സ്ത്രീ സ്വന്തം ശക്തി തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ നവോത്ഥാനം തുടങ്ങുന്നത്; ഇങ്ങനെ ഒരു കൂതറ സിനിമ ഞാനീ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല; ഷിബി പി.കെയുടെ കുറിപ്പ് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മഹത്തായ ഭാരതീയ അടുക്കള' എന്ന സിനിമ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ചിത്രത്തിന്റെ സാമൂഹിക പ്രാധാന്യവും മതപരവും രാഷ്ട്രീയപരവുമായ കാഴ്ച്ചപ്പാടുകളുമെല്ലാം ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമാകുകയാണ്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഒടിടി റിലീസായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഷിബി പി.കെ എന്ന യുവതി.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-
'ഞാനൊരു സിനിമാ ആസ്വാദകയോ, നിരൂപകയോ ഒന്നുമല്ല.. എന്നാലും, ഇത്രയേറെ കൊട്ടിഘോഷിച്ച ജിയോ ബേബിയുടെ "മഹത്തായ ഭാരതീയ അടുക്കള" കണ്ടു.. സത്യം പറയാല്ലോ ഇങ്ങനെ ഒരു കൂതറ (എന്റെ ഫീലിങ് രേഖപ്പെടുത്താൻ പറ്റിയ വേറെ വാക്കൊന്നും കിട്ടാത്തതുകൊണ്ടാണ്.. ക്ഷമിക്കുക..) സിനിമ ഞാനീ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.. എന്റേതായ കാരണങ്ങൾ ഞാൻ എണ്ണിയെണ്ണി പറയാം..!! സിനിമയിലുടനീളം കാണിക്കുന്ന, വെള്ളം നിറഞ്ഞുകിടക്കുന്ന വൃത്തികെട്ട അടുക്കള വല്ലാതെ മനംപിരട്ടൽ ഉണ്ടാക്കുന്നു.. അടുക്കള എന്നത് ഒരു കുടുംബത്തിലെ ഏറ്റവും മഹനീയമായ സ്ഥലമാണ്... ആയിരിക്കണം... ഭാരതത്തിൽ, പല സംസ്ഥാനങ്ങളിലും പൂജാമുറികൾ അടുക്കളയിൽ ആണുള്ളത്.. അത്രമേൽ പരിപാവനമായ സ്ഥാനമാണ് കുടുംബത്തിൽ അടുക്കളക്കുള്ളത്..
അതൊന്നു വൃത്തിയാക്കി അടുക്കിപ്പെറുക്കി വെക്കാൻ പോലും മെനക്കേടാത്ത കുടുംബം വല്ലാതെ അറപ്പുളവാക്കി.. ജിയോയുടെ വീടുതന്നെയാണോ ഇത്? കല്യാണം കഴിഞ്ഞു വന്ന ദിവസ്സം മുതൽ, അപ്പനും, മകനും മേശമേൽ തുപ്പിയിടുന്നതൊക്കെ വാരുന്ന നായിക, ഒരിക്കൽ പോലും ഒരു "waste plate" ആ മേശമേൽ കൊണ്ടുചെന്നു വെച്ചിട്ട്, "എല്ലാവരും ഇനിമുതൽ വേസ്റ്റ് ഇതിലിടണം" എന്ന് പറയുന്നില്ല... അതിനുപകരം, സർവ്വസഹയായ ഒരു സ്ത്രീയുടെ മേലങ്കി സ്വയം എടുത്തണിഞ്ഞുകൊണ്ടു എച്ചിൽവാരുന്ന നായിക വല്ലാതെ അറപ്പുളവാക്കുന്നു.. ആ അമ്മയുടെ സ്ഥാനത്ത്, എന്റെ അമ്മയെങ്ങാൻ ആയിരുന്നെങ്കിൽ മകൻ ഒരിക്കലേ കാണിക്കൂ ആ വൃത്തികേട്... അടിച്ചു കരണക്കുറ്റി പൊകച്ചേനെ.. അതോടെ അപ്പനും നിർത്തും അമ്മാതിരി എരണംകെട്ട പണി...!!
മുൻപേ കഴിച്ചവർ തുപ്പിനാറ്റിച്ചു വെച്ചിരിക്കുന്ന മേശയിലിരുന്നു ഭക്ഷണം കഴിക്കുന്ന മുൻപേ, ഒരു തുണിയെടുത്തു അതൊന്നു തുടച്ചു വൃത്തിയാക്കിയിട്ടു ഭക്ഷണം കഴിക്കുന്നതിൽ നിന്നും നായികയെ ആരാണ് തടയുന്നത്.. ഒപ്പം തന്നെ, കരിഞ്ഞ ദോശ കഴിക്കാൻ അവരെയാരും പ്രേരിപ്പിക്കുന്നത് കാണുന്നില്ല.. എല്ലാം അവർ സ്വയം തിരഞ്ഞെടുത്തതാണ്... (അവിടുത്തെ അമ്മായിയമ്മ വളരെ നല്ല ഒരു സ്ത്രീയാണെന്ന് കൂടി ഓർക്കണം..) അതുപോലെതന്നെയാണ്, ഓഫിസിൽ ഉച്ചക്ക് ഊണുകഴിച്ച കഴുകാത്ത പാത്രവും തൂക്കി വൈകിട്ട് വരുന്ന ഭർത്താവ്.. മര്യാദക്ക് അയാളോട് പറഞ്ഞു മനസ്സിലാക്കാൻ സാധിക്കണം അതിലെ ആരോഗ്യ പ്രശ്നം... കഴുകാൻ എനിക്ക് പറ്റില്ല എന്ന്...!! പിന്നെ, ജോലിക്കു പോകുന്ന കാര്യം.. വിദേശത്തൊക്കെ പഠിച്ചു വളർന്നു എന്നവകാശപ്പെടുന്ന നായിക, പെണ്ണ് കാണൽ ചടങ്ങിന് ശേഷം, "പരസ്പരം എന്തെങ്കിലും സംസാരിക്കാനുണ്ടോ" എന്ന് ചോദിക്കുമ്പോൾ, 'ഒന്നുമില്ല" എന്ന ക്ളീഷേ ഡയലോഗ് അടിക്കുന്നു..
കല്യാണത്തിന് മുപ് തന്നെ, കല്യാണം കഴിക്കാൻ പോകുന്ന ആളോട് സംസാരിച്ചു തന്റെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്ന ആളാണെന്നു മനസിലാക്കാൻ, തന്റെ ആവശ്യങ്ങളും, സ്വപ്നങ്ങളും അയാളെ ബോധ്യപ്പെടുത്തുന്നതിൽ ഒക്കെ നായിക പരാജയപ്പെടുന്നു...!! ലാപ്പ്ടോപ്പും മുന്നിൽ വെച്ചിരിക്കുന്ന വിവരവും, വിദ്യാഭ്യാസവും ഉള്ള ഒരു സ്ത്രീക്ക്, ഒരു പ്ലംബറെ വിളിക്കാൻ പോലും അറിയില്ല എന്നത് കാണുമ്പോൾ ശെരിക്കും അവര് ഏതു കോത്താഴത്തുകാരി ആണെന്ന് ആലോചിച്ചു പോകുന്നു...!! പിന്നെ, ആകെ മൂന്നു മനുഷ്യർക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി നായിക ഓടുന്ന ഓട്ടം കാണുമ്പോൾ ചിരിച്ചു മരിക്കുന്നു...!! മൂന്ന് പേർക്ക് കഴിക്കാൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അളവും..Patriarchy ആണ് സിനിമയിലെ വിഷയം എന്ന് ചിലർ പറയുന്നു.... ഇതിലെവിടാ പുരുഷധിപത്യം... ഭർത്താവ് ജോലിക്ക് പോകുന്നു... ഭാര്യ വീട്ടിലെ കാര്യങ്ങൾ നോക്കുന്നു...!! വയസായ അച്ഛനെ വിട്ടുകളയാം തല്ക്കാലം....!! ആരും ആരുടെയും ജോലി കുറച്ച് കാണുന്നില്ല...
വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും വന്നവരുടെ Expectations മാത്രമാണ് വില്ലനായി നിൽക്കുന്നത്.. മനുഷ്യർ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് Victim, എന്നുവച്ചാൽ ഇരയുടെ പൊസിഷനിൽ ആണ്... നമുക്ക് സുരക്ഷിതമായി ഇരയായി ഇരിക്കണമെങ്കിൽ കുറഞ്ഞപക്ഷം ഒരു വേട്ടക്കാരനെങ്കിലും വേണം.... സിനിമയിലെ നായിക വളരെ സ്വസ്ഥമായി തന്റെ ഇര റോളിൽ ഇരുന്നുകൊണ്ട് തനിക്കനുകൂലമായ നറേറ്റിവ് ഉണ്ടാക്കിയെടുക്കാൻ വേട്ടക്കാരനെ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു... അമ്മായി അപ്പനും, ഭർത്താവും, മേശമേലെ മുരിങ്ങാക്കോലും, സിങ്കും, പൊട്ടിയ പൈപ്പും, ആർത്തവവും, ലൈംഗികതയും ഒക്കെ അതിനായി ഉപയോഗിക്കുന്നു... ഹോട്ടലിൽ വെച്ചു Manners ന്റെ കാര്യം പറഞ്ഞത് തെറ്റായി എന്ന് തോന്നുന്നുണ്ടെങ്കിൽ എന്നോട് "sorry" പറയൂ എന്ന് പറയുമ്പോൾ ഉടനെ സോറി പറയുന്ന നായിക വീണ്ടും സുരക്ഷിതമായ ഇര റോളിലേക്ക് പിൻവാങ്ങുന്നു.. എല്ലാത്തിനോടും ഉള്ളിൽ വെറുപ്പ് സൂക്ഷിക്കുമ്പോഴും, വെറുമൊരു പാവയായ സ്ത്രീയുടെ മുഖംമൂടി എടുത്തണിയുന്നു....
എന്നാൽ, സ്വന്തം മുഖംമൂടി തനിക്കുതന്നെ മടുത്തുതുടങ്ങുമ്പോൾ അവർക്ക് എല്ലാം നരകമായി മാറുന്നു...!! സ്വയം സൃഷ്ടിച്ച നരകം.. !! ഇതിലെവിടെയാണ് patriarchy? എല്ലാം തികഞ്ഞ ഏത് വീടാണ് ലോകത്തുള്ളത്? കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിൽ നടന്ന സംഭവങ്ങൾ ആണിതൊക്കെ എന്നോർക്കണം... പാവയായ സ്ത്രീക്ക് "ആശയവിനിമയം" എന്നൊരു കാര്യം തീരെ അറിയില്ലത്രേ..!! പിന്നെ, ശബരിമലയും, ആർത്തവവും, അശുദ്ധിയും...വെച്ചുപൂജയും, സർപ്പക്കാവും, ആണ്ടുതോറും സർപ്പബലിയും ഒക്കെയുള്ള കുടുംബത്തിൽ ജീവിച്ച ഞങ്ങളാരും കേട്ടിട്ടുപോലുമില്ലാത്ത ഇതൊക്കെ ഇന്നും ജിയോ ബേബിയുടെ കുടുംബത്തിൽ ആചരിച്ചു പോരുന്നു എന്നോർക്കുമ്പോൾ അത്ഭുതം... ഞാനൊക്കെ വളർന്ന എന്റെ നാട്ടിൽ (കൂട്ടിക്കൽ എന്ന കുഞ്ഞുഗ്രാമത്തിൽ) നാല് പതിറ്റാണ്ടുമുമ്പ് പോലും ഞങ്ങളാരും, തീണ്ടാരിപ്പുരയും, അശുദ്ധിയും ഒന്നും കണ്ടിട്ടില്ല... പിന്നെ, ശബരിമലക്ക് പോകാൻ ആളുകൾ മാലയിട്ടാൽ അവരെ "അയ്യപ്പ സ്വാമി"യായിട്ടാണ് സാധാരണ കാണുക... സ്വന്തം വീട്ടുകാർ മാത്രമല്ല, എല്ലാവരും.. അതവർ പുരുഷന്മാർ ആയതുകൊണ്ടല്ല... സ്ത്രീകൾ മാലയിട്ടാലും അങ്ങനെതന്നെ... ആ സമയത്ത് അവർക്ക് ആദ്യം ഭക്ഷണം കൊടുക്കും, പഴകിയ ഭക്ഷണം കൊടുക്കില്ല... വീട്ടിൽ സ്വാമിമാർ ഉണ്ടെങ്കിൽ, ആർത്തവമുള്ള സ്ത്രീകൾ ഒരു മുറിയിൽ മാറി ഇരിക്കും.. അല്ലെങ്കിൽ അടുത്തുള്ള ബന്ധു വീടുകളിലേക്ക് മാറി നിൽക്കും... മിക്കപ്പോഴും മാറി നിൽക്കുന്നത് മാലയിട്ട അയ്യപ്പന്മാർ തന്നെയായിരിക്കും... ഇതിലൊന്നും വലിയ നിയമങ്ങളൊന്നും ഒരിക്കലുമില്ല... കുടുംബാഗങ്ങൾ തന്നെ ആലോചിച്ചു തീരുമാനിക്കും...
പിന്നെ, എല്ലാ വീട്ടിൽനിന്നും വർഷാവർഷം മലക്ക് പോകണം എന്നൊരു തിട്ടൂരവും എവിടെമില്ല... ഇനി നിങ്ങൾക്ക് ആർത്തവ സമയത്തു ക്ഷേത്രത്തിൽ പോകണോ അതുമാകാം... അവിടെയാരും, നിങ്ങൾക്ക് ആർത്തവമുണ്ടോ എന്നൊന്നും ചെക്ക് ചെയ്യാൻ ഇരിക്കുന്നില്ല... ഒക്കെ ഓരോ ആചാരങ്ങൾ... ആചരിക്കേണ്ടവർ ആചരിക്കുക... അല്ലാത്തവർ അവരുടെ പണിക്കു പോകുക.... അതിന്റെയൊന്നും പേരിൽ ആരും, ആരെയും, എവിടെയും പരസ്യവിചാരണ ചെയ്തതായി അറിവില്ല.... അതുപോലെ തന്നെയാണ് തുളസിയും.. ഇതൊക്കെയാണ് എന്റെ കുഗ്രാമത്തിൽ നാല് പതിറ്റാണ്ടു മുൻപ് മുതൽ ഞാൻ കണ്ട നവോത്ഥാനം...!! ജിയോ ബേബി എന്ന മഹാൻ ഈ 21 ആം നൂറ്റാണ്ടിൽ കണ്ട മഹത്തായ അടുക്കള സ്വന്തം വീട്ടിലെ അടുക്കള തന്നെയായിരിക്കും എന്ന് തോന്നാനും അതാണ് കാരണം...!!
പിന്നെ, വീട്ടിൽ കയറിവരുന്ന അതിഥികൾക്ക് സിങ്കിലേ മലിനജലം കുടിക്കാൻ കൊടുക്കുന്നതും, അതിന്റെപേരിൽ ശബരിമലക്ക് പോകാനിട്ട മാലയൂരി വെച്ച്കൊണ്ട് തല്ലാൻ ചെല്ലുന്നതും, സ്വാമിമാരുടെ തലയിൽ (പ്രായമായ അച്ഛന്റെ തലയിലും) മലിനജലം കോരി ഒഴിക്കുന്നതും ഒക്കെയായിരിക്കും ജിയോ ബേബിയുടെ വീട്ടിലെ നവോത്ഥാനം.. പാവം, വിഷമം തോന്നി..!!ശെരിക്കും, കുഞ്ഞുടുപ്പിടുന്നതാണോ നവോത്ഥാനം ? ഡാൻസ് പഠിക്കുന്നതും, പഠിപ്പിക്കുന്നതുമാണോ സ്ത്രീ വിമോചനം ? മലിനജലം കോരി നായകന്റെ മുഖത്തൊഴിച്ച് നടന്നു പോകുന്നതിന്റെ ഒരു നാലിലൊന്നു ആർജ്ജവം പോലും വേണ്ടായിരുന്നല്ലോ ഒരു ജോലി കണ്ടുപിടിച്ചു സ്വന്തം കാലിൽ നിന്നിട്ട് മതി കല്യാണം എന്ന് തീരുമാനിക്കാനും, സ്വന്തം അഭിരുചിക്കനുസരിച്ച ഒരാളെ ഭർത്താവായി തിരഞ്ഞെടുക്കാനും, കല്യാണം കഴിഞ്ഞ് സമയാസമയങ്ങളിൽ സ്വന്തം ഭര്ത്താവുമായി സംസാരിക്കാനും, ഇഷ്ടങ്ങളും, അനിഷ്ടങ്ങളും പരപസ്പരം പങ്കുവെക്കാനും അറിഞ്ഞിരിക്കാനും, അതനുസരിച്ച് മുന്നോട്ടുപോകാനും... ഇനി അതൊന്നും പറ്റില്ലെങ്കിൽ മാന്യമായി പിരിയാനും..!!ഏറ്റവും തമാശയായി തോന്നിയത് കഥയുടെ അവസാനം, രണ്ടാമത് കെട്ടി കൊണ്ടുവന്ന പെണ്ണിനോട് കിന്നാരം പറഞ്ഞു നിന്നിട്ട് ചായക്കപ്പ് അവളുടെ കയ്യിലേക്ക് കൊടുത്തിട്ടു നായകൻ നടന്നു നീങ്ങുമ്പോൾ, അതുമേടിച്ചു പുതുപ്പെണ്ണു കഴുകി വെക്കുമ്പോൾ, ജിയോ ബേബിയുടെ നവോത്ഥാനം എവിടെ നിൽക്കുന്നു എന്ന് പ്രേക്ഷകർക്ക് നന്നായി മനസിലാകുന്നു..
പിന്നെ, സിനിമയിൽ കാണിച്ചത് ശബരിമലയും, അശുദ്ധിയും ഒക്കെ ആയതുകൊണ്ട് പ്രശ്നമില്ല... ഹേമ കമ്മീഷൻ റിപ്പോർട്ട് എന്നൊരു സാധനം ഒരു കൊല്ലം മുൻപ് വന്നത് തലമൂത്ത നവോത്ഥാനനായകന്റെ കൈവശം കെട്ടഴിക്കാതെ ഇരിക്കുന്നുണ്ട്... അടച്ചുറപ്പുള്ള ഒരു മുറി ഇല്ലാത്തതുകൊണ്ട്, ഷൂട്ടിങ് സമയത്ത് തുറസ്സായ സ്ഥലത്തു നിന്ന് വസ്ത്രം മാറാനും, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും വിധിക്കപ്പെട്ട മലയാളത്തിലെ നായികമാരെപ്പറ്റിയും, കിട്ടുന്ന അവസരം ഒട്ടും പാഴാക്കാതെ അത് മൊബൈൽ ഫോണിൽ പകർത്തി ജീവിതകാലം മുഴുവൻ അവരെ ബ്ലാക്ക്മെയിൽ ചെയ്യുന്ന മഹാരഥന്മാരായ നായകന്മാരെപ്പറ്റിയും അതിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്... ഹേമ കമ്മീഷൻ പറഞ്ഞ സിനിമാ മേഖലയിലെ പാട്രിയാർക്കിയെപ്പറ്റി ഒരു സിനിമ പിടിച്ചിരുന്നെങ്കിൽ ഇതിലും നന്നായി ഓടിയേനെ.. ജിയോ ബേബിക്കും കൂട്ടർക്കും അതിനിനിയും സമയമുണ്ട്... !!പറഞ്ഞുവന്നത്.. എല്ലായിടത്തും എല്ലാത്തരം മനുഷ്യരുമുണ്ട്... എല്ലാവരും ചേരുന്നതാണീ ലോകം.. അല്ലാതെ ഭാരതത്തിലെ എല്ലാ അടുക്കളയും, കുടുംബങ്ങളും ഇങ്ങനെയാണെന്നുള്ള സാമാന്യവൽക്കരണം ഒരിക്കലും ശെരിയല്ല.. ഞാൻ, എന്റെ കുടുബത്തിൽ എന്റെ ജീവിതത്തിൽ കണ്ട ഒരു പുരുഷനും സുരാജ് വെഞ്ഞാറന്മൂടിന്റെ ഛായയില്ല.. അതുകൊണ്ട് എല്ലാവരും നല്ലവർ ആണെന്നല്ല... എല്ലാത്തിലും നല്ലതും, ചീത്തയുമുണ്ട്... പുരുഷനെ മാറ്റി നിർത്തി ഇവിടെയൊരു നവോത്ഥാനത്തിന് സാധ്യതയില്ല...
സ്ത്രീ, സ്വന്തം ശക്തി തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ നവോത്ഥാനം തുടങ്ങുന്നത്..!!ഉദ്ധരേത് ആത്മനാത്മാനം ന ആത്മാനം അവസതയേത്.. ആത്മൈവഹി ആത്മനോ ബന്ധു.. ആത്മൈവ രിപുരാത്മനഃനിങ്ങൾ തന്നെയാണ് നിങ്ങളെ ഉയർത്തേണ്ടത്... നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ.. നിങ്ങൾ നിങ്ങളെ ഒരിക്കലും താഴ്ത്തരുത്.. നിങ്ങൾ നിങ്ങളെ ഉയർത്തുമ്പോൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു...നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തുമ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ ശത്രുവായി മാറുന്നു...!അതുകൊണ്ട് നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ എന്ന് സ്വയം തിരിച്ചറിയുക...ഒരിക്കലും നിങ്ങൾ നിങ്ങളെ താഴ്ത്തരുത്...സ്വന്തം കഴിവുകളും, അറിവുകളും സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, ഏത് അവസ്ഥയിലും ആർജ്ജവത്തോട് കൂടി മുന്നോട്ട് പോവുക..!!
പികെ ഷിബി'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്