'ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് മീ മീസ്റ്റർ ഗോപാലകൃഷ്ണൻ'; ആരോപണങ്ങൾക്ക് മറുപടി എണ്ണിപ്പറഞ്ഞ് ബിജെപി നേതാവിനെ നിർത്തിപ്പൊരിച്ച് കെ കെ ശൈലജ ടീച്ചർ; ആരോപണങ്ങളുടെ എല്ലാം മുന ഒടിച്ചതോടെ ടീച്ചറിനോട് ഏറ്റവും ബഹുമാനമുള്ള ആളാണ് താനെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ; ചാനൽ ചർച്ചയിൽ കേരളത്തിന്റെ ടീച്ചറമ്മ താരമായത് ഇങ്ങനെ

മറുനാടൻ ഡെസ്ക്
നിപ്പയേയും കോവിഡിനെയും നിലയ്ക്ക് നിർത്താൻ മാത്രമല്ല, ബി ഗോപാലകൃഷ്ണനെ പോലെയുള്ള ബിജെപി നേതാക്കളെ ചാനൽ ചർച്ചകളിൽ നിർത്തിപ്പൊരിക്കാനും കേരളത്തിന്റെ ആരോഗ്യ മന്ത്രിക്ക് നല്ല കഴിവാണ്. മീഡിയ വൺ ന്യൂസ് ചാനവിന്റെ ചർച്ചയിൽ പങ്കെടുത്ത് ഗോപാലകൃഷ്ണനെ ഫ്രൈ ചെയ്ത ടീച്ചറമ്മയെ ആഘോഷിക്കുകയാണ് ഇപ്പോൾ സൈബർ ലോകം. തയ്യൽ ടീച്ചർ എന്ന പരിഹാസം മുതൽ പി ആർ വർക്കെന്ന ആരോപണത്തിന് വരെ മറുപടി എണ്ണിപ്പറഞ്ഞതോടെ താൻ ടീച്ചറിനോട് ഏറ്റവും ബഹുമാനമുള്ള ആളാണെന്നായി ഗോപാലകൃഷ്ണൻ.
കൊവിഡ് പ്രതിരോധനപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ലെന്നും സർക്കാർ പി.ആർ വർക്ക് നടത്തുകയാണെന്നും ആരെങ്കിലും എഴുതിത്ത്തരുന്ന കാര്യങ്ങൾ നോക്കിവായിക്കുന്ന ആളാണ് ആരോഗ്യമന്ത്രിയെന്നുമായിരുന്നു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിമർശനം. എന്നാൽ, തന്നെ അങ്ങനെ അങ്ങ് അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ടതില്ലെന്നായി ശൈലജ ടീച്ചർ. എഴുതിത്ത്തന്നത് വായിക്കാൻ മാത്രമുള്ള ധാരണാ പിശകൊന്നും തനിക്കില്ലെന്നുമായിരുന്നു ശൈലജ ടീച്ചർ ചർച്ചയിൽ പറഞ്ഞത്.
തുന്നൽ ടീച്ചർ എന്നൊക്കെ പറഞ്ഞ് ബിജെപി പ്രവർത്തകർ പോസ്റ്റിട്ടത് കണ്ടെന്നും തുന്നൽ ടീച്ചർ എന്താ ടീച്ചർ അല്ലേയേന്നും അങ്ങനെയൊന്നും പരിഹസിക്കാൻ നോക്കേണ്ടെന്നുമായിരുന്നു ഹയർ സെക്കണ്ടറി വിഭാഗം ഫിസിക്സ് അദ്ധ്യാപിക കൂടിയായ ശൈലജ ടീച്ചർ ചർച്ചയിൽ പറഞ്ഞത്. ‘ഗോപാലകൃഷ്ണാ, ഞാൻ ഒന്നുമില്ലെങ്കിലും ഒരു ടീച്ചറാണല്ലോ, എനിക്ക് അക്ഷരം എഴുതാനും വായിക്കാനുമൊക്കെ അറിയാം. ഈ കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് ഇടപെടുന്നത്. ആ പഠിക്കാൻ കഴിയാത്ത ബുദ്ധിമോശമൊന്നും എനിക്ക് ഇല്ല. ഈ ലോകത്തേക്ക് വെച്ച് എല്ലാം അറിയുന്ന ആളാണ് ഞാനെന്ന് നടിക്കാറില്ല. പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ നേരിടാനും നിയന്ത്രിക്കാനും അറിയാനും പഠിക്കാനുമൊക്കെയുള്ള കഴിവിൽ ഞാൻ എന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നില്ല.
ഗോപാലകൃഷ്ണന് പറയേണ്ടത് പറയാം. ഗോപാലകൃഷ്ണന് എന്നോട് വ്യക്തിപരമായ സ്നേഹം ഉള്ള ആളൊന്നും അല്ലല്ലോ. പിന്നെ എന്നെ അധിക്ഷേപിക്കാൻ, ഞാൻ മറ്റൊരു പാർട്ടിക്കാരിയുമാണ്. പിന്നെ ബിജെപിക്കാർ പോലും ഗോപാലകൃഷ്ണൻ പറയുന്നത് വിശ്വസിക്കില്ലെന്നതാണ് മറ്റൊരു കാര്യം, പിന്നെ ഗോപാലകൃഷ്ണൻ ഇടയ്ക്കിടയ്ക്ക് പി.ആർ വർക്ക് പി.ആർ വർക്ക് എന്ന് പറയുന്നുണ്ട്. ഈ നാട്ടിലെ ജനങ്ങൾ വിവരമുള്ളവരാണ്. എന്ത് പി.ആർ വർക്കാണ് നിങ്ങൾ പറയുന്നത്. പി.ആർ വർക്ക് നടത്തിയിട്ട് ആരെങ്കിലും ഒരു ഇമേജ് ഉണ്ടാക്കാൻ നോക്കിയാൽ അത് നിലനിൽക്കില്ല.
അതിന് ഒരു കുമിളയുടെ ആയുസ് ഉണ്ടാവില്ല. എന്നാൽ, പാടുപെട്ട് പണിയെടുത്തതിന്റെ ഭാഗമായി ആരെങ്കിലും അംഗീകരിച്ചാൽ ആ അംഗീകാരം ആരൊക്കെ ചവിട്ടിത്തേച്ചുകളഞ്ഞാലും ആ ഗവർമെന്റിന് ഉണ്ടാകും. അതാണ് ഈ ഗവർമെന്റിന് ലഭിക്കുന്നത്. പി.ആർ വർക്കും എഴുതിത്ത്തരലുമൊക്കെ ഈ കേരളീയ സമൂഹത്തിന്റെ മുൻപിൽ അങ്ങനെ പറയാതിരിക്കുന്നത് ഈ ഗോപാലകൃഷ്ണന്റെ അന്തസിനാണ് നല്ലത്. എന്റെ അന്തസിനല്ല.’, ശൈലജ ടീച്ചർ പറഞ്ഞു.
കേന്ദ്രഗവർമെന്റിനെതിരെ ഒരു വിമർശനവും ഇല്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഈ മഹാമാരിയെ നേരിടുന്ന കാര്യത്തിൽ കേന്ദ്രം ഒരു അഭിപ്രായവും സംസ്ഥാനം ഒരു അഭിപ്രായവും പറഞ്ഞ് പോരടിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് മാത്രമാണ് വിമർശനം പറയാത്തതെന്നും സാമ്പത്തിക വീതം വെപ്പിന്റെ കാര്യത്തിലും മറ്റ് പലതും അനുവദിക്കുന്ന കാര്യത്തിൽ ആ കാര്യത്തിലെല്ലാം വിമർശനം ഇപ്പോഴും നിലനിൽക്കുകയാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. ‘എനിക്ക് തന്നെ വിമർശനം പറയാനുണ്ട്. എയിംസിന് വേണ്ടി എത്ര തവണ ഞാൻ ഡൽഹിയിൽ പോയി. ജെ.പി നദ്ദ സാറിനെ കണ്ടു, കേന്ദ്രമന്ത്രി ഹർഷ് വർധനെ കണ്ടു. ഉറപ്പായും തരുമെന്ന് അവർ പറഞ്ഞു. എന്നാൽ നമുക്ക് മാത്രം എയിംസ് തരുന്നില്ല. അതൊരു വിവേചനം അല്ലേ ഗോപാലകൃഷ്ണൻ? അത്തരത്തിൽ ഒരുപാടുണ്ട്. ഈ സമയത്ത് എനിക്ക് ആ വിവേചനത്തിന്റെ കെട്ടഴിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ അത് പറയുന്നില്ല എന്നേ ഉള്ളൂ. വിവേചനങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ആ വിവേചനം തന്നെയാണ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയത്.
മറ്റൊന്ന് നിങ്ങൾ പറഞ്ഞത് പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ല എന്നാണ്. ഇവിടെ എംഎൽഎമാർക്ക് റോളുണ്ട്. ഓരോ എംഎൽഎമാരും അവരുടെ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് അവിടെ കൃത്യമായി ഒരു ലെയ്സൺ ഉണ്ടാക്കി തന്റെ നിയോജകമണ്ഡലത്തിൽ കൊവിഡ് പടരില്ല എന്ന് ഉറപ്പുവരുത്തുകയാണ്. നന്നായിട്ട് ജോലി ചെയ്യുന്ന എംഎൽഎമാരുണ്ട്. ചെയ്യുന്നവരൊക്കെ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ എത്ര തവണ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. മാർക്സിസ്റ്റ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം മാത്രമാണോ വിളിച്ചത്? എല്ലാ പഞ്ചായത്തുപ്രസിഡന്റുമാരും വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലേ? അവർ ഇല്ലാം ഇങ്ങനത്തെ വർത്തമാനം പറഞ്ഞോ, ഇല്ലല്ലോ?
പിന്നെ ഗോവയുടെ കാര്യം. അധികം എന്തിനാ ഗോപാലകൃഷ്ണാ അത് പറയുന്നത് ? ഞാൻ ബി.ബി.സിയിൽ സംസാരിക്കുന്ന സമയത്ത് നാല് കേസെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, യെസ് അതിൽ മൂന്ന് കേസ് കേരളത്തിലുള്ളതും ഒരു കേസ് കേരളത്തിലേക്ക് ചികിത്സയ്ക്ക് വന്ന കേസുമാണെന്ന്. യൂണിയൻ ടെറിറ്ററി മാഹി എന്ന് പറയുന്നതിന് പകരം ഗോവ എന്നായിപ്പോയി. ഞാൻ തന്നെ അത് മനസിലാക്കിയിട്ടില്ല. പിന്നെ ആരോ പറഞ്ഞപ്പോഴാണ് ശ്രദ്ധിക്കുന്നത്. അല്പം ആലോചിക്കുന്നവർക്ക് അറിയില്ലേ കേരളത്തിന് തൊട്ടടുത്തുള്ള യൂണിയൻ ടെറിറ്ററി ഗോവയല്ല മാഹിയാണെന്ന്. പക്ഷേ അത് വായിൽ നിന്ന് വീണു. അപ്പോൾ തന്നെ ഞാൻ ഗോവ മുഖ്യമന്ത്രി സാവന്തിനെ വിളിച്ചു.
അദ്ദേഹം അപ്പോഴേക്ക് ഒരു ട്വീറ്റ് ഇട്ടിരുന്നു. ഇത് ശരിയല്ല, ഗോവയിൽ ഈ സംവിധാനങ്ങളൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടപ്പോളാണ് അദ്ദേഹം അത് ഗൗരവത്തിലെടുത്തല്ലോ എന്ന് കരുതിയത്. ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തിന് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. ഞാൻ മെസേജ് അയച്ചു. ഒരു സ്ലിപ്പ് വന്നതാണെന്നും ഞാൻ ഉദ്ദേശിച്ചത് പുതുശേരിക്ക് അടുത്തുള്ള മാഹിയാണെന്നും ഞങ്ങളുടെ അടുത്ത പ്രദേശമാണെന്നും പറഞ്ഞിട്ട്.
കുഴപ്പമില്ല എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മറുപടി മെസ്സേജും അയച്ചു. അദ്ദേഹത്തിന് അത് മനസിലായി. ഇന്ന് രാവിലെ എന്നെ ഗോവ ആരോഗ്യമന്ത്രി റാണെ വിളിച്ചു. മിനിസ്റ്റർക്ക് പ്രയാസമായല്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഞാൻ കുറച്ചു പ്രയാസപ്പെട്ടെന്നും ഇവിടെ എനിക്ക് മേൽ നിങ്ങളുടെ പാർട്ടിക്കാർ ഭയങ്കരമായി ആക്ഷേപം ചൊരിയുകയാണെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞത് അതൊന്നും കുഴപ്പമില്ലെന്നും ഞങ്ങൾക്കെല്ലാം അത് മനസിലായിട്ടുണ്ടെന്നുമാണ്. ലോകം മുഴുവൻ കാണുന്നതുകൊണ്ട് ഇവിടെ ഒന്നും ഇല്ലെന്ന് ആളുകൾ കരുതുമല്ലോ എന്നതുകൊണ്ടാണെന്നും പറഞ്ഞു.
നിങ്ങൾ കാര്യങ്ങൾ നന്നായി ചെയ്യുന്നവരാണ്. എന്റെ ഒരു വാക്ക് കൊണ്ട് അങ്ങനെ തോന്നാൻ ഇടയാകുമോ എന്ന പ്രയാസമാണ് എനിക്കും ഉണ്ടായതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ഹിന്ദു പത്രത്തിൽ വിളിച്ചു. അവർ ഗോവ മിനിസ്റ്ററുടേയും എന്റേയും ഭാഗം കൊടുത്തു. അത്രയേ ഉള്ളൂ ആ കാര്യം. അത് അവർക്ക് മനസിലായി. ഗോപാലകൃഷ്ണന് മനസിലായില്ലെങ്കിലും…ശൈലജ ടീച്ചർ പറഞ്ഞു. എന്നാൽ പത്രത്തിൽ വന്ന വാർത്തയെ കുറിച്ച് താൻ ചോദിച്ചെന്നേയുള്ളൂവെന്നും ടീച്ചറോട് വളരെ ബഹുമാനമുള്ള ആളാണ് താനെന്നുമായിരുന്നു മറുപടിക്ക് പിന്നാലെ ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.
Stories you may Like
- സ്മാർട്ട് ഫോണും ടെലിവിഷനും വിദൂരമായ ആദിവാസി കുട്ടികൾക്കായി പഠന സൗകര്യനമൊരുക്കി അദ്ധ്യാപിക
- തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... പാടി സായി ടീച്ചർ സോഷ്യൽ മീഡിയയുടെ താരമായി; പക്ഷേ ശമ്പളമില്ല
- വിക്ടേഴ്സ് ചാനലിൽ തരംഗം തീർത്ത് ടീച്ചർമാരും മാഷമ്മാരും
- ഗോപാലകൃഷ്ണനെ ഓടിത്തോൽപ്പിക്കാനാവില്ല മക്കളെ
- ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് പാർട്ടിയിലെ ചേരിപ്പോരിന്റെ നേർസാക്ഷ്യം
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്