ആലങ്കാരികഭാഷയിലാണ് ഖുർആനിൽ 'കൃഷിയിടം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്; സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ; ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഏക ഗ്രന്ഥം ഖുർആനാണ്'; വൈറലായി സി രവിചന്ദ്രന്റെ ട്രോൾ

മറുനാടൻ ഡെസ്ക്
കോഴിക്കോട്: മതഗ്രന്ഥങ്ങളിൽ നിറയെ ആധുനിക ശാസ്ത്രം പിൽക്കാലത്ത് കണ്ടെത്തിയ സത്യങ്ങളാണെന്ന് വ്യാഖ്യാനിച്ച് വെളുപ്പിക്കയെന്നത് മത പ്രഭാഷകരുടെ സ്ഥിരം പരിപാടിയാണ്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് യുക്തിവാദി നേതാവ് ഇ എ ജബ്ബാറും, ഇസ്ലാമിക പണ്ഡിതൻ എം എം അക്ബറും തമ്മിൽ ഈയിടെ നടന്ന സംവാദം. ഓഷ്യാനോഗ്രാഫിയിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെ ഖുർആൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് എം എം അക്ബർ വ്യാഖ്യാനിച്ച് സമർഥിച്ചത്. എന്നാൽ ആഴക്കടലിൽ ഇരുട്ടാണെന്നത് അന്നത്തെ അറബികൾക്ക് അറിയാവുന്ന കാര്യമായിരുന്നെന്നും, ബാക്കിയുള്ള ഓഷ്യാനോഗ്രഫിയെല്ലാം അക്ബറിന്റെ വെറും വാചകക്കസർക്ക് മാത്രമാണെന്നുമാണ് ജബ്ബാർ ഇതിന് മറുപടി നൽകിയത്. പക്ഷേ ഇങ്ങനെ വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ ലോകത്തിലെ ഏത് സംഭവവും മത ഗ്രന്ഥങ്ങളിൽ ഉണ്ടെന്ന് പറയാൻ കഴിയുമെന്നാണ് എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ കൃഷിയിടമാണെന്ന ഖുർആനിലെ വാചകം വ്യാഖ്യാനിച്ചാൽ , പുതിയ കാർഷിക നിയമം പോലും നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമെന്നന്ന സി രവിചന്ദ്രന്റെ ട്രോൾ നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
സി രവിചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
കുർആനും കാർഷികനിയമങ്ങളും
(1) കുർ-ആനിൽ കൃഷിയിടം(tilth) എന്ന വാക്ക് ഒന്നലധികം തവണ കടന്നുവരുന്നുണ്ട്. ഒന്നിതാണ്: ''നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കുംവിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്മയ്ക്ക് വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക.'' (Surah Al-Baqara Ayah #223)
(2) ഈ വരികളുടെ ശരിയായ അർത്ഥം മനസ്സിലാക്കാൻ കുർ-ആൻ 4.34 കൂടി വായിക്കേണ്ടതുണ്ട്. അതിങ്ങനെയാണ്: ''പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ കഴിവ് നൽകിയതുകൊണ്ടും, (പുരുഷന്മാർ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാൽ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക. കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്. തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.''
(3) ആലങ്കാരികഭാഷയിലാണ് കുർആനിൽ 'കൃഷിയിടം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കൾ പറയുന്നപോലെ സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ. കൃഷിയിടത്തിൽ വിത്തുവിതച്ച് വിളകൊയ്യുന്നതു ആധുനിക കൃഷിശാസ്ത്രം അംഗീകരിക്കുന്ന കാര്യമാണ്. സത്രീ-പുരുഷ ബന്ധത്തിലൂടെ നവസൃഷ്ടി നടത്തുമ്പോൾ ഇരുകൂട്ടരും അമ്പത് ശതമാനം ജനിതകപദാർത്ഥം കൈമാറുന്നതിനാൽ അക്കാര്യമല്ല കുർ-ആൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. പിന്നെയെന്താണ് അവിടെ വിവരിക്കുന്നത്? ന്യായമായും കൃഷിയും കൃഷിയിടവും തന്നെയാണ് വിവക്ഷിക്കപെടുന്നത്.
(4) വിത്തിന്റെ അമ്പത് ശതമാനം കൃഷിയിടം സംഭാവന ചെയ്യും എന്നു പറയുമ്പോൾ സബ്സിഡി എന്ന ആധുനിക കൃഷിവ്യാപര സങ്കൽപ്പമാണ് അനാവരണം ചെയ്യപെടുന്നത്. അമ്പത് ശതമാനം സബ്സിഡി സർക്കാർ നൽകണം എന്നർത്ഥം. താങ്ങുവില (MSP) എന്ന സങ്കൽപ്പത്തെ ശക്തമായി സാധൂകരിക്കുന്ന ഒരു നിർദ്ദേശമാണിത്. ഏതിനം വിത്തുവിതയ്ക്കണം-എപ്പോൾ വിതയ്ക്കണം എന്നതിനുള്ള അധികാരം കൃഷിക്കാരനാണ് (പുരുഷന്) എന്ന് ആർത്ഥശങ്കയില്ലാതെ വി.ഗ്രന്ഥം പ്രഖ്യാപിക്കുന്നു. സത്യത്തിൽ ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ അതിലംഘിക്കുന്ന സാർവത്രികനീതിയാണ് ഇവിടെ പ്രതിപാദിക്കപെടുന്നത്.
(5) അമ്പതു ശതമാനം സബ്സിഡി എന്ന ആശയം കാർഷികനിയമങ്ങളിൽ വരുന്നത് ആധുനികകാലത്താണെങ്കിലും പതിനാല് നൂറ്റാണ്ടിന് മുമ്പ് ഈ കുർആൻ ഇക്കാര്യം തർക്കരഹിതമായ പറഞ്ഞുവെച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് വിത്തിറക്കാനും വിള കൊയ്യാനും വിൽക്കാനും കർഷകന് സ്വാതന്ത്ര്യം വേണം എന്ന കുർആനിക ആശയവും. പിൽക്കാലത്ത് മനുഷ്യർ കണ്ടെത്തുന്ന കാര്യങ്ങൾ വി.ഗന്ഥങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നു എന്നത് നിസ്സാരമായി കാണുന്നവർ ആഴത്തിൽ പഠിക്കട്ടെ. ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഏക വി.ഗ്രന്ഥം കുർആനാണ്.
(6) ഭാര്യ കൃഷിയിടം ആണെന്ന വിശേഷണത്തിലൂടെ സ്ത്രീക്ക് കുർആൻ നൽകുന്ന സവിശേഷപ്രാധാന്യവും ആദരവും വ്യക്തമാകുന്നുണ്ട്. അന്നംതന്ന് ഊട്ടുന്നതും കൃഷിയിടം തന്നെയാണല്ലോ. കേവലരതിയേയും സന്താനോത്പാദനത്തെയും ഉല്ലംഘിക്കുന്ന മാനവിക മാനങ്ങൾ വി.ഗ്രന്ഥം ആധുനിക മനുഷ്യനെ പഠിപ്പിക്കുകയാണ്.14 നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർക്ക് അജ്ജാതമായിരുന്ന ഒരു കാര്യം പച്ചയക്ക് പറയുകയാണ്. ഇവിടെ ഭാര്യ എന്നാൽ സ്ത്രീ എന്ന പ്രാഥമിക അർത്ഥം തന്നെ സ്വീകരിച്ചാൽ തെറ്റു പറയാനാവില്ല. പക്ഷെ ആരാണ് ആ സ്ത്രീ? അവിടെയാണ് കുർആനിക മഹത്വം ഒളിഞ്ഞുകിടക്കുന്നത്. ആ സ്ത്രീ ഭാര്യയാണോ? അല്ല. സാക്ഷാൽ ഭൂമി തന്നെയാണ് പരാമർശിക്കപെടുന്നത്.
(7) ഈ വരികളുടെ സമഗ്രമായ അർത്ഥം വ്യക്തമാകണമെങ്കിൽ കുർആൻ 4.34 കൂടി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അവിടെ വഴങ്ങാത്ത ഭാര്യയെ അടിക്കാമെന്ന് പറയുന്നുണ്ട്. എന്താണർത്ഥം? കൃഷിയിടം ഭൂമിയാണ്, ഭാര്യ സ്ത്രീയാണ്. അപ്പോൾ ഭാര്യയെ അടിക്കാം എന്നാൽ കൃഷിഭൂമിയിൽ അടിക്കാം എന്ന് മനസ്സിലാക്കാം. കൃഷിഭൂമിയിൽ ഒരാൾ എങ്ങനെയാണ് അടിക്കുന്നത്? കൃഷിഭൂമി ഉഴുതുമറിക്കുക, കൃഷിയിറക്കുക...എന്നൊക്കെയുള്ള അർത്ഥം മാത്രമേ അവിടെ സാധുവാകൂ. അതായത് മികച്ച രീതിയിൽ കാർഷികവൃത്തി ഇഹലോകത്ത് നിർവഹിക്കേണ്ടത് മനുഷ്യന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന് കുർ-ആൻ അറിയിക്കുന്നു. 4.34 ൽ ഭാര്യയെ ആദ്യം ഉപദേശിക്കുക എന്ന വാക്കിന് അറബിമൂലം അനുസരിച്ച് കൃഷിഭൂമിയിൽ വളമിടുക എന്ന വ്യാഖ്യാനമാണ് കൂടുതൽ ഉചിതമായി വരിക.
(8) മനുഷ്യാദ്ധ്വാനത്തിന്റെ വില മനുഷ്യരാശിയെ ബോധ്യപെടുത്താൻ അവതീർണ്ണമായ ഗ്രന്ഥമാണ് കുർ-ആൻ. അദ്ധ്വാനമഹത്വം വർണ്ണിക്കുന്ന ഗ്രന്ഥങ്ങൾ വേറെ കണ്ടെത്താനായേക്കും. പക്ഷെ ഇതുപോലെ നേരിട്ടും ആഴത്തിലുമുള്ള പരാമർശം മറ്റെങ്ങും കണ്ടെത്താനാവില്ല. അവതീർണ്ണമായ കാലത്തെ അറബികൾക്ക് ധാരണയില്ലാതിരുന്ന കാര്യങ്ങളാണ് കാർഷിക സമ്പദ് വ്യവസ്ഥയുമായി ബന്ധപെടുത്തി കുർആൻ നിഷ്കർഷിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടപ്പാക്കുന്ന കാർഷികനിയമത്തിന് ശേഷമാണ് ലോകജനതയ്ക്ക് ഇക്കാര്യം തിരിച്ചറിയാനായത്.
(9) ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തെക്കാൾ കഴിവ് അള്ളാഹു നൽകി എന്ന വാചകം ലിംഗനീതി സങ്കൽപ്പത്തിന് വിരുദ്ധമാണ് എന്ന വാദം തെറ്റാണ്. ഒരു നിറച്ച ഗ്യാസ് കുറ്റി ഒറ്റയ്ക്ക് എടുത്തുയർത്താൻ പുരുഷന് സാധിക്കും എന്നതു തിരിച്ചറിഞ്ഞാൽ അള്ളാഹുവിന്റെ കരാമത്ത് തിരിച്ചറിയാം. അടി കൊടുത്തിട്ട് അനുസരിപ്പിക്കുന്നവരെ പിന്നീട് ഉപദ്രവിക്കരുത് എന്ന് വി.ഗ്രന്ഥം പറയുന്നതും ശ്രദ്ധേയമാണ്. കൃഷിക്ക് വഴങ്ങുന്ന ഭൂമി ഊഷരമാക്കി കളയരുത് എന്ന ജാഗ്രതയും കരുതലുമാണ് ഈ വാക്യങ്ങളിൽ നിഴലിക്കുന്നത്. നിങ്ങളുടെ കൃഷിഭൂമി ഇഷ്ടപെട്ട രീതിയിൽ ഉപയോഗിച്ചുകൊള്ളൂ എന്ന കൽപ്പന കർഷകന്റെ സ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്നതും ഇടനിലക്കാരെ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നതുമാണ്. ഇടനിലക്കാരുണ്ടെങ്കിൽ ഇഷ്ടാനുസാരം ഉപയോഗിക്കാനാവില്ലല്ലോ.
(10) യഹൂദരുടെ ലൈംഗിക പാരമ്പര്യവാദത്തെ വിമർശിക്കുന്നതിലൂടെ
(Sahih Bukhari, Volume 6, Book 60) നവീന കൃഷിരീതികളും കാർഷിക ബന്ധങ്ങളും ആധുനികലോകത്തിൽ അനിവാര്യമാണെന്ന സന്ദേശം വ്യക്തമാകുന്നുണ്ട്. കൃഷിയുടെ സമ്പൂർണ്ണവും കാലികവുമായ പരിഷ്കരണമാണ് അവിടെ സൂചിപ്പിക്കപെടുന്നത്. ഇന്ത്യയിലെ പുതിയ കാർഷികനിയമം വിഭാവനം ചെയ്യുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് സമാനമായ പരിഷ്കരണവാദമാണ് കുർ-ആനും ഉന്നയിക്കുന്നത്. ശരിയാണ്, കുർആൻ ആധുനിക രാഷ്ട്രനിർമ്മാണവും നിയമനിർമ്മാണവും പഠിപ്പിക്കാനായി എഴുതപെട്ട ഗ്രന്ഥമല്ല. അത് കൃഷിശാസ്ത്രം പഠിപ്പിക്കാൻ അവതീർണ്ണമായതുമല്ല. പക്ഷെ ആധുനികയുഗത്തിലെ കൃഷി നിയമനിർമ്മാണങ്ങൾക്ക് വിരുദ്ധമായതൊന്നും വി.ഗ്രന്ഥത്തിൽ കണ്ടെത്താനാവില്ല എന്നത് ആരെയും ഇരുത്തി ചിന്തിപ്പിക്കും. അപ്പോഴും അവശേഷിക്കുന്ന ചോദ്യം പ്രസക്തമാണ്-2020 ൽ മനുഷ്യരുടെ നിയമനിർമ്മാണസഭ അംഗീകരിച്ച ഒരു ബില്ല് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് വിഭാവനം ചെയ്യാൻ കുർ-ആൻ രചിച്ച ആൾക്ക് എങ്ങനെ സാധിച്ചു?! ആരാണതിന്റെ പിന്നിൽ പ്രവർത്തിച്ചത്? ഉത്തരം കണ്ടെത്തിയാൽ നിങ്ങൾ നിങ്ങളെ കണ്ടെത്തിയതായി ഉറപ്പിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്