വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്ന് എഴുതിക്കൊടുക്കണം എന്നാണവർ ആവശ്യപ്പെട്ടത്; താൻ മരിച്ചിരുന്നെങ്കിൽ എങ്ങനെ ഒത്തുതീർപ്പുണ്ടാക്കുമായിരുന്നു? ആത്മഹത്യയ്ക്ക് ശ്രമിച്ച് ന്യൂസ് 18 ചാനൽ മാധ്യമപ്രവർത്തകയുടെ ചോദ്യം ഇങ്ങനെ; ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെ കണ്ട സംഭവം വിവരിച്ച് കെ എം ഷാജഹാൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാനസിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന മാധ്യമപ്രവർത്തകയെ കേസിൽ നിന്നും പിന്തിരിപ്പിക്കാൻ വലിയ ശ്രമങ്ങൾ നടന്നുവെന്ന് വ്യക്തമാക്കി കെ എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനന്തപുരി ആശുപത്രിയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ച ശേഷമാണ് ഷാജഹാൻ ഈ ശ്രമങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പ്രേരിപ്പിക്കാനെത്തിയവരെ കുറിച്ച് പെൺകുട്ടി തന്നോട് പറഞ്ഞെന്നാണ് ഷാജഹാൻ അഭിപ്രായപ്പെട്ടത്.
ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഇന്നലെ വൈകിട്ട് അനന്തപുരി ആശുപത്രിയിൽ പോയി 6111 എന്ന മുറിയിൽ വച്ച് ആ പെൺകുട്ടിയെ കണ്ടിരുന്നു. ആത്മധൈര്യത്തിന്റെയും ഇച്ഛാശക്തിയുടേയും തിളക്കം ആ മുഖത്തുണ്ടായിരുന്നു. പോരാട്ട വീറിന്റ കൃത്യമായ ലക്ഷണങ്ങളും വ്യക്തമായിരുന്നു. കുറേ ചോദ്യങ്ങൾ മനസിലുണ്ടായിരുന്നു. ഒന്നും ചോദിച്ചില്ല. പെൺകുട്ടി പറഞ്ഞത് വെറുതേ കേട്ടിരുന്നു.അവർ സംസാരിച്ചുകൊണ്ടേയിരുന്നു. തന്നെ മാനസികമായി ഏറെ പീഡിപ്പിച്ച് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചവരെ കുറിച്ച് പറയുമ്പോഴും, അവരെ ചേട്ടൻ എന്ന് വിളിച്ചാണ് പെൺകുട്ടി അഭിസംബോധന ചെയ്തത്. ഏറെ ആശങ്കയോടെ പെൺകുട്ടിയുടെ അമ്മ പിറകിലിരിപ്പുണ്ടായിരുന്നു. തന്നെ ഒത്ത്തീർപ്പിന് പ്രേരിപ്പിക്കാനെത്തിയവരെ കുറിച്ചും പെൺകുട്ടി പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് എന്ന് എഴുതിക്കൊടുക്കണം എന്നാണവർ ആവശ്യപ്പെട്ടത്. 'താൻ മരിച്ചിരുന്നെങ്കിൽ എങ്ങനെ ഒത്ത്തീർപ്പുണ്ടാക്കുമായിരുന്നു? 'പെൺകുട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
ന്യൂസ് 18 ചാനലിലെ ഒരു കൂട്ടം മുതിർന്ന മാധ്യമ പ്രവർത്തകരുടെ നിരന്തര മാനസിക പീഡനം മൂലം ആ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് ഇന്ന് ഏഴ് ദിവസം തികയുകയാണ്. പെൺകുട്ടി കിറുകൃത്യമായ മൊഴി പൊലീസിന് നൽകിയിട്ടുണ്ട്. ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണ്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് പ്രകാരവും കേസുണ്ട്. പക്ഷേ ഇത് വരെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ഒരു സമരമുഖത്ത് ചെന്ന എന്നെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ഗൂഢാലോചനാകുറ്റം ചുമത്തി ഒരാഴ്ച ജയിലിടാൻ ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളു. ഇവിടെ മാനസിക പീഡനം മൂലം ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നു; അവർ പൊലീസിന് കൃത്യമായ മൊഴി കൊടുക്കുന്നു; പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നു; ഇതൊക്കെയായിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല!
രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായം ശക്തമായി നിലനിർത്തുമ്പോഴും, ഉള്ളിൽ തട്ടി ചോദിക്കട്ടെ, ഇത് മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാനുറച്ച ആ ചെറുപ്പക്കാരി പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമല്ലേ? സമാനമായ സാഹചര്യത്തിൽ ഒരു എം എൽ എ അറസ്റ്റിലായി ഒരു മാസമായി ജയിലിൽ കിടക്കുകയാണെന്നോർക്കണം!
മംഗളം ചാനലിലെ അഞ്ച് മാധ്യമ പ്രവർത്തകർ ജയിലിലടക്കപ്പെട്ടതും, ആ സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാരൻ ഒരു മാസത്തോളം അഴിക്കുള്ളിലായതും നമുക്ക് മറക്കാനാവുമോ? പ്രതിസ്ഥാനത്ത് നിൽക്കുന്നവർ ഇടത്പക്ഷ അനുഭാവികളാണ് എന്നതാണ് അവർക്കുള്ള രക്ഷാകവചമെങ്കിൽ, അത് ആ പെൺകുട്ടിയെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണ് എന്ന് മാത്രമേ പറയാനുള്ളു. മറ്റ് ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാതെ വയ്യ. ഒരു ചെറുപ്പക്കാരി പെൺകുട്ടി മാനസിക പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ചിട്ടും, നാം വേട്ടക്കാരുടെ പക്ഷത്ത് നാണമില്ലാതെ നിലയുറപ്പിച്ചിരിക്കുകയല്ലേ?
ആ നടപടിയെ തൊഴിലിടത്തിലെ പീഡനം മാത്രമാക്കി ചുരുക്കാനല്ലേ നമുക്ക് താല്പര്യം? തൊഴിലിടങ്ങളിൽ സമർദ്ദ സാഹചര്യങ്ങളുണ്ടാകും, എന്തിന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നാണ് ചോദ്യം. പത്ത് പേരെ പിരിച്ചുവിടാൻ തീരുമാനിച്ചപ്പോൾ അതിലൊരാൾ എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു? ചിലർ ചോദിക്കുകയാണ്. പ്രതിക്കൊപ്പം നിൽക്കാനാണിഷ്ടം എന്ന് ഉളുപ്പില്ലാതെ പറയുന്നവരും കുറവല്ല. സമൂഹത്തിലെ ഏത് ചെറിയ അനീതിക്കെതിരെയും തലങ്ങും വിലങ്ങും വാളുമായി ഇറങ്ങുന്ന മാധ്യമ പുംഗവന്മാർ (ഒട്ടേറെ സുഹൃത്തുക്കളെ നഷ്ടപ്പെടുമെന്ന് ഉറപ്പാണെങ്കിലും), മാനസിക പീഡനത്തിനിരയായി ആത്മഹത്യ ചെയ്യാൻ ആ പെൺകുട്ടിയെ പ്രേരിപ്പിച്ചവരുടെ പിന്നിൽ അണിനിരന്നിരിക്കുകയല്ലേ? ഒന്നോ രണ്ടോ ഓൺലൈൻ മാധ്യമങ്ങളും ഒരു ടിവി ചാനലും ഒഴികെ ആ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഏതെങ്കിലും മാധ്യമങ്ങൾ തയ്യാറായിട്ടുണ്ടോ?
ഇനിയെന്ത് വിശ്വാസ്യതയാണ് മാധ്യമങ്ങൾക്ക് അവകാശപ്പെടാനാവുക? സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും ഇനി ശബ്ദിക്കാൻ മാധ്യമങ്ങൾക്ക് ഇനി എന്തവകാശം? സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന സംഘടനകൾ, വനിതാ നേതാക്കൾ എന്നിവരൊന്നും കാണുന്നില്ലേ ഈ പെൺകുട്ടിയുടെ രോദനവും സഹായത്തിന് വേണ്ടിയുള്ള അഭ്യർത്ഥനയും? അവസാനമായി, കേരളത്തിലെ ഇടതു വലത് നേതൃത്വങ്ങളോട് ഒരു വാക്ക്. ഈ പെൺകുട്ടിക്ക് ഐക്യകദാർഢ്യം പ്രഖ്യാപിക്കാതെ, വേട്ടക്കാർക്കൊപ്പം അണിനിരന്നിരിക്കുന്ന നിങ്ങൾക്ക് ഇനി ജനമനസുകളിൽ ഒരു സ്ഥാനവും ബാക്കിയുണ്ടാവില്ല. സ്ത്രീ സുരക്ഷയെ കുറിച്ച് പറയാൻ ഇനി നിങ്ങൾക്ക് യാതൊരു അവകാശവുമില്ല! ആ പെൺകുട്ടിക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഐക്യദാർഢ്യം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍