തൊഴിൽ അന്വേഷകർക്ക് നിയമനം ഉറപ്പാക്കുന്ന ഒരു റിക്രൂട്ടിംഗ് എജൻസി മാത്രമാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ; ഇന്ത്യൻ ഭരണഘടന മറന്നെങ്കിൽ കമ്മീഷൻ അത് വായിച്ച് പഠിക്കുക തന്നെവേണം എന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി; വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ച് അദ്ധ്യാപകരെ വച്ച് പഠിപ്പിക്കേണ്ട ഗതികേട് ഇന്നും ചില സർക്കാർ സ്കൂളുകളിൽ നിലനിൽക്കുന്നുണ്ട് എന്നും അരുൺ ബാബു; പി.എസ്.സിക്കെതിരെ പ്രതികരിച്ച ഉദ്യോഗാർത്ഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഭരണകക്ഷി വിദ്യാർത്ഥി നേതാവ്
മറുനാടൻ ഡെസ്ക്
പി.എസ്.സിക്കെതിരെ പ്രതികരിച്ച ഉദ്യോഗാർത്ഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഭരണകക്ഷി വിദ്യാർത്ഥി നേതാവ്. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബുവാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചത്. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ഒരു റിക്രൂട്ടിംഗ് എജൻസി മാത്രമാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ എന്ന് അരുൺ ബാബു ചൂണ്ടിക്കാട്ടുന്നു. അതിനപ്പുറത്തേക്ക് ഒരു അവകാശങ്ങളും പി.എസ്.സിക്കില്ല എന്നിരിക്കെഒരു ജനാധിപത്യസ്ഥാപനമെന്നനിലയിലും ഭരണഘടനാസ്ഥാപനമെന്ന നിലയിലും പ്രവർത്തിക്കേണ്ടുന്ന പി.എസ്.സിയാണ് ഇത്തരം ജനാതിപത്യ വിരുദ്ധ നയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നതാണ് വിരോധാഭാസം. അഭിപ്രായ സ്വാതന്ത്ര്യം എന്നത് പൗരന്റെ മൗലിക അവകാശമാണ്. പി.എസ്.സി എന്നുമുതലാണ് പൗരാവകാശത്തിന് മുകളിലായത്. കടുത്ത ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തിന്റെ കടുത്ത ലംഘനം കൂടിയാണ് പി.എസ്.സിനടത്തിയിരിക്കുന്നത്. - അരുൺ ബാബു തന്റെ കുറിപ്പിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ പി.എസ്.സി.ക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെ മൂന്ന് വർഷത്തേക്ക് പരീക്ഷയിൽ നിന്നും വിലക്കിയിരുന്നു. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സിന്റെ ഒഴിവുകളിലേക്ക് പി.എസ്.സി. നിയമനഃശുപാർശ അയക്കുന്നില്ലെന്ന് ചില ഉദ്യോഗാർഥികൾ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, 38 ഒഴിവുകൾ സുപ്രീംകോടതി ഉത്തരവനുസരിച്ച് മാറ്റിവെച്ചതാണെന്ന് പി.എസ്.സി. പറയുന്നു. ഇതറിഞ്ഞിട്ടും ഉദ്യോഗാർഥികൾ വ്യാജപ്രചാരണം നടത്തിയെന്നാണ് പി.എസ്.സി. വിലയിരുത്തിയത്. ഉത്തരവാദികളെ കണ്ടെത്തി നിയമനനടപടികളിൽനിന്ന് വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും കമ്മിഷൻ തീരുമാനിച്ചു. അന്വേഷണത്തിന് പി.എസ്.സി.യുടെ വിജിലൻസ് വിഭാഗത്തെയും ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പിലെയും ആയുർവേദ കോളേജിലെയും ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളുടെ പരീക്ഷാകേന്ദ്രം മാറ്റാനെന്നപേരിൽ ചില ഉദ്യോഗാർഥികൾ സമാന്തര സംവിധാനമൊരുക്കി പരാതികൾ സ്വീകരിച്ചതായും കമ്മിഷൻ കണ്ടെത്തി. ഇവർക്കെതിരേയും കടുത്തശിക്ഷാനടപടിക്ക് ചുമതലപ്പെടുത്തി. വിശദ പത്രക്കുറിപ്പും പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
ജനാധിപത്യ രാജ്യത്ത് പി.എസ്.സി വിമർശനാതീതമാണോ..?
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വിചിത്ര സ്വഭാവമുള്ള ഒരു പത്രക്കുറിപ്പ് ഇറക്കി .'പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴുവുകൾ കമ്മീഷൻ ഗൗരവകരമായി എടുക്കുന്നില്ല എന്ന് ചൂണ്ടികാട്ടി ചില ഉദ്യോഗാർത്ഥികൾ സാമൂഹിക മാധ്യമങ്ങളിലും പത്രങ്ങളിലും പി.എസ്.സിക്കെതിരെ വ്യാജ വാർത്ത നൽകി എന്ന് ആരോപിച്ച് ഈ ഉദ്യോഗാർത്ഥികളെ പി.എസ്.സി പരീക്ഷ എഴുന്നതിൽ നിന്ന് വിലക്കാനും ഇവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നുമുള്ളതായിരുന്നു ആ പത്രകുറിപ്പ്;
അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം ഉറപ്പാക്കുന്ന ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന ഒരു റിക്രൂട്ടിംഗ് എജൻസി മാത്രമാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ. അതിനപ്പുറത്തേക്ക് ഒരു അവകാശങ്ങളും പി.എസ്.സിക്കില്ല എന്നിരിക്കെ
ഒരു ജനാധിപത്യസ്ഥാപനമെന്നനിലയിലും ഭരണഘടനാസ്ഥാപനമെന്ന നിലയിലും പ്രവർത്തിക്കേണ്ടുന്ന പി.എസ്.സിയാണ് ഇത്തരം ജനാതിപത്യ വിരുദ്ധ നയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നതാണ് വിരോധാഭാസം. അഭിപ്രായ സ്വാതന്ത്ര്യം എന്നത് പൗരന്റെ മൗലിക അവകാശമാണ്. പി.എസ്.സി എന്നുമുതലാണ് പൗരാവകാശത്തിന് മുകളിലായത്. കടുത്ത ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തിന്റെ കടുത്ത ലംഘനം കൂടിയാണ് പി.എസ്.സിനടത്തിയിരിക്കുന്നത്.
കമ്മീഷൻ ഇന്ത്യൻ ഭരണഘടന മറന്നെങ്കിൽ അത് വായിച്ച് പഠിക്കുക തന്നെവേണം. പ്രത്യേകിച്ച് ഇടത്പക്ഷമുന്നണി ഭരിക്കപ്പെടുന്ന നാട്ടിൽ ആ നാട്ടിലാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നത് എന്നുള്ള തിരിച്ചറിവ് കൂടി ഉണ്ടാവണം. ഇത്തരം ഫാസിസ്റ്റ് നയങ്ങളും ഭീഷണിയുടെ സ്വരവുമായി മുന്നോട്ട് വന്നാൽ ഞങ്ങൾക്കും ഓർമപെടുത്താൻ ചിലത് ഉണ്ട് എന്ന് വിസ്മരിക്കരുത്.
വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ച് അദ്ധ്യാപകരെ വച്ച് പഠിപ്പിക്കപ്പെടുന്ന ഗതികേട് ഇന്നും ചില സർക്കാർ സ്കൂളുകളിൽ നിലനിൽക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ. പക്ഷെ അതാണ് വാസ്തവം. കരാർ നിയമനങ്ങളടക്കം പി.എസ്.സിക്ക് വിടണമെന്നും കൂടുതൽ ഒഴുവുകൾ റിപ്പോർട്ട് ചെയ്ത് നിയമനങ്ങൾ വളരെ വേഗം നടത്തണം എന്നുമുള്ള ആവശ്യം എഐഎസ്എഫ് പലതവണ മുന്നോട്ട് വച്ചതാണ് വിലക്കാനും നിയമനടപടി സ്വീകരിക്കാനുമാണ് ഒരുക്കമെങ്കിൽ അത് ഞങ്ങളിൽ നിന്നു തന്നെയാകട്ടെ.
ജനാധിപത്യ രാജ്യത്ത് പി.എസ്.സി വിമർശനാതീതമല്ലെ..? കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ...
Posted by J Arun Babu on Saturday, August 29, 2020
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍