Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ ഒരു മുസ്ലിം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല; ഞാൻ ആരെ വിവാഹം കഴിക്കണം എന്നുള്ളത് എന്റെ തീരുമാനമാണ്; വിമർശിച്ച ആരാധകന് തകർപ്പൻ മറുപടി നൽകി ആദിൽ

മറുനാടൻ മലയാളി ബ്യൂറോ

വതാരകനും നടനുമായ ആദിൽ ഇബ്രഹാമിന്റെ വിവാഹം കഴിഞ്ഞദിവസമാണ് കഴിഞ്ഞത്. ബിഗ്‌ബോസ് താരങ്ങളായ പേളിയും ശ്രിനിയുമടക്കം നിരവിധി പേർ പങ്കെടുത്തിരുന്നു. തൃശൂർ സ്വദേശിയായ നമിതയാണ് ആദിലിന്റെ വധു. സൂഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി അത്യാഢംഭരമായിരുന്നു ഇരുവരുടെയും വിവാഹം.

എന്നാൽ വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ ആദിൽ അന്യമതസ്ഥയുമായി വിവാഹിതനായതിലുള്ള വിയോജിപ്പുമായി ചിലർ രംഗത്തെത്തുകയായിരുന്നു. ആദിൽ പങ്കുവച്ച വിവാഹചിത്രത്തിനും താരത്തിന്റെ പേഴ്സണൽ മെസേജിലുമെല്ലാം വിമർശന സന്ദേശങ്ങൾ എത്തി. ഇതുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തന്നെയും തന്റെ വീട്ടുകാരെയും ഭാര്യയെക്കുറിച്ചും വളരെ നെഗറ്റീവായ കമന്റുകൾ കാണാനിടയായെന്ന് പറഞ്ഞാണ് ആദിൽ പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. 'ആദ്യം ഇത്തരം കമന്റുകളോട് പ്രതികരിക്കണ്ടെന്നാണ് കരുതിയത്. ഞാൻ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്.

ക്ഷമിക്കണം ഞാൻ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുള്ളു. അതുകൊണ്ടുതന്നെ രണ്ടു മനുഷ്യന്മാർ തമ്മിലുള്ള വിവാഹമാണിത്. ഞാൻ ഒരു മുസ്ലിം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല.

അതുകൊണ്ട് നിങ്ങൾ സത്യമുള്ള മനുഷ്യന്മാർ ആണെങ്കിൽ മാത്രം എന്നെ തുടർന്നും ഫോളോ ചെയ്താൽ മതി.' ആദിലിന്റെ വിവാഹത്തിനെതിരെ രംഗത്തുവന്നുകൊണ്ട് തന്നെ അൺഫോളോ ചെയ്ത ഒരു പെൺക്കുട്ടി അയച്ച മെസേജ് പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP