കോടതിയെ കളിയാക്കുക ആണോ ? കേരളം നിയമത്തിനും മുകളിൽ ആണോ ? ഇത് സുപ്രീം കോടതി ആണ്; ഈ വിഷയത്തിന്റെ ഗൗരവം നിങ്ങൾ മനസിലാക്കണം... ഇതിലും അപ്പുറം ക്ഷമിക്കാനും സഹിക്കാനും ഞങ്ങൾക്ക് കഴിയില്ല; ഓർത്തഡോക്സ്-യാക്കോബായ സഭാതർക്ക കേസിൽ സർക്കാരിനെ വിമർശിക്കാൻ എന്താണ് കാരണം? കോടതിയിൽ നടന്നത്: ബാലഗോപാൽ.ബി.നായർ എഴുതുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്ക കേസിൽ, സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ, ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിൽ അയയ്ക്കുമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ മുന്നറിയിപ്പ്. കാര്യങ്ങൾ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാൻ കോടതി അഭിഭാഷകനോട് നിർദ്ദേശിച്ചു. ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നും കോടതി നിർദ്ദേശിച്ചു. കട്ടച്ചൽ, വാരിക്കോലി പള്ളി കേസ്സുകൾ പരിഗണിക്കവേയാണ് സർക്കാരിന് കോടതിയുടെ ശകാരമുണ്ടായത്.
കോടതി അലക്ഷ്യ നോട്ടീസിൽ നിന്ന് 'തലനാരിഴയ്ക്കാണ് ചീഫ് സെക്രട്ടറി രക്ഷപ്പെട്ടതെന്ന് എഴുതുന്നു മാധ്യമപ്രവർത്തകനായ ബാലഗോപാൽ.ബി.നായർ. സുപ്രീം കോടതിയിൽ ഇന്ന് നടന്നത് ഇങ്ങനെ:
ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം ആർ ഷാ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിച്ച 22 മത്തെ ഹർജി ആണ് ഓർത്തോഡോക്സ് - യാക്കോബായ സഭാ തർക്കവും ആയി ബന്ധപ്പെട്ട ഹർജി.
കേസിന്റെ പശ്ചാത്തലം : കട്ടച്ചിറ, വരിക്കോലി പള്ളികളിൽ പ്രാർത്ഥന നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ക്രമസാധന പ്രശ്നങ്ങൾ ഉണ്ടെകിൽ മാത്രം പൊലീസ് സുരക്ഷ നൽകണമെന്ന് ഉത്തരവ് ഇട്ട് ഹൈക്കോടതി ഹർജി തീർപ്പാക്കി. പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹർജി. വിശ്വാസികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും പരാതി പരിശോധിച്ച് പൊലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിട്ടു. എന്നാൽ സ്ഥിരം പൊലീസ് സുരക്ഷ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പള്ളിയിൽ നടത്തുന്ന സംസ്കാര ചടങ്ങുകളെ സംബന്ധിച്ചും ഹൈക്കോടതി ഉത്തരവിൽ വിശദീകരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഓർത്തോഡോക്സ് വിഭാഗം ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
കോടതിയിൽ ഇന്ന് നടന്നത്
ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ അഭിഭാഷകൻ) : ഇതേ വിഷയവും ആയി ബന്ധപ്പെട്ട് മറ്റ് രണ്ട് ഹർജികൾ കൂടെ ........... (വാചകം മുഴുവിപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര ഗുപ്തയെ അനുവദിച്ചില്ല)
ജസ്റ്റിസ് അരുൺ മിശ്ര : ഇത് അംഗീകരിക്കാൻ ആകില്ല. നിങ്ങൾ (ജയ്ദീപ് ഗുപ്തയോട്) നിങ്ങളുടെ കക്ഷിയോട് പറയണം, അവർ ചെയ്യുന്നത് ഗുരുതരമായ കോടതി അലക്ഷ്യം ആണെന്ന്.
ജയ്ദീപ് ഗുപ്ത : ഹൈക്കോടതിയിൽ .......... (വാചകം മുഴുവിപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര ഗുപ്തയെ അനുവദിച്ചില്ല)
ജസ്റ്റിസ് അരുൺ മിശ്ര : ഒരു കോടതിക്കും ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ല. മൂന്ന് അംഗ ബെഞ്ച് ആദ്യം ഒരു വിധി പ്രസ്താവിച്ചു. പിന്നീട് രണ്ട് അംഗ ബെഞ്ചും. മിസ്റ്റർ ഗുപ്ത, നിങ്ങളുടെ കക്ഷിക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല. ഇതിനോടകം തന്നെ കോടതി അലക്ഷ്യം നടന്ന് കഴിഞ്ഞു.
ജയ്ദീപ് ഗുപ്ത : (ഗുപ്ത എന്തോ പറയാൻ ശ്രമിച്ചു. എന്നാൽ എനിക്ക് അത് വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല)
ജസ്റ്റിസ് അരുൺ മിശ്ര : (ക്ഷുഭിതനായി). കോടതിയുടെ വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. നിങ്ങളുടെ ചീഫ് സെക്രട്ടറിയെ ഞങ്ങൾ ഇവിടെ വിളിച്ച് വരുത്തും. ഇവിടുന്ന് നേരെ ജയിലിലേക്ക് അയക്കും.
(കുറച്ച് നിമിഷം മൗനത്തിൽ ആയതിന് ശേഷം, ശബദ്ദം ഉയർത്തി ജസ്റ്റിസ് മിശ്ര തുടർന്നു) നിങ്ങളുടെ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്താൻ പോകുക ആണ്. കേരളം നിയമത്തിന് മുകളിൽ ആണോ?അദ്ദേഹത്തിനോട് ആരെങ്കിലും ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണ് എന്ന് പറഞ്ഞു കൊടുക്കുമൊ? 1959 ൽ മുതൽ തുടങ്ങിയ നിയമ വിഷയം ആണിത്. ദീർഘകാലം കേട്ടതിന് ശേഷം ആണ് സുപ്രീം കോടതി രണ്ടു വിധികൾ പ്രസ്താവിച്ചത്. ഞങ്ങളുടെ രണ്ടാമത്തെ വിധിയിൽ എല്ലാം വ്യക്തമാണ്. ആ വിധി വന്നതിന് ശേഷം 10 ഓളം റിട്ട് പെറ്റിഷനുകൾ ആണ് സുപ്രീം കോടതിയിൽ എത്തിയത്. ഇവിടെ എന്താണ് സംഭവിക്കുന്നത്
(കുറച്ച് സമയത്തെ മൗനത്തിന് ശേഷം വീണ്ടും ശബ്ദം ഉയർത്തി ജയ്ദീപ് ഗുപ്തയോട്) കോടതിയെ കളിയാക്കുക ആണോ ? കേരളം നിയമത്തിനും മുകളിൽ ആണോ ? ഇത് സുപ്രീം കോടതി ആണ്. ഈ വിഷയത്തിന്റെ ഗൗരവ്വം നിങ്ങൾ മനസിലാക്കണം. ഇതിലും അപ്പുറം ക്ഷമിക്കാനും സഹിക്കാനും ഞങ്ങൾക്ക് കഴിയില്ല.
(ബെഞ്ചിൽ ഒപ്പം ഉണ്ടായിരുന്ന ജസ്റ്റിസ് എം ആർ ഷാ യെ നോക്കിയ ശേഷം, ജസ്റ്റിസ് മിശ്ര തുടർന്നു) നിങ്ങൾ കരുതുന്നുണ്ടാകും പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ ആണ് ഞാൻ ഇങ്ങനെ ശബ്ദം ഉയർത്തുന്നത് എന്ന്. അല്ല. ഞാൻ പറഞ്ഞ ഓരോ വാചകത്തെ കുറിച്ചും എനിക്ക് ബോധ്യം ഉണ്ട്. ഇനി ഇത് അംഗീകരിക്കാൻ ആകില്ല. കോടതിയെ കളിയാക്കുന്നതിനും അതിര് ഉണ്ട്.
ജസ്റ്റിസ് അരുൺ മിശ്ര തുടർന്ന് ഉത്തരവ് പുറപ്പടിവിക്കാൻ തുടങ്ങി.
(ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യ നോട്ടീസ് അയക്കാനും, അദ്ദേഹം കോടതിയിൽ അടുത്ത തവണ ഹാജർ ആയിരിക്കണം എന്നും ജസ്റ്റിസ് മിശ്ര ഉത്തരവിൽ ആദ്യം പരാമർശിച്ചു എങ്കിലും ജയദീപ് ഗുപ്ത അഭ്യർത്ഥിച്ചതിനെ തുടർന്ന് ആ വരി ഒഴിവാക്കി. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്).
രണ്ട് പോയിന്റുകൾ കൂടി
1. ഓർത്തോഡോക്സ് സഭയുടെ ഹർജി പരിഗണിക്കാൻ തുടങ്ങി ഏതാണ്ട് ഒരു മിനുട്ടിന് ശേഷം ആണ് ഞാൻ കോടതി മുറിയിൽ എത്തുന്നത്. അതുകൊണ്ട് ആദ്യ മൂന്ന് മിനുട്ടിൽ നടന്നത് എനിക്ക് മിസ്സ് ആണ്. ഇത് ഞാൻ ഇവിടെ വ്യക്തമാക്കാൻ കൃത്യമായി ഒരു കാര്യം ഉണ്ട്. ഓർത്തോഡോക്സ്, യാക്കോബായ സഭകൾക്ക് ആയി സീനിയർ അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു. മുകുൾ റോത്തഗി ഉൾപ്പടെ ഉള്ളവർ ആയിരുന്നു ഹാജർ ആയിരുന്നത്. ആദ്യ രണ്ടു മിനുട്ടിൽ ഇവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് വ്യക്തത ഇല്ല.
2. ഇന്ന് ആദ്യം ആയാണ് ഓർത്തോഡോക്സ് സഭയുടെ ഈ ഹർജികൾ (രണ്ടെണ്ണം) സുപ്രീം കോടതിയിൽ എത്തുന്നത്. നോട്ടീസ് പോലും ലഭിക്കാത്ത കേസിൽ ആണ് ഹാജർ ആയാണ് സംസ്ഥാന സർക്കാർ ഇത്രയൊക്കെ വാങ്ങി കൂട്ടിയത്. സംസ്ഥാന സർക്കാർ ഒന്നോ രണ്ടോ വാചകങ്ങൾ കൂടി പറഞ്ഞിരുന്നു എങ്കിൽ ചീഫ് സെക്രട്ടറിക്ക് ഇന്ന് ഒരു കോടതി അലക്ഷ്യ നോട്ടീസ് ലഭിച്ചേനെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍