കടലിൽ പുൽപായയിട്ട് നമസ്കരിച്ചാലും മുസ്ലിം സമുദായം വെൽഫെയർ പാർട്ടിയെ വിശ്വസിക്കില്ല; ജമാഅത്തെ ഇസ്ലാമിക്ക് പത്രമുണ്ട്, ചാനലുണ്ട്, സ്ഥാപനങ്ങളുണ്ട്, ആശുപത്രികളുണ്ട്; ഒരു മതസംഘടനക്ക് ഇതൊക്കെ നടത്താമെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് ആയിക്കൂടാ; മാധ്യമം പത്രം വാങ്ങുന്നവരും മീഡിയാ വൺ ചാനൽ കാണുന്നവരാമൊക്കെ 'ഞമ്മന്റെ' ആളുകളാണെന്ന് കരുതിയേടത്ത് നിന്നാണ് നവ ലിബറൽ യാഥാസ്തിക ഇസ്ലാമിസ്റ്റുകൾക്ക് പിഴച്ചു തുടങ്ങിയത്; ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ ടി ജലീൽ
മറുനാടൻ ഡെസ്ക്
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെയും വെൽഫർ പാർട്ടിയോടും എന്നും മൃദുസമീപനം പുലർത്തുന്ന വ്യക്തിയായാണ് സിപിഎം സ്വതന്ത്രനായി ജയിച്ച മന്ത്രി കെ ടി ജലീൽ അറിയപ്പെട്ടിരുന്നത്.ജലീലിനെ ജയിപ്പിക്കാനായി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നെന്നും വ്യക്തമാണ്.എന്നാൽ ഇപ്പോഴിതാ ജമാഅത്തെ ഇസ്ലാമിയെയും വെൽഫയർ പാർട്ടിയെയും അതിരൂക്ഷമായി വിമർശിച്ച് കെ ടി ജലീൽ രംഗത്തെത്തിയിരക്കയാണ്.
സർക്കാറിനെതിരെ നിരന്തരം വെൽഫയർ പാർട്ടി പ്രവർത്തകർ നുണപ്രചരിപ്പിക്കുന്നെന്നും മലപ്പുറത്തെ വികസന പ്രശ്നങ്ങൾ ആളുകെളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജലീൽ രംഗത്ത് എത്തിയിരിക്കുന്നത്.ആർ.എസ്.എസിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി എന്നത് പോലെ, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമാണല്ലോ വെൽഫെയർ പാർട്ടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഫേസ്ബുക്ക്പോസ്റ്റിന് കീഴെ ലീഗിന്റെയും വെൽഫയർ പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ വന്ന് പൊങ്കാലയിടുന്നുണ്ട്.താങ്കൾ മുൻ സിമിക്കാരനാണെന്നത് മറന്നോ എന്നാണ് അവർ ചോദിക്കുന്നത്.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നവരോട് സവിനയം
സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. അത് ന്യായത്തിനായിരിക്കണമെന്ന് മാത്രം. അല്ലാത്ത സമരങ്ങൾ തൂറ്റിപ്പോവുക സ്വാഭാവികമാണ്. ഗെയ്ൽ വിരുദ്ധ സമരത്തിനും നേഷണൽ ഹൈവേ സർവ്വേക്കെതിരായ സമരത്തിനും സംഭവിച്ച ദയനീയ പരിണിതി യാദൃശ്ചികമായിരുന്നില്ല. മുക്കമുൾപ്പടെ മലപ്പുറം ജില്ലയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഗെയ്ൽ വാതക പൈപ്പ് ലൈൻ സ്ഥാപിച്ചു കഴിഞ്ഞു. ഏ.ആർ നഗർ അടക്കം മലപ്പുറം ജില്ലയിൽ എല്ലാ വില്ലേജുകളിലും സർവ്വേ പൂർത്തിയാക്കിക്കഴിഞ്ഞു. സ്ഥല ഉടമകളുമായുള്ള ചർച്ചയും പണം നൽകിയുള്ള മുൻകൂർ സ്ഥലമേറ്റെടുക്കലും അടുത്ത മാസം ആരംഭിക്കുകയാണ്. സ്ഥലം നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവർ ഈ രണ്ടു പദ്ധതിയോടും മാനസികമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരുകാര്യവും ലോകത്തൊരിടത്തും സമ്പൂർണ്ണ ഐക്യത്തോടെ നടപ്പിലാക്കാനായിട്ടില്ലല്ലൊ. വെൽഫെയർ പാർട്ടി മുന്നിൽ നിന്ന് നയിച്ച പുറത്തൂർ സമരത്തിനും സമാനഗതി തന്നെയാണ് വന്നുഭവിച്ചിരിക്കുന്നത്. അവിടെ നിയമാനുസൃതമായി വാരിക്കൂട്ടിയ മണൽ മുഴുവനും പ്ലാന്റിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞു. വെള്ളപ്പൊക്കത്തിൽ തകർന്ന കടവ് പുനർനിർമ്മിച്ചാൽ തുറമുഖത്തിനടുത്തെ കപ്പൽ ചാലുകൾ തടസ്സപ്പെടാതിരിക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച ഉപ്പുമണൽ വാരലും പുനരാരംഭിക്കും. സമരക്കാർക്ക് കോടതിയെ സമീപിച്ച് പദ്ധതി തടയാൻ ഇതുവരെയും കഴിയാത്തത് ഒരു ന്യായവും അവരുടെ പക്ഷത്ത് ഇല്ലാത്തതുകൊണ്ടാണ്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമാണല്ലോ വെൽഫെയർ പാർട്ടി. ആർ.എസ്.എസിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി എന്നത് പോലെ. സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ വാക്കുകൾ കടമെടുത്ത്, ചെറിയ വകഭേദം നടത്തി പറഞ്ഞാൽ കടലിൽ പുൽപായയിട്ട് നമസ്കരിച്ചാലും മുസ്ലിം സമുദായം വെൽഫെയർ പാർട്ടിയെ വിശ്വസിക്കില്ല. അത്കൊണ്ടു തന്നെയാണ് മുസ്ലിം സാന്ദ്രീകൃത മേഖലകളിൽ അവർ തോറ്റു തുന്നം പാടുന്നത്. കേരളത്തിലെ മത - സമുദായ - രാഷ്ട്രീയ സംഘടനകളുടെ വളർച്ച പരിശോധിച്ചാൽ ഏറ്റവും ശുഷ്കമായി 'വളർന്ന' പാർട്ടിയാണ് വെൽഫെയർ പാർട്ടി എന്നു കാണാനാകും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും പടവലങ്ങ പോലെ കീഴ്പോട്ടാണ് അവരുടെ പോക്ക്. മുസ്ലിം ബഹുജനങ്ങൾ എന്നേ തള്ളിയെറിഞ്ഞവരാണ് ഇവരെന്നർത്ഥം. മത സംഘടന എന്ന നിലയിൽ ജമാഅത്തെ ഇസ്ലാമിയുടെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല. വിതച്ചപ്പോഴും ഒരു കൊട്ട, കൊയ്തപ്പോഴും ഒരു കൊട്ട എന്ന പരുവത്തിലല്ലേ അവരും. മാധ്യമം പത്രം വാങ്ങുന്നവരും മീഡിയ വൺ ചാനൽ കാണുന്നവരാമൊക്കെ 'ഞമ്മന്റെ' ആളുകളാണെന്ന് കരുതിയേടത്ത് നിന്നാണ് നവ ലിബറൽ യാഥാസ്തിക ഇസ്ലാമിസ്റ്റുകൾക്ക് പിഴച്ചു തുടങ്ങിയത്. വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും കരുതുന്നത് മത-രാഷ്ട്രീയ രംഗങ്ങളിൽ ഇക്കൂട്ടർ മാത്രമേ ശരിയുടെ വഴിയിലുള്ളൂ എന്നാണ്. മറ്റുള്ളവരെല്ലാം വഴികേടിലാണെന്നും ഈ 'സ്വാർത്ഥ' വാഹക സംഘം കരുതുന്നു.
സിപിഎം നെ കോർപ്പറേറ്റ് പാർട്ടി എന്നു വിളിക്കാൻ കാരണമായി വെൽഫെയറുകാർ സാധാരണ പറയാറുള്ളത് 'അവർക്ക് ചാനലുണ്ട്, പത്രമുണ്ട്, സ്ഥാപനങ്ങളുണ്ട്, നാടാകെ ഓഫീസുകളുണ്ട്, ആശുപത്രികളുണ്ട് എന്നൊക്കെയാണ്. ഇതേ മാനദണ്ഡം അളവുകോലായെടുത്താൽ 'കോർപ്പറേറ്റ് മതസംഘടന' എന്ന പട്ടം ജമാഅത്തെ ഇസ്ലാമിക്കും നൂറുവട്ടം ചേരുമല്ലോ? ജമാഅത്തെ ഇസ്ലാമിക്ക് പത്രമുണ്ട്, ചാനലുണ്ട്, സ്ഥാപനങ്ങളുണ്ട്, ആശുപത്രികളുണ്ട്, സ്വന്തമായി ആരാധനാലയങ്ങളും ഓഫീസുകളുമുണ്ട്. ഒരു മത സംഘടനക്ക് ഇതൊക്കെ നടത്താമെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് ആയിക്കൂടാ. വിദേശ രാജ്യങ്ങളിൽ നിന്നും സ്വദേശക്കാരിൽ നിന്നും പണപ്പിരിവ് നടത്തി ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംരഭങ്ങളിൽ സംഘടനാ നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കും നല്ല ശമ്പളം നൽകി നിയമനം നൽകുന്നതിലെ ധാർമ്മികതയെ കുറിച്ച് എന്തേ എഴുത്തും ആലോചനയും നിങ്ങൾക്കില്ലാതെ പോകുന്നത്? സിപിഎം ന് അയ്രണ്ട് പത്തും ജമാഅത്തെ ഇസ്ലാമിക്ക് അയ്രണ്ട് എട്ടും ആകുന്നത് എങ്ങിനെയാണ്?
കേരള 'അമീർ' മുഖ്യമന്ത്രിയാക്കുന്നതും ജില്ലാ 'നാസിമു'മാർ കൊടിവെച്ച കാറിൽ പറക്കുന്നതും 'കാർക്കൂനു'കൾ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരായി വിലസുന്നതും വെൽഫെയർ പാർട്ടിക്കാർക്ക് സ്വപ്നം കാണാമെങ്കിൽ എന്നെ കുറിച്ച് സ്വപ്നം കാണാൻ എനിക്കുള്ള അവകാശം എന്തിന് നിങ്ങൾ നിഷേധിക്കുന്നു? എന്റെ അധികാരക്കൊതിയെ സംബന്ധിച്ച് വാചാലാരാകുന്നവർ മതത്തിന്റെ പുറംതോട് പൊട്ടിച്ച് രാഷ്ട്രീയ കുപ്പായം തുന്നിച്ച് അണിഞ്ഞിരിക്കുന്നത് 'നാളെ' സ്വർഗ്ഗത്തിൽ അധികാരക്കസേരയിൽ ഇരിക്കാൻ വേണ്ടിയല്ലെന്ന കാര്യം വിസ്മരിക്കരുത്. 'പരസ്യമാനിയ' യിൽ മോദിയെപ്പോലും തോൽപിക്കും ജമാഅത്തെ ഇസ്ലാമിയുടെ 'പഞ്ചപാവങ്ങൾ'. ഇക്കഴിഞ്ഞ പ്രളയകാലത്തും അവരത് തെളിയിച്ചു. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനും അവരെ റിലീഫ് കേമ്പുകളൊരുക്കി പുനരധിവസിപ്പിക്കാനും നാടൊന്നാകെ മുന്നിട്ടിങ്ങി. അക്കൂട്ടത്തിൽ സിപിഎം കാരും കോൺഗ്രസ്സുകാരും സിപിഐ കാരും ലീഗുകാരും മററു രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒരു പാർട്ടിയോടും ആഭിമുഖ്യമില്ലാത്ത നിരവധി മനുഷ്യരും എല്ലാമുണ്ടായിരുന്നു. എന്നാൽ മൂന്ന് കൂട്ടരെയാണ് സങ്കുചിതമായ മത-രാഷ്ട്രീയ താൽപര്യത്തോടെ പ്രത്യേക നിറത്തിലും പുറത്ത് പേരെഴുതി ഒട്ടിച്ചവരായും നാം കണ്ടത്. ഒന്ന് ജമാഅത്തെ ഇസ്ലാമിക്കാരായിരുന്നു, മറ്റൊന്ന് സേവാഭാരതിക്കാരായിരുന്നു, മൂന്നാമത്തെ കൂട്ടർ SDPI ക്കാരായിരുന്നു. മരണമുഖത്ത് പോലും വിഭാഗീയ മനസ്സോടെ പ്രവൃത്തിക്കാൻ വിശ്വാസം തലക്കു പിടിച്ചവർക്കേ കഴിയൂ. എന്നിട്ടും നിസ്വാർത്ഥ സംഘമാണ് തങ്ങളെന്ന് വിളിച്ചുകൂവുന്നത് കേൾക്കാൻ നല്ല രസമുണ്ട്.
മതേതരമെന്ന് വരുത്താൻ ലീഗ് രാമൻ മാഷെന്ന സാത്വികനെ രംഗത്തിറക്കി മറുപടി പറയിപ്പിച്ചിരുന്നത് പോലെ വെൽഫെയർ പാർട്ടി എനിക്കെതിരെ വാചകക്കസർത്തു നടത്താൻ അവരുടെ രാമനെ (മാഷെയല്ല) കളത്തിലിറക്കിയത് കണ്ടപ്പോൾ കൗതുകം തോന്നി. ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും ഹജ്ജും വഖഫും ചേർന്നാൽ കാൽ മന്ത്രിയേ ആകുന്നുള്ളുവെന്ന വെൽഫെയർ ജില്ലാ നേതാവിന്റെ പ്രസ്താവനയോട് സഹതാപമേ തോന്നുന്നുള്ളു. കഴുതക്കാമം കരഞ്ഞുതന്നെ തീർക്കണ്ടെ? ചമ്രവട്ടം - ബി.പി അങ്ങാടി റോഡ് പുനർനിർമ്മിക്കാൻ 6.5 കോടി രൂപ സർക്കാർ അനുവദിച്ച് ടെൻഡർ ചെയ്തെങ്കിലും മഴ അപ്രതീക്ഷിതമായി നേരത്തെ വന്നതിനാൽ കോൺട്രാക്ടർമാർക്ക് കാലവർഷത്തിന് മുൻപ് ടാറിങ് പ്രവർത്തി പൂർത്തിയാക്കാനായില്ല. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ എല്ലാം ഭംഗിയാക്കി അഞ്ചു കിലോമീറ്റർ ജനകീയ നടത്തോൽഘാടനം സംഘടിപ്പിക്കുമ്പോൾ ലീഗുകാർക്കും കോൺഗ്രസ്സുകാർക്കും വെൽഫെയറുകാർക്കും അതിൽ പങ്കാളികളാവാം. 7 കോടി ചെലവിട്ടുകൊണ്ട് എടപ്പാൾ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന സ്റ്റേഡിയത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എടപ്പാൾ മേൽപ്പാലവും ഒളമ്പക്കടവ് പാലവും യഥാക്രമം ടെൻഡർ എടുത്തിരിക്കുന്നത് ഏറനാട് കൺസ്ട്രക്ഷനും (മലപ്പുറം) മേരിമാതാ കമ്പനി (മുവാറ്റുപുഴ)യുമാണ്. വരുന്ന കേരളപ്പിറവി ദിനത്തിൽ തുടങ്ങി രണ്ടു വർഷം കൊണ്ട് അവയുടെ പ്രയോജനം ജനങ്ങൾക്ക് അനുഭവേദ്യമാക്കും. ഞാൻ എണ്ണിപ്പറഞ്ഞ വികസന കാര്യങ്ങളൊക്കെ 2021 മാർച്ചിന് മുമ്പ് പൂർത്തിയാക്കും വിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പറഞ്ഞത് പ്രാവർത്തികമാക്കിയ പാരമ്പര്യമേ എനിക്കുള്ളു. അത് തെറ്റിക്കില്ലെന്ന് എന്നെ തെരഞ്ഞെടുത്ത ജനങ്ങൾക്ക് ഉറപ്പിക്കാം.
എഴുതാനും വായിക്കാനും എനിക്കൊരു കൂലിക്കാരന്റെ ആവശ്യമില്ലെന്ന് വെൽഫെയറിന്റെ 'മതേതരമുഖത്തിനൊ'ന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചാൽ നന്നാകും. രോഗികളെ ചികിൽസിച്ച് മരുന്നെഴുതിക്കൊടുക്കാൻ കഴിയുന്ന ഡോക്ടറല്ല ഞാനെന്ന് മാലോകർക്കൊക്കെ അറിയാം. ജമാഅത്ത് നേതാക്കളായ ഡോ: കൂട്ടിൽ മുഹമ്മദലിയെപ്പോലെ, ഡോ: സലാം വാണിയമ്പലത്തെപ്പോലെ, ഡോ: ജമീൽ അഹമ്മദിനെപ്പോലെ ഡോക്ടറേറ്റ് എഴുതി എടുത്ത ഒരു പാവം ഡോക്ടറാണ് ഞാനും. അതൊരു അയോഗ്യതയാണെങ്കിൽ എന്നോട് പൊറുക്കുക. കാലിച്ചായയുടെ കാര്യം മരിക്കുന്നത് വരെ പറയാനുള്ള യോഗ്യത നിലനിർത്താൻ കഴിയട്ടേ എന്ന ഒരൊറ്റ പ്രാർത്ഥനയേ എനിക്കുള്ളു. തല ഉയർത്തിപ്പിടിച്ച് ലോകത്തെ നോക്കി അഭിമാനത്തോടെ ഒരുത്തന്റെ കറയും എന്റെ ദേഹത്ത് പറ്റിയിട്ടില്ലെന്ന് സധൈര്യം വിളിച്ചു പറയാൻ കഴിയാത്ത ഒരു ദിവസം വന്നാൽ പിന്നെ കെ.ടി.ജലീലെന്ന പൊതു പ്രവർത്തകൻ ഉണ്ടാവില്ല. ഇത് വാക്കാണ്. വാക്കാണ് ഏറ്റവും വലിയ സത്യം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്