അവളുടെ ചോര വേണം.. അവൾ ക്ഷമയുടെ എല്ലാ പരിധിയും കടന്നിരിക്കുന്നു; ദീപ നിശാന്തിനെതിരെ കൊലവിളിയുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ; എതിർപ്പും പരിഹാസവുമായി ചൂടേറിയ വാക്‌പോര്
മറുനാടൻ മലയാളി ഡസ്‌ക്
തിരുവനന്തപുരം: സംഘപരിവാറിനെ തുടർച്ചയായി വിമർശിക്കുന്ന കേരളവർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി.രമേശ് കുമാർ നായർ എന്ന ബിജെപി പ്രവർത്തകന്റെ ടൈംലൈനിലാണ് ടീച്ചർക്കെതിരെ കൊലവിളിക്ക ആഹ്ന്വാനം ഉണ്ടായിരിക്കുന്നത്. we want her blood as well. she crossed the limit of our patients. patients എന്നതിൽ അക്ഷരതെറ്റുണ്ടെങ്കിലും ഉദ്ദേശിച്ചത് പേഷ്യൻസ് എന്നാണെന്ന് വ്യക്തം. പോസ്റ്റിനെ പി്ന്തുണച്ച് ബിജു നായർ എന്ന പ്രവർത്തകൻ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും രമേഷ് പ്രതികരിക്കുന്നത്.
ശക്തമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ബിജു നായർ ന്യായീകരണവുമായി രംഗത്തെത്തി. തന്റെ കമന്റ് സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതാണ്.ദീപ ടീച്ചറിനെതിരെ പരാതിപ്പെടണമെന്നും, അതുവഴി ദീപക് ശങ്കരനാരായണന്റെ വിവാദ പോസ്റ്റ് ഷെയർ ചെയതതിന് അർഹമായ ശിക്ഷ നൽകണമെന്നുമാണ് രമേശ് ഉദ്ദേശിച്ചതെന്നാണ ്ബിജുവിന്റെ വാദം.വീ വിൽ കീപ് ട്രൈയിങ് എന്നതിനർഥം ദീപയുടെ കേസിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാമെന്നുമാണ്.മറ്റുതരത്തിലുള്ള ദുർവ്യാഖ്യാനങ്ങൾക്കെതിരെ താൻ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബിജു നായർ ഫേസ്‌ബുക്കിൽ കുറിച്ചു.ഇതുകൊണ്ടൊന്നും തങ്ങളെ നിശ്ശബ്ദരാക്കാമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം ഇരുവരുടെയും പോസ്റ്റുകളെ വിമർശിച്ച് നിരവധി പേരാണ് ഫേസ്‌ബുക്കിൽ പ്രതികരിക്കുന്നത്.
ദീപ ടീച്ചർക്ക് എതിരെ വധ ഭീഷണി... ബിജു അണ്ണന് ജയിലിൽ കിടന്ന് ഉണ്ടംപൊരി തിന്നാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്... അപ്പൊ ഈ സപ്പോർട്ട് ചെയ്യുന്ന ഒരു സംഘികളും കൂടെ കാണില്ല എന്ന് കൂടി ഓർത്തോ ബിജു ജി...
Dilip CN N ബ്ലഡ് എടുക്കാൻ പറഞ്ഞാൽ, we will keep trying എന്ന് പറഞ്ഞാൽ എന്താ അർത്ഥം?
പോസ്റ്റുകളെ ന്യായീകരിക്കുന്ന കമന്റുകളും വരുന്നുണ്ട്.
എന്തൊരു നാടാണിത്.ഈ നാടിനിതെന്തു പറ്റി. കുറച്ചു ചോരയല്ലേ ചോയ്ച്ചുള്ളൂ .... അയിനാണ്. ഇവന്മാർ ഇങ്ങിനെ?? എന്നുപറഞ്ഞ് പരിഹസിക്കുന്ന കമന്റുകളും ഉണ്ട്.
എന്തായാലും ന്യായികരിക്കൽ ഒരു തൊഴിലാക്കിയതുകൊണ്ട് വെളിയിൽ നിന്നും ആളെ വിളിക്കേണ്ടി വന്നില്ലെന്നും പൊലീസുകാർക്ക് ഈ ന്യായീകരണമൊക്കെ ദഹിക്കുമോ ആവോ എന്ന് ചോദിച്ചുള്ള കമന്റുകളും ഉണ്ട്.
ദീപക് ശങ്കരനാരായണനെതിരെ കേസെടുക്കണമെന്നും അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനും ചീഫ് ഇലക്ഷൻ കമ്മീഷനും എച്ച്.പി ഇന്ത്യയുടെ ഹ്യൂമൺ റിസോഴ്സ് ഡിപ്പാർട്മെന്റിലേക്കും അയച്ച പരാതി തയ്യാറാക്കിയതും ബിജു നായരാണ്.
നേരത്തെ കത്വസംഭവത്തിൽ ബിജെപിക്കെതിരെയും ആർ.എസ്.എസിനെതിരെയും നിലപാടെടുത്തതിന്റെ പേരിൽ ദീപാനിശാന്തിന്റെയും ദീപക് ശങ്കരനാരായണന്റേയും ഫോൺ നമ്പറും അഡ്രസും ഉൾപ്പെടെ പരസ്യപ്പെടുത്തിക്കൊണ്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് രംഗത്തെത്തിയിരുന്നു
ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എല്ലാ 'സ്വാഭിമാന ഹിന്ദുക്കളും' ഇവർക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടി ജി മോഹൻദാസ് രംഗത്തെത്തിയത്.
ഇതിന് പിന്നാലെ ടി.ജി മോഹൻദാസിനെ പരിഹസിച്ച് ദീപാ നിശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. മാപ്പു ചോദിക്കുന്നെന്നും അദ്ദേഹത്തെപ്പോലൊരാൾക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ലേ എന്നും ചോദിച്ച് പരിഹസിച്ചായിരുന്നു ദീപ ഫേസ്‌ബുക്ക് പോസ്റ്റ് കുറിച്ചത്.
ദീപക് ശങ്കരനാരായണനെ ന്യായീകരിച്ചും ദീപ നിശാന്ത് പോസ്റ്റിട്ടിരുന്നു:
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
'ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാകണം. ഇല്ലെങ്കിൽ സന്ധ്യമയങ്ങും മുമ്പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്!'-
പറഞ്ഞത് ബ്രെഹ്താണ്. അതൊരു കലാപാഹ്വാനമല്ല. അനീതിയോടുള്ള ഒരു മനുഷ്യന്റെ ധാർമ്മികവ്യഥയാണത്.. തീവ്രമായ വൈകാരികവിക്ഷോഭത്തിൽ മനുഷ്യർ പറയുന്ന വാക്കുകളെ ആ സന്ദർഭ പരിസരത്തിൽ നിന്നടർത്തിമാറ്റി വിചാരണ നടത്തരുത്..
ദീപക് ശങ്കരനാരായണൻ എന്ന വ്യക്തിയെ വർഷങ്ങളായി നേരിട്ടറിയാം.. ആ അറിവിന് ഇവിടെ പ്രസക്തിയില്ല. തീർത്തും വ്യക്തിപരമാണത്. അയാൾ എവിടെയും മതസ്പർദ്ധ വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതായി അറിവില്ല. ഒരു മതത്തിനെതിരെയും അയാൾ സംസാരിച്ചിട്ടില്ല. ഇന്ത്യ ഒരു മതേതരജനാധിപത്യ റിപ്പബ്ലിക്കായിത്തന്നെ തുടരണം എന്ന കാഴ്ചപ്പാടാണ് അയാളുടെ പോസ്റ്റുകളിലുള്ളത്... വർഗ്ഗീയവാദികൾ മുന്നോട്ടു വെക്കുന്ന മതാധിഷ്ഠിത ഹിന്ദുരാഷ്ട്രത്തിനായുള്ള ശ്രമങ്ങളോടൊപ്പം നിൽക്കുന്നില്ല എന്നതാണ് അയാൾ ചെയ്ത 'ക്രിമിനൽ കുറ്റം!'ഞാനടക്കമുള്ള ഹിന്ദുക്കളെല്ലാം ചെയ്യുന്ന കുറ്റവും അതുതന്നെയാണ്.
ചരിത്രത്തിലിന്നേവരെ ഒരു പെൺകുട്ടിയും അനുഭവിച്ചിരിക്കാനിടയില്ലാത്ത വിധം - സമാനതകളില്ലാത്ത വിധം - ക്രൂര പീഡനങ്ങളനുഭവിച്ച് ഒരു എട്ടു വയസ്സുകാരി കൊല ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഒരു മനുഷ്യൻ വൈകാരികവിക്ഷോഭത്താൽ ചില വരികൾ കുറിച്ചത്. അതൊരു മതത്തിനും എതിരല്ലായിരുന്നു.അങ്ങനെ വളച്ചൊടിച്ചത് തന്നെയാണ്.. ദീപക്കിന്റെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമിച്ചവരെല്ലാം കത്വകേസിലെ പരോക്ഷപ്രതികൾ തന്നെയാണ്.. കത്വ സംഭവത്തെ അനുകൂലിച്ച് നവമാധ്യമങ്ങളിലടക്കം രംഗത്തുവന്ന ഓരോ വ്യക്തിയും അതിലെ പരോക്ഷപ്രതിയാണ്.കത്വ കേസിലെ കുറ്റപത്രം തടയാനൊരുമ്പെട്ട അഭിഭാഷകർ, പ്രതികൾക്കനുകൂലമായി ദേശീയപതാകയുമേന്തി പ്രകടനം നടത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആ നീചക്കൂട്ടം... ഇവരെല്ലാം കത്വ കേസിലെ പരോക്ഷ പ്രതികളാണ്..
ഇവരെപ്പറ്റിയാണ് ദീപക്കെഴുതിയത്.. ഈ ക്രിമിനലുകളെപ്പറ്റി എഴുതിയപ്പോൾ അതിലെ വ്യാകരണപ്പിശക് പരിശോധിക്കുന്നവർ ആരോടൊപ്പമാണ്? അക്ഷരങ്ങൾക്കതീതമായ പ്രാണവേദനയനുഭവിച്ച് കൊല ചെയ്യപ്പെട്ട ഒരു പെൺകുഞ്ഞിനെപ്പറ്റി എഴുതിയപ്പോൾ വന്നു പെട്ട ഒരു വാചകം ഇഴകീറി പരിശോധിച്ച് അയാളെ ഒരു കുറ്റവാളിയായി ചിത്രീകരിക്കുന്നത് ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ്? തന്റെ പരാമർശം തെറ്റിദ്ധരണാജനകമാം വിധം വളച്ചൊടിച്ചപ്പോൾ ദീപക് അതിൽ ഖേദം രേഖപ്പെടുത്തി പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.എന്നിട്ടും അയാൾക്കെതിരെ കേസെടുക്കുന്നത് തീർച്ചയായും ഖേദകരമാണ്..
ദീപക്കിന്റെ വിഷയത്തെ കാണേണ്ടത് ദീപക് ശങ്കരനാരായണൻ എന്ന വ്യക്തിയുടെ വിഷയമായല്ല. ഒരു മനുഷ്യാവകാശ പ്രശ്‌നമായിത്തന്നെയാണ് അതിനെ വിലയിരുത്തേണ്ടത്. നിയമം ആളുകളെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കാനുള്ള ഒന്നല്ല. ..ഒന്നായി മാറരുത്....
കല്ലിനേയും പശുക്കളേയും ജന്തുക്കളേയും ആരാധിക്കുന്ന ഒരു ജനത, മനുഷ്യരോട് അസഹിഷ്ണുത കാട്ടുമ്പോൾ, അതിനെ സാംസ്‌കാരികമായിത്തന്നെ നാം പ്രതിരോധിക്കണം. ഏകശിലാരൂപത്തിലേക്ക് ഒരു മതേതരരാഷ്ട്രത്തെ ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങളെ ദയനീയമാം വിധം പരാജയപ്പെടുത്തണം. വ്യത്യസ്ത സംസ്‌കാരങ്ങൾ പുലരുന്ന ഒരു ദേശത്തെ, അതേ നിലയിൽത്തന്നെ നിലനിർത്താൻ ജനാധിപത്യബോധമുള്ള ഓരോ പൗരനും ഒന്നിച്ചണിനിരക്കേണ്ട ചരിത്ര മുഹൂർത്തം തന്നെയാണിത്. മതനിരപേക്ഷ ജനാധിപത്യവാദികളുടെ വിശാലമായ ഐക്യത്തിലൂടെ മാത്രമേ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനാകൂ.. മനുസ്മൃതിച്ചട്ടങ്ങളെ ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുന്നവരുടെ കൂടെ ഒരു ജനാധിപത്യ ഭരണകൂടം നിൽക്കരുത്.. സ്വന്തം കയ്യിലെ ചോര പൊത്തിപ്പിടിച്ച് ആൾക്കൂട്ടത്തിലേക്കോടി 'ദേ കൊലപാതകി, അവനെ കൊല്ല് ' എന്ന് വിളിച്ചു കൂവുന്ന കൊലയാളി തന്ത്രത്തോടൊപ്പം ചേർന്ന് മാനവികതാവാദികളെ പ്രതിസന്ധിയിലാക്കരുത്...
ദീപക്കിനെതിരെ മാത്രമല്ല, ആ വാക്കുകൾ പങ്കുവെച്ചതിന് എനിക്കെതിരെയും കേസുണ്ട് എന്ന് കേൾക്കുന്നു. .ധഅതേ വാക്കുകൾ ആവർത്തിച്ച സകല സംഘി പ്രൊഫൈലുകൾക്കെതിരെയും കേസെടുക്കും എന്നാണ് പ്രതീക്ഷ! അതും പ്രചരണക്കുറ്റത്തിൽ ഉൾപ്പെടുമല്ലോ അല്ലേ?പ
ഭയമില്ല... കത്തിക്കുത്തുകേസോ, അഴിമതിക്കേസോ പെൺവാണിഭക്കേസോ അല്ല നേരിടാൻ പോകുന്നത്... സംഘപരിവാറിനെതിരെ സംസാരിച്ചതിനാണ് കേസ്.. പക്ഷേ അതങ്ങനെ തന്നെ പറയണം. അതിനെ വളച്ചൊടിക്കരുത്.ഒരു മതത്തിനെതിരെയും എവിടെയും സംസാരിച്ചിട്ടില്ല. ഒരാളെയും കൊന്നു തള്ളാൻ ആഹ്വാനം ചെയ്തിട്ടില്ല.. ഹിന്ദുമതത്തിന്റെ മൊത്തം സംരക്ഷണമേറ്റെടുത്തിരിക്കുന്ന തീവ്രവർഗ്ഗീയവാദികളോടൊപ്പം നിൽക്കാതിരിക്കുന്നതാണ് ഞങ്ങൾ ചെയ്യുന്ന തെറ്റ്.. ഞങ്ങളുടെ മതത്തെ നിങ്ങൾ സംരക്ഷിക്കണ്ട... നിങ്ങളിൽ നിന്ന് ഞങ്ങളുടെ മതം സംരക്ഷിച്ചെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.. അതിനിയും തുടരും..
' തൊണ്ടയിടറുകയും കണ്ണു കലങ്ങുകയും ചെയ്യുമ്പോൾ വൃത്തവും പ്രാസവും മറന്നുപോകുന്ന മനുഷ്യരുടെ '' കൂട്ടത്തിലാണ് ഞങ്ങൾ.... ബുദ്ധിപരമായ നിദ്രയിൽ അമർന്നിരിക്കാൻ ഞങ്ങൾക്കറിയില്ല...' എല്ലാ ബലാത്സംഗങ്ങളും ഒരു പോലെയല്ലേ?' എന്ന സമവാക്യമാർച്ചിലൂടെ ഞങ്ങളെ നിശ്ശബ്ദരാക്കാൻ നോക്കരുത്. എല്ലാ ബലാത്സംഗങ്ങളും ഒരുപോലെയല്ല എന്നു തന്നെയാണ് ഉത്തരം.. കത്വ സംഭവത്തെ വേറിട്ടുതന്നെ കാണണം.. ബലാത്സംഗം അവിടെ ന്യൂനപക്ഷമർദ്ദനോപാധിയായി മാറുകയാണ്. പട്ടികവർഗ്ഗത്തിൽപ്പെട്ട മുസ്ലീങ്ങളായ ബഖർവാലകളെയും ഗുജ്ജാറുകളെയും ജമ്മുവിൽ തുരത്തിയോടിക്കാനുള്ള തന്ത്രമാണ് അവിടെ ബലാത്സംഗം.. സാമാന്യബലാത്സംഗയുക്തിയിൽ അതിനെ ചർച്ച ചെയ്യരുത്. മദ്രസയിലെ പീഡനങ്ങളും പള്ളിയിലെ പീഡനങ്ങളും അമ്പലങ്ങളിലെ പീഡനങ്ങളും പീഡനങ്ങൾ തന്നെയാണ്.
തീർച്ചയായും അതെല്ലാം അപലപനീയങ്ങളുമാണ്. പക്ഷേ ബലാത്സംഗം ഒരു ജനതയെ ഭയപ്പെടുത്തി ആട്ടിയോടിക്കാനുള്ള നീചതന്ത്രമായി മാറുമ്പോൾ അതിനെ കൂടുതൽ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്.ന്യൂനപക്ഷ പീഡനവും വിശ്വാസ സ്വാതന്ത്ര്യനിഷേധവുമെല്ലാം ആ ബലാത്സംഗത്തിനു പുറകിലുണ്ട്. അത് നടത്തിയത് നിരക്ഷരരായ, നിയമമറിയാത്ത ആളുകളല്ല... നിയമപാലകനും റവന്യൂ ഉദ്യോഗസ്ഥനുമടങ്ങിയ ആളുകൾ അതിലുണ്ട്. ബലാത്സംഗസമവാക്യമാർച്ചുകൾ നടത്തി അതിനെ സാമാന്യവൽക്കരിക്കുന്നവരോട് സഹതാപമേയുള്ളൂ... ടേബിൾ മാനേഴ്‌സിനെപ്പറ്റി നമ്മൾ ചർച്ച ചെയ്യേണ്ടത് ഡൈനിങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്നവരോടാണ്.. തെരുവുപട്ടികളുമായി യുദ്ധം ചെയ്ത് എച്ചിലിലകൾക്കിടയിൽ നിന്ന് ചോറ് വാരിത്തിന്നുന്ന മനുഷ്യരോട് ടേബിൾ മാനേഴ്‌സ് പാലിക്കാൻ പറയുന്നത് അങ്ങേയറ്റത്തെ അശ്ലീലമാണ്...
പിൻകുറിപ്പ്: 'തൃശ്ശൂർ പൂരത്തിന് പോയാൽ പെണ്ണുങ്ങളെ ആണുങ്ങൾ പിച്ചും, തോണ്ടും, മാന്തും....! പോകാതെ വീട്ടിലിരിക്കണോർക്ക് വല്ല പ്രശ്‌നണ്ടോ? ടീച്ചർക്ക് പഠിപ്പിച്ചാ മാത്രം പോരേ? ഇങ്ങനൊക്കെ എഴുതീട്ടല്ലേ പ്രശ്‌നണ്ടാവണേ' ന്ന് ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരു പുരോഗമനവാദിയിൽ നിന്ന് നേരിട്ട് കേട്ട ഷോക്കിലാണ് ഇനിമുതൽ വല്ല ഭൂതകാലക്കുളിരും അയവിറക്കി മലയാളസാഹിത്യത്തെ അപകടകരമാം വിധം പൈങ്കിളിവത്കരിച്ച് മൂലയ്ക്കിരുന്നോളാം! കാശിനു കാശ് ! പബ്ലിസിറ്റിക്ക് പബ്ലിസിറ്റി! കുട്ട്യോളെ കൊല്ലും, കെട്ട്യോനെ കൊല്ലും ! നിന്നെ ബലാത്സംഗം ചെയ്യും എന്ന ഭീഷണീം വരില്ല.. ഒന്നും വരില്ല!ജീവിതം സ്വസ്ഥം! സുന്ദരം! ശാന്തം!
ബ്രഹ്തിന്റെ വരികൾ കടമെടുത്ത് അവസാനിപ്പിക്കുന്നു:
' കാടു നിറയെ പൊലീസുകാരാണെങ്കിൽ ഞങ്ങളെങ്ങനെ മരങ്ങളെക്കുറിച്ച് കവിതയെഴുതും?'.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍