'ക്ഷേത്രങ്ങൾക്ക് നക്കാപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിട്ട് മുഖ്യമന്ത്രി വീരവാദം അടിക്കുകയാണ്; നിയമപരമായി ലക്ഷം കോടികൾ നൽകേണ്ടതാണ്; കൂടാതെ അന്യാധീനപ്പെട്ടു പോയ ഏക്കർ കണക്കിന് ഭൂമിയുടെ വിലയും; അതുകൊണ്ടാണ് ഹിന്ദുവിഭാഗത്തിലെ ഒരുചെറിയ വിഭാഗമെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നത്; അല്ലാതെ കൊതുകിന് ചോരയോടുള്ള കൗതുകം പോലെയല്ല':മുഖ്യമന്ത്രിക്ക് മറുപടിയുമായി ജെ.ആർ.പത്മകുമാർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകിയതിൽ ഉയർന്ന രാഷ്ട്രീയ വിവാദത്തിന് മുഖ്യന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് മറുപടി നൽകിത്. ക്ഷേത്രം നിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കോൺഗ്രസിലേയും ബിജെപിയിലേയും നേതാക്കൾ രംഗത്തെത്തിയിരുന്നു. ലെഫ്റ്റിസ്റ്റ്സ് ലൂട്ട് കേരള ടെമ്പിൾസ് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിൽ വന്നിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നുവെന്ന തരത്തിൽ ട്വിറ്ററിൽ
സന്ദേശങ്ങൾ പ്രചരിച്ചു. ഇതിനെതിരെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ വാക്കുകൾ: ചിലയാളുകൾ ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുത്തു കൊണ്ടുപോകുന്നതായി പ്രചാരണം അഴിച്ചുവിടുന്നതായി കാണുന്നുണ്ട്. ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുത്തുകൊണ്ട് പോകുന്ന സമീപനം ഇവിടെയില്ലെന്ന് എല്ലാവർക്കും അറിയാം. സമൂഹത്തിൽ മതവിദേഷ്വം പടർത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലരെന്നത് നിർഭാഗ്യകരമാണ്. ഈ മഹാദുരന്തത്തിന്റെ ഘട്ടത്തിൽപോലും ചോര തന്നെ കൊതുകിന് കൗതുകമെന്ന മട്ടിൽ പെരുമാറരുത് എന്ന് മാത്രമേ അത്തരമാളുകളോട് പറയാനുള്ളൂ.
സർക്കാർ ക്ഷേത്രങ്ങളുടെ പണ്ട് എടുക്കുകയല്ല, കൊടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ അവകാശവാദത്തെ ചോദ്യം ചെയ്ത് ബിജെപി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഹിന്ദുസമൂഹം എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുകയാണ് ബിജെപി നേതാവായ ജെ.ആർ.പത്മകുമാർ.
'പ്രിയപ്പെട്ട മുഖ്യമന്ത്രീ 1946-ൽ 46.5 ലക്ഷം കിട്ടിയിരുന്ന ക്ഷേത്രങ്ങൾക്ക് 2020 എത്ര തുകയ്ക്കു് അർഹതയുണ്ട്. പ്രതി വർഷം ഒരു ഉദ്ദേശകണക്ക് പറഞ്ഞാൽ പോലും പ്രതിവർഷം 300 കോടിയിൽ കൂടുതൽ അർഹതയുണ്ടു്, അവിടെയാണ് വല്ലപ്പോഴും നക്കാപ്പിച്ച ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ട് ഇത്തരത്തിൽ വീരവാദം അടിക്കുന്നത്. മാത്രമല്ല 1956 മുതൽ 2020 വരെ കിട്ടേണ്ട തുകയുടെ കുടിശ്ശികയുടെ പലിശയും കൂടി കണക്കാക്കിയാൽ ക്ഷേത്രങ്ങൾക്ക് സംസ്ഥാന സർക്കാർ നിയമപരമായി ലക്ഷം കോടികൾ നൽകേണ്ടതാണ്. കൂടാതെ അന്യാധീനപ്പെട്ടു പോയ ഏക്കർ കണക്കിന് ഭൂമിയുടെ വിലയും. ഇപ്പോൾ സർക്കാർ നൽകുന്ന സഹായത്തിന്റെ പതിന്മടങ്ങ് ക്ഷേത്രങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് പ്രിയപ്പെട്ട മുഖ്യമന്ത്രി, ക്ഷേത്രങ്ങളുടെ അവശേഷിക്കുന്ന സമ്പത്ത് നിയമ വിരുദ്ധമായി ഉപയോഗിക്കുമ്പോൾ ഒരു ചെറിയ വിഭാഗമെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നത് അല്ലാതെ കൊതുകിന് ചോരയോടുള്ള കൗതകം പോലെയല്ല.'
മുഖ്യമന്ത്രി അറിയാൻ
ഗൂരുവായൂർ ദേവസ്വത്തിന്റെ 5 കോടി രൂപ നിയമവിരുദ്ധമായി ഉപയോഗിക്കാൻ ഭരണാധികാരികൾ ശ്രമിച്ചപ്പോൾ അതിനെതിരെ ഹിന്ദു സമൂഹം ശക്തമായി പ്രതിഷേധിച്ചപ്പോൾ അവരെ അവഹേളിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മഹാമാരിയുടെ സമയത്തും ചോര തന്നെ കൊതുകിന് കൗതുകം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങ് മനസ്സിലാക്കേണ്ടത് ഹിന്ദു സമൂഹം എതിർപ്പ് പ്രകടിപ്പിച്ചത് മതേതര വാദികൾ അല്ലാത്തതുകൊണ്ടല്ല മറിച്ച് താങ്കൾ ഉൾപ്പെടുന്ന ഭരണകൂടങ്ങൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ നടത്തിയിട്ടുള്ള നീചവും വിവേചനപരവുമായ നിലപാടുകൾ ഓർത്താണു. ഈ കൊറോണ കാലത്ത് പോലും നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും, തൽക്കാലം അതിന് മുതിരുന്നില്ല.
പത്ര സമ്മേളനത്തിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നൽകുന്ന നക്കാപ്പിച്ച തുകകളെക്കുറിച്ച് വലിയ വായിൽ താങ്കൾ പ്രസംഗിക്കുന്നത് കണ്ടു. ഒന്നു ചോദിക്കട്ടേ, ഒരു മതേതര ജനാധിപത്യ കമ്മ്യൂണിസ്റ്റ് സർക്കാർ എന്തുകൊണ്ട് ഹിന്ദുമത വിഭാഗത്തിന്റെ ആരാധനാലയങ്ങൾക്ക് വേണ്ടി മാത്രം താങ്കൾ പറഞ്ഞത് പോലെ ബഡ്ജറ്റിൽ തുക നീക്കിവയ്ക്കുന്നു... ചിന്തിച്ചിട്ടുണ്ടോ? പ്രഖ്യാപിക്കുന്ന തുകയൊന്നും കൊടുക്കുന്നില്ലായെന്നത് മറ്റൊരു കാര്യം.
ഹിന്ദു ക്ഷേത്രങ്ങൾക്ക് സർക്കാർ നൽകുന്ന സഹായം ഔദാര്യം അല്ല അവകാശമാണ് അവിടെയും ആ സമൂഹത്തെ പറ്റിക്കുന്നുവെന്നത് മറ്റൊരു സത്യം, ഹിന്ദു സമൂഹം സർവ്വ സ്വാതന്ത്ര്യത്തോടെ അനുഭവിച്ച് ആരാധിച്ചു വന്ന ക്ഷേത്രങ്ങൾ എങ്ങനെ സർക്കാരാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളായി മാറിയെന്ന ചരിത്രവും താങ്കൾക്ക് അറിവുള്ളതാണല്ലോ.. തിരുവിതാംകൂറിലെ ക്ഷേത്രത്തിന്റെ കാര്യം പറയാം. ഒരു കാലത്ത് ഭൂരിപക്ഷക്ഷേത്രങ്ങളും പാവപ്പെട്ട വിശ്വാസികൾ ആരാധനക്ക് വേണ്ടി നിർമ്മിച്ച് ഊരായ്മക്കാരുടെ നിയന്ത്രണത്തിലും ചിലത് രാജ്യഭരണത്തിന്റെ കീഴിലുമായിരുന്നു. ഇതാണ് 1811-12 കാലഘട്ടത്തിൽ സർക്കാർ 348 മേജർ ക്ഷേത്രങ്ങളും 1123 ചെറിയ ക്ഷേത്രങ്ങളും ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുമ്പോൾ ഏക്കർ കണക്കിന് വസ്തുക്കൾ കൂടാതെ 15,80,491 പറ നെല്ലും 53,092 രൂപയും പ്രതിവർഷ വരുമാനം ഉണ്ടായിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ സ്വത്ത് വകകൾ സർക്കാരിന്റെ പൊതു വരുമാനത്തിൽ ഉൾപ്പെടുത്തി. വർഷങ്ങൾക്ക് ശേഷം 1905-ൽ ശ്രീ മൂലം പ്രജാസഭയിൽ ക്ഷേത്രഭരണം സർക്കാർ കൈയാളുന്നതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായം ഉയർന്നു വരികയും ഇതിനെക്കുറിച്ച് പഠിക്കാൻ 1907 -ൽ തിരൂവിതാംകൂർ ഹൈക്കോടതി ജഡ്ജി എം കെ രാമചന്ദ്രറാവുവിനെ നിയമിക്കുകയും ചെയ്തു. ക909ൽ ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. റിപ്പോർട്ടിൽ പറഞ്ഞ പ്രധാന കാര്യം 1811- 12 ൽ ക്ഷേത്രം ഏറ്റെടുകമ്പോൾ ഉണ്ടായിരുന്ന വരുമാനം ഏകദേശം 16,06,952 പറ നെല്ലും 60,608 രൂപയുമായിരുന്നുവെന്ന് അത് കണക്കാക്കിയത് 1811മുതൽ 1816 വരെയുള്ള 5 വർഷത്തെ വരുമാനത്തിന്റെ ശരാശരി കണക്കാക്കിയാണ്. അതിന്റെ മൂല്യം ഏകദേശം 16,00,000 രൂപ വരും മാത്രമല്ല ആ തുക അന്നത്തെ State Land Revenue ന്റെ 40% വരും, അതുകൊണ്ടുതന്നെ ക്ഷേത്രൾക്ക് വരുമാനത്തിന്റെ 40% അർഹതയുണ്ടു് എന്ന കാര്യവും ഇവിടെ സൂചിപ്പിക്കുന്നു. അതുകൊണ്ടു് എല്ലാ വർഷവും സംസ്ഥാന ബഡ്ജറ്റിൽ Land revenue ന്റെ 40% ത്തിൽ കുറയാത്ത തുക നീക്കി വയ്ക്കണം എന്നും സൂചിപ്പിച്ചിട്ടുണ്ടു്. അതിന്റെ അടിസ്ഥാനത്തിൽ 1922 April മാസം 12-ന് പുറത്തിറക്കിയ Devaswom proclamation നിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. കൂടാതെ അന്നത്തെ Chief Secretary R.Krishnapillai ഇറക്കിയ Press - Communique ലും ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. തുടർന്ന് സ്വാതന്ത്ര്യത്തിന് ശേഷം നാട്ടുരാജ്യങ്ങളുടെ ഏകീകരണവുമായി ബന്ധപെട്ട് തിരുവിതാംകൂറും - കൊച്ചിയും കൂടി ഒറ്റ സംസ്ഥാനമാക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 1949 July മാസം ഒന്നാം തിയതി നിലവിൽ വന്ന covenant -ന്റെ Article 8 ൽ തിരുവിതാംകൂർ സംസ്ഥാനം 50 ലക്ഷം രൂപ ദേവസ്വം ഫണ്ടിലേക്ക് ഏല്ലാ വർഷവും നൽകണം എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്, കൂടാതെ 5 ലക്ഷം രൂപ പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനും നീക്കിവച്ചിട്ടുണ്ട്. തുടർന്നു 1956-ൽ State Reorganisation Act നിലവിൽ വന്നപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി തമിഴ്നാട്ടിലേക്ക് പോയി. ആയതിനാൽ അന്ന് ക്ഷേത്രങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന തുക പുനഃക്രമികരിച്ച് തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾക്കു് 46.5 ലക്ഷം രൂപയും കന്യാകുമാരി ജില്ലയിലെ ക്ഷേത്രങ്ങൾക്ക് 13.5 ലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു (Section 112). ഇത് ഇന്ത്യൻ ഭരണഘടനയുടെ Article 290A ആയി ചേർത്തിട്ടുണ്ടു്, പിന്നീടു് തിരൂവിതാംകൂറിലെ ക്ഷേത്രങ്ങൾക്ക് കിട്ടിയിരുന്ന 46.5 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം പത്മനാഭസ്വാമി ക്ഷേത്രത്തിനും നൽകി വന്നു. പിന്നീടു് ഈ തുക വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വത്തിന് 80 ലക്ഷവും പത്മനാഭസ്വാമി ക്ഷേത്രത്തിന് 20 ലക്ഷവും നൽകാൻ തീരുമാനിച്ചു.
'ഇതാണ് ചരിത്രം.' ഇനി മുഖ്യമന്ത്രി പറഞ്ഞ ക്ഷേത്രങ്ങൾക്ക് നൽകുന്ന കോടികളുടെ ഔദാര്യങ്ങളിലേക്ക് വരാം. ഭരണഘടനാ Article 290 A പ്രകാരം 1956-ൽ തന്നെ എല്ലാ വർഷവും തിരൂവിതാംകൂറിലെ ക്ഷേത്രങ്ങൾക്ക 46.5 ലക്ഷം രൂപ നൽകണം എന്ന് പറഞ്ഞിട്ടുണ്ടു്. ഞാൻ ഒരു കണക്ക് പറയാം മുഖ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക് 1956-ൽ ഒരു സർക്കാർ ജീവനക്കാരന്റെ മിനിമം ശമ്പളം 30 രൂപയായിരുന്നു ,2020ൽ അത് 19,600 രൂപയാണ്. Money value കണക്കാക്കിയാണ് Pay revision നടത്തുന്നത് അതായത് പ്രിയപ്പെട്ട മുഖ്യമന്ത്രീ 1946-ൽ 46.5 ലക്ഷം കിട്ടിയിരുന്ന ക്ഷേത്രങ്ങൾക്ക് 2020 എത്ര തുകയ്ക്കു് അർഹതയുണ്ട്. പ്രതി വർഷം ഒരു ഉദ്ദേശകണക്ക് പറഞ്ഞാൽ പോലും പ്രതിവർഷം 300 കോടിയിൽ കൂടുതൽ അർഹതയുണ്ടു്, അവിടെയാണ് വല്ലപ്പോഴും നക്കാപ്പിച്ച ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ട് ഇത്തരത്തിൽ വീരവാദം അടിക്കുന്നത്. മാത്രമല്ല 1956 മുതൽ 2020 വരെ കിട്ടേണ്ട തുകയുടെ കുടിശ്ശികയുടെ പലിശയും കൂടി കണക്കാക്കിയാൽ ക്ഷേത്രങ്ങൾക്ക് സംസ്ഥാന സർക്കാർ നിയമപരമായി ലക്ഷം കോടികൾ നൽകേണ്ടതാണ്. കൂടാതെ അന്യാധീനപ്പെട്ടു പോയ ഏക്കർ കണക്കിന് ഭൂമിയുടെ വിലയും. ഇപ്പോൾ സർക്കാർ നൽകുന്ന സഹായത്തിന്റെ പതിന്മടങ്ങ് ക്ഷേത്രങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് പ്രിയപ്പെട്ട മുഖ്യമന്ത്രി, ക്ഷേത്രങ്ങളുടെ അവശേഷിക്കുന്ന സമ്പത്ത് നിയമ വിരുദ്ധമായി ഉപയോഗിക്കുമ്പോൾ ഒരു ചെറിയ വിഭാഗമെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുന്നത് അല്ലാതെ കൊതുകിന് ചോരയോടുള്ള കൗതകം പോലെയല്ല..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്