സംഘപരിവാരുകാർ കൂട്ടമായി ആക്രമിച്ചപ്പോൾ ഞങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളു: വനിതാ മതിലിനെ പിന്തുണച്ച ബിന്ദു തങ്കം കല്യാണിക്കെതിരെ ദളിത്-വനിതാ ഗ്രൂപ്പുകൾ; ബിന്ദുവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും; രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ബിന്ദു; ശബരിമല പ്രക്ഷോഭകാരികൾക്കിടയിലും വിള്ളൽ വീഴ്ത്തി സർക്കാറിന്റെ വനിതാ മതിൽ
കെ വി നിരഞ്ജൻ
കോഴിക്കോട്: ശബരിമലയിൽ പോകാൻ ശ്രമിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ട ആക്ടിവിസ്റ്റാണ് ബിന്ദു തങ്കം കല്ല്യാണി. സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടി അഗളി ഗവൺമെന്റ് സ്കൂളിൽ പോയപ്പോഴും ബിന്ദുവിനെതിരെ സംഘ്പരിവാർ ആക്രമണം തുടർന്നു. അപ്പോഴൊന്നും ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ ഇവരെ സഹായിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിവിധ ദലിത്-വനിതാ ഗ്രൂപ്പുകളായിരുന്നു ഇവർക്ക് വേണ്ടി ശബ്ദിക്കാനും പ്രക്ഷോഭം നടത്താനും രംഗത്ത് വന്നത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ കഴിയാതെ നിൽക്കുന്ന സർക്കാർ വനിതാ മതിലുമായി രംഗത്ത് വന്നപ്പോൾ ആക്ടിവിസ്റ്റുകൾ ഭൂരിഭാഗവും അതിനെതിരായിരുന്നു. എന്നാൽ ബിന്ദു തങ്കം കല്ല്യാണി മതിലിന് പിന്തുണ നൽകിയതോടെയാണ് ഇവർക്കിടയിൽ പൊട്ടിത്തെറികൾ ഉണ്ടായിരിക്കുന്നത്. പലരും ബിന്ദുവിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്ത് വന്നുകഴിഞ്ഞു. അപർണ ശിവകാമിയുമായാണ് ബിന്ദു ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് വിഷയം ഏറ്റെടുത്ത് പലരും സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങളും ബിന്ദുവിനെതിരെ ഉയർത്തിക്കഴിഞ്ഞു.
തങ്ങൾ മതിലിനൊപ്പമാണ് എന്ന് കാട്ടി നാൽപത് പേർ ചേർന്ന് തയ്യാറാക്കിയ പ്രസ്താവനയിലായിരുന്നു ബിന്ദുവും ഒപ്പുവെച്ചത്. ഇത് എടുത്തുചാട്ടമാണ് എന്ന് പറഞ്ഞാണ് അപർണ, ബിന്ദുവിനെതിരെ രംഗത്ത് വന്നത്. അപ്പോൾ ശബരിമലയ്ക്ക് പോയ ആ നാല് സ്ത്രീകൾ ആരായി, അവർ മുമ്പോട്ട് വെച്ച രാഷ്ട്രീയം എന്തായി എന്നൊക്കെ ചോദിച്ചായിരുന്നു ബിന്ദുവിനെതിരെ ഇവർ രംഗത്ത്വന്നത്. ഇതിന് മറുപടിയായി ഞങ്ങൾ കടന്നുപോയ വഴികളെയും രാഷ്ട്രീയത്തെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത ആ അഹന്തയുടെ പേര് ഒന്ന് പറഞ്ഞു തരാമോ. മതിലിനപ്പുറവും ഇപ്പുറവുമൊക്കെ ആർക്കും നിൽക്കാം. പക്ഷെ അതൊരു നിലപാടാണെന്ന മിനിമം ബോധ്യമെങ്കിലും കാണിക്കണം. നാൽപത് പേര് ചേർന്ന് നടത്തിയ പ്രസ്താവനയിൽ തന്റെ പേര് മാത്രം എടുത്തു പറഞ്ഞാണ് അപർണയുടെ കമന്റെന്നും ബിന്ദു പറയുന്നു.
എന്നാൽ ആക്ടിവിസ്റ്റുകൾ പലരും ബിന്ദുവിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. സംഘപരിവാറുകാരാൽ അക്രമിക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന് പേരാടാൻ ഞങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കുമെന്ന് പറഞ്ഞ് സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ആ സർക്കാറും ഇടതുമുന്നണിയും ചേർന്ന് നടത്തുന്ന വനിതാ മതിലിൽ വെള്ളാപ്പള്ളിക്കും വർഗീയവാദിയായ സുഗതനുമൊപ്പം കൈകോർക്കാൻ ബിന്ദുവിന് നാണമില്ലേ എന്നാണ് ചോദ്യം ഉയരുന്നത്.
ഇതിനിടയിലാണ് ബിന്ദുവിനെതിരെ ആക്ടിവിസ്റ്റുകളിൽ ചിലർ സാമ്പത്തിക ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.
കോഴിക്കോട് നടന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഒരു പരിപാടിയിൽ വലിയ സാമ്പത്തിക വെട്ടിപ്പ് നടത്തി മുങ്ങിയ ആളാണ് ബിന്ദുവെന്നാണ് ആക്ഷേപം, പ്രോഗ്രാമിന് പലയിടങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ച തുക കൗശലപൂർവ്വം തട്ടിയെടുക്കുകയായിരുന്നു ഇവരെന്നാണ് ആക്ഷേപം ഉയരുന്നത്. സ്വന്തം പ്രവർത്തനങ്ങൾ ഇത്ര മ്ലേച്ഛമായി തുടർന്ന് വരുന്ന നിങ്ങൾ ദലിത് സമൂഹത്തിന് തന്നെ അപമാനമാണ്. എന്നിട്ടും ശബരിമല വിഷയത്തിൽ ആ വിഷയത്തോടുള്ള ആഭിമുഖ്യം കൊണ്ട് നിങ്ങൾക്ക് പിന്തുണ നൽകുകയായിരുന്നു. എന്നാൽ ഒരു ഗ്രൂപ്പ് ആയി പോകാൻ തയ്യാറായവരുടെ ഗ്രൂപ്പിൽ നിന്നും ആരോടും മീണ്ടാതെ ചാടിപ്പോവുകയായിരുന്നു ബിന്ദുവെന്നും ഇത് പബ്ലിസിറ്റിക്ക് വേണ്ടി അല്ലാതെ എന്ത് എന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടോയെന്നും കോഴിക്കോട്ട് സ്വദേശിനിയായ രമ ഐ കെ ചോദിക്കുന്നു.
ഇതിനിടെ പാവപ്പെട്ട ആദിവാസി കുട്ടികളെ സഹായിക്കാനായി പണം വാങ്ങി ബിന്ദു വഞ്ചിച്ചുവെന്ന് കാട്ടി കാനഡ സ്വദേശിയായ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. സഹായമായി നൽകിയ പണത്തിന് പുറമെ ഒരു ലക്ഷം രൂപ കടമായി കൊടുത്തെങ്കിലും പിന്നീട് ഫോൺ വിളിച്ചാൽ പോലും ബിന്ദു എടുക്കാതായെന്ന് ഇവർ പറയുന്നു. ആദിവാസി കുട്ടികൾക്ക് വാങ്ങാനായി നൽകിയ തുകയിൽ നിന്ന് കുറച്ചു തുകയെടുത്ത് കുറേ ലോക്കൽ സാധനങ്ങൾ വാങ്ങി നൽകുകയായിരുന്നു ഇവരെന്നും കാനഡ സ്വദേശിനി പറയുന്നു. ഒടുവിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ കുറച്ച് പണം തിരികെ നൽകി. ബാക്കി പൈസ തരാമെന്ന് പറഞ്ഞ ദിവസമാണ് ബിന്ദു മലകയറിയതെന്നും ഇവർ വ്യക്തമാക്കുന്നു. ഒരു ഗവണ്മെന്റ് സ്കൂളിലെ ടീച്ചർ ആണ് എന്നതുകൊണ്ട് മാത്രം അത്രമാത്രം അവരെ വിശ്വസിച്ചു എന്നതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് .കുറച്ചു കുഞ്ഞുങ്ങൾക്ക് സഹായം ആകുമല്ലോ എന്ന് കരുതി മാത്രം ആണ് ഇവരെ ഇത്രയും പൈസ ഏൽപ്പിച്ചത്.അല്ലാതെ നേരിട്ട് ഒരിക്കൽ പോലും വിളിക്കുകയോ യാതൊരു പരിചയവും ഇല്ലാത്ത ഇവർക്ക് എന്തിനാണ് പൈസ അയക്കുന്നത്. അത്ര മാത്രം വിശ്വസിച്ചു .അത് എന്റെ മാത്രം തെറ്റെന്നും ഇവർ വ്യക്തമാക്കുന്നു.
ഇതേ സമയം രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊള്ളാനാവാത്തവർ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എന്ന് പറഞ്ഞ് ബിന്ദുവും രംഗത്ത് വന്നു. ഇത് ചരിത്രത്തിൽ പുതിയ കാര്യമില്ല. പിന്നെ ചോദിക്കാനും പറയാനും ആരും വരില്ലെന്നുറപ്പുണ്ടെങ്കിൽ കൂട്ടമായി അക്രമിക്കാൻ കോപ്പു കൂട്ടുകയും ചെയ്യാമെന്ന് ഇവർ പറയുന്നു. കോഴിക്കോട് നടന്ന പരിപാടിയിൽ താൻ പണം തട്ടിയെടുത്തിട്ടില്ല. കുറേ പണം തനിക്ക് നഷ്ടമാവുകയാണ് ചെയ്തത്. 8 വർഷമായി ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്നുണ്ട്.. വീടോ കാറോ ഫ്ലാറ്റോ ഒന്നും സമ്പാദിച്ചിട്ടില്ല.. ഇപ്പോഴും വാടക വീട്ടിലാണ് താമസം.. ആകെ ഒരു ബാങ്ക് അക്കൗണ്ടേയുള്ളൂ.. അതിൽ ഇപ്പോൾ 168 രൂപ ബാക്കിയുണ്ട്.. സാമൂഹ്യ പ്രവർത്തനം, യാത്ര, എന്റെയും ഭൂമിയുടെയും ചെലവ്, പെട്ടെന്ന് ഒരാവശ്യം വന്നാൽ ചുറ്റിനും നിൽക്കുന്നവരെ സഹായിക്കുന്നത്, നാട്ടിൽ അമ്മയുടെയും പപ്പയുടേയും ചെലവ്, ചികിത്സ, ചിലപ്പോൾ ശമ്പളം തികയാതെ വന്നാൽ കൂട്ടുകാരോട് കടം വാങ്ങൽ ഒക്കെയുണ്ട്.. ആരേയും പറ്റിച്ച പണം കൊണ്ട് ജീവിച്ചിട്ടില്ല, അത് ശീലവുമില്ല.. കടം വാങ്ങിയതുകൊടുക്കാൻ പറഞ്ഞ ദിവസം തെറ്റിയാൽ ആത്മാഭിമാന പ്രശ്നം ഒക്കെയുണ്ട്.. പ്രശക്തിക്ക് വേണ്ടി ശബരിമലക്കല്ല പോകേണ്ടത്, അതിന് സുരക്ഷിതമായ ഒട്ടനവധി വഴികളുണ്ട്.. കഷ്ടം.രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാൻ കരുത്തില്ലാത്ത സദാചാരവാദികൾ ഇനിയും കഥകൾ ഇറക്കട്ടെ.ഇതൊക്കെ എന്റെ കരുത്ത് കൂട്ടുകല്ല ഉള്ളൂ.. ഞാൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നത്തിൽ ആർക്കും മിണ്ടാട്ടമില്ല.. ഇനി എന്റെ അഴിഞ്ഞാട്ടക്കഥകൾ കൂടി കൊണ്ട് വരൂ അപ്പോൾ അന്തസും ആഭിജാത്യവുമുള്ളവർക്കൊക്കെ കുറച്ച കൂടി ഉൾപ്പുളകം കിട്ടും എന്നും ബിന്ദു പറയുന്നു.
ഇതിന് മറുപടിയായി തങ്ങളുടെ രാഷ്ട്രീയ ബോധത്തെ കുറിച്ചു ബിന്ദു തല പുണ്ണാക്കണ്ട ദളിത് രാഷ്ട്രീയം ഉൾപ്പടെ എല്ല വിഷയങ്ങളിലും ശക്തമായി നിലകൊണ്ടു തന്നെ ആണ് നമ്മൾ ഇവിടം വരെ എത്തിയത് പക്ഷെ ദളിത് രാഷ്ട്രീയത്തെ ഒറ്റികൊടുക്കുന്നവരെയും അതിനെ വളച്ചൊടിച്ചു ഇരവാദം പറഞ്ഞു സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്നവരേയും തിരിച്ചറിയാൻ ശേഷിയും ഉണ്ട് അതിനി നിങ്ങടെ സെല്യൂട്ടിന്റെ ആവശ്യം ഒന്നും ഇല്ലെന്നും പറഞ്ഞ് നിരവധി പേർ രംഗത്തുണ്ട്. അവർ ബിന്ദുവിനെതിരെയുള്ള സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയുമാണ്. ഏതായാലും ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമാക്കാൻ താത്പര്യമെടുക്കാത്ത സർക്കാർ നവോത്ഥാന മതിലുമായി മുന്നോട്ട് പോവുകയാണ്. അതിനിടയിലാണ് മതിലിനെച്ചൊല്ലി സർക്കാറിനെ വിശ്വസിച്ച് മലയിലേക്ക് പോയ വനിതാ ആക്ടിവിസ്റ്റുകൾ തമ്മിൽ കൂട്ടയടി നടക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്