ബൽറാം പുലിവാല് പിടിച്ചത് കോൺഗ്രസ് നേതാക്കളെ സരിതയുടെ പേരിൽ പുലയാട്ടു നടത്തിയതിന് വികാരാധീനനായി മറുപടി പറഞ്ഞപ്പോൾ; തൃത്താല എംഎൽഎയുടെ മറുപടി എടുത്ത് സൈബർ സഖാക്കൾ കാമ്പെയ്ൻ തുടങ്ങിയപ്പോൾ എല്ലാവരും ഏറ്റുപിടിച്ചു; വിമർശനങ്ങളെ ഭയക്കാതെ പറഞ്ഞതിൽ ഉറച്ചുതന്നെ യുവനേതാവ് മുന്നോട്ട്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സത്യത്തിൽ തൃത്താല എംഎൽഎ സഖാവ് എകെജിയെ അപമാനിക്കാൻ ശ്രമിച്ചോ? വി ടി ബൽറാം കേരളത്തിലെ ആരാധ്യനായ കമ്യൂണിസ്റ്റ് നേതാവിനെ ബോധപൂർവം അപമാനിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചരണം ആരെങ്കിലും ബോധപൂർവം സൃഷ്ടിച്ചതാണോ? സോഷ്യൽ മീഡിയയിൽ വ്യാപകമായി അധിക്ഷേപിക്കപ്പെടുമ്പോഴും കോൺഗ്രസ്സിന്റെ യുവനേതാവായ ബൽറാം തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണ്. സ്വന്തം പാളയത്തിൽ നിന്നുപോലും ബൽറാമിന് എതിരെ വിമർശനങ്ങൾ ഉയരുന്നു. സ്വന്തം പാർട്ടിക്കാർ പോലും രക്ഷകരായി വരുന്നില്ല എന്നതാണ് സ്ഥിതി.
പക്ഷേ, സ്വന്തം പാർട്ടിക്കെതിരെ ഉയർന്ന ആരോപണത്തിന് മറുപടി പറയുമ്പോഴാണ് ബൽറാമിൽ നിന്ന് വിവാദ പരാമർശം ഉണ്ടായത്. ബൽറാമിന്റെ ഒരു പോസ്റ്റായിരുന്നില്ല, മറിച്ച് കോൺഗ്രസ്സിനെതിരെ ഉയർന്ന ഒരു ആക്ഷേപ കമന്റിന് മറുപടി നൽകിയതിനെ ചൊല്ലിയാണ് എകെജിയെ അപമാനിച്ചു എന്ന വിവാദം ഉയരുന്നത്.
നിങ്ങളുടെ നേതാവിനെ ആരെങ്കിലും മോശക്കാരനാക്കിയാൽ എതിരാളിയുടെ നേതാവിനെതിരെയും നിങ്ങൾ പ്രതികരിക്കില്ലേ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇതാണ് ബൽറാമിന്റെ കാര്യത്തിൽ സംഭവിച്ചതും. കോൺഗ്രസ് നേതാക്കളെ അപമാനിക്കാൻ ശ്രമം ഗ്രൂപ്പ് സംഭാഷണത്തിനിടെ ഉണ്ടായതോടെ അതിനെതിരെ ശ്ക്തമായി പ്രതികരിക്കുകയായിരുന്നു ബൽറാം.
സത്യത്തിൽ ഉമ്മർ ഫറൂഖ് എന്ന ജെസിബി ഇന്ത്യയിലെ സീനിയർ സെയിൽസ് എൻജിനീയർ ഫെയ്സ് ബുക്കിൽ ഒരു ഗ്രൂപ്പിൽ ചർച്ചയ്ക്കിടെ കോൺഗ്രസ്സുകാരെ അപമാനിക്കും വിധം സരിതയെ ചേർത്ത് പറഞ്ഞ ഒരു കാര്യത്തിനാണ് ബൽറാം പ്രതികരിക്കുന്നത്. ഗ്രൂപ്പിൽ പറഞ്ഞ ബൽറാമിന്റെ പ്രതികരണം പിന്നീട് സോഷ്യൽമീഡിയയിൽ വ്യാപക ചർച്ചയ്ക്ക് ഇടയാക്കുംവിധം പ്രചരിപ്പിക്കുകയായിരുന്നു.
ഉമ്മർ ഫറൂഖ് ഗ്രൂപ്പിൽ നൽകിയ കമന്റ് ഇങ്ങനെ:
സരിത കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തി. ഒരു പാർട്ടിയെ മുഴുവൻ എങ്ങനെ ഒരു സ്ത്രീയുടെ അധീനതയിൽ കൊണ്ടുവരാം എന്ന് ലോകംമുഴുവൻ അറിയിച്ചു. കോൺഗ്രസ് പാർട്ടിയിലെ കുട്ടി നേതാക്കൾ മുതൽ പടുകിളവന്മാർ വരെ ഒന്നായി നിന്ന് പോർക്കളത്തിൽ അടരാടി വീണു. തമ്മിൽത്തല്ലും, കുതികാൽ വെട്ടുമായി നടന്നിരുന്ന കോൺഗ്രസ്സുകാർ സരിതയ്ക്കുവേണ്ടി ഒത്തൊരുമിച്ചു.. പാതിരാത്രിവരെ നീളുന്ന പാർട്ടി ക്ളാസുകൾ വഴി സരിതയെ ഉത്തേജിപ്പിച്ചു. ജസ്റ്റിസ് ശിവരാജൻ വരെ അത്ഭുതപ്പെട്ടു എന്നാണ് കേൾക്കുന്നത്. ഇത്രയും നല്ല ഒരു വനിതയെ പറഞ്ഞാൽ കോൺഗ്രസ്സുകാർ കയ്യുംകെട്ടി നോക്കിയിരിക്കില്ല മിസ്റ്റർ. നിങ്ങൾക്കിത് നാറ്റം ആയിരിക്കാം.. കൊങ്ങികൾക്ക് അത് സുഗന്ധം ആണ്.
ഇതിന് ബൽറാം ഗ്രൂപ്പിൽ നൽകിയ മറുപടി:
എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതൽ ഒളിവുകാലത്ത് അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ളവ പ്രവർത്തനങ്ങൾവരെ ഉള്ളതിന്റെ വിശദാംശങ്ങൾ ഉമ്മർ ഫാറൂഖ് തന്നെ നൽകുന്നതായിരിക്കും.
ഉമ്മർ ഫറൂഖിന്റെ ഈ കമന്റ് പറയാതെ പകരം വി ടി ബൽറാം നൽകിയ മറുപടി മാത്രം നൽകി സൈബർ സഖാക്കൾ തൃത്താല എംഎൽഎയ്ക്ക് എതിരെ ആക്രമണം നടത്തുകയായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ അപമാനിക്കുംവിധം ഒരു കമന്റ് നൽകിയപ്പോൾ അതിനെ പ്രതിരോധിക്കാൻ ഉരുളയ്ക്കുപ്പേരിപോലെ ഒരു മറുപടി നൽകുക മാത്രമേ ബൽറാം ചെയ്തുള്ളൂ. എന്നാൽ കേട്ടപാതി കേൾക്കാത്ത പാതി ബൽറാമിനെതിരെ ശക്തമായ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
സംഭവം വിവാദമായതോടെ സോഷ്യൽമീഡിയ വിഷയം ആഘോഷിച്ചു. സരിതയുടെ പേരുപറഞ്ഞ് കോൺഗ്രസ് നേതാക്കളെ പുലയാട്ടുപറഞ്ഞതിന് തക്ക മറുപടി നൽകിയ വായടപ്പിക്കാനാണ് ബൽറാം ശ്രമിച്ചതെന്ന് വ്യക്തം. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ബൽറാം ചെയ്തത്. സോഷ്യൽ മീഡിയയിൽ ശക്തമായ സാന്നിധ്യമാണ് ബൽറാം. അതിനാൽ തന്നെ നിരവധി ആരാധകരും അതുപോലെതന്നെ ശത്രുക്കളുമുണ്ട്.
ശത്രുക്കളെല്ലാം ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്നും ബൽറാം ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു മറുപടി നൽകിയതെന്നും തിരക്കാതെ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ഒരുപോലെ രംഗത്തിറങ്ങി. എന്നാൽ മിത്രങ്ങൾ എന്തിനാണ് ബൽറാം ഇങ്ങനെ പ്രതികരിച്ചതെന്ന് ചിന്തിക്കുകപോലും ചെയ്യാതെ പിൻവലിഞ്ഞു. മറുപടിയുമായി എത്തിയവർക്കുപോലും ഇതിന് തക്കതായ ന്യായീകരണം നൽകാനുമായില്ല. ഇതോടെ ബൽറാം സോഷ്യൽമീഡിയയിൽ തികച്ചും ഒറ്റപ്പെട്ടു.
പക്ഷേ, തന്റെ വാദത്തിൽ നിന്ന് പിന്നോട്ടുപോകാൻ തയ്യാറായില്ല ബൽറാം. തന്റെ നേതാക്കളെ മോശക്കാരാക്കി ചിത്രീകരിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ തിരിച്ച് അതേ നാണയത്തിൽ മറുപടി നൽകുക മാത്രമാണ് ചെയ്തതെന്ന വാദത്തിൽ ഉറച്ചുനിൽക്കുയാണ് അദ്ദേഹം ഇപ്പോഴും. മാപ്പുപറയാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ താൻ പറഞ്ഞത് എതിരാളികളായ ' കമ്മികൾ' ചർച്ചയാക്കിയപ്പോൾ 'കൊങ്ങി' പക്ഷം ന്യായീകരിച്ച് ബൽറാം നിലകൊണ്ടു.
എന്നാൽ കോൺഗ്രസ് നേതാക്കൾ പോലും അത് തിരിച്ചറിയാതെ ബൽറാമിനെതിരെ പ്രതികരിക്കുകയാണ് ഇപ്പോൾ. ബൽറാമിനെ ന്യായീകരിക്കാൻ സത്യമറിയുന്ന ചിലരെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നുതുടങ്ങിയതോടെ ഇപ്പോൾ കോൺഗ്രസ് അനുകൂലികളായ 'കൊങ്ങികളും' സിപിഎം അനുകൂലികളായ ' കമ്മികളും തമ്മിൽ പോരാട്ടം കനക്കുകയാണ് സോഷ്യൽ മീഡിയയിൽ.
ഇത് മനസ്സിലാക്കി കൊണ്ടുതന്നെ തന്റെ പോസ്റ്റിൽ ഉറച്ചുനിൽക്കാൻ മുൻകാല പത്രവാർത്തകൾ ഉൾപ്പെടെ ചേർത്തുവച്ച് ബൽറാം വീണ്ടും ഇന്ന് പോസ്റ്റ് നൽകിയത്. എന്നാൽ തോണ്ടിയാൽ തിരിച്ചുംതോണ്ടും എന്ന മട്ടിൽ നൽകിയ ഒരു മറുപടി മാത്രം ഉയർത്തിപ്പിടിച്ച്, ഏതു സാഹചര്യത്തിലാണ് എംഎൽഎ ഇത്തരത്തിൽ പ്രതികരിച്ചതെന്നുപോലും പറയാതെ, ബൽറാമിനെ മോശക്കാരനാക്കാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇപ്പോൾ സൈബർ സഖാക്കൾ.
ബൽറാമും ഉമ്മർഫറൂഖും തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ:
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍