ഇൻഡിഗോയിൽ യാത്രചെയ്ത് സുരക്ഷിതമായി ഞാൻ വീട്ടിലെത്തി; ആശ്വാസം തോന്നുന്നു: ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് വലിയ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നതിൽ വീണ്ടും വിജയിച്ച് കളക്ടർ ബ്രോ; പ്രശാന്ത് ഐഎഎസിന്റെ മറ്റൊരു കറുത്ത ഫലിതംകൂടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന ആരോപണം അടിക്കടി ഉണ്ടാവുന്നുണ്ട്. അടുത്തിടെ ബാഡ്മിന്റൺതാരം പി വി സിന്ധുവും ഇത്തരമൊരു ആരോപണം ഉന്നയിക്കുകയും അത് ചർച്ചയാവുകയും ചെയ്തിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ വച്ച് എയർലൈൻസ് ജീവനക്കാർ യാത്രക്കാരനെ കയ്യേറ്റംചെയ്യുന്ന വീഡിയോ കൂടി പുറത്തുവന്നതോടെ ഇൻഡിഗോ എയർലൈൻസിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ് എങ്ങും.
എന്നും ബ്ളാക്ക് ഹ്യൂമർ പരാമർശങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിലൂടെ അനീതികൾക്കെതിരെ ശബ്ദിക്കുകയും എതിർപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുന്ന കളക്ടർ ബ്രോ ഇൻഡിഗോയ്ക്കെതിരെ ഒരു കറുത്തഫലിതം കുറിച്ചിട്ടത് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് ഇപ്പോൾ. ഇൻഡിഗോയിൽ യാത്രചെയ്ത് സുരക്ഷിതമായി ഞാൻ വീട്ടിലെത്തി.. ആശ്വാസം തോന്നുന്നുവെന്നാണ് പ്രശാന്ത് ഐഎഎസിന്റെ പുതിയ പോസറ്റ്.
ഇൻഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെ ജീവനക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഒളിംപിക്സിൽ മെഡൽ നേടിയ ബാഡ്മിന്റൻ താരം പി.വി സിന്ധു ഈയിടെ ആരോപണമുന്നയിച്ചതിന് പിന്നാലെ ഇവരുടെ സർവീസിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യയിലെ ഒന്നാം വിമാനക്കമ്പനിയാകാനുള്ള ശ്രമത്തിനിടെയും യാത്രക്കാരെ അവർ മൈൻഡ് ചെയ്യുന്നില്ലെന്ന ആക്ഷേപത്തിനിടെ ആണ് പുതിയ വിവാദവും ഉണ്ടായത്.
ഇൻഡിഗോ 6ഇ 608 വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് 'വളരെ മോശം' അനുഭവമുണ്ടായതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചത. നവംബർ നാലിന് മുംബൈയിലേക്കുള്ള ഇൻഡിഗോ 6 ഇ 608 വിമാനത്തിലാണ് സംഭവമെന്നും ഗ്രൗണ്ട് സ്റ്റാഫ് അജീതേഷിൽ നിന്നുമാണ് മോശം അനുഭവമുണ്ടായതെന്നും സിന്ധു ട്വിറ്ററിൽ കുറിച്ചു.
സംഭവത്തിൽ സിന്ധുവിന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. പ്രശസ്ത താരങ്ങൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിലരുടെ ചോദ്യം.
ഇത് ശരി വയ്ക്കുന്നതായിരുന്നു പുതിയ വീഡിയോ. ഡൽഹി വിമാനത്താവളത്തിൽവച്ച് എയർലൈൻ ജീവനക്കാർ യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്ന വിഡിയോ പുറത്തുവന്നതാണ് ഇതിൽ അവസാനത്തേത്. വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് ക്ഷമാപണം നടത്തി.
ഒക്ടോബർ 15ന് ആണു സംഭവം നടന്നത്. വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താൻ വൈകിയത് ചോദ്യംചെയ്ത തന്നെ രണ്ടു ജീവനക്കാർ ചേർന്നു ബസിൽനിന്നു വലിച്ചിറക്കുകയും മർദിക്കുകയുമായിരുന്നെന്നു യാത്രക്കാരനായ രാജീവ് കത്യാൽ പറഞ്ഞു.
Sad to see this behaviour of indigo staff. Strict action expected. @IndiGo6E #indigo #indigoairlines pic.twitter.com/2EN2hepTZZ
— Siddharth saran (@siddharthsaran0) 7 November 2017
ബസിൽ കയറാൻ തുടങ്ങുന്ന യാത്രക്കാരനെ ബലമായി പിടിച്ചുമാറ്റുന്നതും നിലത്തുവീണ ഇയാളെ ജീവനക്കാരൻ മർദിക്കുന്നതുമായ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കോഴിക്കോട് കളക്ടറായിരിക്കെ സോഷ്യൽമീഡിയയിൽ സജീവമാവുകയും ആരാധകർ കളക്ടർബ്രോ എന്ന് വിളിക്കുകയും ചെയ്ത പ്രശാന്ത് ഐഎഎസ് ഇപ്പോൾ ഇൻഡിഗോയെ കളിയാക്കിക്കൊണ്ട് രംഗത്ത് വന്നത്. ഇതോടെ സംഭവം ചൂടുപിടിച്ചു. നിരവധി പേർ സമാന പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. അനുഗ്രഹീതനായി എന്ന് ഫീലിങ് നൽകി ശേഷമാണ് 'ഇൻഡിഗോയിൽ യാത്രചെയ്ത് സുരക്ഷിതനായി വീട്ടിലെത്തി' എന്ന് പ്രശാന്ത് കുറിച്ചത്. കളക്ടർബ്രോയുടെ കമന്റിനു കീഴെ നൂറുകണക്കിന് പേരാണ് വിഷയത്തിൽ ചർച്ചയുമായി എത്തുന്നത്.
മുമ്പും ഇത്തരം പോസ്റ്റുകളുമായി സോഷ്യൽമീഡിയയിൽ പ്രതികരിച്ച് ശ്രദ്ധേയനായിരുന്നു പ്രശാന്ത്. തന്നെ അപമാനിച്ചതിന് കളക്ടർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കോഴിക്കോട് എംപി എംകെ രാഘവന് മറുപടിയായി കുന്നംകുളം വില്ലേജിന്റെ പൊളിറ്റിക്കൽ മാപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ഇതോടെ വിഷയം വലിയ ചർച്ചയാവുകയും ചെയ്തു.
രാഘവനെ പരോക്ഷമായി പരിഹസിക്കുന്നതെന്ന് വ്യാഖ്യാനിക്കാന്ന മറ്റൊരു പോസ്റ്റും കളക്ടർ ഇട്ടിരുന്നു. ഒരാളെപ്പറ്റി എങ്ങനേലും വല്ല കുറ്റവും കുറവും അടിയന്തരമായി കണ്ടെത്തണം അല്ലെങ്കിൽ വല്ല വിവാദവും ഉണ്ടാക്കണം എന്ന 'ജോലി' ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കേണ്ടി വന്നാൽ അത് അയാൾക്ക് ഒരു കോംപ്ളിമെന്റ് തന്നെയാണ്. അഹങ്കരിക്കാതെ! അടങ്ങ് മോനെ, അടങ്ങ്! ചിത്രം: കയറ്റുമതിക്കായി തയ്യാറാക്കി വച്ച ഞണ്ടുകൾ. ഇത് അടച്ച് വെക്കേണ്ടതില്ല എന്നത് അറിയാമല്ലൊ. എന്നായിരുന്നു ആ പോസ്റ്റ്. ഇത്തരത്തിൽ ഒരോ സന്ദർഭത്തിലും ഹാസ്യംകലർന്ന വിമർശനവുമായി എത്തുന്ന പ്രശാന്തിന്റെ പോസ്റ്റുകൾക്ക് ആരാധകരും ഏറെ.
ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം ചില കറുത്ത ഫലിതങ്ങൾ വഴി നല്ല മുട്ടൻ പണിയും പ്രശാന്തിന് ലഭിച്ചിട്ടുണ്ട്. എംകെ രാഘവൻ എംപിയെ ക്ഷ വരപ്പിച്ചിട്ടും അനങ്ങാതിരുന്ന സർക്കാർ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയതും പ്രാധാന്യമുള്ള പദവികൾ ഒന്നും നൽകാതിരുന്നതും ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് അമ്മ എന്ന പേരിൽ ഒരു പോസ്റ്റ് ഇട്ടതിനാണ്. ഇത് പിന്നീട് വലിയ ചർച്ചയായി മാറുകയും ചെയ്തു.
ഏതായാലും ഇൻഡിഗോ എയർലൈൻസിന്റെ യാത്രക്കാർക്ക് എതിരായ പീഡനങ്ങൾ ഒരു ചെറു കുറിപ്പിലൂടെ പ്രശാന്ത് ചർച്ചയാക്കിയതുപോലെ മറ്റ് പലരും സമാന രീതിയിൽ പ്രതികരണവുമായി എത്തുന്നുണ്ട്. മലയാള മനോരമ നോർത്ത് ഈസ്റ്റ് കറസ്പോണ്ടന്റ് ആയ ജാവേദ് പർവേശും സമാനമായ ഒരു പോസ്റ്റ് നൽകിയിരിക്കുകയാണ്. ബാംഗ്ളൂരിലേക്ക് യാത്ര ചെയ്യുകയാണെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ്. ഇൻഡിഗോ എന്നതിന് പകരം ' ഇടിഗോ' എന്ന് കുറിച്ച് തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ചേർത്ത് ജാവേദ് നൽകിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ഇൻഡിഗോയിൽ യാത്രചെയ്തവരും യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവരും എല്ലാം ഇൻഡിഗോയിലെ ദുരനുഭവങ്ങൾ പങ്കുവച്ചും പീഡനങ്ങൾക്കെതിരെ നിലപാടെടുത്തും സജീവമായിരിക്കുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍