'ബ്രോ..കോളേജിൽ ഒരുപരിപാടിക്ക് ക്ഷണിക്കാൻ വന്ന പെൺകുട്ടിയെ താങ്കളുടെ ഓഫീസിൽ റൂമിൽ വച്ച് അവളുടെ സമ്മതം ഇല്ലാതെ ദേഹത്ത് കൈവച്ച ഞരമ്പ് രോഗിയല്ലേ താങ്കൾ; അവളുടെ ആത്മധൈര്യം കൊണ്ട് അവൾ കുതറിയോടി; തനിക്ക് നാണം ഉണ്ടോടോ? ഹത്രാസിലെ ക്രൂരപീഡനത്തെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്ത എൻ.പ്രശാന്ത് ഐഎഎസിനെതിരെ സൈബറാക്രണം; കള്ളക്കഥ മെനഞ്ഞവരെ വെറുതെ വിടില്ലെന്ന് ബ്രോ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: യുപിയിലെ ഹത്രാസിലെ ക്രൂരപീഡനത്തെ കുറിച്ച് ഡോ.സതീഷ് കുമാർ എഴുതിയ കുറിപ്പ് ഷെയർ ചെയ്ത ഐഎഎസ് എൻ.പ്രശാന്തിനെതിരെ സോഷ്യൽ മീഡിയയിൽ കുപ്രചാരണം. ഹൃദയസ്പർശിയായ ഒരുപോസ്റ്റ് ഷെയർ ചെയ്തതിനാണ് പഴയ കളക്ടർ ബ്രോയോട് കൊമ്പുകോർക്കാൻ വന്നത്. വിനയ് മൈനാഗപ്പള്ളി എന്ന ഐഡിയിൽ നിന്നാണ് പ്രശാന്തിനെതിരായ ആക്രമണം. പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെ ബ്രോ ഏതോ പെൺകുട്ടിയെ കയറി പിടിച്ച കശ്മലനും, കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാജ്യ വിരുദ്ധനും, ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട അഴിമതിക്കാരനും കൊള്ളക്കാരനും ഒക്കെ ആണെന്നൊക്കെയാണാണ് വിനയ് മൈനാഗപ്പള്ളിയുടെ ആരോപണം.
ഉത്തർ പ്രദേശിലെ ഈ വിഷയം ഷേർ ചെയ്യാൻ താൻ യോഗ്യനല്ലെന്ന് പറഞ്ഞതിന് പുറമേ നൂറ് ശതമാനം അസത്യവും അസംബന്ധവും ആയൊരു വ്യക്തിഹത്യാ കമന്റ് വിനയ് ഇട്ടുവെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. അവസാനം അതിലേക്ക് ഒരിച്ചിരി രാഷ്ട്രീയം എടുത്തിട്ടു.' വെറുതെയല്ല തന്നെ അൽഫോൻസ് കണ്ണന്താനം പുറത്താക്കിയത് എന്ന് ചേർത്തു.' ബിജെപി സംസ്ഥാന അധ്യക്ഷനെ കൂടി കമന്റിലേക്ക് മെൻഷൻ ചെയ്യുകയും ചെയ്തു. ഇതോടെ കമന്റുകൾക്ക് പിന്തുണയുമായി പലരും വരാൻ തുടങ്ങിയെന്ന് പ്രശാന്ത് ഐഎഎസ് പറഞ്ഞു.
വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കള്ളക്കഥ മെനഞ്ഞവരെ വെറുതെ വിടില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രശാന്ത് കുറിച്ചു. 'വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തിൽ ഭാവനയിൽ ചമച്ചെടുക്കുന്ന കള്ള കഥകൾ ഉണ്ടാക്കിയാൽ പേടിച്ച് നാവടക്കാൻ ഈയുള്ളവൻ ശീലിച്ചിട്ടില്ല. 14 വർഷത്തെ സർവ്വീസിൽ ഇതാദ്യമായിട്ടൊന്നുമല്ല പെണ്ണ്കേസിൽ പെടുത്തിക്കളയുമെന്ന് ഭീഷണി വരുന്നത്. കോഴിക്കോട്ടിരിക്കുമ്പോഴും അതിന് മുമ്പ് തിരുവനന്തപുരത്തുള്ളപ്പോഴും ഇമ്മാതിരി വിരട്ടൊക്കെ കുറേ കണ്ടതാണ്. സങ്കിയും കോങ്ങിയും കമ്മിയും എല്ലാം ഇക്കാര്യത്തിൽ കണക്കാ. ഇത്രേം കാലമായിട്ട് ആളെ തിരിഞ്ഞിട്ടില്ലെങ്കിൽ മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കുന്നത് നന്ന്. '
എൻ.പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അങ്ങനെയാണ് ഈയുള്ളവൻ സ്ത്രീ പീഡകൻ ആയത്. രാജ്യ ദ്രോഹിയും
ഫേസ്ബുക്കിലെ വിഷം വമിക്കുന്ന ലോകത്ത് നിന്ന് ടാറ്റാ പറഞ്ഞ് പോയത് കഴിഞ്ഞ കൊല്ലമാണ്. കോവിഡ് കാലത്താണ് ഒഴിവാക്കാമായിരുന്ന പുനഃപ്രവേശം.
ഹത്രാസിലെ ക്രൂര പീഡനത്തെ പറ്റിയുള്ള സതീഷ് കുമാർ ഡോക്ടറുടെ ശക്തമായ പോസ്റ്റ് വായിച്ചാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. ലക്ഷ്മിയാണ് രാവിലെ എന്നെക്കൊണ്ട് വായിപ്പിച്ചത്. പെൺമക്കളുള്ള ആർക്കും തോന്നുന്ന മാനസികമായ ഉലച്ചിൽ. വലിയ രോഷവും വേദനയും നിസ്സഹായതയും പൊട്ടിപ്പുറപ്പെടുന്ന ശക്തമായ ഭാഷ. ഡോക്ടർ സതീഷ് കുമാർ മുമ്പും തന്റെ മകളെക്കുറിച്ച് എഴുതിയ കുറിപ്പുകളെല്ലാം ഹൃദയസ്പർശി ആയിരുന്നു. ഒരച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ് കുറിപ്പുകൾക്ക് ഒരു പ്രത്യേക മാനം കൈവരാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. നല്ല മലയാളം വായിച്ച് ശീലിച്ചവർക്ക് മനസ്സിലാവും അദ്ദേഹത്തിന്റെ എഴുത്ത്. ശീലമില്ലാത്തവർക്ക് അത് സായുധവിപ്ലവത്തിന്റെ നേതാവിന്റെ ഹുങ്കാരമായി തോന്നും. ഫേസ്ബുക്കിൽ പാത്രമറിഞ്ഞ് വിളമ്പാൻ ബട്ടണില്ലല്ലോ.(ആ പോസ്റ്റ് friends -only ആക്കിയിട്ടുണ്ട്.)
ഡോ.സതീഷ്കുമാറിന്റെ ഈ പോസ്റ്റും എന്നത്തെയും പോലെ ഷെയർ ചെയ്തു. കഥ തീർന്നു.
പിന്നെ കേൾക്കുന്നത് ഞാൻ ഏതോ പെൺകുട്ടിയെ കയറി പിടിച്ച കശ്മലനും, കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാജ്യ വിരുദ്ധനും, ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട അഴിമതിക്കാരനും കൊള്ളക്കാരനും ഒക്കെ ആണെന്നൊക്കെയാണ്.
'വിനയ് മൈനാഗപ്പള്ളി' എന്ന പേര് കാണിച്ചതായിട്ടുള്ള ഐ.ഡിയിൽ നിന്നൊരാൾ ഉത്തർ പ്രദേശിലെ ഈ വിഷയം ഷേർ ചെയ്യാൻ ഞാൻ യോഗ്യനല്ലെന്ന് പറഞ്ഞത് നൂറ് ശതമാനം അസത്യവും അസംബന്ധവും ആയൊരു വ്യക്തിഹത്യാ കമന്റ് ഇട്ടു. പിന്നീടത് കാപ്സ്യൂളുകളായി വിതരണം ചെയ്തു.
ആ കമന്റിലെ കഥ പരിണമിച്ചത് എങ്ങനെയാണെന്ന് എഡിറ്റ് ഹിസ്റ്ററി കൊണ്ട് തന്നെ കാണാം. നിങ്ങളുടെ സൗകര്യാർത്ഥം ആ മഹാപരിണാമ ജാലത്തിന്റെ മൂന്ന് നിർണ്ണായക ഘട്ടങ്ങൾ ഞാൻ ഇതിനൊപ്പം ഇമേജുകൾ ആയി ചേർക്കുന്നുണ്ട്. നുണക്കഥ മുഴുവനായി ആദ്യം തന്നെ എഴുതി തയ്യാറാക്കിയ ശേഷം പോസ്റ്റിയില്ലെങ്കിൽ ഇങ്ങനെ അബദ്ധം സംഭവിക്കും സുഹൃത്തേ.
1. കോളേജിലെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് എന്റെ ഓഫീസ് റൂമിൽ വെച്ച് അവളുടെ സമ്മതത്തിന് വിരുദ്ധമായി ഞാൻ കൈ വെച്ചു. അവൾ കുതറി ഓടി.
അതായിരുന്നു ആദ്യ കമന്റ്.
എന്നാൽ ഒരു ഇരുപത് മിനിട്ട് കഴിഞ്ഞപ്പോളേക്കും അതിനൊരു ഗുമ്മ് പോരാ എന്നദ്ദേഹത്തിന് തോന്നി.
കോളേജിലെ പരിപാടിക്ക് ക്ഷണിക്കാൻ ഒരു പെൺകുട്ടി ഒറ്റയ്ക്ക് വരിക എന്നതിൽ തന്നെ ഒരു വിശ്വാസ്യത കുറവ് ഉണ്ടല്ലോ.അപ്പോൾ കമന്റ് തിരുത്തി.
2. കോളേജിലെ പരിപാടിക്ക് ക്ഷണിക്കാൻ വന്നവരുടെ കൂട്ടത്തിൽ നിന്ന് ഐ.എ.എസ് കൊച്ചിങ്ങിനെ പറ്റി സംശയം ചോദിക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി പ്രത്യേകം വന്ന പെൺകുട്ടിയെ ഓഫീസ് റൂമിൽ വെച്ച് ഞാൻ ദേഹത്ത് കൈവെച്ചു എന്നായി. കുറച്ചൂടി വിശ്വാസ്യത തോന്നുന്നില്ലേ?
പക്ഷെ പത്ത് മിനിട്ട് കഴിഞ്ഞപ്പോളേക്കും അയാൾക്ക് തന്നെ അത് തോന്നതായി. കോളേജിലെ പരിപാടിക്ക് ക്ഷണിക്കാൻ വന്ന ബാക്കി കുട്ടികൾ ഒക്കെ അടുത്തോ പുറത്തോ നിൽക്കുമ്പോൾ അതിലൊരു പെൺകുട്ടിയെ ഓഫീസിൽ വിളിച്ചു ദേഹത്ത് കൈവെയ്ക്കാനുള്ള ബുദ്ധിമോശം ആരാണ് ചെയ്യുക?
കുട്ടി കുതറി പുറത്തേക്ക് ഓടി പോയാൽ ബാക്കിയുള്ളവർ അകത്തേക്ക് ഓടി വന്നു കളക്ടറുടെ ദേഹത്ത് കൈ വെയ്ക്കില്ലേ? അപ്പൊ അതിനും അത്ര ഗുമ്മില്ല.
3. അപ്പോഴാണ് അവസാനത്തെ അടവ്. അതിലേക്ക് ഒരിച്ചിരി രാഷ്ട്രീയം എടുത്തിട്ടു. വെറുതെയല്ല തന്നെ അൽഫോൻസ് കണ്ണംന്താനം പുറത്താക്കിയത് എന്ന് ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷനെ കൂടി കമന്റിലേക്ക് മെൻഷൻ ചെയ്യുകയും ചെയ്തു.
അതോടെ സംഗതി കളറായി. പത്തമ്പത് പേർ പിന്തുണയുമായൊക്കെ വരാൻ തുടങ്ങി.
സ്ഥലം സർക്കാർ ഓഫീസാണെന്നതോ, പൊതുസ്ഥലമാണെന്നതോ, CCTV സംവിധാനവും, വിസിറ്റർ രജിസ്റ്ററും ഒക്കെ ഉള്ളതാണെന്നും മറ്റും ചിന്തിക്കാൻ ബുദ്ധിശക്തി ഇല്ലാത്തവർക്ക് കാപ്സ്യൂൾ തുടർന്നും കഴിക്കാം.
അതിനിടയ്ക്ക് അയാൾക്ക് റിപ്ലൈ ആയി അടിസ്ഥാന രഹിതവും അവഹേളനപരവുമായ കമന്റ് ഇട്ടതിന്റെ പേരിൽ നിയമ നടപടി സ്വീകരിക്കും എന്ന് ഞാൻ കമന്റ് ചെയ്തിരുന്നു. സുഹൃത്തുക്കളായ അഭിഭാഷകർക്ക് കമന്റിന്റെ സ്ക്രീൻ ഷോട്ടുകൾ അയച്ചു നൽകുകയും ചെയ്തിരുന്നു.
അവരിൽ സുഹൃത്തായ ഒരു വക്കീൽ പറഞ്ഞത്, 'നിയമപരമായല്ല, വ്യക്തിപരമായുള്ള അടുപ്പം വെച്ച് പറയുക ആണെങ്കിൽ ഇതിന് കൂടുതൽ പ്രചാരം കൊടുക്കുന്നത് തനിക്ക് വെറുതേ വേണ്ടാത്ത ചീത്തപ്പേരുണ്ടാക്കുകയാണ് ചെയ്യുക. ബഹുജനം പലവിധമാണ്. ഒരാളേ പറ്റി ഇങ്ങനെയൊരു ദൂഷ്യം കേട്ടാൽ ഒരു തെളിവും ഇല്ലെങ്കിലും അത് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. അവരിത് ആഘോഷിക്കും. അതുകൊണ്ട് ആ കമന്റ് കൂടുതൽ പേരിലേക്ക് എത്തും മുൻപ് അങ്ങ് ഡിലീറ്റ് ചെയ്തു അയാളെ ബ്ലോക്ക് ചെയ്തേക്കൂ. നിയമപരമായി ചെയ്യേണ്ടത് നമുക്ക് തീർച്ചയായും ചെയ്യാം. എന്നാൽ വീടിന് മുന്നിൽ ഒരാൾ കാഷ്ഠിച്ചു വച്ചാൽ അത് ചെയ്തവനെ കണ്ടെത്തി കൈകാര്യം ചെയ്യും മുൻപ് ആ കാഷ്ഠം നമ്മൾ തൂത്തു കളയണം. അല്ലെങ്കിൽ നമ്മുടെ വീടാണ് നാറുക.' എന്നാണ്.
ആലോചിച്ചപ്പോൾ അത് ശരിയാണ് എന്നെനിക്കും തോന്നി. അങ്ങനെ ഡിജിറ്റൽ എവിഡൻസ് ഉറപ്പാക്കിയ ശേഷം ആ കമന്റ് ഞാൻ ഡിലീറ്റ് ചെയ്യുകയും അയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. അതോടൊപ്പം തന്നെ വ്യക്തിഹത്യ നടത്തി പോസ്റ്റിട്ട അയാൾക്കും കാപ്സ്യൂൾ വിതറിയവർക്കും എതിരെ സിവിലും ക്രിമിനലുമായി നിയമ നടപടികൾ സ്വീകരിക്കാൻ വേണ്ടതൊക്കെ ചെയ്യാൻ വക്കീലിനെ ഏൽപ്പിക്കുകയും ചെയ്തു.
പിന്നെ കേൾക്കുന്നത് അയാൾ എന്റെ പോസ്റ്റിലെ സ്ക്രീൻഷോട്ട് വെച്ചു സ്വന്തം ടൈംലൈനിൽ പോസ്റ്റ് ഇടുകയും അതിലേക്ക് ആളുകളെ മെൻഷൻ ചെയ്ത് വരുത്തുകയും ഒക്കെ ചെയ്യുന്നു എന്നാണ്.
ഞാൻ കേസ് കൊടുക്കും എന്ന് ബോധ്യം വന്നപ്പോൾ അതിനെ കടത്തി വെട്ടാൻ എനിക്കെതിരെ എൻ.ഐ.എ, റോ, ഐ.ബി, മോസ്സാദ് എന്നിവർക്കൊക്ക ആയാളും പരാതി കൊടുക്കുന്നുണ്ടത്രേ ?
അങ്ങനെയാണ് ഞാൻ സ്ത്രീ പീഡകനും ഞരമ്പ് രോഗിയും അഴിമതിക്കാരനും രാജ്യദ്രോഹിയും ഒക്കെ ആയത്.
ഹത്രാസിലെ പെൺകുട്ടിയുടെ വേദന ഏറ്റെടുത്തു കൊണ്ട് ഒരു പോസ്റ്റ് ഷെയർ ചെയ്തതാണ് ഇന്നാട്ടിലെ വലിയ പിഴ. മനുഷ്യനായി ജനിച്ചാൽ പോരാ, മനുഷ്യത്വം വേണം. മനസ്സിൽ തട്ടിയത് ഷേർ ചെയ്യുമ്പോൾ കഴിഞ്ഞാഴ്ച മറ്റേ വിഷയം ഷേർ ചെയ്യാത്തതെന്തെന്ന് ചോദിക്കുന്ന മനസ്സുകൾ നന്നാവാൻ എന്താ ചെയ്യാൻ പറ്റുക?
വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തിൽ ഭാവനയിൽ ചമച്ചെടുക്കുന്ന കള്ള കഥകൾ ഉണ്ടാക്കിയാൽ പേടിച്ച് നാവടക്കാൻ ഈയുള്ളവൻ ശീലിച്ചിട്ടില്ല. 14 വർഷത്തെ സർവ്വീസിൽ ഇതാദ്യമായിട്ടൊന്നുമല്ല പെണ്ണ്കേസിൽ പെടുത്തിക്കളയുമെന്ന് ഭീഷണി വരുന്നത്. കോഴിക്കോട്ടിരിക്കുമ്പോഴും അതിന് മുമ്പ് തിരുവനന്തപുരത്തുള്ളപ്പോഴും ഇമ്മാതിരി വിരട്ടൊക്കെ കുറേ കണ്ടതാണ്. സങ്കിയും കോങ്ങിയും കമ്മിയും എല്ലാം ഇക്കാര്യത്തിൽ കണക്കാ. ഇത്രേം കാലമായിട്ട് ആളെ തിരിഞ്ഞിട്ടില്ലെങ്കിൽ മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കുന്നത് നന്ന്.
ഞാനൊരു IAS കാരനായിട്ടല്ല ജനിച്ചത്. മനുഷ്യൻ വിത്ത് മനുഷ്യത്വം ഫസ്റ്റ്. നിയമം പഠിച്ചതുകൊണ്ട് സർവ്വീസ് ചട്ടങ്ങളുടെ അതിർവരമ്പുകൾ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ നിശ്ചയവുമുണ്ട്. വക്കീലിനെ നിയമം പഠിപ്പിക്കാനും തളക്കാനും വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറേറ്റൊന്നും പോരാ മിസ്റ്റർ പെരേരാ.
വിനയ് മൈനാഗപ്പള്ളി, whoever this fellow is, എന്ന കഥാകാരനെതിരെ സിവിലായും ക്രിമിനൽ ആയും നിയമ നടപടി സ്വീകരിക്കും. ഇത്തരത്തിൽ ഹീനമായ വ്യക്തിഹത്യക്ക് മുതിർന്ന ടിയാൻ ശിക്ഷിക്കപ്പെടും എന്നുറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഒരു ഡസണോളം കാപ്സ്യൂൾ കുമാരന്മാരുടെയും IP അഡ്രസ് എടുത്തിട്ടുണ്ട്.
ഒരു ക്രൂര പീഡനത്തിനെതിരെ ചങ്ക് പൊട്ടിയെഴുതിയ സതീഷ്കുമാറെന്ന ഒരച്ഛന്റെ കുറിപ്പ് ഷേർ ചെയ്യുന്നത് പോലും ഇത്രമേൽ വിഷം വമിച്ച് വ്യക്തിയാക്രമണത്തിന് കാരണമാക്കുന്നവർ സമൂഹത്തിന് തന്നെ അപകടമാണ്. അത്തരക്കാർക്ക് ഉചിതമായ ശിക്ഷ വാങ്ങി നൽകുക എന്നത് ഒരു വ്യക്തി എന്നതിലുപരി ഒരു സാമൂഹിക ജീവി എന്ന നിലയിൽ കൂടിയുള്ള എന്റെ ബാധ്യതയാണ്. ഒരച്ഛനെന്നനിലയിലും.
സതീഷിന്റെ ഹൃദയസ്പർശിയായ പോസ്റ്റ് ഷേർ ചെയ്ത് ഞാനെന്റെ വക ഒരു സ്മൈലി മാത്രമാണിട്ടത്- '??''. അതല്ലാതെ വേറൊന്നും അതിൽ പറയാനില്ല. ഏതായാലും സതീഷ്കുമാറിന്റെ എഴുത്തും അർത്ഥവും മനസ്സിലാവാത്തവർക്ക് ശബ്ദതാരാവലി മതിയാവില്ല. ഉള്ള് തകർന്ന വിലാപത്തെ സായുധവിപ്ലവത്തിന്റെ അലർച്ചയായി തോന്നിയവർക്ക് നമോവാകം. പുവർ ഫെലോസ്. ഇവർക്ക് സാഹിത്യവാസന ഇല്ലാത്തത് മനസ്സിലാക്കാം. പക്ഷേ സരസ്വതീദേവി ഇത്രക്ക് ശപിച്ച് വിടുമോ? അവിശ്വസനീയം തന്നെ.
പിന്നെ, ദയവായി ഇതിൽ രാഷ്ട്രീയം കൂട്ടി കലർത്തി സ്വയം പരിഹാസ്യരാവാതിരിക്കുക. ബുദ്ധി ഉപയോഗിക്കാനാണ് തന്നിട്ടുള്ളത്. നമ്മളൊക്കെ ആദ്യവും അവസാനവും മനുഷ്യരാണ്. സഹജീവികളോട് ലേശം കരുണ തോന്നിയെന്ന് വച്ച് നിങ്ങൾക്ക് ഒരു കുറച്ചിലും വരില്ല. ഡൽഹിയും വാളയാറും ആംബുലൻസും ഹത്രാസും എല്ലാം ഇന്ത്യയിലാണ്. മക്കൾ നമ്മുടെയും.
മനസ്സ് നന്നാവട്ടെ.
ഇന്ത്യ നന്നാവട്ടെ.
Edit: മുതിർന്ന ചില നേതാക്കൾ ഇപ്പോൾ വിളിച്ച് ഈ വിവരക്കേടിന് അവരുടെ സംഘടനക്ക് യാതൊരു പങ്കുമില്ലെന്നും പ്രശ്നമുണ്ടാക്കുന്നത് ബെല്ലും ബ്രേക്കുമില്ലാത്ത വെകിളിക്കൂട്ടങ്ങളാണെന്നും പറഞ്ഞു. സംഘടനയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നത് ഇത്തരക്കാരാണെന്നും. നിയമപരമായ നീക്കങ്ങൾക്ക് പിന്തുണയും അറിയിച്ചു. വളരെ സന്തോഷം.
എല്ലാ പാർട്ടിക്കാരും പോറ്റിവളർത്തുന്ന കാപ്സ്യൂൾ തൊഴിലാളികൾ അവർ തന്നെ തുറന്ന് വിടുന്ന ഫ്രാങ്കിൻസ്റ്റീൻ ആവുന്നില്ലേ എന്ന് സ്വയം ചിന്തിക്കുക.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്