിങ്ങപ്പോ ഇല്ലാതെ പലപ്പോഴും അസ്വാസ്ഥ്യവും സ്വൈരക്കേടുമുണ്ടാക്കുന്ന സമൂഹത്തിലെ സത്യങ്ങൾ ഒരു ദയയും ദാക്ഷിണ്യവും ഇല്ലാതെ സത്യം വിളിച്ച് കൂവുന്ന ഒരിടം. നിസ്സംഗതയോടെ കാര്യങ്ങൾ ചെയ്ത് പോയാൽ വല്യ പരിക്കേൽക്കാതെ അവിടുന്ന് ജോലി കഴിഞ്ഞ് വീട്ടിപ്പോവാം. എന്നാൽ മൃതശരീരത്തിന്റെ രോഗഗ്രസ്ഥതയ്ക്കും രോഗസൂചകമായ വിലക്ഷണതയ്ക്കുമപ്പുറമൊരു തലത്തിലേക്ക് മരിച്ചയാളുടെ ജീവിതത്തിലേക്കും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിലേക്കും പോയാൽ അത് നമുക്ക് മിക്കപ്പോഴും വേദനയുണ്ടാക്കും. മുറിവേൽപ്പിക്കും.
അത് മോർച്ചറിയുടെ കുഴപ്പമല്ല. ഫോറെൻസിക്കിന്റേയും കുഴപ്പമല്ല. അവിടെ നമ്മളെ എത്തിക്കുന്ന, മോർച്ചറികൾക്ക് പുറത്തുള്ള നമ്മളൊക്കെ ജീവിക്കുന്ന സമൂഹത്തിലെ യാഥാർത്ഥ്യങ്ങളാണ്. കണ്ണാടിയിലെ റിഫ്ളക്ക്ഷെൻ്സ്.ഫോറെൻസിക്ക്സിലാണെന്ന് അറിയുമ്പോ ഒരുപാട് പേര് ചോദിച്ചിട്ടുള്ളതാണ് മൃതദേഹങ്ങളുമായി ഇടപഴകുമ്പോഴൊക്കെ പേടിയാവില്ലേ... അറപ്പ് തോന്നില്ലേ എന്നൊക്കെ. ഭയക്കേണ്ടത് ജീവിച്ചിരിക്കുന്നവരേയാണ്. എല്ലാ അർത്ഥത്തിലും. പറച്ചിലിലും പ്രവർത്തിയിലും എല്ലാറ്റിലും. നേരേ മറിച്ച് മരിച്ച് കഴിഞ്ഞാൽ പിന്നെ എല്ലാവരും എന്ത് പാവങ്ങളാണ്. സാമാന്യവൽക്കരിച്ച് പറഞ്ഞാൽ രോഗവാഹകരെന്ന നിലയിലും മൃതദേഹങ്ങൾ ജീവനുള്ളവരുടെയത്രേം അപകടകാരികളല്ല. എന്നാലും ആരും ഒരു ഡെഡ്ബോഡിയേ ഗതിയുണ്ടെങ്കിൽ തൊടില്ല. ഇൻക്വസ്റ്റ് ചെയ്യുവാൻ വേണ്ടി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഈയ്യിടെ ഒരു പുഴയിലോ മറ്റോ ഇറങ്ങി സാഹസം കാട്ടിയതൊക്കെ പത്രത്തിൽ കണ്ടതല്ലേ നമ്മൾ.മരണം നടന്ന് അധികം സമയമാവാത്ത ബോഡിയാണെങ്കിൽ പോലും ഈ അകൽച്ചയും നീരസവും വൈമുഖ്യവും. അപ്പോ പിന്നെ കുറച്ച് കാലതാമസം വന്ന് അഴുകി തുടങ്ങിയ ശരീരങ്ങളാണെങ്കിൽ പറയുകയും വേണ്ട. ആ പഞ്ചായത്തീന്ന് തന്നെ സ്കൂട്ടാവാൻ നോക്കും മിക്കവരും. ഞാനതിൽ വല്യ തെറ്റൊന്നും കാണുന്നുമില്ല. അങ്ങനെയേ ആവൂ. ഒരു മനുഷ്യന് സധാരണ ഗതിയിൽ ഒരേ സമയം ഭയവും അറപ്പും മനംപിരട്ടലുമുണ്ടാക്കുന്നയൊന്നാണ് അഴുകിയ ശരീരങ്ങൾ. കാഴ്ച്ചയായും ദുർഗന്ധമായും സ്പർശനമായും.പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴും അഴുകിയ ശരീരങ്ങൾ ചിലപ്പോഴെങ്കിലും ഇപ്പോഴും എനിക്ക് ഛർദ്ദിലും ഓക്കാനവവും ഉണ്ടാക്കാറുണ്ട്. അതിന്റെ കാര്യം ഞാനൊരു സാധാരണ മനുഷ്യനായതുകൊണ്ടാണ്. നമ്മളേപ്പോലെയൊക്കെ ജീവിച്ചിരുന്നവരാണ്. മരിച്ച സാഹചര്യമങ്ങനായിപ്പോയി. അഴുകുന്നതിന് മുമ്പ് ചടങ്ങുകളൊക്കെ തീർത്ത് കിട്ടാൻ 'ഭാഗ്യ'മില്ലാതെ പോയവർ.
അത്രേയൊള്ളു വ്യത്യാസം.സമയത്ത് കത്തിച്ച് കളഞ്ഞില്ലെങ്കിൽ ഇത് തന്നെയാണ് നമ്മുടെയെല്ലാം ഗതി. അതിനി പെട്ടിയിലായാലും ഖബറിലായാലും. അഴുകി തന്നെ.അതുകൊണ്ട്, എപ്പോഴൊക്കെ എനിക്ക് അങ്ങനെ മനംപിരട്ടലും ഓക്കാനവവും വന്നിട്ടുണ്ടോ അന്നൊക്കെ പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞ് ഞാനവരോട് കാല് പിടിച്ച് മാപ്പ് യാചിച്ചിട്ടുമുണ്ട്. പറ്റി പോയതാണ്. പൊറുക്കണം എന്ന് പറഞ്ഞ് കേണ് പറഞ്ഞിട്ടുണ്ട്. വിത്തൗട്ട് ഫെയ്ൽ, എന്നോടവർ എല്ലായ്പ്പോഴും ക്ഷമിച്ചിട്ടുമുണ്ട്.
====================================
കുറച്ച് നാൾ മുമ്പ് രാവിലെ പത്രമെടുത്തപ്പോൾ ഒരു വൃദ്ധയായ സ്ത്രീയേ നായ കടിച്ച് കൊന്നു എന്നൊരു വാർത്ത കണ്ടു. അന്ന് ഞാനല്ലായിരൂന്നു മോർച്ചറി ഡ്യൂട്ടി. സ്വാഭാവിക കാരണത്താലുള്ള മരണത്തിന് ശേഷം മൃതശരീരത്തിൽ നായ കടിച്ചിട്ടുണ്ടായ മുറിവുകളായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനപോലും നടക്കുന്നതിന് മുൻപ് ധൃതി പിടിച്ച് 'മരണകാരണ' ത്തിന് ഒരു തീർപ്പ് കൽപ്പിച്ച വാർത്ത പത്രത്തിൽ വരുത്തിയത് എന്തൂസിസാസ്റ്റിക്ക് ജേണലിസം.എന്തായാലും രാവിലെ തന്നെ ആ കേസിന്റെ പരിശോധന കഴിഞ്ഞ് ഡിപ്പാർട്ട്മെന്റിൽ കേസ് ചർച്ചയാവുകയും ചെയ്തു. ഉച്ചമുതൽ കുറേ പത്രപ്രവർത്തകർ എന്നേ വിളിച്ച് ഈ കേസിനേ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അതിൽ മിക്കവർക്കും തലേന്ന് പത്രത്തിൽ വന്ന പോലെ നായ കടിച്ചുള്ള മരണമല്ല, സ്വാഭാവിക കാരണങ്ങളാലുള്ള മരണത്തിന് ശേഷം നായ കടിച്ചമുറിവുകളാണ് ശരീരത്തിൽ കണ്ടതെന്ന് പറഞ്ഞ് മനസ്സിലാക്കിയപ്പോ മിക്കവരുടെയും പ്രതികരണത്തിൽ നിരാശ നിഴലിച്ചുവോന്ന് എനിക്ക് സംശയം തോന്നി.
ആഫ്റ്ററോൾ, ഒരാൾ ജീവനോടെ നായ കടിച്ച് പറിച്ച് നരകയാതന അനുഭവിച്ച് മരിക്കുമ്പോ ഉള്ള ഒരു സ്തോഭജനകതയും സ്തബ്ധതയുമൊന്നും ഒരു സ്വാഭാവിക മരണത്തിനില്ലല്ലോ... വാട്ടേ ട്രാജഡി.Most of us die as we live. പലപ്പോഴും ഒരാളുടെ മരണം അയാളുടെ ജീവിതത്തെയും ജീവിച്ച് മരിച്ച സാഹചര്യങ്ങളെയും നോക്കി വരച്ച ഒരു ചിത്രം മാതിരിയാണ്. മരണം മാത്രമല്ല, മരണാനന്തരം ശരീരം ഏത് രൂപത്തിൽ മോർച്ചറിയിലെത്തും എന്നതും ഒരു പ്രതിഫലനമാണ്. ആശുപത്രിയിലൊക്കെ കിടന്ന് ചികിത്സ കിട്ടി മരിക്കുന്ന സമയത്ത് സേർട്ടഫൈഡായ വ്യക്തമായ മരണ കാരണത്തോടെ (രോഗം) മരിക്കൂന്നവരൊന്നും മോർച്ചറിയിലെത്താറില്ല, പരിക്കിന്റെ കാഠിന്യത്താലാണെങ്കിൽ എത്തും.
അല്ലെങ്കിൽ വീട്ടിൽ കിടന്ന് മരിച്ചാലും അതിന് മുമ്പ് തന്നെ മരണകാരണമായേക്കാൻ സാധ്യതയുള്ള രോഗമോക്കെ നിർണ്ണയിച്ച് കണ്ടെത്തിയ ശേഷം അക്കാരണത്താൽ തന്നെ ബന്ധുക്കളുടെയും ഉറ്റവരുടേയുമൊക്കെ സാന്നിധ്യത്തിലോ പ്രൊക്സിമിറ്റിയിലോ മരിക്കുന്ന കുലജാതർ. 'നല്ല' ജീവിതം ജീവിച്ചവർ. ഇനിയവരെങ്ങാനം ആശുപത്രിയിലോട്ടുള്ള വഴിമധ്യേ മരിച്ച് brought dead ആയിട്ട് ആശുപത്രയിൽ എത്തിയാൽ തന്നെ വല്യ താമസമില്ലാതെ ചീഞ്ഞ് പോകാതെയും, പാറ്റയും ഉറുമ്പുമരിക്കാതെയും, പട്ടി കടിക്കാതെയുമൊക്കെ ഇങ്ങ് എന്റെ ടേബിളിലെത്താറുണ്ട്. സമൂഹത്തിൽ പ്രിവിലേജ് വർക്ക് ചെയ്യുന്നത് കാണണമെങ്കിലും മോർച്ചറിയിലിരുന്ന് പറ്റും.നായ കടിച്ചല്ല ആ വൃദ്ധ മരിച്ചതെന്ന് അറിയുമ്പോ അത് കേട്ട് നിരാശ വന്ന് കെട്ട് പോകുന്ന ഔത്സുക്യവും ജിജ്ഞാസയും കാണാതെ പോകുന്ന ഒരു യാഥാർത്ഥ്യമാണ് ഒറ്റപ്പെട്ട ജീവിതങ്ങൾ ജീവിക്കുന്നവരുടെ മരണങ്ങളും, മരണത്തിന് ശേഷം നീണ്ട സമയകാലയളവ് ശരീരത്തിന് വരുന്ന മാറ്റങ്ങളും.
ജീവിച്ചിരുന്നപ്പോഴുള്ള പോലെയല്ലല്ലോ മരണത്തിന് ശേഷം ശരീരത്തിലുണ്ടാവുന്ന മുറിവുകൾ. രക്തം ഒലിക്കുന്നത് കുറവെന്ന പോലെ അത് പരേതരേ അലോസരപ്പെടുത്താറില്ല.
അത് പോലെ തന്നെയാണ് ചീയുന്നതും.
പരേതർക്കൊന്നും അല്ലെങ്കിലും ഒന്നുമറിയേണ്ടല്ലോ.ജീവിതാവസാനകാലത്തോ അല്ലെങ്കിൽ ജീവിതം തന്നെയോ ഏകാന്തമായി ജീവിച്ചവരോ അല്ലെങ്കിൽ ഒറ്റപ്പെട്ട് പോകുന്നവരോ ആണ് സാധാരണ അഴുകി മോർച്ചറിയിൽ വരാറുള്ളവർ.
പലപ്പോഴും അഴുകലിന്റെ ദുർഗന്ധം പുറം ലോകമറിഞ്ഞായിരിക്കും ആ മരണം തന്നെ നടന്നെന്ന് ബോധ്യപ്പെടുന്നത്. പുഴയിലോ കടലിലോ ഒക്കെ പോയി തിരഞ്ഞ് കിട്ടാൻ സമയം എടുക്കുന്നതൊഴിച്ചാൽ വീടുകൾക്കുള്ളിൽ അനാഥരായി കിടന്ന് ഒറ്റക്ക് മരിക്കുന്നവരാണ് സാധാരണ ഇങ്ങനെ അഴുകിയ സ്ഥിതിയിലെത്തുന്നത്.
മരിച്ചതിനു ശേഷം ഉറുമ്പും, എലിയും, ആമയും, മീനും പട്ടിയും ഒക്കെ കടിച്ച് വരുന്നവരും മിക്കവാറും ഇങ്ങനെ ഒറ്റക്ക് മരിക്കുന്നവരാണ്.ഇങ്ങനത്തെ ശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോ സാധാരണയുള്ളതിനേക്കാൾ 'വേഷം കെട്ടു' കൾ മോർച്ചറിയിലുള്ളവർ ചെയ്യാറുണ്ട്. അത് വച്ച് രോഗാണുക്കളോക്കാൾ കൂടുതൽ പ്രതിരോധിക്കുന്നത് ഈ ദുർഗന്ധത്തേയാണ്. ഒരു തുള്ളി സ്രവം പോലും മേത്ത് പറ്റിയിട്ടില്ലെങ്കിലും പരിശോധന കഴിഞ്ഞ് വീട്ടിലെത്തി ഒരു മാരകമായ കുളി കുളിക്കുന്നത് വരെ നമ്മുടെ വസ്ത്രങ്ങളിലും, മുടിയിലും തൊലിയിലുമെല്ലാം ഈ മണം നിൽക്കും. ജോലിക്കിടയിൽ നമ്മുടെ മൂക്കൊക്കെ ഘ്രാണപരമായ താദാത്മ്യം (olfactory fatigue) ബാധിച്ചു ഈ മണത്തിനോട് നമ്മൾ പ്രത്യക്ഷബോധമില്ലാതെയാവും. നമ്മളറിയില്ല നമ്മളേ നാറുന്നത്. കാറിൽ ഇരുന്ന് യാത്ര ചെയ്ത് പുറത്തിറങ്ങീട്ട് ഒന്നുടി അകത്തേക്ക് കയറുമ്പോ നാറ്റം കിട്ടും. ഉടുപ്പീന്നൊക്കെ മണം പിന്നേം നിക്കും. അതങ്ങനെയാണ്. ഞങ്ങൾ ഫോറെൻസിക്ക്കാരെ ചിലപ്പോഴൊക്കെ നാറും. മലമോ, മൂത്രമോ, രക്തത്തിന്റെയോ, ചീഞ്ഞ മാംസത്തിന്റെയൊക്കെ നാറ്റം.
ചിലപ്പോ മരണം തന്നെയും.
==================================
ആലപ്പുഴയിലിപ്പോ ഡോക്ടർമാർ Forensic MDയുള്ള ആറ് പേരുണ്ട്. പിന്നെ PG residents ആയിട്ട് മൂന്ന് പേരും. എനിക്ക് അതുകൊണ്ട് തന്നെ ആറ് ദിവസത്തിലൊരിക്കലാണ് പോസ്റ്റ്മോർട്ടം ഡ്യൂട്ടി വരുന്നത്.അത് പോലെയല്ല രമെച്ചി.
അവർ ഒന്നുകിൽ ഒന്നിരാടം അല്ലെങ്കിൽ മിക്കവാറും എല്ലാ ദിവസവും അസിസ്റ്റന്റായി പോസ്റ്റ്മോർട്ടം പരിശോധനയുടെ ഭാഗമാകുന്നു. സഹജീവികളുടെ തകർന്ന ശരീരങ്ങൾ മിക്കവാറും എന്നും കണ്ടാണ് രമേച്ചി ജോലി ചെയ്യുന്നത്. അതിൽ ചിലതൊക്കെ അത്ര ഫ്രഷ് ആയിരിക്കില്ല.Decomposeഡായ ശരീരങ്ങളിലേ മണം പേറി ജോലി കഴിഞ്ഞ് ബസ്സിൽ വീട്ടിലേക്ക് പോയ രമേച്ചിയേ അത് പറഞ്ഞ് കളിയാക്കി പരിഹസിച്ച് കരയിച്ചിട്ടുണ്ട് നമ്മുടെ നാട്ടുകാർ. ഒന്നും രണ്ടുമൊന്നുമല്ല. ഒത്തിരി തവണ.ചേച്ചി ഏത് സോപ്പാണ് ഉപയോഗിക്കുന്നത് എന്ന് തുടങ്ങി പരിഹസിക്കല് ചോദ്യങ്ങൾ മുതൽ ഔട്ട്റൈറ് emotional abuse വരെ അവർ നിത്യേന നേരിടുന്നു. ചിലപ്പോഴൊക്കെ ചിരിച്ചും മറ്റ് ചിലപ്പോഴൊക്കെ അപമാന ഭാരം മൂലം കരഞ്ഞും ഒക്കെ രമേച്ചി ബസ്സിൽ നിന്നും ഇറങ്ങി പോന്നിട്ടുണ്ട്. ഇറക്കി വിട്ടിട്ടുണ്ട് എന്ന് പറയുന്നതാണ് കൂടുതൽ ശരിയാവുക.വിമെൻ്സ് ഡേയ്ക്കും ഒക്കെ വളരെ മുന്നേ എഴുതണമെന്ന് വിചാരിച്ചിരുന്നു ഒരു കുറിപ്പാണിത്. പിന്നെ വിമെൻ്സ് ഡേ വന്നപ്പോ വീണ്ടും വച്ച് താമസിപ്പിച്ചു. ഇന്നിപ്പോ രണ്ട് ദിവസം അടുപ്പിച്ച് അഴുകിയ ബോഡി വന്നു. രണ്ടിലും കൂട്ടിന് രമേച്ചി.ഓൺ ഹേർ ഓൺ മെറിറ്റ്, ഏതു മാനദണ്ഡം വെച്ച് അളന്നാലും, ഒരു പരാതിയുമില്ലാതെ, എപ്പോഴും ചിരിച്ചോണ്ട് സഹജീവികളുടെ തകർന്ന ശരീരങ്ങളെ എന്നും വരവേൽക്കുന്ന രമേച്ചിയാണ് ഹീറോ.ഇൻ കേസ് യു നീഡ് വൺ.
വിമെൻ്സ് ഡേ ഓർ നോട്ട്.
യുവർ എവ്രിഡേ ഹീറോ.രമേച്ചി.
Stories you may Like
- സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ്: ഒന്നാം പ്രതി കൃഷ്ണേന്ദു കീഴടങ്ങി
- ഡിവൈഎഫ് ഐ നേതാവും ഭർത്താവും ഒളിവിൽ തുടരുമ്പോൾ
- താനൂർ കസ്റ്റഡി മരണ കേസിൽ ഫോറൻസിക് വിദഗ്ധരും അട്ടിമറി നീക്കം നടത്തി
- തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ചത് ഷോർട്ട് സർക്യൂട്ട് മൂലം
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ച മൃതദേഹങ്ങൾ തിരിച്ചറിയുക വലിയ വെല്ലുവിളി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്