ക്രിക്കറ്റ് കളി കാണാൻ പോകുന്ന ടോണിക്കും കൂട്ടുകാർക്കുമൊപ്പം ട്രെയിനിൽ കയറുന്ന സെലിബ്രിറ്റിയായി ജഗതി ശ്രീകുമാറിനെയാണ് ആദ്യം തിരഞ്ഞെടുത്തത്; കഥ കേട്ടപ്പോൾ കൗതുകം തോന്നിയ മോഹൻലാൽ പറഞ്ഞു; ജഗതിചേട്ടനെ ടി.ടി.ആർ ആക്കിയിട്ട് മമ്മൂക്കയെ സെലിബ്രിറ്റിയായി വിളിച്ചാലോയെന്ന്; കേട്ട കൗതുകത്തിൽ ജോഷി വഴി മമ്മൂക്കയെ ബന്ധപ്പെട്ടു; മമ്മൂക്ക എതിര് പറയാതെ അഭിനയിക്കാനെത്തി; നമ്പർ 20 മദ്രാസ് മെയിലിന്റെ വിജയത്തെക്കുറിച്ച് ഡെന്നീസ് ജോസഫ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മലയാള സിനിമയിൽ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചെത്തി വമ്പൻ ഹിറ്റ് ഒരുക്കിയ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തി ഓളം സൃഷ്ടിച്ച ചിത്രം എന്ന നിലയിൽ മലയാളത്തിൽ എന്നെന്നും മികച്ചകഥ തന്നെയായിരുന്നു ചിത്രം. ഇപ്പോഴിതാ നിറക്കൂ7ട്ടുകളില്ലാത്ത ആത്മകഥ എന്ന തന്റെ ആത്മകഥയിലൂടെ സിനിമ ഒരുക്കിയ വിജയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.
'നാളെ കഴിഞ്ഞ് രാവിലെ ഷൂട്ട് ചെയ്യാനുള്ളതാണ്. വേഗം എഴുതിത്ത്ത്ത്തുടങ്ങിക്കോ...' എന്നുപറഞ്ഞു തിരക്കഥാകൃത്തിനെ പിടിച്ചിരുത്തി എഴുതിച്ച സിനിമ. അതു പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഡെന്നീസ് ജോസഫ് പ്രതികരിക്കുന്നത്.
1990 ഫെബ്രുവരി 16ന് റിലീസ് ചെയ്ത ചിത്രത്തെപ്പറ്റിയുള്ള വളരെ രസകരങ്ങളായ അനുഭവങ്ങൾ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് 'നിറക്കൂട്ടുകളില്ലാതെ' എന്ന ആത്മകഥയിൽ പങ്കുവച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ആദ്യഭാഗം എഴുതാതെ സീൻ നമ്പർ മുപ്പത്തിയഞ്ചോ നാൽപതോ ആയാണ് എഴുതിത്ത്ത്ത്തുടങ്ങിയതെന്ന് അദ്ദേഹം ഓർക്കുന്നു. അതിനു കാരണവുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് ചെന്നൈയിലായിരുന്നു. സീൻ ഓർഡറിൽ കഥയുടെ ഏതാണ്ട് പകുതിയോട് അടുത്ത സീനിലാണ് കഥാപാത്രങ്ങൾ ചെന്നൈയിൽ എത്തിച്ചേരുന്നത്. അങ്ങനെ 'തലതിരിഞ്ഞ' രീതിയിൽ എഴുതിത്ത്ത്ത്തുടങ്ങിയ തിരക്കഥയാണ് നമ്പർ 20 മദ്രാസ് മെയിലിന്റേത്.
ഡെന്നിസ് സംവിധാനം ചെയ്ത 'അഥർവം' സിനിമയുടെ ഫൈനൽ റീ റെക്കോർഡിങ് നടക്കുന്ന സമയം കൂടിയായിരുന്നു അത്. മമ്മൂട്ടി നായകനായ ആ സിനിമ അവസാന ഘട്ടത്തിൽ, നാളെ ഷൂട്ട് ചെയ്യേണ്ട സിനിമയ്ക്ക് ഇന്ന് തിരിക്കഥ എഴുതേണ്ടിവരുന്നതിന്റെ ടെൻഷൻ മറ്റൊരിടത്ത്. അതും ട്രെയിൻ സീനുകൾ. അതിനിടയ്ക്കാണ് ട്രെയിനു പെർമിഷൻ ആയില്ലെന്നറിയുന്നത്. 'ഒരുപാട് സമ്മർദങ്ങളുടെ നടുവിലിരുന്ന് ഞാൻ ആ തിരക്കഥ എങ്ങനെയോ എഴുതിക്കൊണ്ടിരുന്നു...' എന്നാണ് അതിനെപ്പറ്റി ഡെന്നിസ് ആത്മകഥയിൽ കുറിച്ചത്.
ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കാനെത്തിയതിനു പിന്നിലും രസകരമായ കഥയുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് മോഹൻലാൽ ഡെന്നിസിന്റെ മുറിയിൽ വന്നു. സ്ക്രിപ്റ്റിനെക്കുറിച്ചായിരുന്നു സംസാരം. ചിത്രത്തിൽ ഒരു പ്രത്യേക കഥാപാത്രമുണ്ട്. മോഹൻലാലും കൂട്ടുകാരും കോട്ടയത്തു നിന്നു ട്രെയിനിൽ ചെന്നൈയിലേക്ക് ഒരു ക്രിക്കറ്റ് മത്സരം കാണാൻ പോവുകയാണ്. അതിനിടെ യാത്രക്കാരനായി ഒരു സെലിബ്രിറ്റി ഫിലിം ആക്ടർ ട്രെയിനിൽ കയറുന്നു. യഥാർഥത്തിൽ ജഗതി ശ്രീകുമാറിനെപ്പോലെ ഒരാളെയാണ് ആ റോളിൽ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ജഗതി കയറുന്നു. അവർ വെള്ളമടിച്ചും മറ്റുമായി അദ്ദേഹത്തെ ബോറടിപ്പിക്കുന്നു.
പക്ഷേ രണ്ടാം പകുതിയിൽ മോഹൻലാൽ അടക്കമുള്ള യുവാക്കൾ ഒരു കൊലപാതകക്കേസിൽ പെട്ടുപോകുമായിരുന്നു. അന്നേരം ജഗതിയുടെ കഥാപാത്രം അവരെ രക്ഷിക്കുന്നു എന്നാണ് ഉദ്ദേശിച്ചിരുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ടിടിആർ റോളും ചിത്രത്തിലുണ്ട്. പാലക്കാട് വരെ ഒരു ടിടിആറും പാലക്കാട് കഴിഞ്ഞാൽ മറ്റൊരു തമിഴ് ടിടിആറും. രണ്ടു പേരുടെയും റോൾ വളരെ പ്രധാനം. മോഹൻലാൽ ഒരു അഭിപ്രായം പറഞ്ഞു 'നമുക്ക് ജഗതിച്ചേട്ടനെ ഒരു ടിടിആറിന്റെ റോളിലേക്ക് മാറ്റിയിട്ട് ട്രെയിനിൽ കയറുന്ന സെലിബ്രിറ്റി മമ്മൂക്കയെ ആക്കിയാലോ...?'മുറിയിൽ ഒരു നിമിഷത്തെ നിശബ്ദത. പിന്നെ ഡെന്നിസ് പറഞ്ഞു'മമ്മൂക്ക ആയാൽ വളരെ നന്നായിരിക്കും. പക്ഷേ മമ്മൂക്ക ഈ റോൾ ചെയ്യമോ? എന്തായാലും നിങ്ങൾ ഒന്നു പറഞ്ഞുനോക്ക്...'
ആ സമയത്ത് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഒരു പടത്തിലും അഭിനയിക്കുന്നില്ല. അതിനു തൊട്ടുമുൻപ് അഭിനയിച്ചതെല്ലാം തുല്യപ്രാധാന്യമുള്ള റോളുകളും. പത്മരാജന്റെ കരിമ്പിൻ പൂവിനക്കരെ, കരിയിലക്കാറ്റു പോലെ തുടങ്ങിയ ചിത്രങ്ങളിൽ. നമ്പർ 20 മദ്രാസ് മെയിലാകട്ടെ മോഹൻലാൽ ഹീറോ ആയ ചിത്രം. അതിൽ ചെറിയ റോൾ ആണെങ്കിലും മമ്മൂട്ടിയെപ്പോലെ ഒരാൾവന്നാൽ സിനിമക്ക് എന്തുകൊണ്ടും ഗുണം ചെയ്യും. പക്ഷേ മോഹൻലാൽ അപ്പോൾത്തന്നെ പറഞ്ഞു.
'അയ്യോ, ഞാനില്ല. അങ്ങേരെന്നെ ചീത്ത വിളിക്കും. നമുക്കിത് ജോഷി സാറിനെക്കൊണ്ട് പറയിക്കാം'. അങ്ങനെ ഞങ്ങൾ ജോഷിയോടു പറഞ്ഞു, അദ്ദേഹത്തിനും സംഗതി ഇഷ്ടമായി. പക്ഷേ മമ്മൂട്ടിയോടു പറയാൻ മടി. മോഹൻലാൽ നായകനാകുന്ന ഒരു ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിക്കാൻ മമ്മൂട്ടി യഥാർഥത്തിൽ ആഗ്രഹിക്കുന്നില്ലെങ്കിലോ? ജോഷിയാണു പറയുന്നതെങ്കിൽ അദ്ദേഹത്തോടുള്ള കടപ്പാടും ബന്ധവുംവച്ച് മമ്മൂട്ടിക്ക് പറ്റില്ലെന്നു പറയാൻ കഴിയാതെ വരും. ശരിക്കും അത് മമ്മൂട്ടിയെ ഒരു ട്രാപ്പിലിട്ട് പിടിക്കുന്നതുപോലെ ആയിപ്പോകും. അതാണു ജോഷി മനസ്സിൽ ഉദ്ദേശിച്ചതെന്ന് ഡെന്നിസിനു മനസ്സിലായി. ജോഷി പറഞ്ഞു'എടാ, ഞാൻ പറഞ്ഞാൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്. നീ പറ അവനോട്...നിനക്കു പിന്നെ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞുനിൽക്കാം...'
എന്തായാലും മമ്മൂക്കയുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കാമെന്നുറപ്പിച്ച് ഡെന്നിസ് വിളിച്ചു. അക്കാലത്ത് തന്റെ മിക്ക കഥകളും, മോഹൻലാൽ അഭിനയിക്കുന്ന കഥകൾ പോലും, ലാൽ അറിയുന്നതിനു മുൻപുതന്നെ ഡെന്നിസ് മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. ഇരുവരും അന്ന് അയൽക്കാരുമായിരുന്നു. ഗിരിനഗറിൽ മമ്മൂട്ടിയുടെ വീടിന് അടുത്തായിരുന്നു ഡെന്നിസിന്റെ താമസം. മമ്മൂട്ടിയെ വിളിച്ച് ജഗതിയുടെ റോൾ ഒന്ന് ഡവലപ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും 'അതിനെന്താ, ചെയ്തേക്കാം...' എന്നായിരുന്നു മറുപടി. പക്ഷേ ഈയാഴ്ച തന്നെ ഡേറ്റ് വേണം! 'അതിനെന്താ, നീ ജോഷിയോട് ഒകെ പറഞ്ഞേക്ക്...' ഒരക്ഷരം മമ്മൂട്ടി മറുത്തുപറഞ്ഞില്ല.
ഫോൺവച്ച ശേഷം മോഹൻലാലും ജോഷിയും ഡെന്നിസും കുറേനേരം സ്തംഭിച്ച് 'ഇങ്ങേര് ഇത് സീരിയസ് ആയി പറഞ്ഞതാണോ, അതോ എന്നെ പരിഹസിച്ചതാണോ..?' എന്ന സംശയത്തിലിരുന്നു പോയി. എന്തായാലും രാത്രി ജോഷി വീണ്ടുംവിളിച്ചു. സംഗതി ശരിയാണ്. മമ്മൂട്ടി ഒകെ തന്നെയാണ്. അതുവരെയുണ്ടായിരുന്ന ടെൻഷൻ ഒന്നുകൂടി ഇരട്ടിയാവുകയായിരുന്നു ഡെന്നിസിന്. മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ സൂപ്പർതാരങ്ങളായി നിൽക്കുന്നു. അവരെ ബാലൻസ് ചെയ്തുവേണം സിനിമയെടുക്കാൻ. അതും ബാലൻസ് ചെയ്യാൻ പറ്റാത്ത വിധം വലുപ്പച്ചെറുപ്പമുള്ള റോളുകൾ. അന്നന്നു വേണ്ട തിരക്കഥ അന്നന്ന് എഴുതുകയും വേണം. അതിനിടയ്ക്ക് 'അഥർവ'ത്തിന്റെ റിലീസ്. അതിന്റെ ഗതി എന്താകുമെന്ന് അറിയില്ല. അങ്ങനെ വലിയ പിരിമുറുക്കത്തോടെയാണ് നമ്പർ 20 മദ്രാസ് മെയിൽ പൂർത്തിയാക്കിയതെന്നോർക്കുന്നു ഡെന്നിസ് ജോസഫ്.
മമ്മൂട്ടിമോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ചിത്രമായി ഇന്നും നമ്പർ 20യെ പ്രേക്ഷകർ വാഴ്ത്തുന്നുണ്ടെങ്കിലും യഥാർഥത്തിൽ സിനിമയെപ്പറ്റി ആദ്യം ആലോചിക്കുമ്പോൾ ഈ രണ്ടു സൂപ്പർതാരങ്ങളും സീനിലേയുണ്ടായിരുന്നില്ല. കോട്ടയത്തു നിന്ന് ട്രെൻഡിയായ കുറച്ച് അടിപൊളി പിള്ളേർ ക്രിക്കറ്റ് കളി കാണാൻ ട്രെയിനിൽ കയറുന്നു. അവർ ട്രെയിൻ മുഴുവൻ നടന്ന് പെൺപിള്ളേരുണ്ടോയെന്നു നോക്കുന്നു, എല്ലാ കുസൃതികളും കാണിക്കുന്നു. ട്രെയിനിൽ വെള്ളമടിക്കാൻ തീരുമാനിക്കുന്നു. ടിടിആറുമായി കമ്പനിയായി യാത്ര പോകുന്നു. യാത്ര സ്ഥിരം തൊഴിലാക്കിയ സമ്പന്നരായ മൂന്നാല് യുവാക്കളുടെ കഥയാക്കിയായിരുന്നു ആലോചന.
ഒരിക്കലും അതിനെ ഒരു മോഹൻലാൽ സിനിമയായി എടുക്കണം എന്നല്ല കരുതിയത്. പുതുമുഖങ്ങളായ നാലഞ്ചു പേരെവച്ച് എന്നെങ്കിലും സിനിമയെടുക്കണം എന്നായിരുന്നു ജോഷിയുടെയും ഡെന്നിസിന്റെയും പദ്ധതി.
അങ്ങനെയിരിക്കുമ്പോഴാണ് ജോഷിയുടെ ഒരു പടം പെട്ടെന്ന് കാൻസലാകുന്നത്. അതിന്റെ ഗ്യാപ്പിലേക്ക് ചൂളംവിളിച്ചെത്തുകയായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാലിനെ വച്ച് എടുത്താലോ എന്നാലോചിച്ചപ്പോൾ മൊത്തം കഥാപാത്രങ്ങൾക്കും പ്രായം അൽപം കൂട്ടി. ജഗദീഷും മണിയൻപിള്ള രാജുവുമൊക്കെ അഭിനയിക്കുന്ന ഒരു തലത്തിലേക്ക് ചിത്രമെത്തിയതും അങ്ങനെയാണ്...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്