ക്ഷോഭിച്ചിട്ട് കാര്യമില്ല..കടകംപള്ളി..ഞങ്ങൾ അറിയും നിങ്ങളുടെ ഫോൺ സംഭാഷണമടക്കം; തൃപ്തി ദേശായി മുഖ്യമന്ത്രിയോട് ടെലിഫോണിൽ സംസാരിച്ചിട്ടും ദേവസ്വം മന്ത്രി അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല; തൃപ്തി വരുന്നത് ജനംടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്ന കടകംപള്ളിയുടെയും എ.കെ.ബാലന്റെയും ചോദ്യങ്ങൾക്ക് മറുപടിയുമായി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിന് എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇക്കാര്യം ജനം ടിവി മാത്രം എങ്ങനെ അറിഞ്ഞുവെന്നും മന്ത്രി ചോദിച്ചിരുന്നു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തുമ്പോൾ ഒരു ടിവി ചാനൽ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പൊലീസ് കമ്മീഷണർ ഓഫീസിൽ പോയപ്പോൾ അവിടെ ബിജെപിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണെന്ന് മന്ത്രി എ.കെ.ബാലനും ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജനം ടിവി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു.
'കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാൽ അവിടെയുള്ള മലയാളികളായ ഭക്തർ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ്. കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തിൽ തൃപ്തി എത്തിയപ്പോൾ തന്നെ സഹയാത്രികരാണ് അർദ്ധരാത്രിയിൽ ജനം ടി വി ചീഫ് എഡിറ്ററായ എന്നെ അറിയിച്ചത്. ഭക്തരുടെ വിശ്വാസത്തിനുവേണ്ടി ജീവൻ കൊടുത്തും ഞങ്ങളുണ്ടാകുമെന്ന് ഇന്ന് ഭാരതത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കടകംപള്ളിയുടെ വാക്കുകളെ കേരള സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി ഞങ്ങൾ സ്വീകരിക്കുന്നു.':നവംബർ 22 ന് കൊച്ചിയിലേക്ക് തൃപ്തി ദേശായി ടിക്കറ്റ് എടുത്തിട്ടും ബിന്ദു അമ്മിണി തിങ്കളാഴ്ച തലസ്ഥാനത്തു വന്ന് എല്ലാവരെയും കണ്ടിട്ടും തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ടെലിഫോണിൽ സംസാരിച്ചിട്ടും ഇക്കാര്യം ദേവസ്വം മന്ത്രിയായ താങ്കൾ അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല.
'വെറുതെ ക്ഷോഭിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. ഇക്കാര്യം ഇന്റലിജൻസ് പൊലീസ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അവർക്കൊക്കെ നിർബ്ബന്ധിത പെൻഷൻ കൊടുക്കാനാണ് മന്ത്രിസഭാ യോഗത്തിൽ താങ്കൾ ശുപാർശ ചെയ്യേണ്ടത്.'
കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടി വി കൊണ്ടുവന്ന വാർത്ത മറക്കരുത്. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങൾ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാധ്യമപ്രവർത്തനത്തിന്റെ സത്യസന്ധതയും ശക്തിയും മന്ത്രിക്ക് ബോദ്ധ്യമുണ്ടല്ലോ?സുരേഷ് ബാബു തന്റെ പോസ്റ്റിൽ ചോദിക്കുന്നു.
തൃപ്തി ദേശായി ശബരിമലയിലേക്ക് വരുന്നു എന്നകാര്യം ജനം ടി വി മാത്രം എങ്ങനെ അറിഞ്ഞു എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം തീർച്ചയായും ന്യായമാണ്. മന്ത്രിപ്പണിയിൽ എത്തും മുൻപ് തല്ലും പിടിയും മാസപ്പടിയും ഒക്കെയായി നടന്ന മന്ത്രിക്ക് പത്രപ്രവർത്തനത്തെ കുറിച്ച് അറിയില്ല. അതുകൊണ്ടുതന്നെ മന്ത്രിയുടെ ചോദ്യത്തെ അദ്ദേഹത്തിന്റെ ഈ കാര്യത്തിലുള്ള ബോധമില്ലായ്മയായി തന്നെ കാണുന്നു.
ശബരിമല സീസൺ തുടങ്ങുന്നതിനു മുൻപു തന്നെ ഭക്തർക്കൊപ്പം ആചാരസംരക്ഷണത്തിനായി ജനം ടി വി ഉണ്ടാകും എന്ന സന്ദേശം വളരെ കൃത്യമായി തന്നെ ഞങ്ങൾ നൽകിയിരുന്നു. അത് ജനം ടി വിയുടെ ധർമ്മവും നിയോഗവുമാണ്. ജനം ടി വിയുടെ നിയോഗം ഭാരതീയ സംസ്കാരത്തിന്റെയും സനാതന ധർമ്മത്തിന്റെയും പരിരക്ഷയും പോഷണവുമാണ്. ഹിന്ദുധർമ്മം എന്ന വാക്കുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് ഹിന്ദുമതത്തെയല്ല, ഹിമാലയം മുതൽ കന്യാകുമാരി വരെയും കച്ച് മുതൽ കാമരൂപം വരെയും നെടുകെയും കുറുകെയും സഹസ്രാബ്ദങ്ങളായി ജനപദങ്ങൾ ആർജ്ജിച്ച മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും ആകത്തുകയാണ്. വിശ്വാസങ്ങൾ പലതുണ്ടാകാം. പക്ഷേ, ഭാരതീയർ ഒന്നാണ്. ലോകത്തെ സംസ്കാര വിശേഷങ്ങൾ ഒന്നൊന്നായി ഒടുങ്ങുമ്പോഴും ഒരു കൊടുങ്കാറ്റിലും ആടാതെ ഉലയാതെ നിൽക്കുന്ന ദീപനാളം പോലെ, ലോകത്തിനു മുഴുവൻ വിജ്ഞാനത്തിന്റെ പ്രഭാപ്രസരം പകർന്ന് ഭാരതീയ സംസ്കാരം നിലനിൽക്കുമ്പോൾ, ഒരുകാര്യം മറക്കരുത്; അത് സഹസ്രാബ്ദങ്ങൾ പിന്നിട്ടതാണ്.
കടകംപള്ളി ഉദ്ബോധിപ്പിക്കുന്ന കമ്യൂണിസം ഒരു നൂറ്റാണ്ട് തികയും മുൻപേ മരണമടഞ്ഞു എന്നുമാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി എങ്ങനെയാണ് നിലകൊള്ളുന്നത് എന്നതിനെ കുറിച്ച് ഒരു പരസ്യ സംവാദത്തിന് തയ്യാറുമാണ്. സംസ്കാരത്തെ കുറിച്ച് കടകംപള്ളിയോട് എന്നല്ല, കമ്യൂണിസ്റ്റുകാരോട് തന്നെ പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി മറ്റുള്ളവരെ വെട്ടാനും കൊല്ലാനും നടന്ന ടി പി ചന്ദ്രശേഖരന് 51 വെട്ടിന്റെ വീരമൃത്യു സമ്മാനിച്ച, എം വി രാഘവനെ നിയമസഭയിൽ ഇട്ട് തല്ലിയ, ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാം എന്ന് വോട്ട് പിടിച്ചിട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയ, സ്വന്തം പാർട്ടിയെ നയിക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ തുറന്നടിച്ച വി എസ് അച്യുതാനന്ദന് ക്യാപ്പിറ്റൽ പണിഷ്മെന്റ് വിധിച്ച, അഴിമതിയുടെയും നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായ കമ്യൂണിസ്റ്റുകാരോട് സംസ്കാരത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. ഓരോ ക്ഷേത്രത്തിലും തന്ത്രി തന്റെ പ്രാണന്റെ ഒരു ഭാഗം നൽകി പ്രതിഷ്ഠ നടത്തുമ്പോൾ ചെയ്യുന്ന പ്രതിജ്ഞയുണ്ട്. ആ പ്രതിഷ്ഠയുടെ ആചാരങ്ങൾ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന്. ദേവസാന്നിധ്യത്തിൽ തന്ത്രി മാത്രമല്ല, പൂജകരും വിശ്വാസികളും ഒന്നിച്ചെടുക്കുന്ന പ്രതിജ്ഞയാണത്. അതുതന്നെയാണ് ശബരിമലയിലെ ആചാരസംരക്ഷണത്തിന് ഭക്തർ ഒന്നടങ്കം നിലപാടെടുക്കാൻ കാരണവും. ഹിന്ദുത്വത്തിന്റെ ആചാരങ്ങൾ തകർന്നാലേ കമ്യൂണിസത്തിന് കേരളത്തിൽ പിടിച്ചു നിൽക്കാനാകൂ എന്നതുകൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ലക്ഷ്യമിടുന്നത്.
അതുകൊണ്ട് കടകംപള്ളി സുരേന്ദ്രനോട് പറയാനുള്ളത് മര്യാദയ്ക്ക് പത്രം വായിച്ചിരുന്നെങ്കിൽ തൃപ്തി ദേശായി വരാൻ പോകുന്നു എന്നും രഹാന ഫാത്തിമ മാലയിട്ടു എന്നുമുള്ള വാർത്തകൾ താങ്കൾ നേരത്തെ തന്നെ കാണുമായിരുന്നു എന്നാണ്. ഈ വാർത്ത കണ്ടതുകൊണ്ടു തന്നെയാണ് ഞങ്ങൾ എല്ലാ വഴിക്കും അന്വേഷിച്ചത്. കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാൽ അവിടെയുള്ള മലയാളികളായ ഭക്തർ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ്. കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തിൽ തൃപ്തി എത്തിയപ്പോൾ തന്നെ സഹയാത്രികരാണ് അർദ്ധരാത്രിയിൽ ജനം ടി വി ചീഫ് എഡിറ്ററായ എന്നെ അറിയിച്ചത്. ഭക്തരുടെ വിശ്വാസത്തിനുവേണ്ടി ജീവൻ കൊടുത്തും ഞങ്ങളുണ്ടാകുമെന്ന് ഇന്ന് ഭാരതത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കടകംപള്ളിയുടെ വാക്കുകളെ കേരള സർക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി ഞങ്ങൾ സ്വീകരിക്കുന്നു.
നവംബർ 22 ന് കൊച്ചിയിലേക്ക് തൃപ്തി ദേശായി ടിക്കറ്റ് എടുത്തിട്ടും ബിന്ദു അമ്മിണി തിങ്കളാഴ്ച തലസ്ഥാനത്തു വന്ന് എല്ലാവരെയും കണ്ടിട്ടും തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ടെലിഫോണിൽ സംസാരിച്ചിട്ടും ഇക്കാര്യം ദേവസ്വം മന്ത്രിയായ താങ്കൾ അറിഞ്ഞില്ല എന്നു പറയുമ്പോൾ അതേപടി വിഴുങ്ങാൻ വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കഴിയില്ല. തനിക്ക് ഹിന്ദി അറിയില്ല എന്ന് പിണറായി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരുപക്ഷേ, അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ല. അല്ലെങ്കിൽ ജപ്പാൻ യാത്രയുടെ പാക്കിങ് തിരക്കിലായിരുന്നിരിക്കാം. തൃപ്തി വരുമെന്ന് പറഞ്ഞാൽ ടീ ജനം അന്വേഷിക്കും. ആചാരലംഘനത്തിന് ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന അഭിശപ്ത ജന്മങ്ങൾ മുഴുവനും ഞങ്ങളുടെ മാത്രമല്ല, ഭക്തസമൂഹത്തിന്റെ നിരീക്ഷണത്തിലാണ്. അവർക്കൊപ്പം നിൽക്കുന്ന ഞങ്ങൾ അതുകൊണ്ട് കാര്യമറിയും. വെറുതെ ക്ഷോഭിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. ഇക്കാര്യം ഇന്റലിജൻസ് പൊലീസ് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അവർക്കൊക്കെ നിർബ്ബന്ധിത പെൻഷൻ കൊടുക്കാനാണ് മന്ത്രിസഭാ യോഗത്തിൽ താങ്കൾ ശുപാർശ ചെയ്യേണ്ടത്.
ഞങ്ങൾ നടത്തുന്നത് യഥാർത്ഥ മാധ്യമപ്രവർത്തനമാണ്. മതരാഷ്ട്രീയങ്ങൾക്ക് അതീതമായി പൊതുസമൂഹത്തിന്റെയും പ്രശ്നങ്ങൾ ഭക്തരുടേതിന് ഒപ്പം ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാര്യങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. കെ കെ ശൈലജയുടെ 40,000 രൂപയുടെ കണ്ണട മുതൽ എം എം മണിയുടെ മരുമകന്റെ സൊസൈറ്റിയുടെ പേരിൽ വൈദ്യുതി ബോർഡിന്റെ സ്ഥലം എഴുതി വാങ്ങിയതും ഊരാളുങ്കൽ വിലാസം തട്ടിപ്പുകളും സി പി എം വയനാട് ജില്ലാ സെക്രട്ടറിക്ക് എതിരായ ആരോപണവും കോട്ടയം ജില്ലാ സെക്രട്ടറിയുടെ പൊലീസ് സ്ഥലംമാറ്റ ഇടപാടുകളും ഒക്കെ പുറത്തു കൊണ്ടുവന്നത് ജനം ടി വിയാണ്. കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടി വി കൊണ്ടുവന്ന വാർത്ത മറക്കരുത്. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോൺ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങൾ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാധ്യമപ്രവർത്തനത്തിന്റെ സത്യസന്ധതയും ശക്തിയും മന്ത്രിക്ക് ബോദ്ധ്യമുണ്ടല്ലോ?
തൃപ്തിയുടെ വാർത്ത റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ ടീമിലെ മികച്ച പത്രപ്രവർത്തകരിൽ ഒരാളായ ഐസൺ ജോസ് ഇടതുപക്ഷ സഹയാത്രികനാണ് എന്ന കാര്യം കൂടി മന്ത്രി അറിയണം. മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം സത്യസന്ധമായ പത്രപ്രവർത്തനത്തിന്റെയും ഭാരതീയ സംസ്കാരിത്തിന്റെയും മൂല്യങ്ങളുടെയും വില അറിയുന്നതുകൊണ്ടാണ് രാത്രി ഒന്നര മണി മുതൽ വിമാനത്താവളത്തിലെ തണുപ്പിൽ ഉറക്കമിളച്ച് ഈ പത്രപ്രവർത്തകൻ കാത്തിരുന്നത് എന്നും മന്ത്രി അറിയണം. ടീം ജനം ഒരു വികാരമാണ്. ഭക്തർ നെഞ്ചിലേറ്റിയ വികാരം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്