ബേപ്പൂരിൽ തെരുവ് പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കപ്പെട്ട ഗഫൂറിന് നീതി നിഷേധിച്ച് പൊലീസ്; ആക്രമിച്ചത് ഹോട്ടൽ ഉടമയും ഇതര സംസ്ഥാന തൊഴിലാളുകളും ഉൾപ്പെട്ട പതിനഞ്ചംഗ സംഘം; നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്ക് തുറന്ന കത്തെഴുതി മാധ്യമപ്രവർത്തകൻ
കോഴിക്കോട്: ബേപ്പൂരിൽ തെരുവ് പട്ടിയെപ്പോലെ തല്ലിച്ചതയ്ക്കപ്പെട്ട സാധാരണക്കാരനായ ഒരു മനുഷ്യന് നീതി നിഷേധിച്ച് പൊലീസ്. ബേപ്പൂർ സ്വദേശിയായ ഗഫൂർ എന്നയാളാണ് ആക്രമണത്തിനിരയായത്. ഈ മാസം 12-ന് ബേപ്പൂർ അങ്ങാടിയിലെ ഹോട്ടൽ ഉടമയും അയാളുടെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളുകളും ഉൾപ്പെടെ പതിനഞ്ചംഗ സംഘമാണ് ഗഫൂറിനെ ക്രൂരമർദ്ദനത്തിനിരയാക്കിയത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചെറുവണ്ണൂർ ക്രസന്റ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. എന്നാൽ സംഭവത്തിൽ കേസെടുക്കാനോ ഗഫൂറിന്റെ മൊഴിരേഖപ്പെടുത്താനോ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പ്രദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലാണ് പൊലീസ് നിശബ്ദമാകാൻ കാരണമെന്നാണ് സൂചന. ഇതിനിടെ പ്രശ്നത്തിലിടപെട്ട ബേപ്പൂർ സ്വദേശിയും സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനുമായ കെ.എം സന്തോഷ് പൊലീസുകാരുമായി സംസാരിച്ചെങ്കിലും ഗഫൂർ നേരത്തെ പല കേസുകളിലും പ്രതിയായിട്ടുണ്ടെന്നായിരുന്നു മറുപടി.
ഇതേത്തുടർന്ന് പരുക്കേറ്റ ഗഫൂറിന്റെ ചിത്രങ്ങളും ആശുപത്രിയിൽ കഴിയുന്ന വീഡിയോയും സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പൊലീസ് കമ്മീഷണർക്കുള്ള ഒരു തുറന്ന കത്തും സന്തോഷ് ഫേസ്ബുക്കിലിട്ടിട്ടുണ്ട്.
തൂക്കിക്കൊല്ലാൻ വിധിച്ചവനു പോലും ദയാഹർജി നൽകാൻ അവസരമുള്ള രാജ്യത്ത് ക്രൂരമായി അക്രമിക്കപ്പെട്ട ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു പറഞ്ഞ് നീതി നിഷേധിക്കുകയും അക്രമിക്കൾക്ക് സംരക്ഷണം നൽകുയും ചെയ്യുന്നത് ലജ്ജാകരമാണെന്ന് സന്തോഷ് കത്തിൽ പറയുന്നു. ഈ കത്ത് പരാതിയായെടുത്ത് അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.
കെ.എം സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
ബഹുമാനപ്പെട്ട കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഒരു തുറന്ന കത്ത്
സർ,
ഇതൊടൊപ്പം അയക്കുന്ന ഫോട്ടോ ആ മാസം 12ന് രാത്രി ബേപ്പൂർ അങ്ങാടിയിൽ വച്ച് തെരുവു പട്ടിയെപ്പോലെ തല്ലിച്ചതക്കപ്പെട്ട ഗഫൂർ എന്ന ബേപ്പൂരുകാരന്റെ ചിത്രങ്ങളാണ്. ചെറുവണ്ണൂർ ക്രസന്റ് ആശുപത്രിയിൽ ഇയാൾ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. ഇന്നലെ വരെ മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു. ബേപ്പൂർ അങ്ങാടിയിലെ എടി ടോപ്പ് ഹോട്ടൽ ഉടമയും അവിടുത്തെ ഇതര സംസ്ഥാന തൊഴിലാളുകളും ഉൾപ്പെടെ പതിനഞ്ചോളം വരുന്ന സംഘം ഇയാളെ അതിക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.
ബേപ്പൂർ സ്വദേശി എന്ന നിലക്കും അന്ന് രാത്രി പ്രശ്നമറിഞ്ഞ് സംഭവസ്ഥലം സന്ദർശിച്ച് ആ വാർത്ത റിപ്പോർട്ട് ചെയ്ത ആൾ എന്ന നിലക്കുമാണ് ഞാൻ ഇക്കാര്യങ്ങൾ കുറിക്കുന്നത്. ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഗഫൂറിന്റെ കുറച്ചു ഫോട്ടോകൾ എനിക്ക് വാട്ട്സ് ആപ്പ് ചെയ്തു. പിന്നാലെ അവന്റെ കോളും വന്നു. ഇത്രയും ഗുരുതരമായ പരിക്കു പറ്റിയ ഗഫൂറിന്റെ മൊഴി എടുക്കാൻ പോലും ബേപ്പൂർ പൊലീസ് ഇതുവരെ വന്നിട്ടില്ല. ഇപ്പോൾ കേസ് ഒത്തു തീർപ്പാക്കണമെന്നു പറഞ്ഞ് പൊലീസിന്റെയും പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സമ്മർദ്ദമാണെന്നും പറഞ്ഞു. ഇതു കേട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഗഫൂറിന്റെ നമ്പർ വാങ്ങി അയാളെ നേരിട്ട് വിളിച്ചു. മേൽപ്പറഞ്ഞതെല്ലാം അയാളും പറഞ്ഞു. എനിക്കു നീതി കിട്ടണം സാർ, ഞാൻ എന്താണു ചെയ്യേണ്ടത്. ഞങ്ങൾ പാവങ്ങളാണ്. ശുപാർശ ചെയ്യാനും സ്വാധീനിക്കാനും ആരുമില്ല.
ഗഫൂറിന്റെ വാക്കുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. തുടർന്ന് ഞാൻ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. അപ്പോൾ കിട്ടിയ മറുപടി എന്നെ വല്ലാതെ ഞെട്ടിച്ചു. അയാൾ ക്രിമിനലാണ്. അയാളുടെ ബാക്ക് ഫയൽ അത്ര ശരിയല്ല. മുമ്പും പല കേസുകളിലും പ്രതിയാണിയാൾ എന്നൊക്കെയായിരുന്നു മറുപടി.
എന്റെ ഈ ചോദ്യങ്ങൾ കൂടി കേൾക്കാൻ ദയയുണ്ടാകണം.
1) ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ഇന്ത്യൻ ഭരണ ഘടന അനുശ്വാസിക്കുന്ന നീതി ലഭിക്കാൻ അർഹനല്ലെ?
2) തെരുവുപട്ടിയെപ്പോലെ ഒരാൾ നടുറോഡിൽ ആക്രമിക്കപ്പെട്ടിട്ടും ആക്രമിക്കപ്പെട്ടവരെ സംരക്ഷിക്കുന്നത് എന്തു ന്യായത്തിലാണ്. ആക്രമിക്കപ്പെട്ടയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അക്രമിച്ചവരെ പുണ്യാളന്മാരാക്കി സംരക്ഷിക്കാൻ ഏതു നിയമത്തിലാണ് പറയുന്നത്. അല്ലെങ്കിൽ ഇത് ഏത് ഏമാൻ കൽപ്പിക്കപ്പെട്ടിട്ടാണ് നടപ്പാക്കുന്നത്. അതിക്രൂരമായ ഒരാൾ അക്രമിക്കപ്പെട്ട കേസിൽ അന്നു രാത്രി കസ്റ്റഡിയിൽ എടുത്തവരെ പോലും പിറ്റേന്ന് രാവിലെ നിരുപാധികം വിട്ടയച്ചത് ഏതു നീതിയുടെ ഭാഗമാണ്. ബേപ്പൂർ പോലെ സെൻസിറ്റീവായ ഒരു സ്ഥലത്ത് ഇങ്ങനെ ലാഘവബുദ്ധിയില്ലാതെയാണോ പൊലീസ് പ്രവർത്തിക്കേണ്ടത്. ഇങ്ങനെ നീതി നിഷേധിക്കപ്പെട്ടാൽ അത് ആ നാടിനെ അരാജകത്വത്തിലേക്ക് നയിക്കപ്പെടില്ലെ.
2) തൂക്കിക്കൊല്ലാൻ വിധിച്ചവനു പോലും ദയാഹരജി നൽകാൻ അവസരമുള്ള വിശാല ഇന്ത്യയാണ് നമ്മുടേത്. അഫ്സൽ ഗുരുവിനു പോലും ദയാഹരജി നൽകാൻ ഇവിടെ അവസരമുണ്ടായിട്ടുണ്ട്. അത്തരമൊരു രാജ്യത്ത് ക്രൂരമായി അക്രമിക്കപ്പെട്ട ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു പറഞ്ഞ് നീതി നിഷേധിക്കുകയും അക്രമിക്കൾക്ക് സംരക്ഷണം നൽകുയും ചെയ്യുന്നത് ലജ്ജാകരമാണ്.
ഞാൻ ഈ പറഞ്ഞ കാര്യങ്ങൽ ഒരു പരാതിയായെടുത്ത് അന്വേഷണം നടത്തി ഇക്കാര്യത്തിൽ നീതി ലഭ്യമാക്കാൻ താൽപര്യം.
എന്ന്
കെ.എം. സന്തോഷ്
ബ്യൂറോ ചീഫ്
മെട്രൊ വാർത്ത - കോഴിക്കോട്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍