'ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് മീ മീസ്റ്റർ ഗോപാലകൃഷ്ണൻ'; ആരോപണങ്ങൾക്ക് മറുപടി എണ്ണിപ്പറഞ്ഞ് ബിജെപി നേതാവിനെ നിർത്തിപ്പൊരിച്ച് കെ കെ ശൈലജ ടീച്ചർ; ആരോപണങ്ങളുടെ എല്ലാം മുന ഒടിച്ചതോടെ ടീച്ചറിനോട് ഏറ്റവും ബഹുമാനമുള്ള ആളാണ് താനെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ; ചാനൽ ചർച്ചയിൽ കേരളത്തിന്റെ ടീച്ചറമ്മ താരമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
നിപ്പയേയും കോവിഡിനെയും നിലയ്ക്ക് നിർത്താൻ മാത്രമല്ല, ബി ഗോപാലകൃഷ്ണനെ പോലെയുള്ള ബിജെപി നേതാക്കളെ ചാനൽ ചർച്ചകളിൽ നിർത്തിപ്പൊരിക്കാനും കേരളത്തിന്റെ ആരോഗ്യ മന്ത്രിക്ക് നല്ല കഴിവാണ്. മീഡിയ വൺ ന്യൂസ് ചാനവിന്റെ ചർച്ചയിൽ പങ്കെടുത്ത് ഗോപാലകൃഷ്ണനെ ഫ്രൈ ചെയ്ത ടീച്ചറമ്മയെ ആഘോഷിക്കുകയാണ് ഇപ്പോൾ സൈബർ ലോകം. തയ്യൽ ടീച്ചർ എന്ന പരിഹാസം മുതൽ പി ആർ വർക്കെന്ന ആരോപണത്തിന് വരെ മറുപടി എണ്ണിപ്പറഞ്ഞതോടെ താൻ ടീച്ചറിനോട് ഏറ്റവും ബഹുമാനമുള്ള ആളാണെന്നായി ഗോപാലകൃഷ്ണൻ.
കൊവിഡ് പ്രതിരോധനപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ലെന്നും സർക്കാർ പി.ആർ വർക്ക് നടത്തുകയാണെന്നും ആരെങ്കിലും എഴുതിത്ത്തരുന്ന കാര്യങ്ങൾ നോക്കിവായിക്കുന്ന ആളാണ് ആരോഗ്യമന്ത്രിയെന്നുമായിരുന്നു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിമർശനം. എന്നാൽ, തന്നെ അങ്ങനെ അങ്ങ് അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ടതില്ലെന്നായി ശൈലജ ടീച്ചർ. എഴുതിത്ത്തന്നത് വായിക്കാൻ മാത്രമുള്ള ധാരണാ പിശകൊന്നും തനിക്കില്ലെന്നുമായിരുന്നു ശൈലജ ടീച്ചർ ചർച്ചയിൽ പറഞ്ഞത്.
തുന്നൽ ടീച്ചർ എന്നൊക്കെ പറഞ്ഞ് ബിജെപി പ്രവർത്തകർ പോസ്റ്റിട്ടത് കണ്ടെന്നും തുന്നൽ ടീച്ചർ എന്താ ടീച്ചർ അല്ലേയേന്നും അങ്ങനെയൊന്നും പരിഹസിക്കാൻ നോക്കേണ്ടെന്നുമായിരുന്നു ഹയർ സെക്കണ്ടറി വിഭാഗം ഫിസിക്സ് അദ്ധ്യാപിക കൂടിയായ ശൈലജ ടീച്ചർ ചർച്ചയിൽ പറഞ്ഞത്. ‘ഗോപാലകൃഷ്ണാ, ഞാൻ ഒന്നുമില്ലെങ്കിലും ഒരു ടീച്ചറാണല്ലോ, എനിക്ക് അക്ഷരം എഴുതാനും വായിക്കാനുമൊക്കെ അറിയാം. ഈ കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് ഇടപെടുന്നത്. ആ പഠിക്കാൻ കഴിയാത്ത ബുദ്ധിമോശമൊന്നും എനിക്ക് ഇല്ല. ഈ ലോകത്തേക്ക് വെച്ച് എല്ലാം അറിയുന്ന ആളാണ് ഞാനെന്ന് നടിക്കാറില്ല. പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ നേരിടാനും നിയന്ത്രിക്കാനും അറിയാനും പഠിക്കാനുമൊക്കെയുള്ള കഴിവിൽ ഞാൻ എന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നില്ല.
ഗോപാലകൃഷ്ണന് പറയേണ്ടത് പറയാം. ഗോപാലകൃഷ്ണന് എന്നോട് വ്യക്തിപരമായ സ്നേഹം ഉള്ള ആളൊന്നും അല്ലല്ലോ. പിന്നെ എന്നെ അധിക്ഷേപിക്കാൻ, ഞാൻ മറ്റൊരു പാർട്ടിക്കാരിയുമാണ്. പിന്നെ ബിജെപിക്കാർ പോലും ഗോപാലകൃഷ്ണൻ പറയുന്നത് വിശ്വസിക്കില്ലെന്നതാണ് മറ്റൊരു കാര്യം, പിന്നെ ഗോപാലകൃഷ്ണൻ ഇടയ്ക്കിടയ്ക്ക് പി.ആർ വർക്ക് പി.ആർ വർക്ക് എന്ന് പറയുന്നുണ്ട്. ഈ നാട്ടിലെ ജനങ്ങൾ വിവരമുള്ളവരാണ്. എന്ത് പി.ആർ വർക്കാണ് നിങ്ങൾ പറയുന്നത്. പി.ആർ വർക്ക് നടത്തിയിട്ട് ആരെങ്കിലും ഒരു ഇമേജ് ഉണ്ടാക്കാൻ നോക്കിയാൽ അത് നിലനിൽക്കില്ല.
അതിന് ഒരു കുമിളയുടെ ആയുസ് ഉണ്ടാവില്ല. എന്നാൽ, പാടുപെട്ട് പണിയെടുത്തതിന്റെ ഭാഗമായി ആരെങ്കിലും അംഗീകരിച്ചാൽ ആ അംഗീകാരം ആരൊക്കെ ചവിട്ടിത്തേച്ചുകളഞ്ഞാലും ആ ഗവർമെന്റിന് ഉണ്ടാകും. അതാണ് ഈ ഗവർമെന്റിന് ലഭിക്കുന്നത്. പി.ആർ വർക്കും എഴുതിത്ത്തരലുമൊക്കെ ഈ കേരളീയ സമൂഹത്തിന്റെ മുൻപിൽ അങ്ങനെ പറയാതിരിക്കുന്നത് ഈ ഗോപാലകൃഷ്ണന്റെ അന്തസിനാണ് നല്ലത്. എന്റെ അന്തസിനല്ല.’, ശൈലജ ടീച്ചർ പറഞ്ഞു.
കേന്ദ്രഗവർമെന്റിനെതിരെ ഒരു വിമർശനവും ഇല്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഈ മഹാമാരിയെ നേരിടുന്ന കാര്യത്തിൽ കേന്ദ്രം ഒരു അഭിപ്രായവും സംസ്ഥാനം ഒരു അഭിപ്രായവും പറഞ്ഞ് പോരടിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് മാത്രമാണ് വിമർശനം പറയാത്തതെന്നും സാമ്പത്തിക വീതം വെപ്പിന്റെ കാര്യത്തിലും മറ്റ് പലതും അനുവദിക്കുന്ന കാര്യത്തിൽ ആ കാര്യത്തിലെല്ലാം വിമർശനം ഇപ്പോഴും നിലനിൽക്കുകയാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. ‘എനിക്ക് തന്നെ വിമർശനം പറയാനുണ്ട്. എയിംസിന് വേണ്ടി എത്ര തവണ ഞാൻ ഡൽഹിയിൽ പോയി. ജെ.പി നദ്ദ സാറിനെ കണ്ടു, കേന്ദ്രമന്ത്രി ഹർഷ് വർധനെ കണ്ടു. ഉറപ്പായും തരുമെന്ന് അവർ പറഞ്ഞു. എന്നാൽ നമുക്ക് മാത്രം എയിംസ് തരുന്നില്ല. അതൊരു വിവേചനം അല്ലേ ഗോപാലകൃഷ്ണൻ? അത്തരത്തിൽ ഒരുപാടുണ്ട്. ഈ സമയത്ത് എനിക്ക് ആ വിവേചനത്തിന്റെ കെട്ടഴിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ അത് പറയുന്നില്ല എന്നേ ഉള്ളൂ. വിവേചനങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ആ വിവേചനം തന്നെയാണ് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയത്.
മറ്റൊന്ന് നിങ്ങൾ പറഞ്ഞത് പ്രതിപക്ഷത്തെ സഹകരിപ്പിക്കുന്നില്ല എന്നാണ്. ഇവിടെ എംഎൽഎമാർക്ക് റോളുണ്ട്. ഓരോ എംഎൽഎമാരും അവരുടെ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് അവിടെ കൃത്യമായി ഒരു ലെയ്സൺ ഉണ്ടാക്കി തന്റെ നിയോജകമണ്ഡലത്തിൽ കൊവിഡ് പടരില്ല എന്ന് ഉറപ്പുവരുത്തുകയാണ്. നന്നായിട്ട് ജോലി ചെയ്യുന്ന എംഎൽഎമാരുണ്ട്. ചെയ്യുന്നവരൊക്കെ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ എത്ര തവണ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. മാർക്സിസ്റ്റ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം മാത്രമാണോ വിളിച്ചത്? എല്ലാ പഞ്ചായത്തുപ്രസിഡന്റുമാരും വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലേ? അവർ ഇല്ലാം ഇങ്ങനത്തെ വർത്തമാനം പറഞ്ഞോ, ഇല്ലല്ലോ?
പിന്നെ ഗോവയുടെ കാര്യം. അധികം എന്തിനാ ഗോപാലകൃഷ്ണാ അത് പറയുന്നത് ? ഞാൻ ബി.ബി.സിയിൽ സംസാരിക്കുന്ന സമയത്ത് നാല് കേസെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, യെസ് അതിൽ മൂന്ന് കേസ് കേരളത്തിലുള്ളതും ഒരു കേസ് കേരളത്തിലേക്ക് ചികിത്സയ്ക്ക് വന്ന കേസുമാണെന്ന്. യൂണിയൻ ടെറിറ്ററി മാഹി എന്ന് പറയുന്നതിന് പകരം ഗോവ എന്നായിപ്പോയി. ഞാൻ തന്നെ അത് മനസിലാക്കിയിട്ടില്ല. പിന്നെ ആരോ പറഞ്ഞപ്പോഴാണ് ശ്രദ്ധിക്കുന്നത്. അല്പം ആലോചിക്കുന്നവർക്ക് അറിയില്ലേ കേരളത്തിന് തൊട്ടടുത്തുള്ള യൂണിയൻ ടെറിറ്ററി ഗോവയല്ല മാഹിയാണെന്ന്. പക്ഷേ അത് വായിൽ നിന്ന് വീണു. അപ്പോൾ തന്നെ ഞാൻ ഗോവ മുഖ്യമന്ത്രി സാവന്തിനെ വിളിച്ചു.
അദ്ദേഹം അപ്പോഴേക്ക് ഒരു ട്വീറ്റ് ഇട്ടിരുന്നു. ഇത് ശരിയല്ല, ഗോവയിൽ ഈ സംവിധാനങ്ങളൊക്കെ ഉണ്ട് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടപ്പോളാണ് അദ്ദേഹം അത് ഗൗരവത്തിലെടുത്തല്ലോ എന്ന് കരുതിയത്. ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തിന് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. ഞാൻ മെസേജ് അയച്ചു. ഒരു സ്ലിപ്പ് വന്നതാണെന്നും ഞാൻ ഉദ്ദേശിച്ചത് പുതുശേരിക്ക് അടുത്തുള്ള മാഹിയാണെന്നും ഞങ്ങളുടെ അടുത്ത പ്രദേശമാണെന്നും പറഞ്ഞിട്ട്.
കുഴപ്പമില്ല എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മറുപടി മെസ്സേജും അയച്ചു. അദ്ദേഹത്തിന് അത് മനസിലായി. ഇന്ന് രാവിലെ എന്നെ ഗോവ ആരോഗ്യമന്ത്രി റാണെ വിളിച്ചു. മിനിസ്റ്റർക്ക് പ്രയാസമായല്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഞാൻ കുറച്ചു പ്രയാസപ്പെട്ടെന്നും ഇവിടെ എനിക്ക് മേൽ നിങ്ങളുടെ പാർട്ടിക്കാർ ഭയങ്കരമായി ആക്ഷേപം ചൊരിയുകയാണെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞത് അതൊന്നും കുഴപ്പമില്ലെന്നും ഞങ്ങൾക്കെല്ലാം അത് മനസിലായിട്ടുണ്ടെന്നുമാണ്. ലോകം മുഴുവൻ കാണുന്നതുകൊണ്ട് ഇവിടെ ഒന്നും ഇല്ലെന്ന് ആളുകൾ കരുതുമല്ലോ എന്നതുകൊണ്ടാണെന്നും പറഞ്ഞു.
നിങ്ങൾ കാര്യങ്ങൾ നന്നായി ചെയ്യുന്നവരാണ്. എന്റെ ഒരു വാക്ക് കൊണ്ട് അങ്ങനെ തോന്നാൻ ഇടയാകുമോ എന്ന പ്രയാസമാണ് എനിക്കും ഉണ്ടായതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ഹിന്ദു പത്രത്തിൽ വിളിച്ചു. അവർ ഗോവ മിനിസ്റ്ററുടേയും എന്റേയും ഭാഗം കൊടുത്തു. അത്രയേ ഉള്ളൂ ആ കാര്യം. അത് അവർക്ക് മനസിലായി. ഗോപാലകൃഷ്ണന് മനസിലായില്ലെങ്കിലും…ശൈലജ ടീച്ചർ പറഞ്ഞു. എന്നാൽ പത്രത്തിൽ വന്ന വാർത്തയെ കുറിച്ച് താൻ ചോദിച്ചെന്നേയുള്ളൂവെന്നും ടീച്ചറോട് വളരെ ബഹുമാനമുള്ള ആളാണ് താനെന്നുമായിരുന്നു മറുപടിക്ക് പിന്നാലെ ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്