'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും' എന്നല്ല ഞാൻ ചോദിച്ചത്; അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു; 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ?'എന്ന ചോദ്യത്തെ അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക: എംഎസ്എഫ് നേതാവ് ഹഫ്സ മോളെ അധിക്ഷേപിച്ചെന്ന ആക്ഷേപത്തിൽ വിശദീകരണവുമായി ദീപ നിശാന്ത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട എംഎസ്എഫ് നേതാവ് ഹഫ്സ മോളുടെ കമന്റിന് നൽകിയ മറുപടി വിവാദമായപ്പോൾ വിശദീകരണവുമായി കേരളവർമ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉദ്ദേശ്യ ശുദ്ധി സംശയിക്കുന്നതായി കാണിച്ചാണ് ഹഫ്സമോൾ പോസ്റ്റിട്ടത്. ഇടതുപക്ഷക്കാർ അല്ലാത്തവർ സൈബർ ആക്രമണം നേരിടുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു എംഎസ്എഫ് നേതാവ് കൂടിയായ ഹഫ്സമോളുടെ ചോദ്യം.
ഈ ചോദ്യത്തിലാണ് അശ്ലീലം കലർത്തി ദീപാ നിശാന്ത് മറുപടി നൽകിയത്. ഹഫ്സമോളുടെ ഫേസ്ബുക്കിലെ കവർ ഇമേജിൽ പി കെ കുഞ്ഞാലിക്കുട്ടിയുടമായി ചേർന്നിരിക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ദ്വയാർത്ഥത്തോടെ കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയല്ലേ കവർഫോട്ടോ ഇപ്പോഴും എന്നാണ് ടീച്ചർ ചോദിച്ചത്. ഇതോടെ സൈബർ ഇടത്തിൽ ടീച്ചർക്കെതിരെ പ്രതിഷേധം ഉടലെടുത്തു.
വിജയരാഘവന്റെ വാക്കുകൾ കോപ്പിഅടിച്ചു കൊണ്ടാണ് ദീപ ടീച്ചർ മറുപടി നൽകിയതെന്ന് പറഞ്ഞാണ് ആക്ഷേപം ഉയർന്നത്. എംഎസ്എഫ് പ്രവർത്തകരും ലീഗുകാരും ദീപാ നിശാന്തിനെതിരെ രംഗത്തുവന്നു. മുമ്പ് സമാനമായ വിധത്തിൽ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചു കൊണ്ട് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ സൈബർ പ്രതിഷേധം ശക്തമായതോടെ താൽക്കാലികമായി പിൻവലിഞ്ഞിരുന്നു.
താൻ പറഞ്ഞതിൽ ഒരു ദുഃസൂചനയും ഉദ്ദേശിച്ചിട്ടില്ല എന്നണ് ഏറ്റവുമൊടുവിൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ദീപ നിശാന്ത് വിശദീകരിക്കുന്നത്. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയോടൊപ്പം നിൽക്കുന്ന കവർ ഫോട്ടോയിട്ട് സ്വന്തം രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്ന ആൾക്ക് എന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യം ചെയ്യാനുള്ള ഒരർഹതയുമില്ല എന്നു തന്നെയാണ് ഉദ്ദേശിച്ചത്. 'എനിക്ക് രാഷ്ട്രീയ ചായ്വുണ്ട് എന്ന് കുറ്റപ്പെടുത്തിയ ആളോട് തിരിച്ച് അതേ നാണയത്തിൽ മറുപടി പറഞ്ഞു.'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും?' എന്നല്ല ഞാൻ ചോദിച്ചത്.അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു. 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ ?' എന്ന ചോദ്യത്തെ ,അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക. അതെന്റെ വിഷയമല്ല. അശ്ലീലം പറഞ്ഞ് ജയിക്കുന്ന രീതി എനിക്കില്ല, ടീച്ചർ കുറിച്ചു.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വിശദീകരിക്കാൻ ഉദ്ദേശിച്ചതല്ല. എങ്കിലും ചെന്നായ്ക്കും ആട്ടിൻകുട്ടിക്കും ഇടയിൽ നിൽക്കുമ്പോൾ നിഷ്പക്ഷതയ്ക്ക് ട്യൂഷൻ ക്ലാസ്സുമായി വരുന്ന ആളുകളെ തട്ടിത്തടഞ്ഞ് നടക്കാൻ വയ്യാതെ പറഞ്ഞു പോകുന്നതാണ്.
ആദ്യമേ തന്നെ പറയുന്നു.ഞാൻ നിഷ്പക്ഷയല്ല..രാഷ്ട്രീയമില്ല എന്നോ ഞാൻ നിഷ്പക്ഷയാണ് എന്നോ ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇനി പറയാനും ഉദ്ദേശിക്കുന്നില്ല. നിഷ്പക്ഷതയോടും അരാഷ്ട്രീയവാദികളോടും പരമപുച്ഛം തന്നെയാണ്.അതേസമയം തന്നെ എന്റെ പുച്ഛത്തെ അവഗണിച്ച് അവരുടെ നിഷ്പക്ഷത നിലനിർത്താനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യുന്നു. നിഷ്പക്ഷയല്ല എന്ന കാരണം കൊണ്ടോ, അവനവന്റെ രാഷ്ട്രീയ നിലപാടിനോട് ചേർന്നു നിൽക്കുന്ന വ്യക്തിയല്ല ഞാനെന്നതുകൊണ്ടോ എനിക്കുണ്ടായിട്ടുള്ള എല്ലാ സൗഹൃദ നഷ്ടങ്ങളേയും ശത്രുതയേയും വിദ്വേഷത്തേയും പുച്ഛത്തേയും പരിഹാസത്തേയും ഞാൻ സഹർഷം ഏറ്റു വാങ്ങുന്നു. നിങ്ങൾ നിങ്ങളുടെ രീതി തുടരുക. ഞാനെന്റെയും.
എഴുത്തുകാരി എന്ന നിലയിൽ ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ / നേരത്തെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഇഷ്ടത്തിന് ബദലായോ പ്രതിഫലമായോ എന്റെ രാഷ്ട്രീയ നിലപാട് ഒരാൾക്കും പണയം വെക്കാൻ ഞാനുദ്ദേശിക്കുന്നില്ല. നിങ്ങളുടെ മുൻകാല സൗഹൃദവും വായനയും സ്നേഹവുമൊന്നും എന്റെ നിലപാടുകളുടെ മേലുള്ള കടന്നുകയറ്റമാകണ്ട എന്നർത്ഥം. സ്നേഹത്തിനും സൗഹൃദത്തിനും പലിശയും കൂട്ടുപലിശയും ഒരാളും പ്രതീക്ഷിക്കേണ്ടതില്ല. അത് അഹങ്കാരമായോ രാഷ്ട്രീയാടിമത്തമായോ എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് നിർവചിക്കാവുന്നതുമാണ്. 'ആദ്യമൊക്കെ ഞാനവരെ വായിക്കുമായിരുന്നു.പിന്നെപ്പിന്നെ അറപ്പായി .വെറുപ്പായി. ..ഞാനാ വഴിക്കേ പൂവാറില്യാ...പക്ഷേ ഇന്നവരിട്ട പോസ്റ്റിലെ മൂന്നാമത്തെ പാരഗ്രാഫിലെ രണ്ടാമത്തെ വരീല് കോമയിടാഞ്ഞത് ശരിയായില്യാ.' ' മട്ടിലുള്ള ഡയലോഗുകൾ ദയവു ചെയ്ത് എനിക്ക് ടാഗരുത്. സ്നേഹമായാലും വെറുപ്പായാലും അത് സ്വയംഭൂവാണ്. അത് അതിന്റെ വഴിക്ക് വിടുക. ഇവിടൊരാൾക്കും ഒരു പ്രശ്നവുമില്ല.
ഇനി ചർച്ചയായ ഹഫ്സമോൾ വിഷയത്തിലേക്ക് വന്നാൽ, ഞാൻ പറഞ്ഞതിൽ ഒരു ദുഃസൂചനയും ഞാനുദ്ദേശിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയോടൊപ്പം നിൽക്കുന്ന കവർ ഫോട്ടോയിട്ട് സ്വന്തം രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്ന ആൾക്ക് എന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യം ചെയ്യാനുള്ള ഒരർഹതയുമില്ല എന്നു തന്നെയാണ് ഉദ്ദേശിച്ചത്. എനിക്ക് രാഷ്ട്രീയ ചായ്വുണ്ട് എന്ന് കുറ്റപ്പെടുത്തിയ ആളോട് തിരിച്ച് അതേ നാണയത്തിൽ മറുപടി പറഞ്ഞു.'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും?' എന്നല്ല ഞാൻ ചോദിച്ചത്.അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ദുർവ്യാഖ്യാനസാധ്യത ഉണ്ടാകുമായിരുന്നു. 'കുഞ്ഞാലിക്കുട്ടിയോടൊപ്പമല്ലേ ഇപ്പോഴും കവർ ഫോട്ടോ ?' എന്ന ചോദ്യത്തെ ,അദ്ദേഹത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് വ്യാഖ്യാനിച്ചോളുക. അതെന്റെ വിഷയമല്ല. അശ്ലീലം പറഞ്ഞ് ജയിക്കുന്ന രീതി എനിക്കില്ല.
രണ്ട് ദിവസം കാത്തിരുന്നത് നിങ്ങൾ എത്രത്തോളം പോകും എന്നറിയാനാണ്.
നല്ല ധാരണ കിട്ടി.
അഭിനന്ദനങ്ങൾ.
നന്ദി.
കള്ളവോട്ടുകാരെയും ന്യായീകരിച്ചുകൊണ്ടാണ് ഇടതു ബുദ്ധിജീവിയായ അദ്ധ്യാപിക ദീപാ നിശാന്ത് കഴിഞ്ഞ ദിവസവും രംഗത്തുവന്നത്. എന്നാൽ, ഈ വിഷയത്തിൽ അടക്കം മറുചോദ്യം ഉന്നയിക്കുന്നവരെ വ്യക്തിപരമായി അവഹേളിച്ചു കൊണ്ടാണ് ദീപാ നിശാന്ത് രംഗത്തുവരാറ്. എംഎസ്എഫ് നേതാവ് ഹഫ്സമോളുടെ ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോൾ അവരെ വ്യക്തിപരമായി അവഹേളിച്ചു കൊണ്ടാണ് ഇപ്പോൾ ദീപാ നിശാന്ത് സൈബർ ലോകത്ത് ചർച്ചകളിൽ ഇടംപിടിക്കുന്നത്.
അതേസമയം സൈബർ ഇടത്തിൽ കൗമാരക്കാരായ പെൺകുട്ടികളെ അവഹേളിച്ച ദീപാ നിശാന്ത് വിമർശനങ്ങൾ സഹിക്കാതെ സ്വന്തം കാര്യത്തിൽ മറ്റൊരു നിലപാടാണ് കൈക്കൊള്ളുന്നത്. ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ഉയരുമ്പോൾ ഇവർ സ്ത്രീവിരുദ്ധത ആരോപിച്ചാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ദീപാ നിശാന്തുകൊക്കൊണ്ട നിലപാടും വിമർശനത്തിന് ഇടയാക്കിയിരുന്നു. കള്ളവോട്ട വിവാദത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെല്ലാം തെറ്റായിരുന്നു എന്നു പറഞ്ഞു കാണ്ടായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്.
കള്ളവോട്ടു ചെയ്തവരെ വെള്ള പൂശുന്നതിനൊപ്പം കള്ളവോട്ടു ചെയ്യാൻ പ്രേരിപ്പിച്ചവരെ കുത്തിക്കൊണ്ടു കൂടിയായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം ദീപാ നിശാന്തിന്റെ പേസ്റ്റ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചക്കിടയാക്കി. നിരവധി പേർ ദീപാ നിശാന്തിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്നു. പലരും ചൂണ്ടിക്കാട്ടിയത് കവിതാ മോഷണത്തെ കുറിച്ചായിരുന്നു. കള്ളവോട്ടുകാരെ പിന്തുണക്കാൻ ദീപ രംഗത്തുവന്നത് കവിതാ മോഷ്ടിച്ചു ശീലമുള്ളതു കൊണ്ടാണെന്ന് പറഞ്ഞ് വിമർശനം കടുത്തു.
സൈബർ ലോകത്ത് വിമർശനം കടുത്തതോടെ ഒടുവിൽ ദീപ നിശാന്ത് തന്നെ ഈ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയോ ഹൈഡ് ചെയ്യുകയോ ചെയ്യുകയായിരുന്നു. വിവാദമായ പോസ്റ്റ് ദീപയുടെ ടൈംലൈനിൽ നിന്നും ഇപ്പോൾ അപ്രത്യക്ഷമായിരിക്കയാണ്. എന്നാൽ, ഇതിനോടകം ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്