'സുരേഷ് ഗോപീ...താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും; ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ..വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു'; സുരേഷ് ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ
മറുനാടൻ ഡെസ്ക്
തൃശൂർ: 'സുരേഷ് ഗോപി...താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും. ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ, വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു'. നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നു. യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദാണ് കക്ഷി രാഷ്ട്രീയ ആരോപണങ്ങളുന്നയിക്കാതെയും സാംസ്കാരിക ഭൂമിയായ തൃശൂരിന്റെ പാരമ്പര്യം ഓർമ്മിപ്പിച്ചും ചോദ്യങ്ങളുന്നയിച്ചുമുള്ള കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലിട്ടത്.
ശബരിമല പരാമർശിച്ച് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് നോട്ടീസ് നൽകിയ കലക്ടറുടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെയും വാക്കുകളാൽ അതിരൂക്ഷമായി പ്രസാദ് വിമർശിക്കുന്നു. തൃശൂർ കലക്ടർ ടി.വി.അനുപമ ഐ.എ.എസ് അനുപമ ക്ലിൻസൺ ജോസഫ് ആകുമ്പോൾ എന്ന് തലവാചകമിട്ട കുറിപ്പിൽ അയ്യപ്പന്റെയും കലക്ടർ അനുപമയുടേയും ഫോട്ടോകൾ സഹിതമാണ് മിസ്റ്റർ സുരേഷ് ഗോപി എന്ന് അഭിസംബോധന ചെയ്ത് പ്രസാദ് ചോദ്യങ്ങളുന്നയിക്കുന്നത്. 'എന്റെ അയ്യൻ, നമ്മുടെ അയ്യൻ എന്ന വാക്കിനെ എടുത്ത് പ്രസംഗം മാധ്യമങ്ങളിൽ കാണുകയും കലക്ടറുടെ നോട്ടീസും അതിന് താങ്കളുടെയും അണികളുടെയും പ്രസ്താവനകളും വായിച്ചു. എല്ലാ മണ്ഡലകാലത്തും സാഹചര്യമുണ്ടെങ്കിൽ മാസപൂജക്കും ശബരിമലക്ക് പോകുന്ന ഭക്തനെന്ന നിലയിൽ ഒന്ന് ചോദിക്കട്ടെ, എംപിയെന്ന നിലയിൽ താങ്കൾ ശബരിമലക്കായി എന്ത് ചെയ്തു..?
എന്റെ അയ്യൻ, നമ്മുടെ അയ്യൻ എന്ന പ്രസംഗം ഒന്ന് രാജ്യസഭയിൽ നടത്താമായിരുന്നില്ലേ..? ശബരിമല ആചാര സംരക്ഷണത്തിന് ഓർഡിനൻസിനായി എന്റെ അയ്യൻ എന്ന പ്രസംഗത്തിന്റെ പകുതി ആവേശത്തിൽ കേന്ദ്ര സർക്കാരിന് മുന്നിൽ വായ തുറക്കാമായിരുന്നില്ലേ..? താങ്കളുടെ ആഗ്രഹപ്രകാരം നിലനിൽക്കുന്ന ചട്ടങ്ങൾ പ്രകാരം ആണ് കലക്ടർ നോട്ടീസ് നൽകിയത്. മറിച്ചാണെങ്കിൽ എന്തിനാണ് നിങ്ങൾ അവരുടെ ജാതിയും മതവും അന്വേഷിച്ച് പോകുന്നത്. താങ്കളുടെ അണികൾ അനുപമ ഐ.എ.എസിന്റെയും അമ്മയുടെയും അച്ഛന്റെയും ജാതി പറയാതെ എന്തിനാണ് ഭർത്താവിന്റെ ജാതി അന്വേഷിച്ച് പോയത്..? എന്തേ നിങ്ങൾ പറയാത്തത്, ഹിന്ദുവിന്റെ മകളാണ്, ഗുരുവായൂർ ഭക്തയുടെ മകളാണ്, ദേവസ്വം ജീവനക്കാരിയുടെ മകളാണ് സുരേഷ്ഗോപിക്ക് നോട്ടീസ് നൽകിയതെന്ന്..? നിങ്ങൾക്ക് വേണ്ടത് കൃസ്ത്യൻ പേരുള്ള ഭർത്താവിനെയാണ്, ലക്ഷ്യം ശബരിമലയുടെ പേരിലുള്ള വർഗീയതയാണ്, നോട്ടം വർഗീയത വളർത്തിക്കിട്ടുന്ന വോട്ടിലാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെ നിലപാടിൽ വിയോജിക്കാം, മറുപടി പറയാം. നിങ്ങൾ രാഷ്ട്രീയം പറയൂ, നിയമം പറയൂ എന്തിനാണ് അവരുടെയോ ഭർത്താവിന്റെയോ മതത്തെ പറ്റി പറയുന്നത്. ഒരു വ്യക്തി ക്രിസ്ത്യാനിയോ മുസ്ലീമോ ആയി ജനിച്ചാൽ അവർ ഹിന്ദുവിന് എതിരാണെന്ന് വ്യാഖ്യാനിക്കുന്നത് എത്ര അപകടകരമാണ്. എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾ ഇതിലൂടെ നൽകുന്നത്. ഇഷ്ട ദൈവത്തിന്റെ പേര് പറയാൻ സാധിക്കാത്ത ജനാധിപത്യം എന്ന് താങ്കൾ പറയുമ്പോൾ, പറയൂ ഇഷ്ടഭക്ഷണം, ഇഷ്ട തൊഴിൽ, ഇഷ്ടമുള്ള കഴിക്കാനുള്ള അവകാശം എല്ലാം ഹനിക്കപ്പെട്ടപ്പോൾ താങ്കൾ എവിടെയായിരുന്നു..? ദയവായി സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ജാതിമത സ്പർദ്ധ വളർത്തരുത്. താങ്കൾ ഏപ്രിൽ 23ന് അഞ്ച് മണിക്ക് മടങ്ങിപ്പോകും.
ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ വർഗീയതയുടെ വരമ്പുകൾ ഇല്ലാതെ ജീവിക്കേണ്ടവരാണെന്ന് കൂടി ഓർമ്മിപ്പിക്കുന്നു. വിവാദ പ്രസംഗത്തിൽ ഇന്നലെ പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് കാണിച്ച് സുരേഷ് ഗോപി കലക്ടർക്ക് മറുപടി നൽകിയതിൽ നടപടിക്രമങ്ങളിലാണ്. സമൂഹമാധ്യമങ്ങളിൽ കലക്ടർക്കെതിരെ ഇപ്പോഴും സംഘപരിവാർ സൈബർ ആക്രമണം തുടരുമ്പോഴാണ് സുരേഷ്ഗോപിയോട് ചോദ്യങ്ങളുന്നയിച്ചും തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യം ഉയർത്തിയും കലക്ടർ ടി.വി.അനുപമയെയും ശബരിമല ആചാര സംരക്ഷണത്തെ പിന്തുണച്ചുമുള്ളതാണ് പ്രസാദിന്റെ കുറിപ്പ്.
പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ടി.വി അനുപമ ഐ.എ.എസ്
അനുപമ ക്ലിൻസൺ ജോസഫ് ആകുമ്പോൾ.
മിസ്റ്റർ സുരേഷ് ഗോപി,
എന്റ അയ്യൻ നമ്മുടെ അയ്യൻ എന്ന പ്രസഗം മാധ്യമങ്ങളിൽ കാണുകയും ബഹു. കളക്ടറുടെ നോട്ടിസും അതിനുള്ള താങ്കളുടെയും അണികളുടെയും പ്രസ്താവനകളും വായിക്കുകയും ഉണ്ടായി.
എല്ലാ മണ്ഡലകാലത്തും സാഹചര്യമുണ്ടങ്കിൽ മാസപൂജക്കും ശബരിമല പോകുന്ന ഭക്തൻ എന്ന നിലക്ക് ചോദിക്കട്ടെ,
താങ്കൾ എംപി എന്ന നിലയിൽ എന്തു ചെയ്തു ശബരിമലക്കായി....?
രാജ്യസഭയിൽ വായ തുറന്നിട്ടുണ്ടോ...?
എന്റ അയ്യൻ നമ്മുടെ അയ്യൻ എന്ന പ്രസംഗം ഒന്നു രാജ്യസഭയിൽ നടത്താർന്നില്ലെ...?
ശബരിമല അചാര സംരക്ഷണത്തിനു
ഓർഡിനസിനായി
'എന്റെ അയ്യൻ, നമ്മുടെ അയ്യൻ' എന്നു പറഞ്ഞുള്ള പ്രസംഗത്തിന്റെ പകുതി ആവേശത്തിൽ കേന്ദ്ര സർക്കാരിനു മുന്നിൽ
വായ തുറക്കാമായിരുന്നില്ലെ അയ്യനുവേണ്ടി...?
താങ്കളുടെ അഗ്രഹ പ്രകാരം തന്നെ
നിലനിൽക്കുന്ന ചട്ടങ്ങൾ പ്രകാരം ആണ് കളക്ടർ നോട്ടീസ് നൽകിയത്.
മറിച്ചാണങ്കിൽ അതിനു മറുപടി നൽകാൻ നിങ്ങൾ എന്തിനാണ് അവരുടെ ജാതിയും മതവും അന്വാക്ഷിച്ചു പോകുന്നത്.
താങ്കളുടെ അണികൾ
ടി.വി.അനുപമ ഐ.എ.സി ന്റ അമ്മയുടെ യും അച്ചന്റ യും ജാതി പറയാതെ എന്തെ നിങ്ങൾ ഭർത്താവിന്റെ ജാതി അന്വാക്ഷിച്ചു പോയത്.
എന്തെ നിങ്ങൾ പറയാത്തത് ഹിന്ദു വിന്റ മകളാണു ഗുരുവായൂർ ഭക്തയുടെ മകളാണു ദേവസ്വം ജീവനക്കാരിയുടെ മകളാണു സുരേഷ് ഗോപിക്കു നോട്ടീസ് നൽകിയത് എന്ന്..?
നിങ്ങൾക്ക് വേണ്ടത് കൃസ്ത്യൻ പേരുള്ള ഭർത്താവിനെ യാണ്.
ലക്ഷ്യം ശബരിമലയുടെ പേരിലുള്ള വർഗീയതയാണ്
നോട്ടം വർഗീയത വളർത്തി കിട്ടുന്ന വോട്ടിലാണ്.
സർക്കാർ ഉദ്യാഗസ്ഥരുടെ നിലപാടിൽ വിയോജിക്കാം മറുപടി പറയാം പക്ഷെ നിങ്ങൾ രാഷ്ട്രീയം പറയു നിയമം പറയു, എന്തിനാണ് അവരുടെ യോ ഭർത്താവിന്റയോ മതത്തെ പറ്റി പറയുന്നത്.
ഒരു വ്യക്തി കൃസ്ത്യാനി യോ മുസ്ലീ മോ ആയി ജനിച്ചാൽ ജീവിച്ചാൽ അവർ ഹിന്ദുവിനു എതിരാണന്നു വ്യാഖ്യാനിക്കുന്നത് എത്ര അപകടമാണ്, എന്ത് സന്ദേശമാണ് നിങ്ങളുടെ അണികൾ ഇതിലൂടെ നൽകുന്നത്.
താങ്കൾ പറയുന്നു ഇഷ്ട ദൈവത്തിന്റ പേര് പറയാൻ സാധിക്കാത്ത ജനാധിപത്യം എന്നു
ഇഷ്ട ഭകഷണം, ഇഷ്ട തൊഴിൽ, ഇഷ്ടമുള്ളത് എഴുതാനുള്ള അവകാശം
എല്ലാ ഹനിക്കപ്പെട്ടപ്പോൾ താങ്കൾ എവിടെ യായിരുന്നു.
ദയവായി സംസ്ക്കാരിക തൽസ്ഥാനമായ തൃശൂരിൽ ജാതിമത സ്പർദ വളർത്തരുത്.
താങ്കൾ എപ്രിൽ 23 നു 5 മണിക്കു മടങ്ങിപോകും
ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ വർഗീയതയുടെ വരമ്പുകൾ ഇല്ലാതെ ജീവിക്കേണ്ടവർ ആണന്നു കൂടി ഓർപ്പെടുത്തുന്നു.??
എന്ന്,
എ.പ്രസാദ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍