കൊവിഡല്ല ഞാൻ കോൺഗ്രസ് ആയതാണ് പ്രശ്നം; മനുഷ്യർ മരിക്കാതിരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് സർക്കാരിനോട് പറയുമ്പോൾ കോൺഗ്രസുകാർ മിണ്ടണ്ട എന്നാണ് അവർ പറയുന്നത്; നിങ്ങളുടെ തട്ടകമായ യൂണിവേഴ്സിറ്റി കോളേജിലാണ് ഞാനും കളരി പഠിച്ചത്; നിങ്ങളെ തോൽപ്പിച്ച്..നിങ്ങളുടെ നുണകളെ തോൽപിച്ച്; തെറ്റ് കണ്ടാൽ പറയാൻ പേടിയില്ലെന്ന് ഡോ.എസ്.എസ്.ലാൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ പുഴുവരിച്ചുവെന്ന പ്രസ്താവനയുടെ പേരിൽ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്. ലാലിനെതിരെ ആരോഗ്യ മന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. സർക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവൻ ഒഴിവാക്കി രാഷ്ട്രീയലാഭങ്ങൾക്കു വേണ്ടി ഓടിനടന്നതിന്റെ ഫലമാണ് ഇപ്പോൾ ഒരുമിച്ചനുഭവിക്കുന്നത്. തന്റെ കൈയിൽ തെളിവുണ്ടെന്ന് അവകാശപ്പെട്ട ഡോ. എസ്.എസ്. ലാൽ ആരോഗ്യമന്ത്രിയെ ഒരു തുറന്ന സംവാദത്തിനായി വെല്ലുവിളിക്കുകയും ചെയ്തു.
രോഗിയെ പുഴുവരിച്ച സംഭവത്തെ തുടർന്ന് ഡോ. അരുണയെ സസ്പെൻഡ് ചെയ്ത നടപടിയുടെ പശ്താത്തലത്തിൽ പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനെയാണ് ചികിത്സവേണ്ടത് വകുപ്പിനാണെന്ന് ഡോ. ലാൽ അഭിപ്രായപ്പെട്ടിരുന്നു.ലോകത്ത് എല്ലാനാട്ടിലും കോവിഡ് ചികിത്സയിലും നിയന്ത്രണത്തിലും പിഴവുകൾ സംഭവിക്കുന്നുണ്ടെന്നും എന്നാൽ ആ രാജ്യങ്ങളെല്ലാം തിരുത്താൻ മററുരാജ്യങ്ങൾ തയ്യാറാകുന്നുണ്ട്. എന്നാൽ കേരളത്തിൽ എല്ലാം ശരിയാണെന്ന നിലപാടാണ് തുടക്കം മുതൽ ഉള്ളതെന്നും തെറ്റുചൂണ്ടിക്കാണിക്കുന്നവരെ വാക്കാൽ മന്ത്രിമാരടക്കമുള്ളവർ ആക്രമിക്കുകയാണെന്നും ഡോക്ടർ ആരോപിച്ചരുന്നു. താൻ അമേരിക്കക്കാരനല്ല തിരുവനന്തപുരത്തുകാരനാണെന്നും ഒരുപോസ്റ്റിൽ അദ്ദേഹം ആരോഗ്യമന്ത്രിക്ക് മറുപടിയായി പറഞ്ഞു. ഏറ്റവുമൊടുവിൽ കോവിഡല്ല താൻ കോൺഗ്രസായതാണ് അവരുടെ പ്രശ്നമെന്ന് പറയുന്നു ഡോ.എസ്.എസ്.ലാൽ.
'മനുഷ്യർ മരിക്കാതിരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് സർക്കാരിനോട് പറയുമ്പോൾ കോൺഗ്രസുകാർ മിണ്ടണ്ട എന്നാണ് അവർ പറയുന്നത്. ഡോക്ടറായാലും മിണ്ടാൻ പാടില്ല, വിഷയം രോഗമാണെങ്കിലും.'
'തെറ്റ് ചൂണ്ടിക്കാണിച്ചാലുടനേ അത് പറഞ്ഞവന്റെ പാർട്ടി നോക്കുന്നത് ദയനീയമാണ്. മനുഷ്യർ കോൺഗ്രസുകാർ ആണെന്നത് ഒരു അപരാധം ആണെന്ന പോലെ സിപിഎം. കാർ പറയുന്നത് ഏകാധിപത്യമാണ്. ഭീഷണിപ്പെടുത്തലാണ്. കേരളത്തെ യൂണിവേഴ്സിറ്റി കോളേജ് ആക്കാനുള്ള ശ്രമമാണത്. സാമൂഹ്യ മാധ്യമങ്ങളുടേത് ഉൾപ്പെടെ ഒരുപാട് കണ്ണുകൾ തുറന്നിരിക്കുന്നതിനാൽ ഭീഷണി പഴയതു പോലെ നാട്ടിൽ നടക്കില്ല. സർക്കാരാണ് ഏകാധിപത്യ പ്രവണത വളർത്തുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ മുഖ്യമന്ത്രി തന്നെ നേരിട്ട് ആക്രമിക്കുകയാണ്. ഇപ്പോൾ യുദ്ധം കൊവിഡിനോടും ഏകാധിപത്യത്തോടും എന്ന നിലയിലാണ്.'
'എന്നെപ്പറ്റി വ്യക്തിപരമായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കാനും നേരിട്ട് അസഭ്യം പറയാനും പലരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇന്ന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ എനിക്കെതിരെ വന്ന ഒരു ആക്ഷേപത്തിന്റെ സ്ക്രീൻ ഷോട്ട് കിട്ടിയിട്ടുണ്ട്. അതിൽ എനിക്കെതിരെ അപവാദം പറഞ്ഞത് ഒരു ക്ലാസ്മേറ്റ് സഖാവാണ്. അയാൾക്കെതിരെ ഞാൻ നിയമ നടപടി ആരംഭിച്ചു കഴിഞ്ഞു. അത്തരം കേസുകൾ ഞാൻ വെറുതേ വിടില്ല'
'തെറ്റ് കണ്ടാൽ പറയും. എനിക്ക് പേടിയില്ല. പലരെയും നിങ്ങൾ പേടിപ്പിച്ച് നിശബ്ദരാക്കിയിട്ടുണ്ട്. എന്നോടത് നടക്കില്ല. നിങ്ങളുടെ തട്ടകമായ യൂണിവേഴ്സിറ്റി കോളേജിലാണ് ഞാനും കളരി പഠിച്ചത്. അവിടെ തന്നെയാണ് ഞാൻ കോളേജ് ചെയർമാനായത്. നിങ്ങളെ തോൽപ്പിച്ച്. നിങ്ങളുടെ നുണകളെ തോൽപിച്ച്.-ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
ഡോക്ടർ എസ്.എസ്.ലാലിന്റെ പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:
കൊവിഡല്ല, ഞാൻ കോൺഗ്രസ് ആയതാണ് പ്രശ്നം
അതാണ് പ്രശ്നം. കോവിഡ് വിഷയത്തിൽ ഞാൻ ഉയർത്തുന്ന ചോദ്യങ്ങളല്ല അവരെ അലട്ടുന്നത്. ഞാൻ കോൺഗ്രസ് ആണെന്നതാണ് അവരുടെ പ്രശ്നം. മനുഷ്യർ മരിക്കാതിരിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്ന് സർക്കാരിനോട് പറയുമ്പോൾ കോൺഗ്രസുകാർ മിണ്ടണ്ട എന്നാണ് അവർ പറയുന്നത്. ഡോക്ടറായാലും മിണ്ടാൻ പാടില്ല, വിഷയം രോഗമാണെങ്കിലും.
ഞാൻ പഠിച്ചത് വൈദ്യശാസ്ത്രമാണ്. സർക്കാർ കോളജിൽ പ്രതിവർഷം വെറും എഴുനൂറ് രൂപ ഫീസ് കൊടുത്താണ് പഠിച്ചത്. ബാക്കി പൈസ സർക്കാർ മുടക്കിയതാണ്. സർക്കാരിന്റെ പൈസ ജനങ്ങൾ കൊടുത്ത നികുതിയാണ്. അങ്ങനെ പഠിക്കുന്നവർക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ട്.
നാട്ടിലെ ഓരോ മനുഷ്യനും കൊടുക്കുന്ന നികുതി ഉപയോഗിച്ചാണ് സർക്കാരുകൾ ഭരിക്കുന്നത്. നമ്മുടെ ഇടയിലൂടെ കൊടിവച്ച കാറിൽ ഹോൺ മുഴക്കി അകമ്പടി വാഹനങ്ങളുമായി കടന്നുപോകുന്ന മന്ത്രിമാരുടെ ആ കാറുകൾ മുതൽ ശമ്പളം വരെ നമ്മുടെ നികുതിയാണ്. അതിനാൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. ഞാനും നികുതിയടയ്ക്കുന്ന ആളാണ്. എനിക്കും ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ട്.
അധികാരമോ മന്ത്രി സ്ഥാനങ്ങളോ ആർക്കും കുടുംബ സ്വത്ത് വീതിച്ച് കിട്ടുന്നതല്ല. ഭരിക്കുന്ന പാർട്ടികൾ പിരിവെടുത്ത് ഉണ്ടാക്കുന്നതല്ല ഗവണ്മെന്റ്. ജനങ്ങളുടെ വോട്ട് കിട്ടിയാണ് മന്ത്രിമാർ ഭരണത്തിൽ വന്നത്. വോട്ട് ചെയ്തവർക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നു. വോട്ട് ചെയ്യാതിരുന്നവർക്കും പ്രതീക്ഷകൾ ഉണ്ട്. കാരണം തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ വന്നാൽ അത് എല്ലാവരുടേതുമാണ്. നാട്ടിലെ മുഴുവൻ പേരോടും ഉത്തരം പറയാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. സർക്കാരുകൾ പ്രതീക്ഷകൾ നിറവേറ്റിയില്ലെങ്കിലും സഹിക്കാം. പക്ഷേ ഭരണം ജനദ്രോഹത്തിനായി ഉപയോഗിക്കരുത്.
തെറ്റ് ചൂണ്ടിക്കാണിച്ചാലുടനേ അത് പറഞ്ഞവന്റെ പാർട്ടി നോക്കുന്നത് ദയനീയമാണ്. മനുഷ്യർ കോൺഗ്രസുകാർ ആണെന്നത് ഒരു അപരാധം ആണെന്ന പോലെ സിപിഎം. കാർ പറയുന്നത് ഏകാധിപത്യമാണ്. ഭീഷണിപ്പെടുത്തലാണ്. കേരളത്തെ യൂണിവേഴ്സിറ്റി കോളേജ് ആക്കാനുള്ള ശ്രമമാണത്. സാമൂഹ്യ മാധ്യമങ്ങളുടേത് ഉൾപ്പെടെ ഒരുപാട് കണ്ണുകൾ തുറന്നിരിക്കുന്നതിനാൽ ഭീഷണി പഴയതു പോലെ നാട്ടിൽ നടക്കില്ല. സർക്കാരാണ് ഏകാധിപത്യ പ്രവണത വളർത്തുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ മുഖ്യമന്ത്രി തന്നെ നേരിട്ട് ആക്രമിക്കുകയാണ്. ഇപ്പോൾ യുദ്ധം കൊവിഡിനോടും ഏകാധിപത്യത്തോടും എന്ന നിലയിലാണ്.
അവിടവിടെ സ്വയം പ്രഖ്യാപിത ലോക്കൽ സെക്രട്ടറിമാർ പറയുന്നതിനൊന്നും മറുപടി എഴുതാൻ സത്യത്തിൽ എനിക്ക് സമയമില്ല. അവർ സൈബർ പടയാളികളാണ്. പാർട്ടി ഏൽപ്പിച്ച ജോലി കണ്ണടച്ച് ചെയ്യുന്നവരാണ്. പാവങ്ങളാണ്.
എന്നെപ്പറ്റി വ്യക്തിപരമായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കാനും നേരിട്ട് അസഭ്യം പറയാനും പലരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇന്ന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ എനിക്കെതിരെ വന്ന ഒരു ആക്ഷേപത്തിന്റെ സ്ക്രീൻ ഷോട്ട് കിട്ടിയിട്ടുണ്ട്. അതിൽ എനിക്കെതിരെ അപവാദം പറഞ്ഞത് ഒരു ക്ലാസ്മേറ്റ് സഖാവാണ്. അയാൾക്കെതിരെ ഞാൻ നിയമ നടപടി ആരംഭിച്ചു കഴിഞ്ഞു. അത്തരം കേസുകൾ ഞാൻ വെറുതേ വിടില്ല.
സിപിഎം. കാരുൾപ്പെടെ ഒരുപാട് നല്ല കമ്മ്യൂണിസ്റ്റുകൾ എന്നെ നേരിൽ ബന്ധപ്പെടുന്നുണ്ട്. സൈബർ പടയാളികളുടെ തെറ്റിന് അവർ എന്നോട് ക്ഷമ ചോദിക്കുന്നുണ്ട്. എനിക്ക് അത് മതി. അല്ലെങ്കിലും സിപിഎം. കാരെല്ലം മോശക്കാരാണെന്ന അഭിപ്രായം പണ്ടേ എനിക്കില്ല.
കോവിഡ് നിയന്ത്രണത്തിൽ സർക്കാർ അടുത്ത കാലത്തായി ചെയ്തു കൂട്ടിയ അബദ്ധങ്ങളും തെറ്റുകളും സർക്കാരിനെക്കൊണ്ട് തിരുത്തിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന. ജീവിക്കാൻ ജോലി ചെയ്യുന്നതിനിടയിലാണ് ഈ ശ്രമങ്ങൾ. അല്ലാതെ ബക്കറ്റ് പിരിവ് നടത്തിയിട്ടല്ല.
സിപിഎം. സൈബർ ഭടന്മാരോട്. ഞാൻ കോൺഗ്രസ് തന്നെയാണ്. അത് പതിനാല് വയസിൽ ആയതാണ്. കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെ ബഹുമാനിച്ചിരുന്ന, മരിച്ചു പോയ, ഒരു കോൺഗ്രസുകാരന്റെ മകനാണ്. കാല് തെന്നി കോൺഗ്രസിൽ വീണതല്ല. ഡോക്ടറായത് കോൺഗ്രസ് ക്വാട്ടയിലല്ല. പരീക്ഷ എഴുതിയാണ്. ആരോഗ്യവകുപ്പിൽ ഡോക്ടറായിരുന്നു. അതും സ്വയം പരീക്ഷ എഴുതിയാണ്. പാർട്ടി എഴുതിയതല്ല. ഡോക്ടർ കോൺഗ്രസ് ആകരുതെന്നോ കോൺഗ്രസുകാർ ഡോക്ടർ ആകരുതെന്നോ നിങ്ങളുടെ സർക്കാർ നിയമം കൊണ്ടുവന്നാലും ഞാൻ കോൺഗ്രസുകാരനായിരിക്കും. അതിനാൽ എന്റെ പിറകേ കൂടിയിട്ട് കാര്യമില്ല.
തെറ്റ് കണ്ടാൽ പറയും. എനിക്ക് പേടിയില്ല. പലരെയും നിങ്ങൾ പേടിപ്പിച്ച് നിശബ്ദരാക്കിയിട്ടുണ്ട്. എന്നോടത് നടക്കില്ല. നിങ്ങളുടെ തട്ടകമായ യൂണിവേഴ്സിറ്റി കോളേജിലാണ് ഞാനും കളരി പഠിച്ചത്. അവിടെ തന്നെയാണ് ഞാൻ കോളേജ് ചെയർമാനായത്. നിങ്ങളെ തോൽപ്പിച്ച്. നിങ്ങളുടെ നുണകളെ തോൽപിച്ച്.
എന്റെ ചോദ്യങ്ങൾ തുടരും. സർക്കാർ ഇനിയും തിരുത്താത്ത കാര്യങ്ങൾ ഞാൻ നാളെ മുതൽ വിശദമായി എഴുതിത്ത്ത്തുടങ്ങും. കാത്തിരിക്കുക.
വാലറ്റം: ഞാൻ ബഹുമാനിക്കുന്ന, ഡൽഹിയിൽ ജീവിക്കുന്ന, പ്രശസ്തനായ ഒരു മുൻ എസ്.എഫ്.ഐ. നേതാവ് എന്നോട് സമാവായത്തിന്റെ പാത സ്വീകരിക്കണമെന്ന് ഇന്ന് മെസഞ്ചറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് അവരൊക്കെ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. മറ്റു പല ഇടത് സുഹൃത്തുക്കളും ഇതേ അഭിപ്രായം പറയുന്നുണ്ട്. വളരെ അത്യാവശ്യമുണ്ടെങ്കിലേ ഇത്തരം രാഷ്ട്രീയ വിഷയങ്ങളിൽ മറുപടികളുമായി ഞാനിനി വരൂ. സൈബർ പടയാളികൾ ശ്രദ്ധിക്കുക. നിങ്ങളും വിശ്രമിക്കുക :)
ഡോ: എസ്. എസ്. ലാൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്