ആലങ്കാരികഭാഷയിലാണ് ഖുർആനിൽ 'കൃഷിയിടം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്; സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ; ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഏക ഗ്രന്ഥം ഖുർആനാണ്'; വൈറലായി സി രവിചന്ദ്രന്റെ ട്രോൾ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: മതഗ്രന്ഥങ്ങളിൽ നിറയെ ആധുനിക ശാസ്ത്രം പിൽക്കാലത്ത് കണ്ടെത്തിയ സത്യങ്ങളാണെന്ന് വ്യാഖ്യാനിച്ച് വെളുപ്പിക്കയെന്നത് മത പ്രഭാഷകരുടെ സ്ഥിരം പരിപാടിയാണ്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് യുക്തിവാദി നേതാവ് ഇ എ ജബ്ബാറും, ഇസ്ലാമിക പണ്ഡിതൻ എം എം അക്ബറും തമ്മിൽ ഈയിടെ നടന്ന സംവാദം. ഓഷ്യാനോഗ്രാഫിയിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെ ഖുർആൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് എം എം അക്ബർ വ്യാഖ്യാനിച്ച് സമർഥിച്ചത്. എന്നാൽ ആഴക്കടലിൽ ഇരുട്ടാണെന്നത് അന്നത്തെ അറബികൾക്ക് അറിയാവുന്ന കാര്യമായിരുന്നെന്നും, ബാക്കിയുള്ള ഓഷ്യാനോഗ്രഫിയെല്ലാം അക്ബറിന്റെ വെറും വാചകക്കസർക്ക് മാത്രമാണെന്നുമാണ് ജബ്ബാർ ഇതിന് മറുപടി നൽകിയത്. പക്ഷേ ഇങ്ങനെ വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ ലോകത്തിലെ ഏത് സംഭവവും മത ഗ്രന്ഥങ്ങളിൽ ഉണ്ടെന്ന് പറയാൻ കഴിയുമെന്നാണ് എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ കൃഷിയിടമാണെന്ന ഖുർആനിലെ വാചകം വ്യാഖ്യാനിച്ചാൽ , പുതിയ കാർഷിക നിയമം പോലും നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമെന്നന്ന സി രവിചന്ദ്രന്റെ ട്രോൾ നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
സി രവിചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
കുർആനും കാർഷികനിയമങ്ങളും
(1) കുർ-ആനിൽ കൃഷിയിടം(tilth) എന്ന വാക്ക് ഒന്നലധികം തവണ കടന്നുവരുന്നുണ്ട്. ഒന്നിതാണ്: ''നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കുംവിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്മയ്ക്ക് വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക.'' (Surah Al-Baqara Ayah #223)
(2) ഈ വരികളുടെ ശരിയായ അർത്ഥം മനസ്സിലാക്കാൻ കുർ-ആൻ 4.34 കൂടി വായിക്കേണ്ടതുണ്ട്. അതിങ്ങനെയാണ്: ''പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ കഴിവ് നൽകിയതുകൊണ്ടും, (പുരുഷന്മാർ) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാൽ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക. കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്. തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.''
(3) ആലങ്കാരികഭാഷയിലാണ് കുർആനിൽ 'കൃഷിയിടം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കൾ പറയുന്നപോലെ സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ. കൃഷിയിടത്തിൽ വിത്തുവിതച്ച് വിളകൊയ്യുന്നതു ആധുനിക കൃഷിശാസ്ത്രം അംഗീകരിക്കുന്ന കാര്യമാണ്. സത്രീ-പുരുഷ ബന്ധത്തിലൂടെ നവസൃഷ്ടി നടത്തുമ്പോൾ ഇരുകൂട്ടരും അമ്പത് ശതമാനം ജനിതകപദാർത്ഥം കൈമാറുന്നതിനാൽ അക്കാര്യമല്ല കുർ-ആൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. പിന്നെയെന്താണ് അവിടെ വിവരിക്കുന്നത്? ന്യായമായും കൃഷിയും കൃഷിയിടവും തന്നെയാണ് വിവക്ഷിക്കപെടുന്നത്.
(4) വിത്തിന്റെ അമ്പത് ശതമാനം കൃഷിയിടം സംഭാവന ചെയ്യും എന്നു പറയുമ്പോൾ സബ്സിഡി എന്ന ആധുനിക കൃഷിവ്യാപര സങ്കൽപ്പമാണ് അനാവരണം ചെയ്യപെടുന്നത്. അമ്പത് ശതമാനം സബ്സിഡി സർക്കാർ നൽകണം എന്നർത്ഥം. താങ്ങുവില (MSP) എന്ന സങ്കൽപ്പത്തെ ശക്തമായി സാധൂകരിക്കുന്ന ഒരു നിർദ്ദേശമാണിത്. ഏതിനം വിത്തുവിതയ്ക്കണം-എപ്പോൾ വിതയ്ക്കണം എന്നതിനുള്ള അധികാരം കൃഷിക്കാരനാണ് (പുരുഷന്) എന്ന് ആർത്ഥശങ്കയില്ലാതെ വി.ഗ്രന്ഥം പ്രഖ്യാപിക്കുന്നു. സത്യത്തിൽ ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ അതിലംഘിക്കുന്ന സാർവത്രികനീതിയാണ് ഇവിടെ പ്രതിപാദിക്കപെടുന്നത്.
(5) അമ്പതു ശതമാനം സബ്സിഡി എന്ന ആശയം കാർഷികനിയമങ്ങളിൽ വരുന്നത് ആധുനികകാലത്താണെങ്കിലും പതിനാല് നൂറ്റാണ്ടിന് മുമ്പ് ഈ കുർആൻ ഇക്കാര്യം തർക്കരഹിതമായ പറഞ്ഞുവെച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് വിത്തിറക്കാനും വിള കൊയ്യാനും വിൽക്കാനും കർഷകന് സ്വാതന്ത്ര്യം വേണം എന്ന കുർആനിക ആശയവും. പിൽക്കാലത്ത് മനുഷ്യർ കണ്ടെത്തുന്ന കാര്യങ്ങൾ വി.ഗന്ഥങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നു എന്നത് നിസ്സാരമായി കാണുന്നവർ ആഴത്തിൽ പഠിക്കട്ടെ. ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഏക വി.ഗ്രന്ഥം കുർആനാണ്.
(6) ഭാര്യ കൃഷിയിടം ആണെന്ന വിശേഷണത്തിലൂടെ സ്ത്രീക്ക് കുർആൻ നൽകുന്ന സവിശേഷപ്രാധാന്യവും ആദരവും വ്യക്തമാകുന്നുണ്ട്. അന്നംതന്ന് ഊട്ടുന്നതും കൃഷിയിടം തന്നെയാണല്ലോ. കേവലരതിയേയും സന്താനോത്പാദനത്തെയും ഉല്ലംഘിക്കുന്ന മാനവിക മാനങ്ങൾ വി.ഗ്രന്ഥം ആധുനിക മനുഷ്യനെ പഠിപ്പിക്കുകയാണ്.14 നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർക്ക് അജ്ജാതമായിരുന്ന ഒരു കാര്യം പച്ചയക്ക് പറയുകയാണ്. ഇവിടെ ഭാര്യ എന്നാൽ സ്ത്രീ എന്ന പ്രാഥമിക അർത്ഥം തന്നെ സ്വീകരിച്ചാൽ തെറ്റു പറയാനാവില്ല. പക്ഷെ ആരാണ് ആ സ്ത്രീ? അവിടെയാണ് കുർആനിക മഹത്വം ഒളിഞ്ഞുകിടക്കുന്നത്. ആ സ്ത്രീ ഭാര്യയാണോ? അല്ല. സാക്ഷാൽ ഭൂമി തന്നെയാണ് പരാമർശിക്കപെടുന്നത്.
(7) ഈ വരികളുടെ സമഗ്രമായ അർത്ഥം വ്യക്തമാകണമെങ്കിൽ കുർആൻ 4.34 കൂടി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അവിടെ വഴങ്ങാത്ത ഭാര്യയെ അടിക്കാമെന്ന് പറയുന്നുണ്ട്. എന്താണർത്ഥം? കൃഷിയിടം ഭൂമിയാണ്, ഭാര്യ സ്ത്രീയാണ്. അപ്പോൾ ഭാര്യയെ അടിക്കാം എന്നാൽ കൃഷിഭൂമിയിൽ അടിക്കാം എന്ന് മനസ്സിലാക്കാം. കൃഷിഭൂമിയിൽ ഒരാൾ എങ്ങനെയാണ് അടിക്കുന്നത്? കൃഷിഭൂമി ഉഴുതുമറിക്കുക, കൃഷിയിറക്കുക...എന്നൊക്കെയുള്ള അർത്ഥം മാത്രമേ അവിടെ സാധുവാകൂ. അതായത് മികച്ച രീതിയിൽ കാർഷികവൃത്തി ഇഹലോകത്ത് നിർവഹിക്കേണ്ടത് മനുഷ്യന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന് കുർ-ആൻ അറിയിക്കുന്നു. 4.34 ൽ ഭാര്യയെ ആദ്യം ഉപദേശിക്കുക എന്ന വാക്കിന് അറബിമൂലം അനുസരിച്ച് കൃഷിഭൂമിയിൽ വളമിടുക എന്ന വ്യാഖ്യാനമാണ് കൂടുതൽ ഉചിതമായി വരിക.
(8) മനുഷ്യാദ്ധ്വാനത്തിന്റെ വില മനുഷ്യരാശിയെ ബോധ്യപെടുത്താൻ അവതീർണ്ണമായ ഗ്രന്ഥമാണ് കുർ-ആൻ. അദ്ധ്വാനമഹത്വം വർണ്ണിക്കുന്ന ഗ്രന്ഥങ്ങൾ വേറെ കണ്ടെത്താനായേക്കും. പക്ഷെ ഇതുപോലെ നേരിട്ടും ആഴത്തിലുമുള്ള പരാമർശം മറ്റെങ്ങും കണ്ടെത്താനാവില്ല. അവതീർണ്ണമായ കാലത്തെ അറബികൾക്ക് ധാരണയില്ലാതിരുന്ന കാര്യങ്ങളാണ് കാർഷിക സമ്പദ് വ്യവസ്ഥയുമായി ബന്ധപെടുത്തി കുർആൻ നിഷ്കർഷിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടപ്പാക്കുന്ന കാർഷികനിയമത്തിന് ശേഷമാണ് ലോകജനതയ്ക്ക് ഇക്കാര്യം തിരിച്ചറിയാനായത്.
(9) ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തെക്കാൾ കഴിവ് അള്ളാഹു നൽകി എന്ന വാചകം ലിംഗനീതി സങ്കൽപ്പത്തിന് വിരുദ്ധമാണ് എന്ന വാദം തെറ്റാണ്. ഒരു നിറച്ച ഗ്യാസ് കുറ്റി ഒറ്റയ്ക്ക് എടുത്തുയർത്താൻ പുരുഷന് സാധിക്കും എന്നതു തിരിച്ചറിഞ്ഞാൽ അള്ളാഹുവിന്റെ കരാമത്ത് തിരിച്ചറിയാം. അടി കൊടുത്തിട്ട് അനുസരിപ്പിക്കുന്നവരെ പിന്നീട് ഉപദ്രവിക്കരുത് എന്ന് വി.ഗ്രന്ഥം പറയുന്നതും ശ്രദ്ധേയമാണ്. കൃഷിക്ക് വഴങ്ങുന്ന ഭൂമി ഊഷരമാക്കി കളയരുത് എന്ന ജാഗ്രതയും കരുതലുമാണ് ഈ വാക്യങ്ങളിൽ നിഴലിക്കുന്നത്. നിങ്ങളുടെ കൃഷിഭൂമി ഇഷ്ടപെട്ട രീതിയിൽ ഉപയോഗിച്ചുകൊള്ളൂ എന്ന കൽപ്പന കർഷകന്റെ സ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്നതും ഇടനിലക്കാരെ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നതുമാണ്. ഇടനിലക്കാരുണ്ടെങ്കിൽ ഇഷ്ടാനുസാരം ഉപയോഗിക്കാനാവില്ലല്ലോ.
(10) യഹൂദരുടെ ലൈംഗിക പാരമ്പര്യവാദത്തെ വിമർശിക്കുന്നതിലൂടെ
(Sahih Bukhari, Volume 6, Book 60) നവീന കൃഷിരീതികളും കാർഷിക ബന്ധങ്ങളും ആധുനികലോകത്തിൽ അനിവാര്യമാണെന്ന സന്ദേശം വ്യക്തമാകുന്നുണ്ട്. കൃഷിയുടെ സമ്പൂർണ്ണവും കാലികവുമായ പരിഷ്കരണമാണ് അവിടെ സൂചിപ്പിക്കപെടുന്നത്. ഇന്ത്യയിലെ പുതിയ കാർഷികനിയമം വിഭാവനം ചെയ്യുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് സമാനമായ പരിഷ്കരണവാദമാണ് കുർ-ആനും ഉന്നയിക്കുന്നത്. ശരിയാണ്, കുർആൻ ആധുനിക രാഷ്ട്രനിർമ്മാണവും നിയമനിർമ്മാണവും പഠിപ്പിക്കാനായി എഴുതപെട്ട ഗ്രന്ഥമല്ല. അത് കൃഷിശാസ്ത്രം പഠിപ്പിക്കാൻ അവതീർണ്ണമായതുമല്ല. പക്ഷെ ആധുനികയുഗത്തിലെ കൃഷി നിയമനിർമ്മാണങ്ങൾക്ക് വിരുദ്ധമായതൊന്നും വി.ഗ്രന്ഥത്തിൽ കണ്ടെത്താനാവില്ല എന്നത് ആരെയും ഇരുത്തി ചിന്തിപ്പിക്കും. അപ്പോഴും അവശേഷിക്കുന്ന ചോദ്യം പ്രസക്തമാണ്-2020 ൽ മനുഷ്യരുടെ നിയമനിർമ്മാണസഭ അംഗീകരിച്ച ഒരു ബില്ല് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് വിഭാവനം ചെയ്യാൻ കുർ-ആൻ രചിച്ച ആൾക്ക് എങ്ങനെ സാധിച്ചു?! ആരാണതിന്റെ പിന്നിൽ പ്രവർത്തിച്ചത്? ഉത്തരം കണ്ടെത്തിയാൽ നിങ്ങൾ നിങ്ങളെ കണ്ടെത്തിയതായി ഉറപ്പിക്കാം.
Stories you may Like
- റോഡ് ക്യാമറകൾ വഴി പിഴയിനത്തിൽ ആദ്യ നാലുവർഷത്തിൽ ലക്ഷ്യമിട്ടത് 462 കോടി രൂപ
- തെളിയുന്നത് ഇഡി വരവിന്റെ തുടക്കം; ക്യാമറയിലെ 'നിർമ്മിത ബുദ്ധി' കളി തുടരുമ്പോൾ
- മത്സരമില്ലാത്ത ടെൻഡറിലൂടെ കെൽട്രോൺ നേടുന്നതുകൊള്ളലാഭം
- കെൽട്രോണിൽ ആദായ നികുതി റെയ്ഡ്
- കെൽട്രോൺ ചെയർമാനെ കാത്തിരിക്കുന്നത് ശിവശങ്കറിന്റെ അനുഭവം: ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്