മാപ്പ് ആവശ്യപ്പെട്ടപ്പോൾ 'കുന്നംകുളം മാപ്പ്' ഫേസ്ബുക്കിലിട്ട കലക്ടർ ബ്രോയ്ക്കെതിരെ എം കെ രാഘവൻ എംപി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി; ജനപ്രതിനിധിയോ ബ്യൂറോക്രാറ്റോ വലുതെന്ന തർക്കത്തിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ജനപ്രതിനിധികളാണോ ബ്യൂറോക്രാറ്റുകളാണോ വലുത്? എംപിക്കാണോ കളക്ടർക്കാണോ പവർ കൂടുതൽ? കോഴിക്കോട് എംപിയായ എംകെ രാഘവനും ജനപ്രിയനായ ജില്ലാ കളക്ടർ പ്രശാന്ത് നായരും തമ്മിൽ കുറച്ചുദിവസമായി നടന്നുവരുന്ന വാക്പോരിൽ കഴിഞ്ഞദിവസംവരെ മുന്നിൽ നിന്ന കളക്ടർബ്രോ ഇന്നലെ മാപ്പുപറയണമെന്നാവശ്യപ്പെട്ട എംപിയെ കുന്നംകുളം മാപ്പുകാണിച്ച് കളിയാക്കിയതോടെ മത്സരത്തിൽ പിന്തള്ളപ്പെട്ടു. ജനപ്രതിനിധിയെ കളക്ടർ അപമാനിച്ചത് ശരിയായില്ലെന്ന പ്രതികരണങ്ങൾ ഈ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ നിറയുകയാണിപ്പോൾ. കളക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംപി രാഘവൻ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ്സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ളവരെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മാന്യമായി വിമർശിച്ചുവന്ന ജേക്കബ്തോമസിനെ ഈ യുവ ഐഎഎസുകാരൻ കണ്ടുപഠിക്കണമെന്നും 'കുന്നംകുളം മാപ്പ്' നമ്പർ വളരെ ചീപ്പായെന്നും നിരവധിപേർ അഭിപ്രായപ്പെടുന്നു. ഏതായാലും കോഴിക്കോട്ട് നല്ല ചില ജനസേവന പ്രവർത്തനങ്ങളിലൂടെ നാട്ടുകാരെ കയ്യിലെടുക്കുകയും സോഷ്യൽമീഡിയയിൽ ശ്രദ്ധേയനാവുകയും ചെയ്ത കളക്ടർ ബ്രോ ഇപ്പോൾ എംപിയുമായുള്ള തർക്കത്തിന്റെ അവസാനലാപ്പിൽ പിന്തള്ളപ്പെടുകയാണ് സോഷ്യൽ മീഡിയയിലും.
കളക്ടർക്ക് മറുപടിയുമായി എംപി രാഘവനും ഇന്ന് ഫേസ്ബുക്കിലൂടെ തന്നെ പ്രതികരിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് 25 കോടിയുടെ 950 എംപി ഫണ്ട് പദ്ധതികൾ താൻ പൂർത്തിയാക്കിയെന്നും അപ്പോഴൊന്നും ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് പ്രശാന്ത് ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കാലഘട്ടത്തിൽ നൂറുശതമാനം എംപിഫണ്ട് ജനങ്ങൾക്കായി വിനിയോഗിക്കാനായെങ്കിൽ ഇപ്പോഴത്തെ കളക്ടറുടെ നിലപാടുമൂലം അതിനു കഴിയാത്ത സാഹചര്യമാണെന്ന് രാഘവൻ പറയുന്നു. മറ്റ് എംപിമാരുടെ എസ്റ്റിമേറ്റുകൾക്ക് രണ്ടോ മൂന്നോ ദിവസത്തിനകം ഭരണാനുമതി ലഭിക്കുന്ന സ്ഥാനത്ത് തന്റെ 35ഓളം പ്രവൃത്തികൾക്ക് ഭരണാനുമതി മൂന്നാഴ്ചയോളം പ്രശാന്ത് വൈകിച്ചതായും രാഘവൻ കുറ്റപ്പെടുത്തുന്നു. കളക്ടർ തന്റെ പദ്ധതികളോടു കാണിച്ച ഉദാസീനതയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് രാഘവന്റെ പോസ്റ്റ്.
കളക്ടർ പ്രചരിപ്പിക്കുന്നതുപോലെ തന്റെ ഫണ്ടിലുള്ള പദ്ധതികളെല്ലാം കോൺട്രാക്ടർമാരല്ല നടത്തുന്നതെന്നും 32ൽ 27 വർക്കുകളും നടത്തിയത് പ്രാദേശിക ഗുണഭോക്തൃസമിതികൾ ആണെന്നും എംപി പറയുന്നു. രണ്ടെണ്ണം ഊരാളുങ്കൽ ഉൾപ്പെടെയുള്ള സൊസൈറ്റികളും. പദ്ധതി വേഗത്തിൽ തീർക്കണമെന്ന് ആഗ്രഹിച്ചതന്നെ കോൺട്രാക്ടറുടെ ആളും അഴിമതിക്കാരനുമായി ചിത്രീകരിക്കുകയായിരുന്നു കളക്ടർ. തനിക്കും പദ്ധതി പ്രവർത്തനങ്ങൾ ചെയ്യുന്നവരുമായുള്ള ബന്ധം കഴിഞ്ഞമാസങ്ങളിലെ കോൾ വിവരങ്ങളും ഫോൺലൊക്കേഷനും പരിശോധിച്ച് തെളിയിക്കാൻ എംപി കളക്ടറെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
കളക്ടറുടെ ഓഫീസിൽ കയറി എംപി ഭീഷണിമുഴക്കിയെന്ന ആരോപണത്തെപ്പറ്റി രാഘവൻ പറയുന്നത് ഇപ്രകാരമാണ്: 'കലക്ടർ ഫയലിൽ ഒപ്പിട്ട്, കളക്ടർക്ക് വേണ്ടി എ.ഡി.എമ്മിന്റെ ക്ഷണം ലഭിച്ച പ്രകാരമാണ് കേന്ദ്രസർക്കാർ ചട്ടപ്രകാരം നടക്കുന്ന എംപി. ഫണ്ട് റിവ്യു മീറ്റിങ്ങിനു ഞാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പോയത്. തീയതി ഫയലിൽ ഒപ്പിട്ട് ക്ഷണിച്ച കലക്ടർ സ്ഥലത്തുണ്ടായിരുന്നില്ല; അസാന്നിധ്യം എന്നെ അറിയിച്ചതുമില്ല.
എ.ഡി.എം, ജില്ലാപ്ലാനിങ് ഓഫീസിൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ, മറ്റു 100 ൽപ്പരം നിർവ്വഹണ ഉദ്യോഗസസ്ഥർ, വിഷ്വൽ മീഡിയ പ്രവർത്തകർ തുടങ്ങിയവർ ഉണ്ടായിരുന്ന ഹാളിൽ ചട്ടപ്രകാരം മൊത്തം പദ്ധതികളെ വിലയിരുത്തുകയാണ് ഉണ്ടായത്.യോഗാവസാനം കലക്ടറുടെ ഭാഗത്തുനിന്നുമുള്ള താമസം സൂചിപ്പിച്ചിരുന്നു. അതിനു മാദ്ധ്യമ പ്രവർത്തകരും അവരുടെ വീഡിയോ ക്ളിപ്പിങ്ങുകളും സാക്ഷിയാണ്. എന്തിനും,ഏതിനും ഭീഷണി എന്നത് എന്റെ സ്വഭാവമല്ല; സംസ്കാരവുമല്ല.
ബിൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ, എംപി ഫണ്ട് മേൽനോട്ടം വഹിക്കുന്ന ഡിസ്ട്രിക്റ്റ് പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ ഇപ്പോൾ സിവിൽ സ്റ്റേഷനിൽ ഉണ്ട്. നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാം, അവരെ ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപിക്കാൻ കളക്ടറെ ഞാൻ വെല്ലുവിളിക്കുന്നു.
അവർക്ക് ഇല്ലാത്ത, അവർ കൊടുക്കാത്ത പരാതിയെ പറ്റിയാണ് കലക്ടർ പരാമർശിക്കുന്നത്. ചട്ടപ്രകാരം എംപി ഫണ്ട് റിവ്യു മീറ്റിങ്ങിനു ഫയലിൽ തീരുമാനിച്ച് ക്ഷണക്കത്ത് നൽകിയ ശേഷം സ്ഥലത്തില്ലാതിരുന്ന കലക്ടറുടെ അസാന്നിധ്യത്തിൽ ഓഫീസിൽ കയറി ഞാൻ ഭീഷണിപ്പെടുത്തി എന്ന ആരോപണം പി.ആർ.ഡി യെ ദുരുപയോഗം ചെയ്ത് കലക്ടർ ഔദ്യോഗിക പ്രസ് റിലീസ് ആക്കി ഇറക്കിയത്.'- എംപി പോസ്റ്റിൽ വ്യക്തമാക്കുന്നു.
എംപി ഫണ്ട് വിനിയോഗത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് രാഘവൻ എംപിയും കളക്ടറും കൊമ്പുകോർക്കുന്ന സാഹചര്യം ഉണ്ടായത്. നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മറ്റൊരു വിഷയത്തിലും ഇരുവരും തമ്മിൽ ഉടക്കുണ്ടായി. കളക്ടറേറ്റിൽ എംപിയുടെ ശുപാർശയിൽ താൽക്കാലിക നിയമനം നേടിയ രണ്ടുപേരെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനിറങ്ങിയെന്ന് കണ്ടെത്തി പ്രശാന്ത് പുറത്താക്കിയിരുന്നു. ഇതിലെ നീരസം നിലനിൽക്കുമ്പോഴാണ് എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിൽ കളക്ടർ കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതോടെ കരാറുകാർക്ക് പണം കിട്ടാൻ വൈകിയെന്നാണ് ആരോപണം.
എന്നാൽ എംപി ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമ്പോൾ അതിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളിൽ കളക്ടർക്ക് പരിശോധന നടത്താൻ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. അതു പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും പ്രശാന്ത് തിരിച്ചടിച്ചു.
ഇതേത്തുടർന്ന് തന്നെ അപമാനിക്കാൻ ശ്രമിച്ച കളക്ടർ തന്നെയല്ല തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് അപമാനിച്ചതെന്നും വിഷയം പാർലമെന്റിൽവരെ ഉന്നയിക്കുമെന്നും കളക്ടർ മാപ്പുപറയണമെന്നും എംപി ആവശ്യപ്പെട്ടു. അപ്പോഴാണ് ഫേസ്ബുക്കിൽ കുന്നംകുളം മാപ്പ് പോസ്റ്റുചെയ്ത് കളക്ടർ തിരിച്ചടിച്ചത്. സംഭവത്തോടെ എംപിയെ കൂടുതൽ അപമാനിക്കാനാണ് കളക്ടർ ശ്രമിച്ചതെന്ന ആരോപണം ശക്തമാകുകയും ചെയ്തു. അതേസമയം, വിഷയത്തിൽ എംപി രാഘവനെ പിൻതുണച്ച് ജില്ലയിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയില്ലെന്നത് ശ്രദ്ധേയമാണ്. കളക്ടറുടെ നടപടികളെ സിപിഐ(എം) ന്യായീകരിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍