'ഈ കുഞ്ഞിനെ ആരുമറിയാതെ അബോർട്ട് ചെയ്തു പങ്കാളിയെയും ഉപേക്ഷിച്ചു കല്യാണവും കഴിച്ചു ജീവിച്ചിരുന്നെകിൽ നമ്മുടെ കണ്ണിൽ എത്ര ഉദാത്തയായ മാതൃകാവനിതയായേനെ അനുപമ': ജ്യോതി രാധിക വിജയകുമാറിന്റെ കുറിപ്പ് ചർച്ചയാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒടുവിൽ അനുപമയ്ക്ക് നീതി കിട്ടിയിരിക്കുന്നു. നിയമത്തിന്റെ നൂലാമാലകൾക്കപ്പുറം, കുഞ്ഞ് തന്റേതാണെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ടിരുന്നു. കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ ഈ യുവതി സർക്കാർ സംവിധാനങ്ങളെയാകെ സംശയിച്ചാൽ തെറ്റുപറയാൻ ആവില്ല. വിശേഷിച്ചും അവരിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത അനുഭവം മുന്നിൽ നിൽക്കുമ്പോൾ. അനുപമയെ അനുകൂലിച്ചും, എതിർത്തും സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞു. സിപിഎം അനുകൂല പ്രൊഫൈലുകൾ അനുപമയുടെ ഭർത്താവിനെ ലാക്കാക്കി സദാചാര പൊലീസ് ചമഞ്ഞു. അജിത്തിനെ കൊള്ളരുതാത്തവനാക്കി ചിത്രീകരിച്ചു. അതിന് പിന്നാലെ, കുഞ്ഞിനെ കൊണ്ടുവരാൻ വിജയവാഡയിലേക്ക് പോയപ്പോൾ, ദത്തെടുത്ത ദമ്പതികളുടെ വേദനയെ കുറിച്ചായി ഒരു വിഭാഗത്തിന്റെ പോസ്റ്റുകൾ. ഈ വിഷയത്തിൽ, അഭിഭാഷകയും, കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സോസിയോളജി ഫാക്കൽറ്റിയുമായ ജ്യോതി രാധിക വിജയകുമാർ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. പിതൃദായക്രമത്തെയും നിലനിൽക്കുന്ന സദാചാര സങ്കൽപ്പത്തെ ചോദ്യം ചെയ്തതുകൊണ്ടാണ് വലിയൊരു വിഭാഗം അനുപമ വിരുദ്ധരായതെന്ന് ചൂണ്ടികാണിക്കുന്നു ജ്യോതി തന്റെ പോസ്റ്റിൽ.
ജ്യോതി രാധിക വിജയകുമാറിന്റെ പോസ്റ്റ് വായിക്കാം:
സോഷ്യൽ മീഡിയയിൽ വ്യാപകമായി പല വസ്തുതാവിരുദ്ധമായ നരേറ്റീവുകളും കാണുമ്പോൾ ഇത് പറയാതെ വയ്യ:
1. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞ് കഴിഞ്ഞ് മൂന്നു മാസങ്ങളും കുറച്ചു ദിവസങ്ങളുമായി ഒപ്പമുണ്ടായിരുന്ന മനുഷ്യരോട് തെറ്റ് ചെയ്തത്, അവരെ വഞ്ചിച്ചത് അനുപമയും അജിത്തുമല്ല, ഏപ്രിൽ മാസത്തിൽ ബയോളജിക്കൽ മാതാപിതാക്കൾ പരാതി നല്കിയിട്ടും തങ്ങളുടെ കുഞ്ഞാണെന്ന ക്ലെയിം ഉന്നയിച്ചിട്ടും നിയമം അനുശാസിക്കുന്ന നടപടികൾ കൃത്യമായി പാലിക്കാതെ, കുടുംബത്തിന്റെ, അച്ഛന്റെ 'അഭിമാനം' സംരക്ഷിക്കുന്നതിന് വേണ്ടി ക്രമക്കേടുകൾ നടത്തി, ഈ യാഥാർഥ്യം അറിയിക്കാതെ ആന്ധ്രയിലെ ദമ്പതികൾക്ക് ഓഗസ്റ്റ് മാസത്തിൽ കുഞ്ഞിനെ നൽകിയ ശിശുക്ഷേമസമിതിയും മറ്റു ഭരണസംവിധാനങ്ങളുമാണ്. ഈ സംവിധാനങ്ങൾ തന്നെയല്ലേ ഒരേ നഗരത്തിൽ പ്രസവിച്ച അമ്മ കുഞ്ഞിനു വേണ്ടി കയറിയിറങ്ങി നടന്നിട്ടും ആ കുഞ്ഞിന് മുലപ്പാൽ പോലും നിഷേധിച്ചത്, അമ്മയിൽ നിന്നും മാറ്റിയത്? അമ്മയുടെ സാമീപ്യം നിഷേധിച്ചത്? യഥാർത്ഥത്തിൽ അനുപമയിൽ നിന്ന് കുഞ്ഞിനെ ഏതുവിധേനയും മാറ്റുക എന്ന ദൗത്യത്തിൽ ആ ദമ്പതികൾ വഞ്ചിക്കപ്പെടുകയല്ലേ ചെയ്തത്? അവരോടും അനീതി കാട്ടിയത് നിയമവിരുദ്ധമായി പ്രവർത്തിച്ച ഈ സംവിധാനങ്ങൾ തന്നെയല്ലേ?
2. നിയമപരമായി ഈ കുഞ്ഞിന്റെ ദത്തു നടപടികൾ പൂർത്തിയായിട്ടില്ല. എന്തെങ്കിലും അനുകൂലമല്ലാത്ത സാഹചര്യം വന്നാൽ കുഞ്ഞിനെ തിരിച്ചെടുക്കാനാവുന്ന വർഷങ്ങൾ നീണ്ടു നിൽക്കുന്ന ദത്തെടുക്കലിനു മുൻപുള്ള ഫോസ്റ്റർ കെയറിനായാണ് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്ക് നൽകിയത്. അവരുടെ ഒപ്പം മൂന്നു മാസങ്ങളും ഏതാനും ദിവസങ്ങളുമാണ് ആ കുഞ്ഞു കഴിഞ്ഞിട്ടുള്ളത്. കുഞ്ഞിനെ ആ ദമ്പതികൾക്ക് ഏതെങ്കിലും ഒരു സാഹചര്യത്തിൽ തിരിച്ചു നൽകേണ്ടി വരുന്നത് നിയമപരമായി ഒരു അസാധാരണത്വവും ഒരു അസ്വാഭാവികതയും അല്ല എന്ന് തന്നെ കരുതുന്നു.
3. ആ മനുഷ്യരുടെ മാനസികമായ ബുദ്ധിമുട്ടു പൂർണമായും മനസ്സിലാക്കാനാകുന്നു. അതെ സമയം തന്നെ ആ ബുദ്ധിമുട്ടിനുള്ള പരിഹാരം ജനിച്ചു മൂന്നു ദിവസം മാത്രം സ്വന്തം കുഞ്ഞിനെ കണ്ടിട്ടുള്ള ഒരമ്മയുടെയും കുഞ്ഞിനെ ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത ഒരച്ഛന്റെയും (അറിയാവുന്നിടത്തോളം ആ വ്യക്തിക്കുള്ള ഒരേയൊരു കുഞ്ഞ് ഈ കുഞ്ഞാണ് ) അടുത്തു നിന്ന് ആ കുഞ്ഞിനെ എന്നെന്നേക്കുമായി മാറ്റിനിർത്തുകയാണ് എന്ന് പറയുന്ന വാദം തീർത്തും മനുഷ്യത്വരഹിതം എന്നേ പറയാനാകൂ. മനസ്സിലാക്കിയതിൽ നിന്നും ആ മനുഷ്യർ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരും അവർ പറയുന്നത് പ്രസവിച്ച അമ്മയ്ക്ക് നീതി കിട്ടണം എന്ന് തന്നെയാണ്. മാത്രമല്ല, തങ്ങൾക്കൊപ്പമുള്ള കുഞ്ഞിനെ പ്രസവിച്ച അമ്മയുടെയും അച്ഛന്റെയും സമ്മതമില്ലാതെയാണ് തങ്ങൾക്ക് കുഞ്ഞിനെ കിട്ടിയത്, അവനു വേണ്ടി അവർ സമരം ചെയ്യുകയാണ് എന്നറിഞ്ഞ അവർക്ക്, നീതിബോധമുള്ള മനുഷ്യരാണെങ്കിൽ, എങ്ങനെയാണ് ഈ കുഞ്ഞിനെ സമാധാനത്തോടെ വളർത്താകുക? എത്രയും വേഗം കുഞ്ഞിനെ പ്രസവിച്ച അമ്മയുടെ അടുത്തെത്തിക്കാനല്ലേ എത്ര വിഷമമുണ്ടായാലും അവരും ശ്രമിക്കുക? ഈ സാഹചര്യത്തിലെ സ്വാഭാവികമായ, യുക്തിസഹമായ ഒരു സംശയം തങ്ങൾ കേട്ടിട്ടും ഫോട്ടോ പോലും കണ്ടിട്ടുമില്ലാത്ത, ഒരു പരിചയവുമില്ലാത്ത ആന്ധ്രയിലെ ദമ്പതികളുടെ രൂപത്തെയും സ്വഭാവത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച് കേരളത്തിലുള്ള ഒരു വലിയ വിഭാഗം ആളുകൾക്ക് കൃത്യമായ ധാരണയും ഈ കുഞ്ഞ് അവർക്കൊപ്പമാണ് ജീവിക്കേണ്ടതെന്ന അഭിപ്രായത്തിലെത്താനുള്ള യുക്തിയും എങ്ങനെ ലഭിച്ചു എന്നതാണ്.
ഈ കുറ്റകൃത്യത്തിൽ ഒരു പങ്കുമില്ലാത്ത അവർക്കു ഈ അവസ്ഥയെ അതിജീവിക്കാനാകട്ടെ എന്നും നിയമത്തിന്റെ സുതാര്യമായ മാർഗത്തിലൂടെ ഇവിടെ ചെയ്തത് പോലെയല്ലാതെ ഒരു കുഞ്ഞിനെ ലഭിക്കട്ടെ എന്നേറെ ആഗ്രഹിക്കുന്നു. മനുഷ്യന്റെ നീതിബോധത്തിന്റെ അടിത്തറയിൽ നിന്ന് ചിന്തിച്ചാൽ അനുപമയോടും അജിത്തിനോടുമൊപ്പം, അവരെല്ലാവരും ആഗ്രഹിക്കുന്നെങ്കിൽ ആന്ധ്രയിലെ ആ ദമ്പതികളും ഈ കുഞ്ഞിന്റെ ജീവിതത്തിൽ പങ്കാളികളാകുന്ന ഒരു സാഹചര്യം അസാധ്യമല്ല എന്നും ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്കിടയിൽ അവർക്കു കഴിയുമെങ്കിൽ അങ്ങനെ ഒരു ആരോഗ്യകരമായ ബന്ധം ഉരുത്തിരിയട്ടെ എന്നും ഈ പ്രായത്തിൽ അസാധാരണമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ഈ കുഞ്ഞ് അജിത്തിന്റെ മുൻ പങ്കാളിക്കും ആന്ധ്രയിലെ ദമ്പതികൾക്കും അവന്റെ അച്ഛനമ്മമാരോടൊപ്പം പ്രിയപ്പെട്ടവനായി ഏറെ സ്‌പെഷ്യൽ ആയി വളരട്ടെ എന്നും ആഗ്രഹിക്കുകയാണ്..
4. ഈ സാഹചര്യത്തിൽ ഒന്ന് വളരെ കൃത്യമായി മനസ്സിലാകുന്നു. ആത്മഹത്യ ചെയ്ത/കൊല്ലപ്പെട്ട വിസ്മയയോടുള്ള നമ്മുടെ സ്‌നേഹം, എമ്പതി ഒക്കെ എല്ലാം സഹിച്ചും ക്ഷമിച്ചും ആരെയും എതിർക്കാതെയും ചോദ്യം ചെയ്യാതെയും ആ കുട്ടി സ്വയം ഇല്ലാണ്ടായതുകൊണ്ട് തന്നെയാകാൻ തന്നെയാണ് സാദ്ധ്യത.
വിസ്മയ തന്നെ ഉപദ്രവിച്ച ജീവിതപങ്കാളിയായ പുരുഷനെ ചോദ്യം ചെയ്തരുന്നെങ്കിൽ, തന്നെ ആ ബന്ധം തുടരാൻ മാതാപിതാക്കൾ നിർബന്ധിച്ചുവെങ്കിൽ അതിനെ എതിർത്തു അച്ഛനേയും പങ്കാളിയെയും ചോദ്യം ചെയ്തു പൊതുസമൂഹത്തിനു മുൻപിൽ വന്നു പൊരുതിയിരുന്നെങ്കിൽ, നിയമ നടപടികൾ തെരഞ്ഞെടുത്തിരുന്നെങ്കിൽ, ആ കല്യാണം ജാതിക്കു പുറത്തുള്ള ഒരു പ്രണയവിവാഹമായിരുന്നെങ്കിൽ, അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലേക്ക് പോയിരുന്നെങ്കിൽ വിസ്മയോടുള്ള നമ്മുടെ സ്‌നേഹം എന്താകുമായിരുന്നു എന്ന് കണ്ടറിയേണ്ടതുണ്ട്.
ഇവിടെ അച്ഛനെ ചോദ്യം ചെയ്യുന്ന, കുടുംബത്തെ എതിർക്കുന്ന, നിങ്ങളുടെ 'പുറത്തു പറയുന്ന' സദാചാര സങ്കല്പത്തിന് യോജിക്കാത്ത ഒന്ന് ''ഞാൻ ചെയ്തു എന്ന് പറഞ്ഞു അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, അതെന്റെ കുഞ്ഞാണ്, അതിന്റെ അച്ഛനെപ്പറ്റി നിങ്ങൾ അധികം ആകുലപ്പെടണ്ട,എന്റെ കുഞ്ഞ് എന്റെ അവകാശമാണ്, ആരുമായുള്ള ബന്ധത്തിൽ എനിക്ക് കുട്ടിയുണ്ടാകണമെന്നു ഞാനാണ് തീരുമാനിക്കുന്നത് എന്ന് പറയുന്ന, സ്വന്തം അവകാശത്തിനു വേണ്ടി പോരാടുന്ന ഒരു സ്ത്രീയെ ഈ സമൂഹത്തിനുൾക്കൊള്ളാൻ പറ്റില്ല. അതിനു സദാചാരം ഒരു മറയാക്കുന്നതാണ് എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.
ഈ കുഞ്ഞിനെ ആരുമറിയാതെ അബോർട്ട് ചെയ്തു പങ്കാളിയെയും ഉപേക്ഷിച്ചു അച്ഛനും അമ്മയും പത്രപ്പരസ്യം കൊടുത്തു ജാതിയും ജാതകവും നോക്കി സ്ത്രീധനവും കൊടുത്തു നടത്തുന്ന ഒരു കല്യാണവും കഴിച്ചു ജീവിച്ചിരുന്നെകിൽ നമ്മുടെ കണ്ണിൽ എത്ര ഉദാത്തയായ മാതൃകാവനിതയായേനെ അനുപമ, സംശയമില്ല.മാത്രമല്ല, അനുപമയെ എന്ന വ്യക്തി ഇല്ലായിരുന്നെകിൽ അജിത്തും മുൻപങ്കാളിയും ജീവിതകാലം മുഴുവൻ ഒരുമിച്ചുണ്ടാകും അല്ലെങ്കിൽ വിവാഹിതരാകുന്ന മനുഷ്യർ ജീവിതകാലം മുഴുവൻ ഒരുമിച്ചുണ്ടാകും എന്ന്, മനുഷ്യർ പ്രണയ - വിവാഹ ബന്ധങ്ങൾ അവസാനിപ്പിച്ച് പുതിയ ബന്ധങ്ങളിലേക്ക് പോകില്ല അത് സദാചാര ഭ്രംശമാണ് ,വിവാഹബന്ധങ്ങൾ ആജീവനാന്തം തുടരേണ്ടതാണ് എന്ന് ചിന്തിക്കുന്ന വിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു വരുന്നത് എന്തടിസ്ഥാനത്തിലാണ്?' (കാലവും നിയമങ്ങളും മാറിയതും മനുഷ്യരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വ്യാപ്തി മാറിയതിനെക്കുറിച്ചും കേരളത്തിലെ കുടുംബകോടതികളിലെ ഡിവോർസ് കേസുകളുടെ എണ്ണത്തെക്കുറിച്ചും ഒരു ധാരണയുമുണ്ടായാൽ മതി ഇത്തരം അഭിപ്രായങ്ങളുടെ പിന്നിലെ യുക്തിരാഹിത്യം മനസ്സിലാക്കാൻ).
സ്വയം നീറി, കുടുംബത്തിന്റെ,സമൂഹത്തിന്റെ അപ്പ്രൂവൽ കിട്ടാൻ വേണ്ടി സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് ആർക്കോവേണ്ടി , സമൂഹത്തെ കാണിക്കാൻ വേണ്ടി ആരോ നിർവചിച്ച, വരച്ചിട്ട, ഒരു ജീവിതം ജീവിച്ചു തീർക്കുന്നതിൽ കൂടുതൽ ആയിരം മടങ്ങു ശരിയും ധാർമികതയും സമൂഹം മുഴുവൻ തന്നെ വിധിക്കുമെന്നുറപ്പുള്ള, ഒറ്റപ്പെടുത്തുമെന്നുറപ്പുള്ള ഒരു കാര്യം താൻ ചെയ്തു എന്ന് പറയാനും ഏറ്റെടുക്കാനുമുള്ള സത്യസന്ധതയും ധൈര്യവും, സമൂഹത്തിലെ, കുടുംബത്തിലെ സ്വന്തം സ്ഥാനവും സുരക്ഷിതത്വവും എല്ലാം റിസ്‌ക് ചെയ്തു എന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കും എന്ന തീരുമാനവും ആ കുഞ്ഞു അധാർമികമായി, ക്രൂരമായി ചതിക്കപ്പെട്ടു സ്വന്തം കയ്യിൽ നിന്നെടുത്തു മാറ്റിയപ്പോൾ അവനു വേണ്ടി ഓരോ ദിവസവും പോരാടാൻ തീരുമാനിച്ചുറച്ച, മറ്റൊരു കുഞ്ഞിനും ഇത്തരം വ്യവസ്ഥാപിതമായ അനീതി നേരിടേണ്ടി വരരുത് എന്നുറച്ചു പറയുന്ന ഈ അമ്മയുടെ കൂടെയാണെന്ന് തന്നെ, ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊപ്പവും കുഞ്ഞിനൊപ്പവും നിന്ന പങ്കാളിക്കൊപ്പവുമാണെന്ന് തന്നെ വിശ്വസിക്കുന്നു.
കരയാത്ത, സഹതാപം ആവശ്യമില്ലാത്ത, ബോൾഡ് ആയി നിൽക്കുന്ന, എന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റിയവർക്കെതിരെ നടപടിയെടുക്കണം എന്നുറക്കെ പറയുന്ന, ഇത്രയും സ്വഭാവഹത്യയും സദാചാര വിലയിരുത്തലുകളും നടത്തിയിട്ടും അല്പം പോലും പതറാതെ തന്റെ ശരിയിലും തന്റെ കുഞ്ഞിനും പങ്കാളിക്കുമൊപ്പം ഉറച്ചു നിൽക്കുന്ന, അച്ഛനും അമ്മയുമാണെങ്കിലും ചെയ്തത് തെറ്റാണ്, ക്രിമിനൽ കുറ്റമാണ്, എന്ന് പറയാനുള്ള ആർജവം ഉള്ള, കുടുംബത്തിലെ പാട്രിക്കൽ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു പെൺകുട്ടിയെ കേരളം സമൂഹം അധികം കണ്ടു ശീലിച്ചിട്ടില്ല; അതുൾക്കൊള്ളാനാവില്ല..അത് അനുപമയുടെ പ്രശ്‌നമല്ല, നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നമാണ്..മാത്രമല്ല, ഈ പറയുന്ന സദാചാരം സ്വന്തം ജീവിതത്തിൽ 'കൃത്യമായി പാലിക്കുന്ന' ഭൂരിഭാഗം ആളുകളാണ് ഇത് പറയുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇന്ത്യൻ ഭരണഘടനാ നൽകുന്ന പൗരാവകാശങ്ങൾ, നിയമം നൽകുന്ന അവകാശങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്; അവിടെ സദാചാരവാദികൾക്കും,സദാചാരത്തിൽ ഇരട്ടത്താപ്പ് പുലർത്തുന്നവർക്കും, സദാചാരവാദികളാൽ വിധിക്കപ്പെടുന്നവർക്കും പ്രത്യേകം പ്രത്യേകം നിയമമില്ല. ഇത് മനസ്സിലാകുന്നില്ല എന്ന രീതിയിൽ പെരുമാറുന്നത് ഈ സമൂഹം എത്ര കാലം തുടരും? സമൂഹത്തിന്റെ നീതിബോധമില്ലാത്ത പല ശരികളെയും കീഴ്‌വഴക്കങ്ങളെയും ചോദ്യം ചെയ്യാനാകുന്ന, പൊരുതുന്ന, കരുത്തുള്ള സ്ത്രീകളെ ഉൾക്കൊള്ളാനാകുന്ന വിധം ഈ സമൂഹം മാറേണ്ടിയിരിക്കുന്നു, വളരേണ്ടിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്‌റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍