ആറ് സീറ്റിൽ വിജയിച്ച എസ്എഫ്ഐയെ ഒരു സീറ്റ് നേടിയ എബിവിപി തോൽപ്പിച്ചെന്ന് ജനം ടിവിയും സംഘപരിവാറും; സത്യമറിയാതെ ഏറ്റെടുത്ത് തലങ്ങും വിലങ്ങും ഷെയർ ചെയത് പരിവാർ ഗ്രൂപ്പുകളും; വ്യാജപ്രചരണത്തെ അടപടലം പൊളിച്ചടുക്കി സോഷ്യൽ മീഡിയ; ഇനി 'തള്ളാൻ' വാക്കുകൾ ഇല്ലെന്നും പരിഹാസം; കാര്യകാരണ സഹിതം വിശദീകരിച്ച് കുസാറ്റിലെ ഗവേഷക വിദ്യാർത്ഥി
മറുനാടൻ ഡെസ്ക്
കൊച്ചി ; കൊച്ചി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ 1 സീറ്റ് ജയിച്ചതിന് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻവിജയമെന്ന വ്യാജച്രചാരണവുമായി സംഘപരിവാർ. എന്നാൽ വാസതവം കൊച്ചി സർവ്വകലാശാല യൂണിയനിലേക്ക് ഈ വർഷം തിരഞ്ഞെടുപ്പുപോലും നടന്നിട്ടില്ല എന്നതാണ്. മാത്രമല്ല സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻകാലങ്ങളിൽ ജയിച്ചുകൊണ്ടിരുന്ന 1 സീറ്റ് നിലനിർത്തിയത് ഉയർത്തിക്കാട്ടി ദേശീയതലത്തിൽ സംഘപരിവാർ വ്യാജ പ്രചാരണം നടത്തുന്നത്.
കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ ആകെ ഏഴു സീറ്റുകളാണുള്ളത്. ഇതിൽ നാല് സീറ്റുകളിൽ എസ്എഫ്ഐയും രണ്ട് സീറ്റിൽ കെഎസ്യുവും ഒന്നിൽ എബിവിപിയുമാണ് വർഷങ്ങളായി വിജയിച്ചു പോരാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചതും. എബിവിപിയുടെ ദേശീയ നേതാവായ ശ്യാം രാജുൾപ്പടെയുള്ളവർ മുൻ കാലങ്ങളിൽ കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ അംഗമായിരുന്നു. അക്കാദമിക് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ വിജയിച്ചിരുന്നു.
മൊത്തം പോൾ ചെയ്ത 5863 വോട്ടുകളിൽ എസ്എഫ്ഐ 2706 വോട്ടുകൾ നേടിയപ്പോൾ എബിവിപിക്ക് 924 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്. എസ്എഫ്ഐയെ തോൽപ്പിച്ച് സർവ്വകലാശാല വിദ്യാർത്ഥി യൂണിയനിലേക്ക് എബിവിപി വിജയിച്ചു എന്നരീതിയലാണ് ജനം ടിവി അടക്കമുള്ള സംഘപരിവാർ മാധ്യമങ്ങളും, സംഘപരിവറിന്റെ സോഷ്യൽമീഡിയ വിങും പ്രചരണം നടത്തുന്നത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സംഘപരിവാറിന്റെയും ജനം ടിവിയുടെയും വ്യാജപ്രചരണത്തെ തുറന്നുകാട്ടുകയാണ് ഗവേഷകനായ പി കെ കണ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ. തെരഞ്ഞെടുപ്പിന്റെ വിശദവിവരങ്ങളും കണ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.
പി കെ കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ചരിത്ര ജയം' എന്ന തലക്കെട്ടോടെ ഒരു വാർത്ത ജനം ടിവി റിപ്പോർട് ചെയ്തത് ശ്രദ്ധയിൽപ്പെടാനിടയായി. ജനം ടി വിയുടെ ഈ വാർത്ത പുറത്തു വന്നതോടെ സംഘപരിവാർ സൈബർ ടീമുകൾ 'കൊച്ചിൻ യൂണിവേഴ്സിറ്റി എ ബി വി പി പിടിച്ചടക്കി' എന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചു. ഭാരതീയം പോലുള്ള സംഘപരിവാർ ഫേസ്ബുക്ക് പേജുകളാണ് നുണ പ്രചരണത്തിന് നേതൃത്വം നൽകിയത്.
എ ബി വി പി 873 വോട്ടുകൾ നേടിയപ്പോൾ എസ് എഫ് ഐയ്ക്ക് 247 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചതെന്നാണ് സംഘപരിവാർ സൈബർ ടീം ജനം ടി വിയുടെ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പതിനായിരത്തോളം ഷെയറുകളാണ് സംഘപരിവാറിന്റെ ഈ ഗീബൽസിയൻ നുണക്ക് ലഭിച്ചത്. സംഘപരിവാർ പ്രസ്ഥാനമായ എബിവിപി കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലയിൽ എസ്എഫ്ഐയുടെ നാലിരട്ടി വോട്ട് നേടി എന്നാണ് സംഘപരിവാർ അണികൾ പോലും തെറ്റിദ്ധരിക്കപ്പെട്ടതും പ്രചരിപ്പിച്ചു പോന്നതും. എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്ന് സംഘപരിവാർ പോസ്റ്റുകൾ കണ്ണടച്ച് ഷെയർ ചെയ്യുന്നവർ പോലും മനസ്സിലാക്കുന്നില്ല എന്നാണു ആ പോസ്റ്റുകൾക്ക് കുസാറ്റിലെ ഗവേഷക വിദ്യാർത്ഥി കൂടിയായ ഞാൻ കൊടുത്ത മറുപടിക്ക് കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്.
ജനം ടി വിയും മറ്റു സംഘപരിവാർ പ്രൊഫൈലുകളും പ്രചരിപ്പിക്കുന്നത് പോലെ കുസാറ്റിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചിരിക്കുകയാണ്. ഇപ്പോൾ നടന്നത് സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിലിലേക്കും സെനറ്റിലേക്കുമുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിനെയാണ് യൂണിയൻ തിരഞ്ഞെടുപ്പ് എന്ന രീതിയിൽ ജനം ടി വിയടക്കമുള്ള സംഘപരിവാർ മാധ്യമങ്ങൾ വാർത്ത കൊടുത്തത്.
സർവ്വകലാശാല അക്കാദമിക് കൗൺസിൽ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ എസ് എഫ് ഐ പ്രതിനിധികൾ മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സർവ്വകലാശാലാ അക്കാദമിക് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചിരുന്നു. അക്കാദമിക് കൗൺസിലിലെ ഗവേഷക വിഭാഗം പ്രതിനിധിയായി ഹിന്ദി വിഭാഗം ഗവേഷക ഐശ്വര്യ സി കെ എതിരില്ലാതെ വിജയിച്ചിരുന്നു. ഡിഗ്രി & പി ജി വിഭാഗം പ്രതിനിധിയായി സ്കൂൾ ഓഫ് എഞ്ചിനീയറിങ് ഫയർ & സേഫ്റ്റി വിഭാഗം വിദ്യാർത്ഥി ആലാപ് എസ് പ്രതാപ് വൻ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സെനറ്റ് ഇലക്ഷനിലും ഭൂരിപക്ഷം പേരെ വിജയിപ്പിക്കാൻ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടുണ്ട്. സെനറ്റ് അംഗങ്ങളായി എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിയമ വിദ്യാർത്ഥിയുമായ ജിബിൻ ടി പി, എസ് എഫ് ഐ കുസാറ്റ് യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ഷിപ്പ് ടെക്നോളജി വിദ്യാർത്ഥിയുമായ പ്രജുൽ കെ വി, സ്കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികളായ ബിനിൽ സി ഡി, ശിവനന്ദു പി എന്നിവരെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ എസ് എഫ് ഐ ക്ക് സാധിച്ചിട്ടുണ്ട്.
കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ ആകെ ഏഴു സീറ്റുകളാണുള്ളത്. ഇതിൽ നാല് സീറ്റുകളിൽ എസ് എഫ് ഐയും രണ്ട് സീറ്റിൽ കെ എസ് യുവും ഒന്നിൽ എ ബി വി പിയുമാണ് വർഷങ്ങളായി വിജയിച്ചു പോരാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചതും. എ ബി വി പി യുടെ ദേശീയ നേതാവായ ശ്യാം രാജുൾപ്പടെയുള്ളവർ മുൻ കാലങ്ങളിൽ കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ അംഗമായിരുന്നു.
ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് ഇത്തവണ എ ബി വി പിയുടെ പാനലിൽ മത്സരിച്ചത്. ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ ഏറെ പഠിക്കുന്ന ക്യാംപസാണ് കുട്ടനാട്ടിലേത്. പ്രിഫറൻസ് വോട്ടുകൾ കൂടുതൽ ലഭിക്കുന്ന സ്ഥാനാർത്ഥികൾ വിജയിക്കുന്ന രീതിയിലാണ് കുസാറ്റിൽ സെനറ്റ് ഇലക്ഷൻ വോട്ടിങ്. ഒറ്റ സീറ്റ് മാത്രം ലക്ഷ്യമിട്ട് മത്സരിക്കുന്ന എ ബി വി പിക്ക് പോൾ ചെയ്ത മൊത്തം വോട്ടിന്റെ ഏഴിൽ ഒന്ന് ലഭിക്കാൻ വലിയ പ്രയാസമില്ല. എന്നാൽ ഏഴു സീറ്റും ലക്ഷ്യമിട്ട് മത്സരിക്കുന്ന എസ് എഫ് ഐയുടെ വോട്ടുകൾ ഏഴായി സ്പ്ലിറ്റ് ചെയ്യപ്പെടുകയാണ് പതിവ്. ഒറ്റ സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ എ ബി വി പിയുടെ മൊത്തം വോട്ടുകളും ഒരാൾക്ക് തന്നെ ലഭിക്കുകയും അയാൾ വിജയിക്കുകയും ചെയ്യും. എന്നാൽ ഏഴു സീറ്റും വിജയിക്കണമെന്ന ഉദ്വേശ്യത്തോടെ മത്സരിക്കുന്ന എസ് എഫ് ഐക്ക് അവരുടെ മൊത്തം വോട്ടുകൾ വോട്ടുകൾ ഏഴായി സ്പ്ലിറ്റ് ചെയ്യപ്പെടുന്നത് മൂലം മൂന്നോ നാലോ സീറ്റുകൾ മാത്രമാണ് വിജയിപ്പിക്കുവാൻ കഴിയൂ. ഇത് തന്നെയാണ് ഇത്തവണത്തെ ഇലക്ഷനിലും സംഭവിച്ചത്.
മൊത്തം വോട്ടുകൾ പരിശോധിച്ചാൽ എ ബി വി പിയെക്കാളും മൂന്നോ നാലോ ഇരട്ടി വോട്ടുകൾ സർവ്വകലാശാലയിൽ എസ് എഫ് ഐക്കുണ്ട്. പക്ഷേ പ്രിഫറൻസ് വോട്ടുകളുടെ അടിസ്ഥാനത്തിൽ വരുമ്പോൾ അത് മൊത്തം ഒരൊറ്റ സ്ഥാനാർത്ഥിയിൽ കേന്ദ്രീകരിക്കാറില്ലാ എന്ന് മാത്രം. മൊത്തം പോൾ ചെയ്ത 5863 വോട്ടുകളിൽ എസ് എഫ് ഐ 2706 വോട്ടുകൾ നേടിയപ്പോൾ എ ബി വി പിക്ക് 924 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫ്, ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റി എന്നിവരും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇവരുടെ പ്രിഫറൻസ് വോട്ടുകൾ കെ എസ് യു, എ ബി വി പി സ്ഥാനാർത്ഥികൾക്കാണ് ലഭിച്ചത്.
സെനറ്റ് ഇലക്ഷനിൽ വിജയിച്ചവർ ഇവരാണ്.
1. ബിനിൽ ജി ഡി (എസ് എഫ് ഐ) - 720
2. പ്രജുൽ കെ വി (എസ് എഫ് ഐ) - 720
3. ശിവനന്ദു പി (എസ് എഫ് ഐ) - 643
4. ജിബിൻ ടി പി (എസ് എഫ് ഐ) - 635
5. റഹ്മത്തുള്ള എം (കെ എസ് യു) - 720
6. അബ്ബാദ് ലുത്ഫി (കെ എസ് യു) - 695
7. അക്ഷയ് വിനോദ് (എ ബി വി പി) - 720
പ്രിഫറൻസ് വോട്ടുകളുടെ അടിസ്ഥാനത്തിൽ 720 വോട്ടുകൾ കിട്ടുന്ന സ്ഥാനാർത്ഥികൾ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് ചെയ്യാറ്. ഇവരുടെ അധികമായി വരുന്ന വോട്ടുകൾ അടുത്ത പ്രിഫറൻസ് ഉള്ള സ്ഥാനാർത്ഥിക്ക് ട്രാൻസ്ഫർ ചെയ്തു പോകുന്ന രീതിയാണ് കുസാറ്റ് സെനറ്റ് ഇലക്ഷന്റെ വോട്ടെണ്ണലിന്. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ് വിനോദ്, റഹ്മത്തുള്ള എം, ബിനിൽ ജി ഡി എന്നിവർ വിവിധ ഘട്ടങ്ങളിലായി 720 വോട്ട് നേടി വിജയിച്ചത്. അവസാനഘട്ട എലിമിനേഷനു മുമ്പായി കോട്ട തികച്ചത് ഇവർ മാത്രമാണ്. അങ്ങനെയാണ് അവസാനഘട്ട എലിമിനേഷൻ സമയത്ത് അവശേഷിക്കുന്ന നാല് സെനറ്റ് സീറ്റുകളിലേക്ക് അഞ്ച് മത്സരാർത്ഥികൾ രംഗത്തുണ്ടായതും. പ്രജുൽ കെ വി, അബ്ബാദ് ലുത്ഫി, ശിവനന്ദു പി, ജിബിൻ ടി പി, മുഹമ്മദ് ഷെറിൻ എൻ ടി കെ എന്നിവരായിരുന്നു അവസാനഘട്ടത്തിൽ അവശേഷിച്ച മത്സരാർത്ഥികൾ.
ഈ സാഹചര്യത്തിലാണ് കൊച്ചിൻ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിനായി കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 'Statutes on Elections' (NO. 19811/P 2/73/H.Edn Dated, 7th September 1973) Clause 60 (പേജ് 14/26) പ്രകാരം മുഹമ്മദ് ഷെറിൻ എൻ ടി കെ പുറത്താവുന്നതും പ്രജുൽ കെ വി, അബ്ബാദ് ലുത്ഫി, ശിവനന്ദു പി, ജിബിൻ ടി പി എന്നിവരെ വിജയികളായി പ്രഖ്യാപിക്കുന്നതും.
60. Exclusion of candidate when two or more candidates have equal number of votes.-If at any time it becomes necessary to exclude a candidate and two or more candidates have the same number of votes and are lowest on the poll, regard shall be had to the original votes of each candidate, and the candidate for whom the lowest original votes are recorded shall be first excluded; and if their original votes are equal, the Returning Officer shall decide by lot which candidate shall be excluded.
http://www.cusat.ac.in/act/Statute1973-Election.pdf
'ഒന്നിൽ കൂടുതൽ സീറ്റുകളിലേക്ക് മത്സരം നടക്കുമ്പോൾ രണ്ടോ അതിൽ കൂടുതലോ മത്സരാർത്ഥികൾക്ക് തുല്യമായ വോട്ടു വന്നാൽ, ഒറിജിനൽ വോട്ടസ് (അതായത് ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ) കുറവുള്ള മത്സരാർത്ഥി പുറത്താകും.'
ജിബിൻ ടി പി നേടിയത് 554 ഒറിജിനൽ വോട്ടുകളും മുഹമ്മദ് ഷെറിൻ എൻ ടി കെ നേടിയത് 440 ഒറിജിനൽ വോട്ടുകളും ആയിരുന്നു. അവരുടെ ഒറിജിനൽ വോട്ടുകളും തുല്യമായി വന്നിരുന്നെങ്കിൽ ഒരു പക്ഷെ നറുക്കെടുക്കേണ്ടി വരുമായിരുന്നു. എന്നാൽ ഇവിടെ അതിന്റെ ആവശ്യം വന്നില്ല. കുറഞ്ഞ വോട്ട് നേടിയ മുഹമ്മദ് ഷെറിൻ എൻ ടി കെ സ്വാഭാവികമായും പുറത്താവുകയും ചെയ്തു.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെ എസ് യു നവമാധ്യമങ്ങളിൽ ഉന്നയിക്കുന്ന ആരോപണമാണ് റീകൗണ്ടിങിന് സമ്മതിച്ചില്ല എന്നത്. അവസാന ഘട്ടത്തിൽ മുഹമ്മദ് ഷെറിൻ എൻ ടി കെ പുറത്തായപ്പോഴാണ് കെ എസ് യു റീകൗണ്ടിങ് ആവശ്യപ്പെട്ടത്. കെ എസ് യു വിന്റെ ആവശ്യം അംഗീകരിച്ച തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥൻ തൊട്ട് മുന്നത്തെ റൗണ്ട് റീകൗണ്ടിങ് നടത്താമെന്നു സമ്മതിച്ചെങ്കിലും എല്ലാ ബാലറ്റുകളും റീകൗണ്ടിങ് നടത്തണമെന്ന വിചിത്രമായ ആവശ്യമുന്നയിക്കാനാണ് കെ എസ് യു ശ്രമിച്ചത്. 'Statutes on Elections' Clause 61 (പേജ് 14/26) പ്രകാരം തൊട്ട് മുന്നത്തെ റൗണ്ട് മാത്രമേ റീകൗണ്ടിങ് നടത്താനാവൂ എന്ന കാര്യം ഏതൊരു മത്സരാർത്ഥിക്കും അറിയാമെന്നിരിക്കെ ഇത്തരമൊരു ആവശ്യമുന്നയിച്ചത് തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മാറ്റാനാണ്.
61. Recounting.-(1) Any candidate or his agent may at any time during the counting of votes, either before the commencement or after the completion of any transfer of votes, request the Returning Officer to re-examine or recount the papers of all or any candidates (not being papers set aside at any previous transfer as finally disposed of) and the Returning Officer shall forthwith re-examine or recount the same accordingly.
വസ്തുതകൾ ഇതായിരിക്കെ അറിഞ്ഞുകൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് കെ എസ് യു വും സംഘപരിവാറും ചെയ്യുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചവർ തെറ്റു മനസ്സിലാക്കി അത് തിരുത്താനുള്ള കേവല മര്യാദയെങ്കിലും പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്