ക്രിക്കറ്റ് കളി കാണാൻ പോകുന്ന ടോണിക്കും കൂട്ടുകാർക്കുമൊപ്പം ട്രെയിനിൽ കയറുന്ന സെലിബ്രിറ്റിയായി ജഗതി ശ്രീകുമാറിനെയാണ് ആദ്യം തിരഞ്ഞെടുത്തത്; കഥ കേട്ടപ്പോൾ കൗതുകം തോന്നിയ മോഹൻലാൽ പറഞ്ഞു; ജഗതിചേട്ടനെ ടി.ടി.ആർ ആക്കിയിട്ട് മമ്മൂക്കയെ സെലിബ്രിറ്റിയായി വിളിച്ചാലോയെന്ന്; കേട്ട കൗതുകത്തിൽ ജോഷി വഴി മമ്മൂക്കയെ ബന്ധപ്പെട്ടു; മമ്മൂക്ക എതിര് പറയാതെ അഭിനയിക്കാനെത്തി; നമ്പർ 20 മദ്രാസ് മെയിലിന്റെ വിജയത്തെക്കുറിച്ച് ഡെന്നീസ് ജോസഫ്

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മലയാള സിനിമയിൽ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചെത്തി വമ്പൻ ഹിറ്റ് ഒരുക്കിയ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തി ഓളം സൃഷ്ടിച്ച ചിത്രം എന്ന നിലയിൽ മലയാളത്തിൽ എന്നെന്നും മികച്ചകഥ തന്നെയായിരുന്നു ചിത്രം. ഇപ്പോഴിതാ നിറക്കൂ7ട്ടുകളില്ലാത്ത ആത്മകഥ എന്ന തന്റെ ആത്മകഥയിലൂടെ സിനിമ ഒരുക്കിയ വിജയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.
'നാളെ കഴിഞ്ഞ് രാവിലെ ഷൂട്ട് ചെയ്യാനുള്ളതാണ്. വേഗം എഴുതിത്ത്ത്ത്തുടങ്ങിക്കോ...' എന്നുപറഞ്ഞു തിരക്കഥാകൃത്തിനെ പിടിച്ചിരുത്തി എഴുതിച്ച സിനിമ. അതു പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഡെന്നീസ് ജോസഫ് പ്രതികരിക്കുന്നത്.
1990 ഫെബ്രുവരി 16ന് റിലീസ് ചെയ്ത ചിത്രത്തെപ്പറ്റിയുള്ള വളരെ രസകരങ്ങളായ അനുഭവങ്ങൾ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് 'നിറക്കൂട്ടുകളില്ലാതെ' എന്ന ആത്മകഥയിൽ പങ്കുവച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ആദ്യഭാഗം എഴുതാതെ സീൻ നമ്പർ മുപ്പത്തിയഞ്ചോ നാൽപതോ ആയാണ് എഴുതിത്ത്ത്ത്തുടങ്ങിയതെന്ന് അദ്ദേഹം ഓർക്കുന്നു. അതിനു കാരണവുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് ചെന്നൈയിലായിരുന്നു. സീൻ ഓർഡറിൽ കഥയുടെ ഏതാണ്ട് പകുതിയോട് അടുത്ത സീനിലാണ് കഥാപാത്രങ്ങൾ ചെന്നൈയിൽ എത്തിച്ചേരുന്നത്. അങ്ങനെ 'തലതിരിഞ്ഞ' രീതിയിൽ എഴുതിത്ത്ത്ത്തുടങ്ങിയ തിരക്കഥയാണ് നമ്പർ 20 മദ്രാസ് മെയിലിന്റേത്.
ഡെന്നിസ് സംവിധാനം ചെയ്ത 'അഥർവം' സിനിമയുടെ ഫൈനൽ റീ റെക്കോർഡിങ് നടക്കുന്ന സമയം കൂടിയായിരുന്നു അത്. മമ്മൂട്ടി നായകനായ ആ സിനിമ അവസാന ഘട്ടത്തിൽ, നാളെ ഷൂട്ട് ചെയ്യേണ്ട സിനിമയ്ക്ക് ഇന്ന് തിരിക്കഥ എഴുതേണ്ടിവരുന്നതിന്റെ ടെൻഷൻ മറ്റൊരിടത്ത്. അതും ട്രെയിൻ സീനുകൾ. അതിനിടയ്ക്കാണ് ട്രെയിനു പെർമിഷൻ ആയില്ലെന്നറിയുന്നത്. 'ഒരുപാട് സമ്മർദങ്ങളുടെ നടുവിലിരുന്ന് ഞാൻ ആ തിരക്കഥ എങ്ങനെയോ എഴുതിക്കൊണ്ടിരുന്നു...' എന്നാണ് അതിനെപ്പറ്റി ഡെന്നിസ് ആത്മകഥയിൽ കുറിച്ചത്.
ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കാനെത്തിയതിനു പിന്നിലും രസകരമായ കഥയുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് മോഹൻലാൽ ഡെന്നിസിന്റെ മുറിയിൽ വന്നു. സ്ക്രിപ്റ്റിനെക്കുറിച്ചായിരുന്നു സംസാരം. ചിത്രത്തിൽ ഒരു പ്രത്യേക കഥാപാത്രമുണ്ട്. മോഹൻലാലും കൂട്ടുകാരും കോട്ടയത്തു നിന്നു ട്രെയിനിൽ ചെന്നൈയിലേക്ക് ഒരു ക്രിക്കറ്റ് മത്സരം കാണാൻ പോവുകയാണ്. അതിനിടെ യാത്രക്കാരനായി ഒരു സെലിബ്രിറ്റി ഫിലിം ആക്ടർ ട്രെയിനിൽ കയറുന്നു. യഥാർഥത്തിൽ ജഗതി ശ്രീകുമാറിനെപ്പോലെ ഒരാളെയാണ് ആ റോളിൽ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ജഗതി കയറുന്നു. അവർ വെള്ളമടിച്ചും മറ്റുമായി അദ്ദേഹത്തെ ബോറടിപ്പിക്കുന്നു.
പക്ഷേ രണ്ടാം പകുതിയിൽ മോഹൻലാൽ അടക്കമുള്ള യുവാക്കൾ ഒരു കൊലപാതകക്കേസിൽ പെട്ടുപോകുമായിരുന്നു. അന്നേരം ജഗതിയുടെ കഥാപാത്രം അവരെ രക്ഷിക്കുന്നു എന്നാണ് ഉദ്ദേശിച്ചിരുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ടിടിആർ റോളും ചിത്രത്തിലുണ്ട്. പാലക്കാട് വരെ ഒരു ടിടിആറും പാലക്കാട് കഴിഞ്ഞാൽ മറ്റൊരു തമിഴ് ടിടിആറും. രണ്ടു പേരുടെയും റോൾ വളരെ പ്രധാനം. മോഹൻലാൽ ഒരു അഭിപ്രായം പറഞ്ഞു 'നമുക്ക് ജഗതിച്ചേട്ടനെ ഒരു ടിടിആറിന്റെ റോളിലേക്ക് മാറ്റിയിട്ട് ട്രെയിനിൽ കയറുന്ന സെലിബ്രിറ്റി മമ്മൂക്കയെ ആക്കിയാലോ...?'മുറിയിൽ ഒരു നിമിഷത്തെ നിശബ്ദത. പിന്നെ ഡെന്നിസ് പറഞ്ഞു'മമ്മൂക്ക ആയാൽ വളരെ നന്നായിരിക്കും. പക്ഷേ മമ്മൂക്ക ഈ റോൾ ചെയ്യമോ? എന്തായാലും നിങ്ങൾ ഒന്നു പറഞ്ഞുനോക്ക്...'
ആ സമയത്ത് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഒരു പടത്തിലും അഭിനയിക്കുന്നില്ല. അതിനു തൊട്ടുമുൻപ് അഭിനയിച്ചതെല്ലാം തുല്യപ്രാധാന്യമുള്ള റോളുകളും. പത്മരാജന്റെ കരിമ്പിൻ പൂവിനക്കരെ, കരിയിലക്കാറ്റു പോലെ തുടങ്ങിയ ചിത്രങ്ങളിൽ. നമ്പർ 20 മദ്രാസ് മെയിലാകട്ടെ മോഹൻലാൽ ഹീറോ ആയ ചിത്രം. അതിൽ ചെറിയ റോൾ ആണെങ്കിലും മമ്മൂട്ടിയെപ്പോലെ ഒരാൾവന്നാൽ സിനിമക്ക് എന്തുകൊണ്ടും ഗുണം ചെയ്യും. പക്ഷേ മോഹൻലാൽ അപ്പോൾത്തന്നെ പറഞ്ഞു.
'അയ്യോ, ഞാനില്ല. അങ്ങേരെന്നെ ചീത്ത വിളിക്കും. നമുക്കിത് ജോഷി സാറിനെക്കൊണ്ട് പറയിക്കാം'. അങ്ങനെ ഞങ്ങൾ ജോഷിയോടു പറഞ്ഞു, അദ്ദേഹത്തിനും സംഗതി ഇഷ്ടമായി. പക്ഷേ മമ്മൂട്ടിയോടു പറയാൻ മടി. മോഹൻലാൽ നായകനാകുന്ന ഒരു ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിക്കാൻ മമ്മൂട്ടി യഥാർഥത്തിൽ ആഗ്രഹിക്കുന്നില്ലെങ്കിലോ? ജോഷിയാണു പറയുന്നതെങ്കിൽ അദ്ദേഹത്തോടുള്ള കടപ്പാടും ബന്ധവുംവച്ച് മമ്മൂട്ടിക്ക് പറ്റില്ലെന്നു പറയാൻ കഴിയാതെ വരും. ശരിക്കും അത് മമ്മൂട്ടിയെ ഒരു ട്രാപ്പിലിട്ട് പിടിക്കുന്നതുപോലെ ആയിപ്പോകും. അതാണു ജോഷി മനസ്സിൽ ഉദ്ദേശിച്ചതെന്ന് ഡെന്നിസിനു മനസ്സിലായി. ജോഷി പറഞ്ഞു'എടാ, ഞാൻ പറഞ്ഞാൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്. നീ പറ അവനോട്...നിനക്കു പിന്നെ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞുനിൽക്കാം...'
എന്തായാലും മമ്മൂക്കയുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കാമെന്നുറപ്പിച്ച് ഡെന്നിസ് വിളിച്ചു. അക്കാലത്ത് തന്റെ മിക്ക കഥകളും, മോഹൻലാൽ അഭിനയിക്കുന്ന കഥകൾ പോലും, ലാൽ അറിയുന്നതിനു മുൻപുതന്നെ ഡെന്നിസ് മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. ഇരുവരും അന്ന് അയൽക്കാരുമായിരുന്നു. ഗിരിനഗറിൽ മമ്മൂട്ടിയുടെ വീടിന് അടുത്തായിരുന്നു ഡെന്നിസിന്റെ താമസം. മമ്മൂട്ടിയെ വിളിച്ച് ജഗതിയുടെ റോൾ ഒന്ന് ഡവലപ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും 'അതിനെന്താ, ചെയ്തേക്കാം...' എന്നായിരുന്നു മറുപടി. പക്ഷേ ഈയാഴ്ച തന്നെ ഡേറ്റ് വേണം! 'അതിനെന്താ, നീ ജോഷിയോട് ഒകെ പറഞ്ഞേക്ക്...' ഒരക്ഷരം മമ്മൂട്ടി മറുത്തുപറഞ്ഞില്ല.
ഫോൺവച്ച ശേഷം മോഹൻലാലും ജോഷിയും ഡെന്നിസും കുറേനേരം സ്തംഭിച്ച് 'ഇങ്ങേര് ഇത് സീരിയസ് ആയി പറഞ്ഞതാണോ, അതോ എന്നെ പരിഹസിച്ചതാണോ..?' എന്ന സംശയത്തിലിരുന്നു പോയി. എന്തായാലും രാത്രി ജോഷി വീണ്ടുംവിളിച്ചു. സംഗതി ശരിയാണ്. മമ്മൂട്ടി ഒകെ തന്നെയാണ്. അതുവരെയുണ്ടായിരുന്ന ടെൻഷൻ ഒന്നുകൂടി ഇരട്ടിയാവുകയായിരുന്നു ഡെന്നിസിന്. മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ സൂപ്പർതാരങ്ങളായി നിൽക്കുന്നു. അവരെ ബാലൻസ് ചെയ്തുവേണം സിനിമയെടുക്കാൻ. അതും ബാലൻസ് ചെയ്യാൻ പറ്റാത്ത വിധം വലുപ്പച്ചെറുപ്പമുള്ള റോളുകൾ. അന്നന്നു വേണ്ട തിരക്കഥ അന്നന്ന് എഴുതുകയും വേണം. അതിനിടയ്ക്ക് 'അഥർവ'ത്തിന്റെ റിലീസ്. അതിന്റെ ഗതി എന്താകുമെന്ന് അറിയില്ല. അങ്ങനെ വലിയ പിരിമുറുക്കത്തോടെയാണ് നമ്പർ 20 മദ്രാസ് മെയിൽ പൂർത്തിയാക്കിയതെന്നോർക്കുന്നു ഡെന്നിസ് ജോസഫ്.
മമ്മൂട്ടിമോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ചിത്രമായി ഇന്നും നമ്പർ 20യെ പ്രേക്ഷകർ വാഴ്ത്തുന്നുണ്ടെങ്കിലും യഥാർഥത്തിൽ സിനിമയെപ്പറ്റി ആദ്യം ആലോചിക്കുമ്പോൾ ഈ രണ്ടു സൂപ്പർതാരങ്ങളും സീനിലേയുണ്ടായിരുന്നില്ല. കോട്ടയത്തു നിന്ന് ട്രെൻഡിയായ കുറച്ച് അടിപൊളി പിള്ളേർ ക്രിക്കറ്റ് കളി കാണാൻ ട്രെയിനിൽ കയറുന്നു. അവർ ട്രെയിൻ മുഴുവൻ നടന്ന് പെൺപിള്ളേരുണ്ടോയെന്നു നോക്കുന്നു, എല്ലാ കുസൃതികളും കാണിക്കുന്നു. ട്രെയിനിൽ വെള്ളമടിക്കാൻ തീരുമാനിക്കുന്നു. ടിടിആറുമായി കമ്പനിയായി യാത്ര പോകുന്നു. യാത്ര സ്ഥിരം തൊഴിലാക്കിയ സമ്പന്നരായ മൂന്നാല് യുവാക്കളുടെ കഥയാക്കിയായിരുന്നു ആലോചന.
ഒരിക്കലും അതിനെ ഒരു മോഹൻലാൽ സിനിമയായി എടുക്കണം എന്നല്ല കരുതിയത്. പുതുമുഖങ്ങളായ നാലഞ്ചു പേരെവച്ച് എന്നെങ്കിലും സിനിമയെടുക്കണം എന്നായിരുന്നു ജോഷിയുടെയും ഡെന്നിസിന്റെയും പദ്ധതി.
അങ്ങനെയിരിക്കുമ്പോഴാണ് ജോഷിയുടെ ഒരു പടം പെട്ടെന്ന് കാൻസലാകുന്നത്. അതിന്റെ ഗ്യാപ്പിലേക്ക് ചൂളംവിളിച്ചെത്തുകയായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാലിനെ വച്ച് എടുത്താലോ എന്നാലോചിച്ചപ്പോൾ മൊത്തം കഥാപാത്രങ്ങൾക്കും പ്രായം അൽപം കൂട്ടി. ജഗദീഷും മണിയൻപിള്ള രാജുവുമൊക്കെ അഭിനയിക്കുന്ന ഒരു തലത്തിലേക്ക് ചിത്രമെത്തിയതും അങ്ങനെയാണ്...
Stories you may Like
- നമ്പർ ട്വന്റി മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലിന് ഇന്ന് 31 വയസ്: സഫീർ അഹമ്മദ് എഴുതുന്നു
- പത്ത് തരം നമ്പർ പ്ലേറ്റുകൾ ഇവയെല്ലാം
- നടീനടന്മാരുടെ നമ്പർ കൈമാറിയത് ആരെന്നതിൽ പൊലീസിന് നിർണായക വിവരങ്ങൾ
- ലുലു ഗ്രൂപ്പിന്റെ റോൾസ് റോയ്സിന് രണ്ടാം നമ്പർ കൊണ്ട് തൃപ്തിപ്പെടേണ്ട കഥ
- ഇൻഡേൻ ഗ്യാസ് ബുക്കിങ് നമ്പർ പരിധിക്ക് പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്