Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു പോയി' എന്ന് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കഴിഞ്ഞ രണ്ടു വർഷത്തെ ചാനൽ റിപ്പോർട്ടേഴ്‌സിന്റെ നിയമനത്തിൽ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ; എസ്. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിർബന്ധം; വിദൂര ബന്ധത്തിൽപ്പോലും ഒരു സംഘിയാവരുത്; മാധ്യമങ്ങൾക്കെതിരെയുള്ള ബിജെപി നേതാവിന്റെ പ്രതികരണം പ്രതാപ് ചന്ദ്ര സാരംഗിയുടെ ക്രിമിനൽ പശ്ചാത്തലം വാർത്തയായതിന് പിന്നാലെ

'പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു പോയി' എന്ന് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കഴിഞ്ഞ രണ്ടു വർഷത്തെ ചാനൽ റിപ്പോർട്ടേഴ്‌സിന്റെ നിയമനത്തിൽ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ; എസ്. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിർബന്ധം; വിദൂര ബന്ധത്തിൽപ്പോലും ഒരു സംഘിയാവരുത്; മാധ്യമങ്ങൾക്കെതിരെയുള്ള ബിജെപി നേതാവിന്റെ പ്രതികരണം പ്രതാപ് ചന്ദ്ര സാരംഗിയുടെ ക്രിമിനൽ പശ്ചാത്തലം വാർത്തയായതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയുടെ തെരഞ്ഞെടുപ്പ് സത്യവാംഗമൂലം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സാരംഗിയുടെ ക്രിമിനൽ പശ്ചാത്തലം ചില മാധ്യമങ്ങൾ വാർത്തയാക്കിയതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ മാധ്യമങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തിനെയും ചുട്ടുകൊന്നതിൽ സാരംഗിക്ക് പങ്കുണ്ട് എന്ന നിലയിലായിലുള്ള വാർത്തകൾ കെട്ടിച്ചത് എന്നാണ് സുരേന്ദ്രൻ പറയുന്നത്. പെടുന്നനെ ഈ വ്യജവാർത്തകൾ എവിടുന്ന് വരുന്നു എന്ന ചോദ്യത്തിനും കെ സുരേന്ദ്രൻ തന്നെ മറുപടി പറയുന്നുണ്ട്.

 

ഒരു ടീം കൃത്യമായി കള്ളക്കഥകൾ മെനയുന്നു. അത് ആദ്യം ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജിൽ കൊടുക്കുന്നു. യുവ സി. പി. എം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു. പിന്നെ അത് സൈബർ ലോകം കയ്യടക്കുന്നു. ഒടുവിൽ ആർക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ ചാനൽ റിപ്പോർട്ടേഴ്‌സിന്റെ നിയമനത്തിൽ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഒന്ന് എസ്. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിർബന്ധം. മറ്റൊന്ന് വിദൂര ബന്ധത്തിൽപ്പോലും ഒരു സംഘിയാവരുത് എന്നും അദ്ദേഹം പറഞ്ഞു നിർത്തുന്നു.

പോസ്റ്റിന്റെ പൂർണരൂപം

മാധ്യമങ്ങളുടെ വ്യക്തിപരമായ വിമർശനങ്ങൾക്കും അവരുടെ വെബ് ടീമിന്റെ സൈബർ ആക്രമങ്ങൾക്കും മറുപടി പറയുന്ന പതിവില്ല. ആക്രമണവും പ്രത്യാക്രമണവും ആശയതലത്തിൽ മാത്രമേ ആകാവൂ എന്ന് നിർബന്ധവുമുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിന്റെ പകർപ്പ് പ്രതാപ് ചന്ദ്ര സാരംഗി എന്ന മനുഷ്യൻ തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ സമർപ്പിച്ച ക്രിമിനൽ കേസ്സുകളുടെ വിവരങ്ങളാണ്. അങ്ങേയറ്റം ദരിദ്രനും ലക്ഷക്കണക്കിന് ആദിവാസികളടക്കമുള്ള പച്ചമനുഷ്യരുടെ ദുരിതനിവാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ മനുഷ്യൻ ഒഡീഷ്സയിലെ ഏറ്റവും സമ്പന്നനായ ബി. ജെ. ഡി നേതാവിനെ പരാജയപ്പെടുത്തി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എം. പിയാവുകയും ഇപ്പോൾ മന്ത്രിയാവുകയും ചെയ്തതോടെ വലിയ മാധ്യമശ്രദ്ധ നേടുകയുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് പേജിൽ അദ്ദേഹത്തിന്റെ ഭൂതകാലം അത്ര നല്ലതല്ലെന്ന ദുസ്സൂചന നൽകുന്ന തരത്തിൽ ഒരു വാർത്ത ഇടയ്ക്കു കാണുകയുണ്ടായി. ദി വയറും ചില ഇടതു ജിഹാദി ഓൺലൈൻ മാധ്യമങ്ങളും സമാനമായ വാർത്ത നൽകിയതു കണ്ടു. ഗ്രഹാം സ്‌ടെയിൻസിന്റേയും കുടുംബത്തിന്റെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് എന്തോ പങ്കുണ്ടെന്നു വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു വാർത്തകളെല്ലാം. കൊല നടക്കുമ്പോൾ അദ്ദേഹം വി. എച്ച്. പി നേതാവായിരുന്നു എന്നതാണ് വാർത്തയ്ക്കാധാരം. കൊലക്കേസ്സ് അന്വേഷിച്ചത് ബി. ജെ. പി സർക്കാരല്ല. കൊലപാതകം നടത്തിയ ധാരാസിങ് ബജ്‌റംഗദളിന്റെ ഒരു നേതാവുമല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതുമാണ്. വാധ്വാ കമ്മീഷൻ ഈ കേസ്സിൽ ഉന്നതനായ ഒരു വി. എച്ച്. പി നേതാവിനെക്കുറിച്ചും റിപ്പോർട്ടിലെവിടെയും പരാമർശിക്കുന്നുമില്ല. പിന്നെ എങ്ങനെ ഇപ്പോൾ ഇരുപതു വർഷത്തിനു ശേഷം പൊടുന്നനെ സാരംഗിയെക്കുറിച്ച് ഈ വ്യാജ വാർത്ത വരുന്നു? ഉത്തരം ലളിതം. ഒരു ടീം കൃത്യമായി കള്ളക്കഥകൾ മെനയുന്നു. അത് ആദ്യം ചാനലുകളുടേയും പത്രങ്ങളുടേയും വെബ് പേജിൽ കൊടുക്കുന്നു. യുവ സി. പി. എം നേതാക്കളും സുഡാപ്പി മാവോവാദി സംഘങ്ങളും അതേറ്റുപിടിക്കുന്നു. പിന്നെ അത് സൈബർ ലോകം കയ്യടക്കുന്നു. ഒടുവിൽ ആർക്കും മാച്ചുകളയാനാവാത്ത വസ്തുതകളായി അത് പരിണമിക്കുന്നു. പറയുന്നത് അവാസ്തവമോ അതിശയോക്തിയോ അല്ല. ഈയടുത്ത കാലത്ത് മലയാള മാധ്യമങ്ങളുടെ വെബ് ലോകം കൈകാര്യം ചെയ്യുന്നവരുടെ ഫേസ് ബുക്ക് അക്കൗണ്ടുകളും പൊളിറ്റിക്കൽ ബാക്ക് ഗ്രൗണ്ടും വെറുതെ ഒന്നു പരിശോധിക്കുകയുണ്ടായി. ഒരു പ്രമുഖ ചാനലിന്റെ വെബ് പേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു പോയി. എല്ലാം ഒരേ നിറമുള്ളവർ. ഒന്നാന്തരം പരിശീലനം കിട്ടിയവർ. അന്വേഷിച്ചപ്പോൾ മനസ്സിലായി ഇതൊന്നും അത്ര വലിയ കാര്യമല്ല കഴിഞ്ഞ രണ്ടു വർഷത്തെ ചാനൽ റിപ്പോർട്ടേഴ്‌സിന്റെ നിയമനത്തിൽ രണ്ടു മാനദണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. എസ്. എഫ്. ഐ ബാക്ക് ഗ്രൗണ്ട് നിർബന്ധം. വിദൂര ബന്ധത്തിൽപ്പോലും ഒരു സംഘിയാവരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP