ഇരുനില വീടും ആഡംബര കാറുകളും ഉള്ളവർക്ക് പോലും ധനസഹായം; മരിച്ചവർക്കും പെൻഷൻ; സ്ഥലത്തില്ലാത്തവരും ലിസ്റ്റിൽ; വ്യാജരേഖയുണ്ടാക്കിയവരും അനവധി; എൻഡോസൾഫാൻ ദുരിതബാധിതരുടെ പേരിൽ വൻ തട്ടിപ്പ്; ഡോ കെ എം ശ്രീകുമാറിന്റെ പ്രഭാഷണം വൈറൽ ആവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളം കണ്ട ഏറ്റവും സംഘടിതവും ആസൂത്രിതവുമായ അഴിമതിയാനോ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പേരിൽ നടക്കുന്നത്. ഒരു രോഗവുമില്ലാത്തവർപോലും ദുരിതബാധിതരുടെ ലിസ്റ്റിൽ കയറിക്കുടി പെൻഷൻ വാങ്ങുന്നു. 80 വയസ്സുചെന്ന് മരിച്ചാരെപ്പോലും എൻഡോസൾഫാന്റെ ഇരയായാണ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് പഠിച്ച ഗവേഷകനും പ്രഭാഷകനുമായ ഡോ കെ എം ശ്രീകുമാറിന്റെ ഒരു പ്രഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ശാസ്ത്ര - സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കണ്ണൂർ നടത്തിയ സെമിനാറിൽ പങ്കെടുത്ത് 'എൻഡോസൾഫാൻ: നിലക്കാത്ത സമരങ്ങളുടെ രഹസ്യമെന്ത്' എന്ന പേരിൽ ഡോ കെ എം ശ്രീകുമാർ നടത്തിയ പ്രഭാഷണമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആവുന്നത്.
ദുരിതമനുഭവിക്കുന്ന മനുഷ്യരോടുള്ള നമുക്കുള്ള കരുണയും ആർദ്രതയും ഇത്രയധികം ചൂഷണം ചെയ്തിട്ടുള്ള മറ്റൊരു തട്ടിപ്പ് ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നുപോലും സംശയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യാതൊരുവിധ വ്യക്തമായ പഠനങ്ങളും ഇല്ലാതെയാണ് എൻഡോസൾഫാൻ ആണ് പ്രശ്നകാരി എന്ന വിലയിരുത്തിയത്. മാത്രമല്ല അതിനു പിന്നീട് ഉണ്ടായ നടപടികൾ മുഴുവൻ തന്നെ അഴിമതികൾ നിറഞ്ഞതും സുതാര്യമല്ലാത്തവയും ആയിരുന്നു.
ഇതിനെതിരെ ആദ്യമായി സംസാരിച്ചുതുടങ്ങിയത് ഡോക്ടർ കെ എം ശ്രീകുമാർ ആയിരുന്നു. ഡോക്ടർ കെ എം ശ്രീകുമാർ ഉയർത്തിയ പ്രശ്നങ്ങൾ വാസ്തവമാണ് എന്നാണ്. ഇതേക്കുറിച്ച് കൂടുതൽ പഠിച്ച് കാസർകോട് ജില്ലാ കളക്ടർ ഡോക്ടർ സജിത് ബാബു കൊടുത്ത റിപ്പോർട്ടിലുമുള്ളത്. ഈ വിഷയം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സർക്കാർ തന്നെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ ശ്രീകുമാർ പുറത്തു വിടുന്ന വിവരങ്ങൾ ഞെട്ടിക്കുന്നവയാണ്.
മരിച്ചവർക്കും പെൻഷൻ
20 വർഷക്കാലം ആണ് കാസർകോട് കശുമാവിൻ തോട്ടങ്ങളിൽ വായു മാർഗ്ഗം എൻഡോസൾഫാൻ തളിച്ചത്. ഒരു ഹെക്ടറിൽ 1.3 കിലോ ഗ്രാം എന്ന അളവിൽ ആണ് അവിടെ തളിച്ചിട്ടുള്ളത്. എന്നാൽ ഇതിനേക്കാൾ അധികമായി ഹെക്ടറിൽ 80 കിലോയിൽ അധികം ഏലം കൃഷിക്കുവേണ്ടി ഉപയോഗിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ഇല്ലാത്ത പ്രശ്നങ്ങളാണ്, കാസർകോട്ട് എൻഡോസൾഫാൻ മൂലമെന്ന് പറയുമ്പോൾ അതിലുള്ള പൊരുത്തക്കേടുകൾ നമ്മൾ ചിന്തിക്കണം. കാസർകോട് എൻഡോസൾഫാൻ മൂലം ഉള്ള പ്രശ്നങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനായി 38 മെഡിക്കൽ ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. 6278 പേരാണ് ദുരിത ബാധിതരായി കണ്ടെത്തപ്പെട്ടിട്ടുള്ളത്.
ഉഷ്ണമേഖലാപ്രദേശങ്ങളിൽ പത്തുദിവസം കൊണ്ട് വിഘടിച്ചു പോകുന്ന കീടനാശിനിയായ എൻഡോസൾഫാന്റെ പരിണിതഫലം പഠിക്കാൻ ആരംഭിച്ചത് പത്തുവർഷത്തിനു ശേഷം മാത്രമാണ്. ഇതുവരെ ദുരിതബാധിതർക്ക് വേണ്ടി 285 കോടി രൂപ ചെലവഴിച്ചു. ഇങ്ങനെ സർക്കാർ ചെലവഴിച്ച തുക കൈപ്പറ്റിയവരുടെയും ഇപ്പോഴും കൈപ്പറ്റുന്ന വരുടെയും വിവരങ്ങൾ സർക്കാർ തന്നെ പുറത്തുവിട്ട രേഖകളിലൂടെ ലഭിച്ചതാണ്. ആ വിവരങ്ങൾ തന്നെ ഞെട്ടിക്കുന്നതാണ്.
1200 രൂപ മുതൽ 2200 രൂപ വരെ പ്രതിമാസ പെൻഷൻ ദുരിതബാധിതർക്ക് നൽകുന്നുണ്ട്. ഇപ്പോഴും പെൻഷൻ കൊടുത്തു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ വാങ്ങിക്കൊണ്ടിരിക്കുന്ന 125 പേർ മരണപ്പെട്ട് പോയവരാണ്. അതായത് മരിച്ചുപോയവർക്കും ഇപ്പോഴും പെൻഷൻ കൊടുത്തു കൊണ്ടിരിക്കുന്നു. ഇങ്ങനെ പണം വാങ്ങുന്നതു തടയാൻ ദുരിതബാധിതരോടപ്പം ആരോഗ്യപ്രവർത്തകർ നിൽക്കുന്ന ഒരു ഫോട്ടോ കൂടി വേണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം വെച്ചിരുന്നു എങ്കിലും ദുരിതബാധിതരെ പ്രദർശനവസ്തുക്കൾ ആക്കരുത് എന്നുപറഞ്ഞുകൊണ്ട് അതിനെതിരെ വൻ പ്രതിഷേധം ഉണ്ടായിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ആളുകൾ തന്നെ വൈകല്യം ഉള്ള ആളുകളെ കളക്ടറേറ്റ് പഠിക്കൽ നിരത്തി കിടത്തി പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കുന്നുമുണ്ട്.
ദുരിതബാധിതരാണ് എന്ന് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ആളുകളെയും ബി.പി.എൽ ആക്കിമാറ്റി അവർക്ക് സൗജന്യ റേഷൻ പോലെയുള്ള കാര്യങ്ങളും നൽകിവരുന്നു. വലിയ സമ്പന്നരായ, ഇരുനില വീടും, ആഡംബര കാറുകളും ഉള്ളവർ പോലും ഇങ്ങനെ സൗജന്യറേഷൻ വാങ്ങുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.
ദുരിതബാധിതർ എന്ന ലിസ്റ്റിൽ വന്ധ്യത എന്ന പ്രശ്നം ഉള്ളവർ 55 പേരാണ്. എന്നാൽ ഇതിൽ 28 പേർക്ക് കുട്ടികൾ ഉണ്ട്. ബാക്കിയുള്ള 27 പേരിൽ ഒരു സ്ത്രീ മുൻപ് ഗർഭിണി ആയിരുന്ന ആളുമാണ് (അതായത് വന്ധ്യത അല്ല പ്രശ്നം എന്നത് വ്യക്തമാണ്). ബാക്കിയുള്ള 26 പേർ ദമ്പതികളാണ്. കുട്ടികൾ ഉണ്ടാവാത്തതിൽ ഭാര്യക്കും ഭർത്താവിനും ഒരുപോലെ വന്ധ്യത എന്ന പ്രശ്നം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. എന്നിട്ടും രണ്ടുപേർക്കും വന്ധ്യത ഉണ്ട് എന്നും അതിന്് കാരണം എൻഡോസൾഫാൻ ഉപയോഗം ആണ് എന്നും വരുത്തുന്നതിലൂടെ എല്ലാവർക്കും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.
എൻഡോസൾഫാൻ മൂലം രോഗബാധിതരായ രോഗികളെ പരിചരിക്കുന്നതിന് സർക്കാർ പ്രതിമാസം 700 രൂപ പെൻഷൻ നൽകുന്നുണ്ട്. ഇതേവരെ നാലര കോടി രൂപയാണ് അതിനു വേണ്ടി സർക്കാർ ചെലവഴിച്ചിട്ടുള്ളത്. ഇപ്പോൾ ധനസഹായം വാങ്ങുന്ന 813 പേരിൽ 25 പേർ മരണപ്പെട്ടു പോയവരാണ്. പക്ഷേ അവരെ പരിചരിക്കാൻ എന്ന പേരിൽ ഇപ്പോഴും പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാരിന്റെ കയ്യിൽ ഉണ്ടുതാനും!
78 വയസ്സുള്ളവർ മരിച്ചാലും ധനസഹായം
ദുരിത ബാധിത പ്രദേശത്തിന് സമീപത്തായി ജില്ലാ ആശുപത്രികൾ താലൂക്ക് ആശുപത്രികൾ പരിയാരം മെഡിക്കൽ കോളേജ് എന്നിങ്ങനെ 5 സർക്കാർ ആശുപത്രികൾ ഉള്ളപ്പോൾ നാഷണൽ ഹെൽത്ത് മിഷൻ ചികിത്സയ്ക്കായി നിർദ്ദേശിക്കുന്നത് മംഗലാപുരത്ത് ഉള്ള സ്വകാര്യ ആശുപത്രികളെ ആണ്. മംഗലാപുരത്ത് ഉള്ള കസ്തൂർബാ മെഡിക്കൽ കോളേജുകൾക്ക് ചികിത്സയിനത്തിൽ കൊടുത്തിരിക്കുന്നത് ഏകദേശം 4.25 കോടി രൂപയാണ്. ഒരു വ്യക്തിക്ക് വേണ്ടിമാത്രം 31 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട് (OP No. 8487 പ്രശാന്ത് കുമാർ). ഇതുവരെ ചികിത്സാ ഇനത്തിൽ സർക്കാർ ചെലവഴിച്ച 16.53 കോടി രൂപയിൽ 6.05 കോടി രൂപയുടെ ബില്ലുകളോ കൂടുതൽ വിവരങ്ങളോ ഇല്ലത്രേ (സർക്കാർ വിവരാവകാശ നിയമം മൂലം അറിയിച്ചതാണ് ഇക്കാര്യം)
2153 പേർക്ക് ദുരിതബാധിതർ എന്ന പേരിൽ 6.83 കോടി രൂപയുടെ കടങ്ങൾ എഴുതിത്ത്തള്ളി . ഈ വായ്പകൾ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളവ, വാഹന വായ്പ, ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന്, ആഡംബര വസ്തുക്കൾ വാങ്ങുന്നതിന്, ഗൃഹനിർമ്മാണത്തിന് എന്നിവയ്ക്കായി എടുത്തവ ആണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. ഈ വായ്പയിൽ ഒന്നും തന്നെ ദുരിതബാധിതരെ ചികിത്സിക്കുന്നതിനോ മറ്റോ എടുത്തത് ആണോ എന്നത് വ്യക്തമല്ല. ദുരിതബാധിതരെ ചികിത്സിക്കുന്നതിനു വേണ്ടി മാത്രം എടുത്ത വായ്പകളേ എഴുതി തള്ളാവു പക്ഷേ സർക്കാർ നിർദ്ദേശത്തിൽ അങ്ങനെ വ്യക്തമായി പറയുമില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.
കേരളത്തിലെ ശരാശരി ആയുർദൈർഘ്യത്തേക്കാൾ കൂടിയ പ്രായത്തിൽ മരിച്ചവരെ പോലും ദുരിത ബാധിതരായി കണക്കാക്കി ഏതാണ്ട് നാലു കോടിയോളം രൂപ ബന്ധുക്കൾ കൈപ്പറ്റിയിട്ടുണ്ട്. 78 വയസ്സ് പ്രായമുള്ളവരുടെ മരണകാരണം എൻഡോസൾഫാൻ ദുരിതം ആണ് എന്ന് വരുത്തി അവർക്ക് 5 ലക്ഷം രൂപ വീതം കൊടുക്കുമ്പോൾ നമ്മുടെ പൊതു ഖജനാവിൽ നിന്നുമാണ് ആ പണം പോകുന്നത്.
എൻഡോസൾഫാൻ മൂലം മരണപ്പെട്ടവർ എന്ന പേരിൽ ഉണ്ടാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ടവർ പിന്നീട് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തതായിട്ടാണ് രേഖകളിൽ കാണുന്നത്. മരണപ്പെട്ടുപോയ 113 പേർ പിന്നീട് ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ദുരിത ബാധിതരായി മരിച്ചു എന്നു പറഞ്ഞാൽ 5 ലക്ഷം രൂപ ധന സഹായം ലഭിക്കും. ഇങ്ങനെ 3.91 കോടി രൂപ ലിസ്റ്റിലെ ഇരട്ടിപ്പ് വഴി അനധികൃതമായി കൈപ്പറ്റിയിട്ടുണ്ട്. അതുകൊണ്ട് മുൻപ് ഏതെങ്കിലും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് മറ്റു വിഭാഗമെന്ന അടയാളപ്പെടുത്തിയവർ പോലും പിന്നീട് മരണശേഷം ദുരിതബാധിതൻ എന്ന് അറിയപ്പെടുന്നു. കൂടാതെ ക്യാമ്പ് നടക്കുന്നതിനു മുൻപ് മരണപ്പെട്ട 69 പേർ ദുരിത ബാധിതരായി മരണപ്പെട്ടു എന്ന് ഗവൺമെന്റ് രേഖകൾ കാണിക്കുന്നു.
വ്യാജ രേഖയുണ്ടാക്കിയവർ ഒട്ടേറെ
എൻഡോസൾഫാൻ ഇര എന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കി ധനസഹായം വാങ്ങിക്കൊണ്ടിരിക്കുന്ന ഒരുപാടുപേർ ഇപ്പോഴുമുണ്ട് . രജിത (OP No. 3955) മാനസിക വൈകല്യം ഉണ്ടെന്ന് ക്യാമ്പിൽ സാക്ഷ്യപ്പെടുത്തിയ കുട്ടിയാണ്. പിന്നീട് പരസഹായമില്ലാതെ എസ്എസ്എൽസി പാസായി.അനന്യ (OP No. 34621) ഈ പ്രദേശത്ത് ഉള്ള ആളല്ല. എന്നാൽ വേറെ ആളുടെ അഡ്രസ്സ് വ്യാജമായി ഉപയോഗിച്ച് പട്ടികയിൽ കയറിക്കൂടി . തന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ അഡ്രസ്സ് ഉപയോഗിച്ച് ലിസ്റ്റിൽ കയറിപ്പറ്റിയ ഇവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അനുരാജ് വി എസ് രാജപുരം, എന്നയാൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഇങ്ങനെ എത്ര പേർ വ്യാജ വിലാസത്തിലൂടെ എൻഡോസൾഫാൻ ദുരിതബാധിതർ ആണ് എന്ന് ജനങ്ങളെ വഞ്ചിക്കുന്നുണ്ടാവാം ?
ഷെയ്ഖ് ഹസീന (OP No. 70657) ജനിച്ചതും വളർന്നതും ബോംബെയിലാണ്. അവരുടെ മാതാപിതാക്കളും വർഷങ്ങളായി ബോംബെയിൽ സ്ഥിരതാമസമാക്കിയ വരാണ്. ഇവരാരും എൻഡോസൾഫാൻ തളിക്കുന്ന കാലത്ത് ആ പ്രദേശത്ത് താമസിച്ചിരുന്നവർ അല്ല. എങ്കിലും പിന്നീട് എൻഡോസൾഫാന്റെ ഇര എന്ന പേരിൽ മാധ്യമങ്ങളിൽ വാർത്തയായി. ഇവർക്കുവേണ്ടിയും സർക്കാർ ഖജനാവിൽ നിന്ന് എൻഡോസൾഫാൻ ദുരിതബാധിത എന്ന പേരിൽ ധനസഹായം നൽകിക്കൊണ്ടിരിക്കുന്നു.
സന്ദീപ് (OP No 99) എൻഡോസൾഫാൻ മൂലം മാനസിക വൈകല്യമുള്ള ആൾ ആണെന്ന് സാക്ഷ്യപ്പെടുത്തി ധനസഹായം വാങ്ങിയിരുന്ന ആളാണ്. എന്നാൽ പിന്നീട് ഇയാൾക്ക് വിദേശത്ത് ജോലി ലഭിച്ചപ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമായി വരികയും ഈ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തതിനാൽ തന്നെ എൻഡോസൾഫാൻ ദുരിതബാധിതൻ എന്ന ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ സെല്ലിനെ സമീപിച്ചു. ഇതേ പോലെ തന്നെ വിനയകുമാർ എന്ന മറ്റൊരു വ്യക്തിയും വിദേശത്ത് ജോലി ആവശ്യത്തിനു വേണ്ടി തന്നെ ദുരിതബാധിത ലിസ്റ്റിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ കൊടുത്തിട്ടുള്ള വ്യക്തിയാണ്.
സ്നേഹ എന്നു പേരായ കുട്ടി തന്നെ ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. ആ കുട്ടി പറയുന്നത് ഒരു മെഡിക്കൽ ക്യാമ്പ് ആണ് എന്ന് കേട്ട് തലവേദനയ്ക്ക് വേണ്ടിയാണ് ക്യാമ്പിൽ പോയത് എന്നും എന്നാൽ പിന്നീടാണ് ദുരിത ബാധിതയായി ലിസ്റ്റ് ചെയ്ത കാര്യം അറിയുന്നത് എന്നും തനിക്ക് ഇപ്പോൾ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നും തന്നെ രോഗബാധിതയായി ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ആവശ്യപ്പെട്ടാണ് അവർ സെല്ലിനെ സമീപിച്ചത്.
ക്യാമ്പ് നടത്തിയ മെഡിക്കൽ സംഘം നിരുത്തരവാദിത്വപരമായിട്ടാണ് പ്രവർത്തിച്ചത് എന്നും ശാസ്ത്രീയ മാർഗ്ഗത്തിലൂടെ അല്ലാതെ വൈകാരികപരമായിട്ടാണ് ഡോക്ടർമാർ ഈ വിഷയം കൈകാര്യം ചെയ്തത് എന്നും ജില്ലാ കളക്ടർ തന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഒരേ വ്യക്തി രണ്ടു ക്യാമ്പുകളിൽ പങ്കെടുത്ത ഇരട്ട പെൻഷൻ വാങ്ങുന്ന സംഭവങ്ങളുമുണ്ട്. ഒന്നാമത്തെ ക്യാമ്പിൽ പങ്കെടുത്ത യാതൊരു കുഴപ്പവും ഇല്ലാത്തവരാണ് എന്ന് കണ്ടു തിരിച്ചയച്ചവർ അടുത്ത ക്യാമ്പിൽ പങ്കെടുത്ത് ലിസ്റ്റിൽ കയറി കൂടുന്നു. എങ്ങനെയും ഈ ലിസ്റ്റിൽ കയറിക്കൂടിയാൽ പിന്നീട് ആജീവനാന്ത കാലം പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ടിരിക്കും.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ഉൾപ്പെടുത്തിയ കാറ്റഗറി പിന്നീട് അട്ടിമറിച്ച് വേറെ കാറ്റഗറി ആക്കിമാറ്റുന്ന ഒട്ടനവധി കേസുകളും ഉണ്ട് . ഇങ്ങനെ ഒന്നരക്കോടി രൂപയിലധികമാണ് സർക്കാരിന് നഷ്ടപ്പെട്ടത്. ഇങ്ങനെ ആസൂത്രിതമായി നടത്തുന്ന തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നു എന്നത് ഖേദകരമാണ് എന്ന് ജില്ലാകളക്ടർ റിപ്പോർട്ട് ചെയ്യുന്നു.
ഡോക്ടർമാർ തൊട്ട് മാധ്യമങ്ങൾ വരെയുള്ള അവിശുദ്ധ മുന്നണി
പീഡിത മുന്നണിയും ഡോക്ടർമാരും രാഷ്ട്രീയ പാർട്ടികളും എഴുത്തുകാരും മാധ്യമങ്ങളും ഉൾപ്പെട്ട ഒരു അവിശുദ്ധ മുന്നണിയാണ് ഈ പ്രശ്നത്തിന് പിന്നിൽ. ഇതിൽ കുറച്ചുപേരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടു പോയവരാണ്. കേരളത്തിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന 8 ലക്ഷം ആളുകൾ ഉണ്ടെന്നാണ് സർക്കാർ കണക്ക്. അവർക്ക് വളരെ തുച്ഛമായ സഹായങ്ങൾ മാത്രം നൽകുമ്പോൾ കാസർകോട് ഉള്ള ദുരിതബാധിതർ എന്ന പേരിൽ കുറേപേർ വലിയ സഹായധനം കൈപ്പറ്റി കൊണ്ടിരിക്കുന്നത് അനീതിയാണ്.
കാസർകാട് സിംബലായി കാണിക്കുന്ന സെറിബ്രൽ പാൾസി, ഹൈഡ്രോ സെഫാലസ് , ഡൗൺ സിൻഡ്രോം എന്നിവയൊക്കെയും മറ്റു പ്രദേശങ്ങളിലും ഉള്ളവ തന്നെയാണ്. പക്ഷേ ഇങ്ങനെയുള്ള കുട്ടികളെ സംഘടിതമായി പ്രദർശിപ്പിക്കുന്നതിലൂടെ ഇത് കാസർകോടിന്റെ മാത്രം പ്രശ്നമാണെന്ന മിഥ്യാബോധം നമ്മളിൽ ഉണ്ടാക്കുന്നു. ശാസ്ത്രത്തെയും സാങ്കേതികതയേയും മനുഷ്യൻ ഇതുവരെ ഉണ്ടാക്കിയ നാഗരിക മൂല്യങ്ങളെയും നിരസിക്കുന്ന വിധത്തിൽ സാഹിത്യ ഭാവനകളെ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കത്തക്ക വിധത്തിൽ അവതരിപ്പിക്കുമ്പോൾ അത് യുക്തിബോധവും ശാസ്ത്രാവബോധവും തുടങ്ങിവരുന്ന വിദ്യാർത്ഥി കളിലേക്ക് പാഠപുസ്തകങ്ങൾ ആയി അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോൾ ഇതിന്റെ പിന്നിലെ വസ്തുതകൾ നാം തിരിച്ചറിയേണ്ടതുണ്ട്.
ഈ വിഷയം വസ്തുതകൾ നിരത്തി ഡോക്ടർ കെ എം ശ്രീകുമാർ നടത്തുന്ന പ്രഭാഷണം യൂട്യൂബിൽ ലഭ്യമാണ്.
Stories you may Like
- ക്യൂനെറ്റ് പുറത്താക്കിയതോടെ വിലാപവുമായി ശ്രുതി തമ്പി
- എഴുപതിന്റെ നിറപുഞ്ചിരിയുമായി ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക്;
- ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകുമെന്ന് മാനേജ്മെന്റ്
- എൻഡോസൾഫാൻ ദുരന്ത നഷ്ടപരിഹാരക്കേസിൽ സബ് കോടതിയുടെ അന്ത്യശാസനം
- മറുനാടൻ പുറത്തു വിട്ട തട്ടിപ്പ് വാർത്ത ശരിവച്ച് ക്യൂനെറ്റിന്റെ കുറ്റസമ്മതം;
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- 11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോർണിയൻ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയിൽ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തിൽ പരാജയപ്പെട്ട പേടിയിൽ ലോക രാജ്യങ്ങൾ
- സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾ
- സൈബർ സഖാക്കളുടെ പോരാളി ഷാജിയെ 'വാസുവിനെ' കൊണ്ട് പാഠം പഠിപ്പിച്ചവർ; ഫെയ്സ് ബുക്കിലും ട്വിറ്ററിലും എല്ലാം ചുറുചുറക്കോടെയുള്ള ഇടപെടൽ; ആഴക്കടലിലെ അഴിമതിയെ വെള്ളപൂശാനുള്ള സൈബർ നീക്കം പൊളിച്ചത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം; കോൺഗ്രസിന്റെ 'രഹസ്യായുധം' ചർച്ചയാകുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- സിപിഎം വിട്ട് യുഡിഎഫിന്റെ പ്രമുഖ രക്ഷകരിൽ ഒരാളായിട്ട് മൂന്ന് പതിറ്റാണ്ട്; ഇതുവരെ എംഎൽഎ പോലുമായില്ല; സിപി ജോണിനെ എങ്ങനേയും ജയിപ്പിച്ച് മന്ത്രിയാക്കാൻ ഒരുങ്ങി കോൺഗ്രസും ലീഗും; ലീഗിന്റെ കോട്ടയിൽ മത്സരിക്കാൻ നിയോഗം ലഭിച്ചേക്കും; തിരുവമ്പാടിയിൽ പ്രധാന പരിഗണന
- ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ; നാട്ടുകാരുടെ ഇടപെടലിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനക്കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിച്ച മുഴുവൻ പേരേയും കണ്ടെത്താൻ പൊലീസ്; സാക്ഷര കേരളം വീണ്ടും ലജ്ജിച്ച് തല താഴ്ത്തുമ്പോൾ
- നാഗംകുളങ്ങരയിൽ ഗൂഢാലോചന കണ്ട് പൊലീസ്; ആലപ്പുഴയിൽ മഹല് കമ്മറ്റികൾ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പരിവാറുകാർ; മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് സമാനമെന്നും ആരോപണം; എല്ലാം നിഷേധിച്ച് എസ് ഡി പി ഐയും; ചേർത്തലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്
- കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്നങ്ങൾക്ക് പത്തിരട്ടി മാറ്റ്
- എൽഡിഎഫ് മൈൻഡ് ചെയ്യുന്നില്ല; യുഡിഎഫ് പ്രവേശനവും വഴിമുട്ടി; ജനപക്ഷം വീണ്ടും എൻഡിഎയിലേക്ക്; രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന അച്ഛനും മകനും സീറ്റ് ഉറപ്പിക്കാൻ; രണ്ട് സീറ്റ് വിട്ടുനൽകാൻ ബിജെപിയും; ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് പി സി ജോർജ്; 'പൂഞ്ഞാർ സിംഹത്തിന്' തിരിച്ചറിവ് നൽകിയത് റിജുൽ മാക്കുറ്റിയുടെ അധിക്ഷേപമോ?
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്