"വിശുദ്ധ ഖുറാൻ കൊണ്ടു പോകുന്നതാണോ കുഴപ്പം? വിശുദ്ധ ഖുറാൻ എന്താ ഒരു നിരോധിത ഗ്രന്ഥമാണോ?" എന്നൊക്കെ പറഞ്ഞ് പത്ത് മിനിറ്റോളം ഒച്ചവയ്ക്കുയാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവ്; കേരളത്തിലുള്ള ഖുറാൻ മുഴുവൻ അറബി മലയാളത്തിലുള്ളതാണെന്നും ശുദ്ധമായ അറബിയിലുള്ള ഖുറാൻ ഇവിടെ കിട്ടാത്തതുകൊണ്ടാണ് വിദേശത്ത് നിന്ന് കൊണ്ടുവരേണ്ടി വരുന്നതെന്നുമൊക്കെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ വാദമുഖങ്ങൾ; സ്വർണക്കടത്ത് കേസിനെ മതപരമായ വിഷയമാക്കി മാറ്റാൻ സിപിഎം ശ്രമിക്കുന്നെന്ന് വി.ടി ബൽറാം എംഎൽഎ
മറുനാടൻ ഡെസ്ക്
ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിനെ മതപരമായ വിഷയമാക്കി മാറ്റാൻ സിപിഎം ശ്രമിക്കുന്നെന്ന് വി.ടി ബൽറാം എംഎൽഎ. ആരോപണങ്ങളെ മതവികാരം മറയാക്കി തടയിടാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. അങ്ങേയറ്റം ഹീനവും അപകടകരവുമാണ് ഈ നീക്കം എന്നും അദ്ദേഹം കുറിച്ചു.
ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെ സംബന്ധിച്ച് ഇങ്ങനെ മതവികാരങ്ങളെ സ്വന്തം വൃത്തികേടുകൾക്ക് മറയായി ദുരുപയോഗിക്കുന്നത് ഒരു സ്ഥിരം രീതിയാണെന്ന് നമുക്കറിയാം. സഹപ്രവർത്തകരായ രണ്ട് മന്ത്രിമാർ കോവിഡ് പോസിറ്റീവായി നിൽക്കുമ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് എത്തിയതിന്റെ തൊട്ടടുത്ത ദിവസം മന്ത്രി ജലീൽ കോവിഡ് ജാഗ്രതകൾ ലംഘിച്ച് ഒരു കൊച്ചു കുഞ്ഞിന്റെ ചോറൂൺ കർമ്മം നിർവ്വഹിച്ച് തന്റെ പ്രകടനപരതക്ക് തുടക്കമിട്ടത്. പിന്നാലെ സ്വന്തം വീട്ടിനകത്ത് നിസ്ക്കരിക്കുന്നതിന്റെ ഫോട്ടോകൾ അനുയായികളേക്കൊണ്ട് എടുപ്പിച്ച് പുറത്ത് വിട്ടതോടു കൂടി അദ്ദേഹമുദ്ദേശിച്ച ബാലൻസിംഗും പൂർത്തിയായി- വി.ടി ബൽറാം എംഎൽഎ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വി.ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ...
ആശങ്കപ്പെട്ടിരുന്നത് പോലെ സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തെ ഒരു മതപരവും വൈകാരികവുമായ വിഷയമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങൾ ശക്തിപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നത്. ബിജെപിയേപ്പോലൊരു പാർട്ടി ഇതാഗ്രഹിക്കുന്നത് സ്വാഭാവികം മാത്രം. എന്നാൽ അതിന്റെ പത്തിരട്ടി വ്യഗ്രതയിലാണ് സിപിഎമ്മുകാർ ഈ വിഷയത്തെ വർഗ്ഗീയവൽക്കരിക്കാൻ നോക്കുന്നത്. അങ്ങേയറ്റം ഹീനവും അപകടകരവുമാണ് ഈ നീക്കം.
സ്വർണ്ണക്കള്ളക്കടത്ത് പോലുള്ള ഗൗരവതരമായ ഒരു കുറ്റകൃത്യം, അതിൽ മന്ത്രിമാർക്കും മന്ത്രി പുത്രന്മാർക്കും മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ഉന്നതോദ്യോഗസ്ഥർക്കും പാർട്ടി സെക്രട്ടറിയുടെ കുടുംബത്തിനുമൊക്കെയുള്ള ദുരൂഹമായ ബന്ധങ്ങൾ, ഇതിന്മേൽ ദേശീയ തലത്തിലെ കുറ്റാന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണം മന്ത്രിമാരിലേക്ക് നീളുന്ന അവസ്ഥ, കേരളം മുഴുവൻ ആളിപ്പടരുന്ന പ്രതിഷേധങ്ങൾ, മാധ്യമങ്ങൾക്ക് മുന്നിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് ഉണ്ടാവുന്ന ഉത്തരം മുട്ടലുകൾ, ഓടിയൊളിക്കലുകൾ എന്നിങ്ങനെ ഒരു സംസ്ഥാനത്താണ് ഭരണസംവിധാനത്തിൽ സാധാരണ പൗരന്മാർക്ക് വിശ്വാസം പാടേ നഷ്ടപ്പെടുന്ന അവസ്ഥയിലൂടെയാണ് കേരളമിന്ന് കടന്നുപോകുന്നത്.
ഉത്തരമില്ലാതെ, മറുപടിയില്ലാതെ, മുഖമില്ലാതെ, ജനമധ്യത്തിൽ പരിഹാസ്യരായി തലയിൽ മുണ്ടിട്ട് നിൽക്കുകയാണ് സിപിഎം എന്ന ഭരണപ്പാർട്ടി. അതുകൊണ്ട് തന്നെ വിഷയം വഴിതിരിച്ചുവിടാൻ ഇതുപോലുള്ള അറ്റകൈ പ്രയോഗങ്ങൾ മാത്രമാണ് അവർക്ക് മുന്നിലുള്ളത്.
ഇതിന്റെ സൂചനയാണ് ടിവി ചർച്ചകളിലെ സിപിഎം പ്രതിനിധികളുടെയും പാർട്ടി പത്രം/ചാനലിന്റേയും കഴിഞ്ഞ ഏതാനും ദിവസത്തെ പ്രൊപ്പഗണ്ട. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ എന്ന പേരിൽ നയതന്ത്ര ചാനലുകൾ ഉപയോഗിച്ച് സ്വർണം കടത്തി എന്നതാണ് ഉയർന്നിട്ടുള്ള സംശയം. ദേശീയ ഏജൻസികൾ അന്വേഷിക്കുന്നതും അത് തന്നെ. എന്നാൽ ഇതിലെ കള്ളക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യത്തെക്കുറിച്ച് മിണ്ടാതെ ഖുറാൻ എന്ന വൈകാരികതയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി തളച്ചാൽ പിന്നെ എല്ലാം എളുപ്പമായി എന്നാണ് സിപിഎം ദുഷ്ട ബുദ്ധികൾ കരുതുന്നത്.
ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെ സംബന്ധിച്ച് ഇങ്ങനെ മതവികാരങ്ങളെ സ്വന്തം വൃത്തികേടുകൾക്ക് മറയായി ദുരുപയോഗിക്കുന്നത് ഒരു സ്ഥിരം രീതിയാണെന്ന് നമുക്കറിയാം. സഹപ്രവർത്തകരായ രണ്ട് മന്ത്രിമാർ കോവിഡ് പോസിറ്റീവായി നിൽക്കുമ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് എത്തിയതിന്റെ തൊട്ടടുത്ത ദിവസം മന്ത്രി ജലീൽ കോവിഡ് ജാഗ്രതകൾ ലംഘിച്ച് ഒരു കൊച്ചു കുഞ്ഞിന്റെ ചോറൂൺ കർമ്മം നിർവ്വഹിച്ച് തന്റെ പ്രകടനപരതക്ക് തുടക്കമിട്ടത്. പിന്നാലെ സ്വന്തം വീട്ടിനകത്ത് നിസ്ക്കരിക്കുന്നതിന്റെ ഫോട്ടോകൾ അനുയായികളേക്കൊണ്ട് എടുപ്പിച്ച് പുറത്ത് വിട്ടതോടു കൂടി അദ്ദേഹമുദ്ദേശിച്ച ബാലൻസിംഗും പൂർത്തിയായി.
എന്നാൽ സിപിഎം എന്ന "കമ്മൂണിസ്റ്റ് പാർട്ടി"യുടെ എല്ലാ നേതാക്കളും എന്തിനാണ് ഈ ജലീലിയൻ പാത പിന്തുടരുന്നത്? കേരളത്തിലൊരു മത വിശ്വാസിക്കും വിശുദ്ധ ഗ്രന്ഥങ്ങൾ കള്ളക്കടത്തിലൂടെ കൊണ്ടുവരേണ്ടുന്ന ഗതികേടില്ലെന്നും അതുകൊണ്ടുതന്നെ ആ പേര് പറഞ്ഞ് പ്രശ്നത്തിന് വർഗീയ മാനം നൽകേണ്ടെന്നും വിശ്വാസ സമൂഹത്തെ പ്രതിനിധീകരിക്കുന്ന മുഴുവനാളുകളും കൃത്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലും സിപിഎമ്മിന് ഇത് എങ്ങിനെയും ഒരു ഖുറാൻ പ്രശ്നമാക്കി മാറ്റിയേ പറ്റൂ.
മുൻ പാലക്കാട് എംപി കൂടിയായ പാർട്ടി സംസ്ഥാന നേതാവ് എത്ര നിർലജ്ജമായാണ് മനോരമയിലെ ചർച്ചയിൽ ഈ വിഷയത്തെ മത വൈകാരികതയുമായി കൂട്ടിക്കെട്ടാൻ ശ്രമിച്ചത് എന്ന് കണ്ട മുഴുവൻ മലയാളികൾക്കും തൊലിയുരിഞ്ഞു പോയ അനുഭവമാണുണ്ടായത്. "വിശുദ്ധ ഖുറാൻ കൊണ്ടു പോകുന്നതാണോ കുഴപ്പം? വിശുദ്ധ ഖുറാൻ എന്താ ഒരു നിരോധിത ഗ്രന്ഥമാണോ?" എന്നൊക്കെ പറഞ്ഞ് പത്ത് മിനിറ്റോളം ഒച്ചവയ്ക്കുയാണ് ഒരു കമ്മ്യൂണിസ്റ്റ് നേതാവ്.
മറ്റൊരിടത്ത് ഡിവൈഎഫ്ഐയുടെ പ്രമുഖനായ ഒരു നേതാവ് പറയുന്നത് ജറുസലേമിൽ നിന്ന് കൊന്ത കൊണ്ടുവരുന്നത് പോലെയാണ് യുഎഇയിൽ നിന്ന് ഖുറാൻ കോപ്പികൾ കൊണ്ടുവരുന്നത് എന്നാണ്. തീർത്ഥാടന നഗരങ്ങളായ മക്കയും മദീനയുമൊക്കെ നിലനിൽക്കുന്ന രാജ്യമെന്ന നിലയിൽ സൗദി അറേബ്യക്ക് ലോക മുസ്ലീങ്ങളുടെ മനസ്സിൽ വിശ്വാസപരമായ ഒരു പ്രാധാന്യമുണ്ടെന്ന് കാണം. എന്നാൽ ഒരു സമ്പന്ന മുസ്ലിം രാജ്യം എന്നതിനപ്പുറം യുഎഇക്ക് എന്തെങ്കിലും വിശ്വാസപരമായ പ്രത്യേകതയുണ്ടോ എന്നറിയില്ല. കേരളത്തിലുള്ള ഖുറാൻ മുഴുവൻ അറബി മലയാളത്തിലുള്ളതാണെന്നും ശുദ്ധമായ അറബിയിലുള്ള ഖുറാൻ ഇവിടെ കിട്ടാത്തതുകൊണ്ടാണ് വിദേശത്ത് നിന്ന് കൊണ്ടുവരേണ്ടി വരുന്നതെന്നുമൊക്കെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ മറ്റ് വാദമുഖങ്ങൾ.
പ്രശ്നത്തെ വർഗ്ഗീയവൽക്കരിക്കരുതെന്ന നിലപാട് തന്നെയാണ് കാന്തപുരം വിഭാഗക്കാരായ സുന്നി യുവജന പ്രസ്ഥാനത്തിന്റെ പ്രസ്താവനയിലും കണ്ടത്. എന്നാൽ "ജലീലിന് പിന്തുണയറിയിച്ച് കാന്തപുരം" എന്നാണ് ഇതിന് കൈരളി ന്യൂസ് നൽകിയ ബ്രേയ്ക്കിങ് തലക്കെട്ട്. ഏതായാലും ഈ പിന്തുണ വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് തന്നെയാണ് വ്യക്തത വരുത്താൻ കഴിയുക.
ചർച്ചകൾ ഇങ്ങനെയൊക്കെയുള്ള റൂട്ടിലൂടെ പോകുന്നത് ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് ബിജെപിയെ ആണ്. അവരെ സംബന്ധിച്ച് ഇത് മറ്റൊരു "സുവർണ്ണാവസരം" ആയിരിക്കുമല്ലോ! കള്ളക്കടത്ത്, കള്ളപ്പണം, തീവ്രവാദം സമം മുസ്ലിം എന്നൊരു സമവാക്യമുണ്ടാക്കാൻ പതിറ്റാണ്ടുകളായി കിണഞ്ഞു പരിശ്രമിക്കുകയാണവർ. പ്രബുദ്ധ കേരളത്തിന്റെ മതേതര ബോധം ഇത്രനാളും ശക്തിയോടെ തടഞ്ഞു നിർത്തിയ ആ സമവാക്യത്തെ ബിജെപിക്ക് വേണ്ടി പൂരിപ്പിച്ച് കൊടുക്കുകയാണ് ഇപ്പോൾ ജലീലും സിപിഎമ്മും. അത് തന്നെയാണ് അതിന്റെ അപകടവും.
ആശങ്കപ്പെട്ടിരുന്നത് പോലെ സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തെ ഒരു മതപരവും വൈകാരികവുമായ വിഷയമാക്കി മാറ്റാനുള്ള ആസൂത്രിത...
Posted by VT Balram on Monday, September 14, 2020
Stories you may Like
- മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
- ക്ഷണിച്ചത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ തൊലിക്കട്ടി അനുസരിച്ച്
- ഹിമാചൽ പ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം
- മന്ത്രി റിയാസിനെതിരായ കെ.സുരേന്ദ്രന്റെ ആരോപണത്തിൽ പ്രതികരിച്ച് വി ടി ബൽറാം
- അശ്ലീല വിഡിയോ പ്രചരിച്ചു, മുൻ എംഎൽഎയെ പുറത്താക്കി രാജസ്ഥാൻ കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്