ഷംസുദ്ദീൻ പാലത്തിനെ റിമാൻഡിലടച്ചതിനു പിന്നാലെ ഇരട്ട നീതി പറഞ്ഞ് അണികളെ വികാരം കൊള്ളിച്ച് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്ന് പറഞ്ഞ് വർഗീയ വിദ്വേഷം വിതറിയ വിവാദ പ്രാസംഗികന് വേണ്ടി പോസ്റ്റിട്ടതിൽ ലീഗിനുള്ളിൽ വ്യാപക പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അറസ്റ്റിലായ ഷംസുദ്ദീൻ പാലത്തിനെ ന്യായീകരിക്കും വിധം ഫേസ്ബുക്കിൽ പോസ്റ്റിടുകയും അണികളെ വികാരം കൊള്ളിക്കുകയും ചെയ്ത മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ കുറിപ്പ് വിവാദമാകുന്നു. വിദ്വേഷ പ്രസംഗത്തിന് ശശികലക്കെതിരെ നിസാര വകുപ്പ് ചുമത്തിയപ്പോൾ ഷംസുദ്ദീൻ പാലത്തിനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയെന്നും പരിശുദ്ധ ഉംറ നിർവഹിക്കാൻ പോകുമ്പോൾ ഷംസുദ്ദീൻ പാലത്തിനെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി റിമാന്റ് ചെയ്തു എന്നുമാണ് പോസ്റ്റിട്ടിരിക്കുന്നത്. ഇത് ഇരട്ട നീതിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നന്നും പോസ്റ്റിലൂടെ ഇ.ടി മുഹമ്മദ് ബഷീർ ആഹ്വാനം ചെയ്യുന്നു.
ഇസ്ലാമിക്ക് സ്റ്റേറ്റു പോലുള്ള ആഗോള ഭീകര സംഘടനയുടെ ആശയം പ്രസംഗിച്ച ഷംസുദ്ദീൻ പാലത്തിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ലീഗ് നേതാവ് ഇരട്ട നീതിയാണെന്ന വാദവുമായി രംഗത്തു വരികയും അണികളെ ഇതിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്നതുമായ കുറിപ്പ് ഇതിനോടകം വിവാദമായിരിക്കുകയാണ്. ഐസിസിന്റെ മൂന്ന് അടസ്ഥാന ആശയങ്ങളിലൊന്നാണ് സൗദി പണ്ഡിതൻ ശൈഖ് സ്വാലിഹ് ഫൗസാന്റെ 'അൽ വാലാഅ് വൽ ബറാഅ്'. ഇന്ത്യയിൽ നിരോധിച്ച സംഘടനയായ ഐസിസിന്റെ ആശയമായതിനാൽ തന്നെ ഇത് പ്രസംഗിച്ചതിനാൽ യു.എ.പി.എ വകുപ്പ് ഷംസുദ്ദീനെതിരെ ചുമത്തിയിരുന്നു. എന്നാൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഷംസുദ്ദീൻ പാലത്തിനെതിരെയുള്ള യു.എ.പി.എ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് അന്ന് നിയമസഭയിൽ പ്രതികരിച്ചിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് എന്നിവരുടെ നേതൃത്വത്തിൽ യു.എ.പി.എ മരവിപ്പിക്കുന്നതിനായി ശക്തമായ സമ്മർദവം ഇടപെടലും നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ചുമത്തിയ യു.എ.പി.എ എടുത്തു കളയുകയും അന്വേഷണം തന്നെ മരവിപ്പിച്ച സ്ഥിതിയിലുമായിരുന്നു. മുസ്ലിംലീഗ് നേതാവും കാസർകോഡ് ജില്ലാ ഗവ.പ്ലീഡറുമായിരുന്ന അഡ്വ.സി ഷുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിന്മേലായിരുന്നു ഷംസുദ്ദീനെതിരെയുണ്ടായ കേസും നടപടിയുമെല്ലാം. ഐഎസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മത വിശ്വാസത്തിന്റെ മറവിൽ ജനങ്ങളിലേക്കു പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പ്രാസംഗികൻ ചെയ്തതെന്ന് ശുക്കൂർ വക്കീൽ പരാതിയിൽ പറഞ്ഞിരുന്നു. ഇതേ പരാതിക്കാരൻ ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇരുവർക്കെതിരെയും ഐപിസി 153 എ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ നിസാര വകുപ്പ് ശശികലക്കെതിരെ ചുമത്തിയെന്ന തരത്തിലായിരുന്നു ഇ.ടി അണികളെ വികാരപ്പെടുത്തുന്നതിനായി ഫേസ്ബുക്കിൽ കുറിച്ചത്.
അടിപിടിയാണെങ്കിൽ പോലും ജാമ്യമില്ലാ കേസ് ചുമത്തപ്പെട്ടവരെ വിമാനത്താവളത്തിൽ വെച്ച് പിടികൂടുമെന്നിരിക്കെയാണ് 153 എ ഉണ്ടായിരുന്ന ഷംസുദ്ദീൻ ഉംറ നിർവഹിക്കാൻ പോകുന്നതിനിടെ പിടികൂടിയെന്ന തരത്തിൽ സമുദായ വികാരം ഇളക്കി വിടുന്ന പോസ്റ്റ് എംപി കൂടിയായ ഇടി മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തെയോ വർഗീയ വിദ്വേഷം പരത്തുന്ന ഇത്തരം ആശയങ്ങളെയോ മുസ്ലിം ലീഗ് ഔദ്യോഗികമായി ഇതുവരെ പിന്താങ്ങുകയോ അനുകൂല പ്രസ്ഥാവന ഇറക്കുകയോ ചെയ്തിട്ടില്ല.
ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള ഏതാനും ലീഗ് നേതാക്കൾ ഷംസുദ്ദീനെതിരെയുള്ള കേസ് പിൻവലിക്കുന്നതിനായി തുടക്കം മുതലേ ഇതിനോടകം ഇ.ടിയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വ്യാപക പ്രതിഷേധം അണികളിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്. സമുദായത്തെ വികലമായി ചിത്രീകരിക്കുന്ന ഇത്തരം പ്രഭാഷകർക്ക് ചൂട്ടുപിടിക്കുന്ന നിലപാട് മതേതര നിലപാടുള്ള മുസ്ലിംലീഗിന് ചേർന്നതല്ലെന്ന അണികളുടെ കമന്റുകളും ഇ.ടിയുടെ പോസ്റ്റിനു താഴെ കാണാം. ഇരട്ട നീതി ഇടത് സർക്കാറിന്റെ മുഖമുദ്രയോ എന്ന് തുടങ്ങുന്ന പോസ്റ്റിൽ ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നാണ് പറയുന്നതത്രയും. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം ഭരണമുണ്ടായപ്പോൾ എന്ത്കൊണ്ട് ശശികലക്കെതിരെ നടപടിയെടുത്തില്ലെന്ന മറു ചോദ്യവും കമന്റ്ബോക്സിൽ ഉയർന്നു.
ഇരു കേസുകളിലും പരാതിക്കാരനായ അഡ്വ.സി ശുക്കൂർ മുസ്ലിം ലീഗ് നേതാവ് കൂടിയാണ്. ശശികല നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിലും കേസെടുത്തതിനു പിന്നാലെ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ശശികലയും ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശശികലക്കെതിരെയുള്ള ഹരജിയിൽ കക്ഷി ചേരാൻ ക്ഷണിച്ച് ശുക്കൂർ വക്കീൽ പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. എന്നാൽ ശശികലയുടെ വിദ്വേഷ പ്രസംഗം എതിർത്തവർ ആരും തന്നെ കേസിൽ കക്ഷി ചേരാൻ അന്ന് തയ്യാറായിരുന്നില്ല. ശശികലക്കും ഷംസുദ്ദീൻ പാലത്തിനും എതിരെ 153 എ ചുമത്തിയെന്നല്ലാതെ പൊലീസ് അന്വേഷം നടത്തുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നതാണ് വസ്തുത. ജാമ്യമില്ലാ കേസുകൾ ചുമത്തപ്പെട്ടവർ വിദേശത്തേക്ക് പോകുമ്പോൾ പിടികൂടി അറസ്റ്റ് ചെയ്യുക എന്നത് പതിവ് രീതിയാണ്. ചിലരെ വിദേശത്ത് നിന്ന് വരുമ്പോഴും അറസ്റ്റ് ചെയ്യാറുണ്ട്. യു.എ.പി.എ എടുത്ത് കളഞ്ഞ ഷംസുദ്ദീൻ പാലത്തിന്റെ കേസിലും ഇതു തന്നെയാണ് സംഭവിച്ചതും. എന്നാൽ വസ്തുതകൾ വളച്ചൊടിച്ച് ഷംസുദ്ദീന്റെ വിദ്വേഷ പ്രസംഗത്തെ നിസരാ വൽക്കരിക്കുകയും അറസ്റ്റ് ചെയ്തത് വലിയ അപരാദമായും എഴുതി അണികളെ വികാരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇ.ടി നടത്തിയത്.
അമുസ്ലിം കലണ്ടർ പോലും ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളായിരുന്നു ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നുണ്ട്., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒന്നര വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലുള്ളത്.
പ്രസംഗത്തിനാധാരമായ 'അൽ വലാഅ വൽ ബറാഅ്' എന്ന അറബി പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ഇത് നിരവധി സ്റ്റേജുകളിൽ പറയുകയും ചെയ്യുന്ന സലഫി പ്രഭാഷകരുടെ നിര തന്നെയുണ്ട്. ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും എതിർക്കുന്ന സലഫി പ്രഭാഷകരുടെ പ്രസംഗങ്ങൾ നിരവധി ഇതിനോടകം പുറത്തു വന്നിരുന്നു. എന്നാൽ ഇവർക്കെതിരെ അറസ്റ്റ് പോയിട്ട് കേസ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നിരിക്കെയാണ്, ഇരട്ട നീതി പറഞ്ഞ് ഇ.ടി മുഹമ്മദ് ബഷീർ അണികളെ വികാരം കൊള്ളിച്ചിരിക്കുന്നത്. മറ്റൊരു സലഫി പ്രഭാഷകനും മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവുമായ മുജാഹിദ് ബാലുശേരിക്കെതിരെ സമാനമായ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിലും ഇതുവരെ നടപടിയില്ല.
രാഷ്ട്രീയ കേസുകളടക്കമുള്ള നിരവധി കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്ന നിരവധി മുസ്ലിംലീഗ് പ്രവർത്തകരുണ്ടായിരിക്കെ ഇവർക്കു വേണ്ടി ശബ്ദുക്കാതെ വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന ഷംസുദ്ദീൻ പാലത്തിനെ പോലുള്ളവർക്കു വേണ്ടി കുറിപ്പിട്ടതിനെതിരെ അണികൾക്കിടയിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരളത്തിലെ മറ്റ് സലഫി ഗ്രൂപ്പുകൾ പോലും ഷംസുദ്ദീൻ പ്രസംഗിച്ച ആശയം ഉൾക്കൊള്ളുന്നില്ലെന്നിരിക്കെയാണ് ഇത്തരം പ്രാസംഗികർക്കു വേണ്ടി നടന്ന രഹസ്യ ചരടു വലികൾ പരസ്യമായി പുറത്തേക്കു വന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദേശത്തേക്ക് കടക്കാനിരിക്കെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഷംസുദ്ദീൻ പിടിയിലായത്. ഇയാൾ ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്